വാക്സിൻ വിവാദത്തിൽ ബ്രിട്ടനെ വിറപ്പിച്ച് തരൂരിന്റെ സർജിക്കൽ സ്ട്രൈക്ക്; റേസിസം എന്ന പ്രയോഗത്തിൽ ബ്രിട്ടനെ വെട്ടിലാക്കി; നിലപാട് പുനഃപരിശോധിക്കുന്നതിലും നിർണായകമായത് തരൂരിയൻ പ്രതിഷേധം; കൊളോണിയലിസത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിലെത്തി വാദിച്ചു തോൽപ്പിച്ച ഇന്ത്യൻ വാക്ചാതുര്യം ബ്രിട്ടനെ വിറപ്പിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൊളോണിയലിസത്തിനെതിരെയുള്ള പാർലമെന്റ് പ്രസംഗത്തിന് ശേഷം വീണ്ടും തരൂരിന് മുന്നിൽ മുട്ടുകുത്തി ബ്രിട്ടൻ. അസ്ട്രാ സെനേക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് അംഗീകരിക്കാത്ത നിലപാട് തരൂരിന്റെ വിമർശനത്തോടെ ബ്രിട്ടൻ തിരുത്തുന്നു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശത്തിനെതിരെ ശശി തരൂർ രംഗത്തെത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ബ്രിട്ടൻ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അതോടെയാണ് നിലപാട് മയപ്പെടുത്താൻ ബ്രിട്ടൻ തയ്യാറായത്.
ഇന്ത്യയോട് ബ്രിട്ടൻ റേസിസം കാണിക്കുന്നുവെന്ന തരൂരിന്റെ പരാമർശമാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയായത്. കൊവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കേണ്ടിവന്നതോടെയാണ് വാക്സിൻ റേസിസം എന്ന വിവാദത്തിന് തിരി കൊളുത്തപ്പെട്ടത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെതിരെ തരൂർ രംഗത്തെത്തിയത്.
കോവിഷീൽഡിന് വിശ്വാസ്യത പോരെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിലിരിക്കണമെന്നുമായിരുന്നു ആദ്യം ബ്രിട്ടൻ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ശശി തരൂരിന്റെ പ്രതിഷേധത്തോടെ വാക്സിന് പ്രശ്നമൊന്നുമില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ വിതരണത്തിൽ മാത്രമാണ് വിശ്വാസക്കുറവുള്ളതെന്നും പ്ലേറ്റ് മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബ്രിട്ടൻ.
യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന നിലപാടിലായിരുന്നു യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.
ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിൽ എത്തിയപ്പോൾ ഇന്ത്യയിൽ പോയി മടങ്ങി വരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം മൂലം ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ മാസം കേരളത്തിൽ പോയി മടങ്ങി എത്തിയത്. എന്നാൽ ഈ ഘട്ടത്തിലും മടങ്ങി എത്തി വീട്ടിൽ തന്നെ ക്വാറന്റൈൻ പൂർത്തിയാക്കുകയോ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയോ ആവശ്യമായിരുന്നു.
ഒക്ടോബർ നാലാം തിയതി മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം തന്നെ അടിമുടി മാറാനിരിക്കെ ഏതു വാക്സിൻ ആയാലും രണ്ടു ഡോസ് എടുത്തവർക്കു കർശന നിയന്ത്രണം ഒഴിവാക്കണമെന്നാണ് അന്തരാഷ്ട്ര തലത്തിൽ ഉയരുന്ന വാദം. പക്ഷെ അസ്ട്രാ സെനേക എടുത്തവർക്കു യുകെയിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ അതേ വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവരെ വിവേചനത്തോടെ കാണുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തരൂരിന്റെ നിലപാട്. വാക്സിന്റെ പേരിൽ ഒരു കാരണവശാലും ആരും രണ്ടാം കിട പൗരന്മാരാകരുത് എന്നും അദ്ദേഹം വാദിക്കുന്നു. തരൂർ കേംബ്രിഡ്ജിൽ പ്രസംഗിക്കാനിരുന്ന ചടങ്ങ് ഉപേക്ഷിച്ചതും അന്താരാഷ്ട്ര തലത്തിൽ വാർത്തയുടെ പ്രധാന്യം കൂട്ടി. ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകിയത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റൈൻ സംബന്ധിച്ച നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ എടുത്തവർ അൺവാക്സിനേറ്റഡ് ആയി കണക്കാക്കുമെന്ന ബ്രിട്ടീഷ് നയമാണ് തരൂരിനെ ചൊടിപ്പിച്ചത്. രാജ്യാന്തര യാത്ര പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണിത് എന്നും തരൂർ ആരോപിച്ചിരുന്നു. തരൂരിനൊപ്പം കോൺഗ്രസ് നേതാവ് ജയേറാം രമേശും യുകെയുടെ നടപടി ബാലിശമെന്നു പറഞ്ഞിരുന്നു. തരൂരിന്റെ തീരുമാനം ശരിയെന്നും ഇന്ത്യക്കാരുടെ അന്തസ് ഉയർത്തുന്ന നടപടി ആണെന്നുമാണ് സോഷ്യൽ മീഡിയ ആഘോഷങ്ങളിൽ നിറയുന്ന ട്രെൻഡും. കേംബ്രിഡ്ജിലെ സ്ഥിരം പ്രഭാഷകൻ കൂടിയായ തരൂരിന്റെ അസാന്നിധ്യം ഇവിടെത്തെ ചർച്ചകളുടെ നിറം കെടാനും കാരണമാക്കും. കേംബ്രിഡ്ജ് ഇന്ത്യൻ സൊസൈറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചർച്ചകളിൽ സ്ഥിരം മുഖം കൂടിയാണ് തരൂർ.
അദ്ദേഹത്തിന്റെ ദി ബാറ്റിൽ ഓഫ് ബൈലോങിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച നിശ്ചയിച്ചിരുന്നത്. പുസ്തകത്തിന്റെ യുകെ എഡിഷൻ പ്രകാശനം കൂടി ആയിരുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ സാന്നിധ്യവും അനിവാര്യം ആയിരുന്നു. എന്നാൽ വിവേചനത്തോട് ഇനിയുള്ള കാലം പുറം തിരിഞ്ഞു നിൽക്കാനാകില്ലെന്നും ഇന്ത്യക്കാർക്കും അന്തസ് ഉണ്ട് എന്നാണ് തരൂർ പറയാതെ പറയാൻ ആഗ്രഹിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ കടുത്ത നടപടികളിൽ വ്യക്തമാണ്.
മാത്രമല്ല തിരക്ക് പിടിച്ച ജീവിതത്തിൽ താൻ എന്തിനു വെറുതെ പത്തു ദിവസം ബ്രിട്ടന്റെ കാരുണ്യത്തിനായി കാത്തിരിക്കണം എന്നും അദ്ദേഹത്തിന് തോന്നിയിരിക്കണം. ഇത്തരത്തിൽ തരൂരിന്റെ ഭാഗം പിടിച്ചു ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ വിവാദം കത്തിപ്പടരുകയാണ്. യുകെയുടെ തീരുമാനങ്ങളിൽ പലതും ഇപ്പോഴും വംശീയമാണ് എന്നാണ് കോൺഗ്രസ് നേതാവായ ജയറാം രമേശും ആഞ്ഞടിക്കുന്നതും. മാത്രമല്ല സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച വാക്സിൻ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളതിനാൽ സ്വന്തം പൗരന്മാർ സ്വീകരിച്ച വാക്സിനെ കുറിച്ച് എന്താണ് ബ്രിട്ടന് പറയാൻ ഉള്ളതെന്നും ജയറാം രമേശ് ചോദിക്കുന്നു.
ബ്രിട്ടൻ പുതിയ യാത്ര മാർഗനിർദ്ദേശങ്ങൾ പുറത്തു വിട്ടതോടെയാണ് ഈ വിഷയം ഇന്ത്യയിൽ സജീവ ചർച്ച ആയതു. ഇതോടെ ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ പരസ്യ പ്രസ്താവന നടത്തേണ്ട സാഹചര്യവും സംജാതമായി. വിഷയത്തിൽ ഇന്ത്യയോടൊപ്പം ചർച്ചക്ക് അവസരം തേടുകയാണ് എന്നാണ് ഹൈക്കമ്മിഷൻ ആദ്യമായി പ്രതികരിച്ചത്. നിലവിൽ അസ്ട്രാ സെനേക, ഫൈസർ, മോഡേണ, ജാൻസെൻ എന്നിവയാണ് യുകെയുടെ അംഗീകൃത ലിസ്റ്റിൽ ഇടം പിടിച്ച വാക്സിനുകൾ.
അതേസമയം Atsuralia, Antigua and Barbuda, Barbados, Bahrain, Brunei, Canada, Dominica, sIrael, Japan, Kuwait, Malaysia, New Zealand, Qatar, Saudi Arabia, Singapore, South Korea or Taiwan എന്നീ രാജ്യങ്ങളിൽ നിന്നും വാക്സിൻ സ്വീകരിച്ചവരെയും പൂർണമായും വാക്സിൻ എടുത്തവരായി കണക്കാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഇന്ത്യ ഇടം പിടിക്കാത്തതാണ് ശശി തരൂരിനെയും ജയറാം രമേശിനെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ഭാഗത്തു നിന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സെക്രട്ടറി ഹർഷ സിങ്ല എന്നിവർ അതിവേഗ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ് എന്ന് ഡൽഹി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ യുകെ സന്ദർശനം നടത്തിയ സിങ്ല ബ്രിട്ടൻ ഫ്രാൻസിന്റെ മാർഗനിർദ്ദേശം ഇക്കാര്യത്തിൽ പിന്തുടരണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുവർക്കു ഫ്രാൻസ് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.
അരാലും ശ്രദ്ധിക്കപ്പെടാതെ പ്രവാസികളുടെ മാത്രം ദുഃഖമായി മാറിയേയ്ക്കാവുന്ന ഒരു സംഭവമാണ് തരൂരിന്റെ ഇടപെടലിലൂടെ ബ്രിട്ടൻ തന്നെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെട്ടുപോകുന്ന തലത്തിലേയ്ക്ക് മാറിയതും നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കിയതും. ഈ സംഭവത്തോടെ ബ്രിട്ടന്റെ നിത്യതലവേദനയായി തരൂർ മാറുകയാണ്. കോളനിവൽക്കരണത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിച്ചതിനെ പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ തരൂർ നടത്തിയ പ്രസംഗം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ഒടുവിൽ സ്വതന്ത്ര്യസമര കൂട്ടക്കൊലകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
അതിന് ശേഷം രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ ഗരിമ മങ്ങുകയും അവരുടെ നയം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന തലത്തിലേയ്ക്ക് തരൂരിന്റെ മറ്റൊരു വിമർശനം കൂടി നീങ്ങുമ്പോൾ അന്താരാഷ്ട്രതലത്തിൽ തരൂർ ഭാരത്തിന്റെ നാവായി മാറുകയാണ്, ബ്രിട്ടനെ പോലുള്ള രാജ്യങ്ങൾക്ക് തലവേദനയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്