മലയാള സിനിമയിലെ ന്യൂജൻകാർ ലഹരിക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണത്തിന് പിന്നിൽ ഹിഡൻ അജണ്ട; ഷെയിനിന് അസോസിയേഷന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; എന്താണ് ഹിഡൻ അജണ്ടയെന്ന് പിന്നീട് തെളിയും; ഷെയിൻ ഇമോഷണലാവുന്നതിനെ ദുർവ്യാഖ്യാനിക്കുകയാണ് നിർമ്മാതാക്കൾ; വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ രാത്രി രണ്ടുവരെ അഭിനയിച്ച നടൻ സഹകരിച്ചില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അമ്മ സുനില
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഷെയിന് നിഗമിന് വിലക്കേർപ്പെടുത്തിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരെ അമ്മ സുനില രംഗത്തെത്തി. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ അസോസിയേഷനെ വിമർശിച്ചത്. തന്റെ മകന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മലയാള സിനിമയിലെ ന്യൂജനറേഷനെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ഗുരുതഷ രോപണങ്ങൾ ഉന്നയിച്ചത്. ലഹരി ആരോപണം മനഃപൂർവം ഉന്നയിക്കുന്നതാണെന്നും അതിനു പിന്നിൽ ഹിഡൻ അജണ്ടകളുണ്ടെന്നും സുനില ആരോപിച്ചു. എന്താണ് ഈ ഹിഡൻ അജണ്ടയെന്ന് പിന്നീട് തെളിയും.
ഷെയിൻ ഇമോഷണലാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്നയാളാണ്. ഇതിനെ ദുർവ്യാഖ്യാനിക്കുകയാണ് നിർമ്മാതാക്കൾ. ദേഷ്യം വന്നാൽ കള്ളത്തരം കാണിക്കാൻ ഷെയിനിന് അറിയില്ല. പ്രൊഫഷനിൽ മാത്രമാണ് അയാൾക്ക് ശ്രദ്ധ. തങ്ങൾക്ക് അവനെ പൂർണ വിശ്വാസമാണന്നും വ്യാഖ്യാനങ്ങൾ ഏതുതരത്തിലും വരട്ടെയെന്നും സുനില പറഞ്ഞു.
വെയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിസ്സഹകരണമുണ്ടായെന്ന പ്രശ്നത്തിന് ശേഷവും ഷെയ്ൻ റഗുലറായി ഷൂട്ടിങ്ങിന് പോയിരുന്നു. കഴിഞ്ഞ 21 ന് ചിത്രത്തിന്റെ സംവിധായകൻ ശരത് വിളിച്ച് ഷെയിൻ സഹകരിക്കുന്നില്ലെന്നും ഷൂട്ടിങ് പാക്ക് അപ്പ് വിളിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു, എന്നാൽ, രാത്രി രണ്ടു വരെ ഷൂട്ടിങ്ങുണ്ടായിരുന്നുവെന്നാണ് ഷെയിനിനോട് ചോദിച്ചപ്പോൾ മറുപടി കിട്ടിയത്. രാത്രി രണ്ടുവരെ ജോലി ചെയ്ത ഒരാൾ സഹകരിക്കുന്നില്ലെന്നും സമീപനത്തിൽ കുഴപ്പമുണ്ടെന്നും പറയുന്നതിൽ എന്താകഥയെന്ന് ശരതിനോട് ചോദിക്കേണ്ടി വന്നു. ഇതിന്റെ പേരിൽ തർക്കവുമുണ്ടായി.
ഷെയിനിന് ഉറക്കക്കുറവിന്റെ പ്രശ്നം നേരത്തെയുണ്ടായിരുന്നു. ഇഷ്കിന്റെ സമയത്തും ഈ പ്രശ്നമുണ്ടായിരുന്നെങ്കിലും സംവിധായകനും നിർമ്മാതാവും എല്ലാം സപ്പോർട്ട് നൽകി. ഉറക്കമില്ലായ്മയിൽ നിന്ന് ഷെയിൻ മോചിതനായി വരുന്നതേയുള്ളു. അപ്പോഴാണ് ഈ പ്രശ്നമുണ്ടായതെന്നും സുനില പറഞ്ഞു. തനിക്ക് നേരേ വധഭീഷണി മുഴക്കിയ നിർമ്മാതാവ് ജോബി ജോർജിന്റെ ചിത്രത്തിൽ തുടർന്നും അഭിനയിക്കാൻ ഷെയിൻ തയ്യാറായാതും പ്രൊഫഷണൽ സമീപനം കൊണ്ടാണ്. അഞ്ച് ദിവസം ഷൂട്ട് ചെയ്ത് വിഷ്വൽ പരിശോധിച്ചാൽ ിസ്സഹകരണമുണ്ടായോ എന്നറിയാം. അഭിനയിക്കുന്നവർക്ക് അനുകൂല അന്തരീക്ഷം ഒരുക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അഭിനയം കലയാണെന്നും കലാകാരന്മാർക്ക് വികാരവിക്ഷോഭങ്ങൾ ഉണ്ടാകുമെന്നും മനസ്സിലാക്കി വേണം ജോലി ചെയ്യാനെന്നും സുനില പറഞ്ഞു.
അതേസമയം, തന്നെ വിലക്കിയ നടപടിയിൽ ഷെയ്ൻ നിഗം ഒത്തുതീർപ്പിന് തയ്യാറാണെന്ന് സൂചന. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് കാട്ടി ഷെയ്നിന്റെ സുഹൃത്തുക്കൾ ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി വരികയാണെന്ന് വിവരം. ഇതിന് പിന്നാലെ തന്റെ ആറു വർഷത്തെ കഷ്ടപ്പാടും സ്വപ്നവും തകർക്കരുതെന്ന് ആവശ്യപ്പെട്ട് വെയിലിന്റെ സംവിധായകനും രംഗത്തെത്തി.
പ്രമുഖ നടന്മാരുമായും ഷെയ്നിന്റെ സുഹൃത്തുക്കൾ സംസാരിക്കുന്നുണ്ട്. 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളൂ എന്നും സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയിൽ എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു. വെയിലും കുർബാനിയും ഉപേക്ഷിച്ചതു മാത്രമല്ല ഷെയിൻ പങ്കാളിയായ ചിത്രങ്ങളൊന്നും ഏറ്റെടുക്കരുതെന്നും നിർമ്മാതാക്കളുടെ സംഘടന നിർദ്ദേശം വച്ചിരുന്നു.
മാത്രമല്ല വിവാദത്തിൽ അമ്മയും ഫെഫ്കയും അടക്കമുള്ള സംഘടനകളും നടനെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിൻ ഒത്തു തീർപ്പിന്റെ സൂചന രംഗത്തുവരുന്നത്. നടൻ നേരിട്ടല്ലെങ്കിലും സുഹൃത്തുക്കൾ വഴി സജീവമായി ഒത്തു തീർപ്പു ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. വിലക്ക് വന്നതിന് പിന്നാലെ സംഘടന ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും നടൻ ആരോപിച്ചിരുന്നു. എന്നാൽ നടനെതിരെ സംഘടനയുടെ ഭാഗത്ത് നിന്ന് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് തുടർച്ചയായി വെയിൽ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുണ്ടായതെന്നും ഷെയ്ൻ നിഗം വിലക്കിനെത്തുടർന്ന് പ്രതികരിച്ചിരുന്നു. തുടർച്ചയായി ദിവസം 18 മണിക്കൂർ വരെ ചിത്രീകരണത്തിന് ചെലവാക്കുന്നുണ്ട്. നിരവധി സിനിമകൾ ഒരേ സമയം അഭിനയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയിനിന്റെ ആരോപണം. ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റിൽ നിന്നുണ്ടായത്. സഹിക്കാൻ വയ്യാതെയാണ് ഇറങ്ങിപ്പോയതെന്നും ഷെയ്ൻ ദ ക്യൂ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
എന്നാൽ ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ ആദ്യഘട്ടം മുതലേ തയ്യാറായിരുന്നില്ല എന്നായിരുന്നു നിർമ്മാതാവ് ജോബി ജോർജ് ഉൾപ്പടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ളവരുടെ നിലപാട്. പല ദിവസവും ഷൂട്ടിന് മുഴുവൻ യൂണിറ്റ് തയ്യാറായി നിന്നാലും ഷെയ്ൻ വരാറില്ല. പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. ഇത് മൂലം വലിയ നഷ്ടമാണുണ്ടായതെന്നും ജോബി ജോർജ് ആരോപിച്ചു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം ഒരു ദിവസം അഭിനയിച്ച് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ ഷെയ്ൻ പിന്നെ എവിടെയാണെന്ന് അറിയുമായിരുന്നില്ല. നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കാണുന്നത് ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച തരത്തിലുള്ള ഷെയിനിന്റെ ഫോട്ടോയാണ്. വെയിലിൽ മുടി വളർത്തിയ തരത്തിലുള്ള ലുക്കാണ് ഷെയിനിന് വേണ്ടത്. എന്നാൽ ഇനി എത്ര കാലം കാത്തിരുന്നാലാണ് സിനിമ പൂർത്തിയാക്കാനാകുക എന്നും ജോബി ജോർജ് ചോദിച്ചു.
ഗുരുതരമായ ആരോപണങ്ങളും നിർമ്മാതാക്കൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. എൽഎസ്ഡി അടക്കം ലഹരിവസ്തുക്കൾ ലൊക്കേഷനിൽ എത്തുന്നുണ്ട്, പരിശോധന വേണം. എന്നാൽ പ്ലസ്ടു കാലഘട്ടത്തിലുള്ള ലുക്ക് അടക്കം ഈ രൂപത്തിൽ ഷൂട്ട് ചെയ്യാൻ തയ്യാറാണെന്നും സിനിമ പൂർത്തിയാക്കാമെന്നുമൊക്കെ സംവിധായകൻ ശരത് പറഞ്ഞിരുന്നതാണെന്നും കുർബാനിയുടെ സംവിധായകൻ ജിയോ വിക്കും ഇത്തരത്തിലുള്ള രൂപത്തിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ വിരോധമുണ്ടായിരുന്നില്ലെന്നും ഷെയ്ൻ വ്യക്തമാക്കിയിരുന്നു. തന്റെ ഉമ്മച്ചിയും സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികളെ യോഗത്തിന്റെ തലേന്ന് കണ്ടതാണെന്നും അപ്പോൾ വിലക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അവർ ആവശ്യപ്പെട്ടെന്നും ഷെയ്ൻ വെളിപ്പെടുത്തിയിരുന്നു.
ശരത്തിന്റെ കത്ത്
Respected Sir,
ഒരുപാട് സങ്കടത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇന്ന് വെയിൽ എന്ന സിനിമ Goodwill Entertainments ഉപേക്ഷിക്കുമ്പോൾ തകരുന്നത് എന്റെ ആറ് വർഷത്തെ സ്വപ്നമാണ്. 2014-ൽ ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് സ്ക്രിപ്റ്റുമായാണ് ഞാൻ ജോലി ഉപേക്ഷിച്ച് വരുന്നത്. ശ്രീ ഷെയ്ൻ നിഗവുമായി ഈ സിനിമയുടെ കഥ പറഞ്ഞ് കൈ കൊടുക്കുന്നത് 2016 ഓഗസ്റ്റിലാണ്. അതിന് ശേഷം വർഷങ്ങൾ കാത്തിരുന്നാണ് ഒരു പ്രൊഡ്യൂസർ ഈ സിനിമ ചെയ്യാനായി മുന്നോട്ട് വരുന്നത്.
കഴിഞ്ഞ ഫെബ്രുവരി മാസം ആണ് ഇതിന്റെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുന്നത്. മെയ് 18-നാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ഒരുപാട് കലാകാരന്മാരും സാങ്കേതിക പ്രവർത്തരും കഴിഞ്ഞ ആറേഴ് മാസക്കാലം ഒരുപാട് പ്രശ്നങ്ങൾ സഹിച്ച് ഈ സിനിമയുടെ കൂടെ നിന്നിട്ടുണ്ട്. 70 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരിക്കുന്നു.
വെറും 17-18 ദിവസം കൂടി ചിത്രീകരണം അവശേഷിക്കേ ഇന്ന് ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസർ പറയുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂർത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്