Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള സിനിമയിലെ ന്യൂജൻകാർ ലഹരിക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണത്തിന് പിന്നിൽ ഹിഡൻ അജണ്ട; ഷെയിനിന് അസോസിയേഷന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; എന്താണ് ഹിഡൻ അജണ്ടയെന്ന് പിന്നീട് തെളിയും; ഷെയിൻ ഇമോഷണലാവുന്നതിനെ ദുർവ്യാഖ്യാനിക്കുകയാണ് നിർമ്മാതാക്കൾ; വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ രാത്രി രണ്ടുവരെ അഭിനയിച്ച നടൻ സഹകരിച്ചില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അമ്മ സുനില

മലയാള സിനിമയിലെ ന്യൂജൻകാർ ലഹരിക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണത്തിന് പിന്നിൽ ഹിഡൻ അജണ്ട; ഷെയിനിന് അസോസിയേഷന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; എന്താണ് ഹിഡൻ അജണ്ടയെന്ന് പിന്നീട് തെളിയും; ഷെയിൻ ഇമോഷണലാവുന്നതിനെ ദുർവ്യാഖ്യാനിക്കുകയാണ് നിർമ്മാതാക്കൾ; വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ രാത്രി രണ്ടുവരെ അഭിനയിച്ച നടൻ സഹകരിച്ചില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അമ്മ സുനില

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷെയിന് നിഗമിന് വിലക്കേർപ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എതിരെ അമ്മ സുനില രംഗത്തെത്തി. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ അസോസിയേഷനെ വിമർശിച്ചത്. തന്റെ മകന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മലയാള സിനിമയിലെ ന്യൂജനറേഷനെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ഗുരുതഷ രോപണങ്ങൾ ഉന്നയിച്ചത്. ലഹരി ആരോപണം മനഃപൂർവം ഉന്നയിക്കുന്നതാണെന്നും അതിനു പിന്നിൽ ഹിഡൻ അജണ്ടകളുണ്ടെന്നും സുനില ആരോപിച്ചു. എന്താണ് ഈ ഹിഡൻ അജണ്ടയെന്ന് പിന്നീട് തെളിയും.

ഷെയിൻ ഇമോഷണലാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്നയാളാണ്. ഇതിനെ ദുർവ്യാഖ്യാനിക്കുകയാണ് നിർമ്മാതാക്കൾ. ദേഷ്യം വന്നാൽ കള്ളത്തരം കാണിക്കാൻ ഷെയിനിന് അറിയില്ല. പ്രൊഫഷനിൽ മാത്രമാണ് അയാൾക്ക് ശ്രദ്ധ. തങ്ങൾക്ക് അവനെ പൂർണ വിശ്വാസമാണന്നും വ്യാഖ്യാനങ്ങൾ ഏതുതരത്തിലും വരട്ടെയെന്നും സുനില പറഞ്ഞു.

വെയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിസ്സഹകരണമുണ്ടായെന്ന പ്രശ്‌നത്തിന് ശേഷവും ഷെയ്ൻ റഗുലറായി ഷൂട്ടിങ്ങിന് പോയിരുന്നു. കഴിഞ്ഞ 21 ന് ചിത്രത്തിന്റെ സംവിധായകൻ ശരത് വിളിച്ച് ഷെയിൻ സഹകരിക്കുന്നില്ലെന്നും ഷൂട്ടിങ് പാക്ക് അപ്പ് വിളിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു, എന്നാൽ, രാത്രി രണ്ടു വരെ ഷൂട്ടിങ്ങുണ്ടായിരുന്നുവെന്നാണ് ഷെയിനിനോട് ചോദിച്ചപ്പോൾ മറുപടി കിട്ടിയത്. രാത്രി രണ്ടുവരെ ജോലി ചെയ്ത ഒരാൾ സഹകരിക്കുന്നില്ലെന്നും സമീപനത്തിൽ കുഴപ്പമുണ്ടെന്നും പറയുന്നതിൽ എന്താകഥയെന്ന് ശരതിനോട് ചോദിക്കേണ്ടി വന്നു. ഇതിന്റെ പേരിൽ തർക്കവുമുണ്ടായി.

ഷെയിനിന് ഉറക്കക്കുറവിന്റെ പ്രശ്‌നം നേരത്തെയുണ്ടായിരുന്നു. ഇഷ്‌കിന്റെ സമയത്തും ഈ പ്രശ്‌നമുണ്ടായിരുന്നെങ്കിലും സംവിധായകനും നിർമ്മാതാവും എല്ലാം സപ്പോർട്ട് നൽകി. ഉറക്കമില്ലായ്മയിൽ നിന്ന് ഷെയിൻ മോചിതനായി വരുന്നതേയുള്ളു. അപ്പോഴാണ് ഈ പ്രശ്‌നമുണ്ടായതെന്നും സുനില പറഞ്ഞു. തനിക്ക് നേരേ വധഭീഷണി മുഴക്കിയ നിർമ്മാതാവ് ജോബി ജോർജിന്റെ ചിത്രത്തിൽ തുടർന്നും അഭിനയിക്കാൻ ഷെയിൻ തയ്യാറായാതും പ്രൊഫഷണൽ സമീപനം കൊണ്ടാണ്. അഞ്ച് ദിവസം ഷൂട്ട് ചെയ്ത് വിഷ്വൽ പരിശോധിച്ചാൽ ിസ്സഹകരണമുണ്ടായോ എന്നറിയാം. അഭിനയിക്കുന്നവർക്ക് അനുകൂല അന്തരീക്ഷം ഒരുക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അഭിനയം കലയാണെന്നും കലാകാരന്മാർക്ക് വികാരവിക്ഷോഭങ്ങൾ ഉണ്ടാകുമെന്നും മനസ്സിലാക്കി വേണം ജോലി ചെയ്യാനെന്നും സുനില പറഞ്ഞു.

അതേസമയം, തന്നെ വിലക്കിയ നടപടിയിൽ ഷെയ്ൻ നിഗം ഒത്തുതീർപ്പിന് തയ്യാറാണെന്ന് സൂചന. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് കാട്ടി ഷെയ്നിന്റെ സുഹൃത്തുക്കൾ ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി വരികയാണെന്ന് വിവരം. ഇതിന് പിന്നാലെ തന്റെ ആറു വർഷത്തെ കഷ്ടപ്പാടും സ്വപ്നവും തകർക്കരുതെന്ന് ആവശ്യപ്പെട്ട് വെയിലിന്റെ സംവിധായകനും രംഗത്തെത്തി.

പ്രമുഖ നടന്മാരുമായും ഷെയ്നിന്റെ സുഹൃത്തുക്കൾ സംസാരിക്കുന്നുണ്ട്. 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളൂ എന്നും സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയിൽ എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു. വെയിലും കുർബാനിയും ഉപേക്ഷിച്ചതു മാത്രമല്ല ഷെയിൻ പങ്കാളിയായ ചിത്രങ്ങളൊന്നും ഏറ്റെടുക്കരുതെന്നും നിർമ്മാതാക്കളുടെ സംഘടന നിർദ്ദേശം വച്ചിരുന്നു.

മാത്രമല്ല വിവാദത്തിൽ അമ്മയും ഫെഫ്കയും അടക്കമുള്ള സംഘടനകളും നടനെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിൻ ഒത്തു തീർപ്പിന്റെ സൂചന രംഗത്തുവരുന്നത്. നടൻ നേരിട്ടല്ലെങ്കിലും സുഹൃത്തുക്കൾ വഴി സജീവമായി ഒത്തു തീർപ്പു ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. വിലക്ക് വന്നതിന് പിന്നാലെ സംഘടന ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും നടൻ ആരോപിച്ചിരുന്നു. എന്നാൽ നടനെതിരെ സംഘടനയുടെ ഭാഗത്ത് നിന്ന് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് തുടർച്ചയായി വെയിൽ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുണ്ടായതെന്നും ഷെയ്ൻ നിഗം വിലക്കിനെത്തുടർന്ന് പ്രതികരിച്ചിരുന്നു. തുടർച്ചയായി ദിവസം 18 മണിക്കൂർ വരെ ചിത്രീകരണത്തിന് ചെലവാക്കുന്നുണ്ട്. നിരവധി സിനിമകൾ ഒരേ സമയം അഭിനയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയിനിന്റെ ആരോപണം. ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റിൽ നിന്നുണ്ടായത്. സഹിക്കാൻ വയ്യാതെയാണ് ഇറങ്ങിപ്പോയതെന്നും ഷെയ്ൻ ദ ക്യൂ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

എന്നാൽ ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ ആദ്യഘട്ടം മുതലേ തയ്യാറായിരുന്നില്ല എന്നായിരുന്നു നിർമ്മാതാവ് ജോബി ജോർജ് ഉൾപ്പടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ളവരുടെ നിലപാട്. പല ദിവസവും ഷൂട്ടിന് മുഴുവൻ യൂണിറ്റ് തയ്യാറായി നിന്നാലും ഷെയ്ൻ വരാറില്ല. പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. ഇത് മൂലം വലിയ നഷ്ടമാണുണ്ടായതെന്നും ജോബി ജോർജ് ആരോപിച്ചു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം ഒരു ദിവസം അഭിനയിച്ച് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ ഷെയ്ൻ പിന്നെ എവിടെയാണെന്ന് അറിയുമായിരുന്നില്ല. നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കാണുന്നത് ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച തരത്തിലുള്ള ഷെയിനിന്റെ ഫോട്ടോയാണ്. വെയിലിൽ മുടി വളർത്തിയ തരത്തിലുള്ള ലുക്കാണ് ഷെയിനിന് വേണ്ടത്. എന്നാൽ ഇനി എത്ര കാലം കാത്തിരുന്നാലാണ് സിനിമ പൂർത്തിയാക്കാനാകുക എന്നും ജോബി ജോർജ് ചോദിച്ചു.

ഗുരുതരമായ ആരോപണങ്ങളും നിർമ്മാതാക്കൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. എൽഎസ്ഡി അടക്കം ലഹരിവസ്തുക്കൾ ലൊക്കേഷനിൽ എത്തുന്നുണ്ട്, പരിശോധന വേണം. എന്നാൽ പ്ലസ്ടു കാലഘട്ടത്തിലുള്ള ലുക്ക് അടക്കം ഈ രൂപത്തിൽ ഷൂട്ട് ചെയ്യാൻ തയ്യാറാണെന്നും സിനിമ പൂർത്തിയാക്കാമെന്നുമൊക്കെ സംവിധായകൻ ശരത് പറഞ്ഞിരുന്നതാണെന്നും കുർബാനിയുടെ സംവിധായകൻ ജിയോ വിക്കും ഇത്തരത്തിലുള്ള രൂപത്തിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ വിരോധമുണ്ടായിരുന്നില്ലെന്നും ഷെയ്ൻ വ്യക്തമാക്കിയിരുന്നു. തന്റെ ഉമ്മച്ചിയും സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികളെ യോഗത്തിന്റെ തലേന്ന് കണ്ടതാണെന്നും അപ്പോൾ വിലക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അവർ ആവശ്യപ്പെട്ടെന്നും ഷെയ്ൻ വെളിപ്പെടുത്തിയിരുന്നു.

ശരത്തിന്റെ കത്ത്

Respected Sir,

ഒരുപാട് സങ്കടത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇന്ന് വെയിൽ എന്ന സിനിമ Goodwill Entertainments ഉപേക്ഷിക്കുമ്പോൾ തകരുന്നത് എന്റെ ആറ് വർഷത്തെ സ്വപ്നമാണ്. 2014-ൽ ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് സ്‌ക്രിപ്റ്റുമായാണ് ഞാൻ ജോലി ഉപേക്ഷിച്ച് വരുന്നത്. ശ്രീ ഷെയ്ൻ നിഗവുമായി ഈ സിനിമയുടെ കഥ പറഞ്ഞ് കൈ കൊടുക്കുന്നത് 2016 ഓഗസ്റ്റിലാണ്. അതിന് ശേഷം വർഷങ്ങൾ കാത്തിരുന്നാണ് ഒരു പ്രൊഡ്യൂസർ ഈ സിനിമ ചെയ്യാനായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസം ആണ് ഇതിന്റെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുന്നത്. മെയ് 18-നാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ഒരുപാട് കലാകാരന്മാരും സാങ്കേതിക പ്രവർത്തരും കഴിഞ്ഞ ആറേഴ് മാസക്കാലം ഒരുപാട് പ്രശ്നങ്ങൾ സഹിച്ച് ഈ സിനിമയുടെ കൂടെ നിന്നിട്ടുണ്ട്. 70 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരിക്കുന്നു.

വെറും 17-18 ദിവസം കൂടി ചിത്രീകരണം അവശേഷിക്കേ ഇന്ന് ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസർ പറയുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂർത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP