കുമ്പളങ്ങി നൈറ്റ്സിന് വേണ്ടി ഷെയിൻ നിഗം പ്രതിഫലമായി വാങ്ങിയത് 15 ലക്ഷം; വലിയ പെരുന്നാളിനായി 30 ലക്ഷവും വാങ്ങി; ഷൂട്ടിങ് പൂർത്തിയായ ഉല്ലാസത്തിന് വേണ്ടി 25 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കി 45 ലക്ഷം ചോദിക്കുന്നത് എന്തുകൊണ്ടെന്ന് നിർമ്മാതാക്കൾ; ഷെയിൻ വിഷയത്തിലെ തർക്കത്തിന് പിന്നാലെ പ്രതിഫല കണക്കുകൾ പുറത്തുവരുമ്പോൾ വെളിവാകുന്നത് നികുതി വെട്ടിപ്പിന്റെ സിനിമാ വഴികളോ? പല താരങ്ങളുടെയും പ്രതിഫലം കരാർ തുകയേക്കാൾ കൂടുതലെന്ന് സൂചനകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഷെയിൻ നിഗം വിഷയത്തിൽ തർക്കം മുറുകുമ്പോൾ പുറത്തുവരുന്നത് സിനിമാ ലോകത്തെ നികുതി വെട്ടിപ്പിന്റെ പുതുവഴികൾ. കരാറിൽ ഒപ്പിടുന്നതിനേക്കാൾ പ്രതിഫലം താരങ്ങൾ പറ്റുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നിലും ഇത്തരമൊരു നീക്കമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഷെയിൻ നിഗവും ഉല്ലാസം സിനിമയുടെ അണിയറക്കാരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 25 ലക്ഷം രൂപയാണ് ഷെയിനിന്റെ പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കരാറിന് അപ്പുറത്തേക്ക് 45 നൽകാം എന്ന ധാരണ ഉണ്ടായിരുന്നു എന്ന് ഷെയിനും അവകാശപ്പെടുന്നു. ഇവിടെ വെളിവാകുന്നത് നികുതി വെട്ടിപ്പിന്റെ വഴികളാണെന്നാണ് പുറത്തുവരുന്ന വിവരം.
ഷെയ്ൻ നിഗത്തിന്റെ പ്രതിഫല കാര്യത്തിൽ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം തുറന്നടിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതിൽ ഷെയിനിന്റെ പ്രതിഫലം കുറച്ചു മാത്രമേ ഉള്ളൂ എന്നാണ് നിർമ്മാതാക്കളുടെ വാദം. 'ഉല്ലാസം' സിനിമയുടെ നിർമ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ൻ കള്ളം പ്രചരിപ്പിക്കുകയാണെന്നും നിർമ്മാതാക്കൾ ആരോപിച്ചു. എന്നാൽ നിർമ്മാതാക്കൾ ബാക്കി തുക നൽകാതെ വന്നതോടെയാണ് ഷെയിൻ ഡബ്ബിങ് ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചത്. ഷെയിനിനെതിരെ വാർത്താസമ്മേളനം നടത്തിയ നിർമ്മാതാക്കൾ കർശനമായ നിലപാടാണ് സ്വീകരിച്ചത്.
'മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിർമ്മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇൻഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്നത്തിലേക്കാണ് ഷെയ്ൻ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്.' 'ഷൂട്ടിങ് പൂർത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്ന് നൽകിയത്. ഇതിന്റെ രേഖകൾ അസോസിയേഷന്റെ പക്കലുണ്ട്. എന്നാൽ 45 ലക്ഷം രൂപ നിർമ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്റെ വാദം തെറ്റാണ്.'നിർമ്മാതാക്കൾ പറഞ്ഞു.
'ഈട സിനിമയ്ക്കു വേണ്ടി 2017ൽ ഷെയ്ൻ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവിൽ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഷെയ്നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോൾ ഈ കരാറിൽ ഏർപ്പെടുകയും, മകന്റെ മാർക്കറ്റ് കൂടും എന്നു പറഞ്ഞ് രണ്ട് കക്ഷികളുടെയും താൽപര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ആ കരാറിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയവളിൽ ഷെയ്ൻ അഭിനയിച്ച എല്ലാ സിനിമകൾക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. '
'അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാൾ എന്ന സിനിമയിലാണ്. 2018 ൽ ഒപ്പിട്ട കരാറിൽ 30 ലക്ഷം മേടിച്ചു. എന്നാൽ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്സിൽ 15 ലക്ഷം രൂപയാണ് ഷെയ്ൻ പ്രതിഫലമായി മേടിച്ചത്. എന്നാൽ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാൽ ആ കാലയളവിൽ ചെയ്ത ഇഷ്ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ൻ ഇപ്പോൾ ആവശ്യപ്പെടുന്നതും പൊതു സമൂഹത്തോടും പറയുന്നത് 45 ലക്ഷം രൂപ തന്നാൽ മാത്രമേ ഈ സിനിമ ഡബ്ബ് െചയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത്, ഈ വർഷം അദ്ദേഹം ഒപ്പിട്ട കുർബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്.
രണ്ട് വർഷം മുമ്പ് കരാർ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോൾ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാൽ അത് അനീതിയാണ്. ഈ വസ്തുത പൊതുസമൂഹത്തിനു മുന്നിൽ അറിയിക്കാൻ േവണ്ടിയാണ് വാർത്താസമ്മേളനം. കരാർ ലംഘനമാണ് ഷെയ്ൻ നടത്തിയത്. ഇതുവരെ ഒരു നടൻപോലും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു നടന്റെ മാർക്കറ്റ് കുറഞ്ഞുപോയാൽ അവർ പ്രതിഫലം കുറയ്ക്കുമോ, ഇല്ലല്ലോ?. '
അമ്മയുമായുള്ള ബന്ധത്തിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാൽ അത് പുറത്ത് വിടാത്തത് ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ വേണ്ടിയാണെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. അതിനിടെ ഷെയ്ൻ വിഷയം പരിഹരിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. ഷെയ്ൻ നിഗവും യോഗത്തിൽ പങ്കെടുക്കും.വെയിൽ, കുർബാനി എന്നീ സിനിമകൾ നിർമ്മാതാക്കൾ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്തുകൊടുക്കാത്തതിന്റെ കാരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഇന്നലെ മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം പ്രശ്നം ചർച്ച ചെയ്തിരുന്നു. ഇതോടെ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാകാൻ ഒരുങ്ങുകയാണ്. ഇതിന് ഷെയിൻ രേഖാമൂലം സമ്മതം അറിയിക്കുകയും ചെയ്തു. അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നേരിട്ട് ഇടപെട്ടാണ് നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ വഴിയൊരുങ്ങുന്നത്. മോഹൻലാൽ പ്രത്യേകം മുൻകൈയെടുത്തതോടെ ഷെയിനിന് ഏർപ്പെടുത്തിയ വിലക്കു നീങ്ങുകയാണ്. ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നപരിഹാരത്തിന് ധാരണയായെന്നും മോഹൻലാലും വ്യക്തമാക്കി. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.
പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയിൽ, കുർബാനി ചിത്രങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനും അമ്മ എക്സിക്യൂട്ടീവ് യോഗം ഷെയ്നിനോട് ആവശ്യപ്പെടുകയായിരുന്നു. താരസംഘടന മുന്നോട്ടു വെച്ച നിർദ്ദേശം ഷെയിൻ അംഗീകരിച്ചു. ആദ്യ പടിയെന്ന നിലയിൽ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തീകരിക്കും. ഇത് അംഗീകരിക്കാൻ ഷെയ്ൻ തയ്യാറായതോടെ ഇക്കാര്യം നിർമ്മാതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മോഹൻലാൽ വാക്കു നൽകി.
ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ അമ്മ എക്സ്ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്നിനെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്നിനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ നിർമ്മാതാക്കളും നടനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ നിർമ്മാതാക്കളെ മനോരോഗി എന്നു വിളിച്ചതോടെയാണ് ഷെയ്നുമായുള്ള ചർ്ച്ചകളിൽ നിന്ന് നിർമ്മാതാക്കൾ പിന്മാറിയത്. അമ്മ ഇക്കാര്യത്തിൽ ഒരുറപ്പ് നൽകിയാൽ സഹകരിക്കാമെന്ന നിർമ്മാതാക്കൾ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് തത്വത്തിൽ പരിഹാരമായത്. ഡബ്ബിഗ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്നമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്