അവർക്ക് മനസാക്ഷിയില്ല... അവർ മനുഷ്യന്മാരല്ല.. എങ്കിൽ അവർ എന്നോട് ഇങ്ങനെ കാണിക്കുമോ..? അപകടമുണ്ടായിട്ടും കേസു കൊടുത്തില്ല; കാറുടമ നെടുപുഴ ബത്ലേഹം റാഫിയുടെ വാക്കു കേട്ടത് ചതിയായി; ജീവിതം കിടക്കയിൽ; ദുരിതം കൂർക്കഞ്ചേരിയിലെ ഷൈജൻ പറയുമ്പോൾ
ആർ പീയൂഷ്
തൃശൂർ: അവർക്ക് മനസാക്ഷിയില്ല... അവർ മനുഷ്യന്മാരല്ല.. എങ്കിൽ അവർ എന്നോട് ഇങ്ങനെ കാണിക്കുമോ..? നാലുവർഷം മുൻപ് നടന്ന അപകടത്തിൽ ശരീരം തളർന്നു പോയ ഓട്ടോ ഡ്രൈവർ കൂർക്കഞ്ചേരി സ്വദേശി ഷൈജൻ(46) മറുനാടനോട് ചോദിച്ചതിങ്ങനെയാണ്.
ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്ന ഷൈജൻ 2017 ഒക്ടോബർ 24-നാണ് അപകടത്തിൽപ്പെട്ടത്. നെടുപുഴ ധ്യാനകേന്ദ്രത്തിനു സമീപം ഓട്ടോറിക്ഷയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് ഷൈജന്‍ നട്ടെല്ലിന് പരിക്കേറ്റു. കൂർക്കഞ്ചേരിയിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയപ്പോൾ കാറുടമ നെടുപുഴ ബത്ലേഹം റാഫി പറഞ്ഞത് തനിക്ക് അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതാണ് അതിനാൽ കേസു കൊടുക്കരുത്. എല്ലാ കാര്യങ്ങളും നോക്കൊമെന്നുമേറ്റു. ആശുപത്രി ചിലവും തുശ്ചമായ ഒരു തുകയും മാത്രം നൽകി മടങ്ങിപ്പോയ റാഫിയെ പിന്നീട് ഷൈജൻ കണ്ടിട്ടില്ല. ശരീരം തളർന്നു പോയ ഷൈജൻ 17 വയസ്സുള്ള മകൻ ജോലിക്ക് പോകുന്നതിനാൽ അന്നം മുട്ടാതെ ജീവിക്കുകയാണ്. അല്ല നരക ജീവിതം നയിക്കുകയാണ്.
നാലുമാസം പൂർണവിശ്രമമെടുത്താൽ പ്രശ്നം തീരുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. കാറുടമയുടെ വാക്കുകേട്ട് ഷൈജൻ കേസിന് പോയില്ല. ആശുപത്രിബില്ലുകൾ അടച്ച് കാറുടമ പോയി. നാലുമാസം വിശ്രമിച്ചെങ്കിലും നട്ടെല്ലിലെ പ്രശ്നം തീർന്നില്ല. എണീൽക്കാനാകാതെ കിടപ്പിലായി. അപകടത്തിന്റെ തുടർച്ചയെന്നോണം പല രോഗങ്ങളും വന്നു. കാലിലെ പഴുപ്പ് മാറ്റാനായി മുട്ടിനുമുകളിൽവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. അപ്പോഴൊക്കെ റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. അതോടെയാണ് തനിക്ക് ചതി പറ്റി എന്ന് ഷൈജൻ തിരിച്ചറിയുന്നത്.
അന്ന് റാഫിയെ സഹായിക്കാനായി കേസു കൊടുക്കാതിരുന്നത് തെറ്റായ തീരുമാനമായിരുന്നു. കേസു കൊടുത്തിരുന്നുവെങ്കിൽ മോശമല്ലാത്ത ഒരു തുക ഇൻഷുറൻസായി ലഭിക്കുമായിരുന്നു. ആശുപത്രി ബില്ലായ 23,000 രൂപയും ഭാര്യയുടെ കയ്യിൽ 10,000 രൂപയും മാത്രമാണ് റാഫി നൽകിയത്. കിടപ്പിലാതോടെ ദാരിദ്രം കാർന്നു തിന്നാൻ തുടങ്ങി. ഇപ്പോൾ വാടകവീട്ടിൽ എല്ലും തോലുമായി മുറിച്ചുമാറ്റപ്പെട്ട ഒരു കാലുമായി കിടക്കുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത മകൻ കൂലിവേലയ്ക്കായി ഇറങ്ങി.
നെടുപുഴ റെയിൽവേ ഗേറ്റിന് സമീപമുള്ള വാടക വീട്ടിലാണ് ഷൈജനും ഭാര്യ സിന്ധുവും മകൻ ഷിന്റോയും താമസിക്കുന്നത്. ഇലക്ട്രീഷ്യൻ ജോലിക്ക് സഹായി ആയി പോയാണ് 17 കാരനായ ഷിന്റോ കുടുംബം പോറ്റുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പിതാവ് ഷൈജൻ അപകടം പറ്റി കിടപ്പിലാകുന്നത്. ഇതോടെ പഠനത്തിനൊപ്പം ജോലിയും ഏറ്റെടുത്തു. രാവിലെ പത്രമിടാൻ പോകും പിന്നീട് കൂലിപ്പണിക്ക് പോകും ഇങ്ങനെ പത്താം തരം വരെ പഠിച്ചു. വീടിന് വാടക കൊടുക്കണം, അച്ഛന് മരുന്ന് വാങ്ങണം, ആഹാര സാധനങ്ങൾ വാങ്ങണം. പഠനം തുടർന്നാൽ ഇതൊന്നും നടക്കില്ല.
അതിനാൽ മുഴുവൻ സമയം ജോലിക്ക് പോകാൻ തുടങ്ങി. ഇതിനിടയിൽ പത്രമിടാൻ പോകുന്ന വീട്ടിലെ ഒരു അദ്ധ്യാപകൻ അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഫീസിളവ് നൽകി പഠന സൗകര്യം ഒരുക്കി. എന്നാൽ പ്രാരാബ്ദം കൂടുലായതിനാൽ പാതി വഴി പ്ലസ്ടു പഠനം നിർത്തേണ്ടി വന്നു. അടുത്തുള്ള ഇലക്ട്രീഷ്യന്മാരുടെ ഒപ്പം സഹായി ആയി പോയി പണി പഠിച്ചിരിക്കുകയാണ് ഷിന്റോ. ഇനി ലൈസൻസ് എടുത്ത് സ്വന്തമായി ജോലിക്കിറങ്ങണമെന്നാണ് ആഗ്രഹം. പക്ഷേ അതിന് ഐ.ടി.സിയിൽ പഠിക്കണം. അതിന് സാഹചര്യം അനുവദിക്കുന്നില്ല.
2020 ൽ ഷൈജൻ മകൾ ഷിൻസിയെ അടുത്തു തന്നെയുള്ള സിജോയ് എന്ന ചെറുപ്പക്കാരൻ വിവാഹം ആലോചിച്ചു വന്നു. ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞാണ് സിജോയ് എത്തിയത്. വിവാഹം നടത്താൻ പോലും വകയില്ലാഞ്ഞ ഷൈജൻ റാഫിയുടെ ഭാര്യയുടെ വീട്ടിൽ പോയി കരഞ്ഞു പറഞ്ഞു എന്തെങ്കിലും സഹായിക്കണമെന്ന്. അന്ന് 25,000 രൂപ അവർ നൽകി. നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചതിനാൽ വിവാഹം നടന്നു.
ഇതിനിടയിൽ പലവട്ടം റാഫിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ചെയ്തു കൊടുത്തില്ല. കഴിഞ്ഞ ദിവസം മറുനാടൻ റാഫിയുടെ നെടുപുഴയിലെ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അകത്ത് കാർ കിടപ്പുണ്ട്. സമീപത്ത് അന്വേഷിച്ചപ്പോൾ ഷാർജയിലാണെന്ന് വിവരം ലഭിച്ചു. തുടർന്ന് തൊട്ടടുത്തുള്ള ഭാര്യ വീട്ടിൽ പോയി അമ്മായി അച്ഛനെ കണ്ടു. നരക ജീവിതെ നയിക്കുന്ന ഷൈജന്റെ കാര്യം പറഞ്ഞപ്പോൾ മരുമകനോട് പറഞ്ഞിട്ടുണ്ട്, വിദേശത്ത് നിന്നും വരുമ്പോൾ എന്തെങ്കിലും കൊടുക്കാമെന്ന് പറഞ്ഞു.
പക്ഷേ എന്തെങ്കിലും അല്ല ഷൈജന്‍ ചെയ്തു കൊടുക്കേണ്ടത്. ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയാണ് വേണ്ടത്. ഷിന്റോയുടെ പഠനം പൂർത്തിയാക്കാൻ സഹായിക്കണം. അതിന് വേണ്ട എല്ലാം ഒരുക്കി നൽകുകയാണ് വേണ്ടത്. നല് സാമ്പത്തിക ഭദ്രതയുള്ളയാളാണ് റാഫി എന്നാണ് നാട്ടുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. റാഫിയുടെ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഷൈജനും കുടുംബവും. കഴിഞ്ഞ ദിവസം മറുനാടൻ എക്സ്ക്ലൂസീവിൽ ഷൈജന്റെയും കുടുംബത്തിന്റെയും നിസഹായാവസ്ഥയെപറ്റി വീഡിയോ ചെയ്തിരുന്നു.
അതിൽ കൊടുത്തിരുന്ന അക്കൗണ്ട് നമ്പർ പ്രധാനമന്ത്രിയുടെ ജൻ ധൻ യോജന പദ്ധതി പ്രകാരമുള്ളതാണ്. ഇതിൽ അധിക തുക ഇടപാട് നടത്താൻ കഴിയില്ല. അതിനാൽ ഇനി പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കാം. ബന്ധപ്പെടാനുള്ള നമ്പറും കൊടുക്കുന്നു.
SHINCY TS
ACCOUNT NUMBER: 5113101005345
IFSC: CNRB0005113
CANARA BANK KOORKENCHERY
GOOGLE PAY 7510947286
Contact Number: 8606372732
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍