നാക് അക്രഡിറ്റേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനം; നാലാം അഡ്മിഷൻ എന്ന എസ്എഫ്ഐ അഡ്മിഷൻ വഴി കോളേജ് നിയന്ത്രിക്കും; കുട്ടിസഖാക്കളുടെ താളത്തിനൊത്ത് തുള്ളിയില്ലെങ്കിൽ വിദ്യാർത്ഥികൾ എത്തുക ഇടിമുറിയിൽ; യൂണിവേഴ്സിറ്റി കോളേജിലെ ഞെട്ടിക്കുന്ന ക്രൂരതകൾക്കെതിരെ പൗരസംഗമം; ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനി ഭീഷണി ഭയന്ന് കോളേജ് മാറ്റത്തിന് ഒരുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം വിവാദമായിരിക്കെ ഇന്നു വൈകിട്ട് പൗരസംഗമം വിളിച്ചുകൂട്ടുകയാണ് സേവ് യൂണിവേഴ്സ്റ്റി ക്യാമ്പയിൻ കമ്മറ്റി ഇന്ന് വൈകുന്നേരം നാലിനാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സമ്മേളനം നടക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരനാണ് യൂണിവേഴ്സ്റ്റി കോളേജിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്തുക എന്ന ഈ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നത്. എസ്എഫ്ഐയ്ക്കും എസ്എഫ്ഐ യൂണിവേഴ്സ്റ്റിറ്റി കോളേജിൽ പതിറ്റാണ്ടുകളായി വെച്ച് പുലർത്തുന്ന അധീശത്വത്തിനും അവസാനം കുറിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.
യൂണിവേഴ്സ്റ്റിറ്റി കോളേജിനെ എസ്എഫ്ഐ മേധാവിത്തത്തിനു അവസാനം കുറിക്കാൻ ഈ ക്യാമ്പയിന് സാധിക്കില്ലെങ്കിലും കേരളത്തിന്റെ ശ്രദ്ധ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടായിസത്തിനു എതിരെ തിരിക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്. മാനസിക പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തോടെ യൂണിവേഴ്സ്റ്റിറ്റികോളേജ് വിവാദങ്ങളുടെ കുന്തമുനയായി തുടരുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
നാക് അക്രഡിറ്റേഷനിൽ കേരളത്തിൽ ഒന്നാം സ്ഥാനം; പക്ഷെ വിദ്യാർത്ഥികളുടെ അവസ്ഥയോ?
കേരളത്തിലെ നാക് അക്രഡിറ്റേഷനിൽ ഒന്നാംസ്ഥാനത്ത് വരുന്നതാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഇന്ത്യയിൽ 26 ആം സ്ഥാനത്തും. പക്ഷെ നാകിന്റെ അടിസ്ഥാന യോഗ്യതകളിൽ എന്താണ് ഈ കോളെജിന് സ്വന്തം എന്ന് ചോദിച്ചാൽ ഒന്നും പറയാനുമില്ല. മൂന്നു വർഷം കൂടുമ്പോഴാണ് കോളേജ് പിടിഎ കൂടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ലാസ് പിടിഎ കൂടാറുമില്ല. പക്ഷെ നാകിനു മുന്നിൽ എല്ലാം ഭദ്രം. നാക് അക്രഡിറ്റേഷൻ എങ്ങിനെ സ്വന്തമാക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ അതിന്റെ രഹസ്യ വിവരങ്ങൾ കോളേജ് അധികൃതർക്ക് മാത്രമേ നൽകാനും കഴിയൂ. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയെ ഏൽപ്പിച്ചതിൽ നിലവിലെ പ്രിൻസിപ്പാളിന്റെ പങ്ക് ആണ് വിവാദമായി തുടരുന്നത്. പ്രിൻസിപ്പാൾ അരുനിൽക്കുന്നതുകൊണ്ടാണ് കോളേജിൽ എസ്എഫ്ഐ മേധാവിത്തം നിലനിന്നു പോകുന്നത് എന്നാണ് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നത്. ഏത് പ്രിൻസിപ്പാൾ ചാർജ് എടുത്താലും ഇതിനു മാറ്റവുമില്ല.
നാലാം അഡ്മിഷൻ എന്ന എസ്എഫ്ഐ അഡ്മിഷൻ
യൂണിവേഴ്സിറ്റി അനുശാസിക്കുന്ന മൂന്നു സ്പോട്ട് അഡ്മിഷൻ കഴിഞ്ഞാൽ നാലാമത് ഒരു സ്പോട്ട് അഡ്മിഷൻ വരും. ഇതാണ് കുപ്രസിദ്ധിയാർജ്ജിച്ച എസ്എഫ്ഐ നിയമനം. കോളേജിലെ 26 ഓളം ഡിപ്പാർട്ട്മെന്റിൽ ഇങ്ങിനെ ഒരാൾ ഒരു ക്ലാസിൽ വരും. ഈ വിദ്യാർത്ഥി എസ്എഫ്ഐക്കാരൻ മാത്രമാകും. ഇയാൾ ആകും ക്ലാസും പിന്നെ കോളേജിലെ എസ്എഫ്ഐ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക. ഈ വിദ്യാർത്ഥി മുതിർന്ന ആൾ ആകും. കുട്ടികൾ പലപ്പോഴും അങ്കിൾ എന്നാകും ഈ വിദ്യാർത്ഥിയെ അഭിസംബോധന ചെയ്യുക. ഇത്തരം ഒട്ടുവളരെ അങ്കിൾമാർ യൂണിവേഴ്സിറ്റി കോളേജിലുണ്ട്. ഒരു വിദ്യാർത്ഥിയുടെ വിവരം തിരക്കിയപ്പോൾ അറിഞ്ഞ കാര്യം ഇങ്ങിനെ: രണ്ടു തവണ ഡിഗ്രിക്ക് യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച ഒരു വിദ്യാർത്ഥി മൂന്നാമതും അവിടെ ജോയിൻ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതില്ല. തോൽക്കും. പിന്നെയും ഇതേ കോളേജിൽ സ്പോട്ട് അഡ്മിഷൻ. അതായത് നാലാമത് സ്പോട്ട് അഡ്മിഷൻ. എസ്എഫ്ഐ നിയമനം. ഇത്തരം വിദ്യാർത്ഥികൾ വഴിയാണ് കോളേജ് എസ്എഫ്ഐ നിയന്ത്രിക്കുന്നത്.
കോളേജിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് അനിവാര്യമെന്ന് രക്ഷിക്താക്കൾ
കോളേജിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നാണ് രക്ഷിതാക്കൾ രഹസ്യമായി പറയുന്നത്. എസ്എഫ്ഐ കോട്ടയായ കോളേജിലെ വിദ്യാർത്ഥികളിൽ പലരും എസ്എഫ്ഐക്കാരുടെ നിരന്തര മാനസിക പീഡനം വഴി തകര്‍ന്ന അവസ്ഥയിലാണ്. ഒരു സമരം വന്നാൽ എസ്എഫ്ഐക്കാർ ക്ലാസിൽ കയറും. ഉടൻ ക്ലാസ് വിടാൻ പറയും. അദ്ധ്യാപകൻ പറയും. അവർ പറയുന്നത് കേട്ടില്ലേ. ഉടനെ ഇറങ്ങിക്കോ. സമയം വൈകിയാൽ എനിക്ക് നഷ്ടം പറ്റും. എന്റെ കാർ കോളേജിൽ പാർക്ക് ചെയ്തിട്ടുണ്ട്. അവന്മാർ രണ്ടു ടയറും കുത്തിക്കീറും. അതിനാൽ ഉടനെ ഇറങ്ങിക്കോ. ഈ പറയുന്ന അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിൽ തോളിൽ കയ്യിട്ടു നടക്കുന്ന അവസ്ഥയുമാകും. പക്ഷെ അത് പുറത്ത് പ്രകടിപ്പിക്കില്ല.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്താബാദ് എന്നാണ് എസ്എഫ്ഐ കൊടികളിലെ മുദ്രാവാക്യം. പക്ഷെ യൂണിവേഴ്സിറ്റി കോളേജിൽ ഇല്ലാത്ത സംഭവമാണ് എസ്എഫ്ഐ പറയുന്ന ഈ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നആശയങ്ങൾ. . പഠിക്കാൻ ആയി ആരും കോളേജിൽ വരേണ്ടതില്ലാ എന്നാണ് എസ്എഫ്ഐയുടെ മുദ്രാവാക്യം. ഞങ്ങൾ പറയും. നിങ്ങൾ കേൾക്കും. അനുസരിക്കും. ഇതാണ് യൂണിവേഴ്സിറ്റി കോളേജിലെ നടപ്പുള്ള രീതി. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥി എഴുതിയിരുന്നു. സമര ദിവസം ഒരൊറ്റ ദിവസത്തെ ക്ലാസിനു വേണ്ടി ഹാജറിന് വേണ്ടി കിലോമീറ്ററുകൾ താണ്ടി കോളേജിൽ എത്തേണ്ടി വരും. ഇല്ലെങ്കിൽ ഹാജർ പോകും. ഏതെങ്കിലും അദ്ധ്യാപകൻ ഒരു ക്ലാസ് എടുക്കും. ഹാജർ എടുക്കും. അന്നേ ദിവസത്തെ മുഴുവൻ ഹാജറും പോകും.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ നവോത്ഥാന പരിപാടി. യൂണിവേഴ്സിറ്റി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും എത്താൻ ഉത്തരവ് വന്നു. എസ്എഫ്ഐ നേതാക്കളുടെ ഈ ഉത്തരവ് ലംഘിക്കാൻ ഒരു വിദ്യാർത്ഥി പോലും ധൈര്യപ്പെട്ടില്ല. അന്ന് ചാറ്റൽ മഴയും. പെൺകുട്ടികൾ പലരും മഴ നനഞ്ഞു. എല്ലാവരുടെ കയ്യിലും കുടയുണ്ട്. പക്ഷെ എടുക്കാൻ എസ്എഫ്ഐ അനുമതിയില്ല. മഴ നനഞ്ഞാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തതും പ്രസംഗം മുഴുവൻ കേട്ടതും. ഇത്തരം ഭീതിതമായ അവസ്ഥയാണ് യൂണിവേഴ്സ്സിറ്റി കോളേജിൽ നിലനിൽക്കുന്നത്. ഈയ്യിടെ ഇന്റേണൽ പരീക്ഷ തീരുമാനിച്ചു. ആ തീയതികളിൽ എസ്എഫ്ഐ ഫിലിം ഫെസ്റ്റിവലും നടത്തി. രണ്ടും ഒരുമിച്ച് പോകില്ലല്ലോ. എസ്എഫ്ഐക്കാരെ പേടിച്ച് ഇന്റേണൽ പരീക്ഷാ തീയതി മാറ്റി.
ബ്ലഡ് ഡോണെറ്റ് ചെയ്തില്ലെങ്കിൽ എത്തുക ഇടിമുറിയിൽ
ബ്ലഡ് ഡൊണേഷൻ വന്നാൽ എല്ലാ കുട്ടികളും ബ്ലഡ് നല്‍കണം. ആൺകുട്ടികൾ അതിനു മടിച്ചാൽ സ്റ്റേജിനു പുറകിൽ ഒരു ഇടിമുറിയുണ്ട്. അവിടെ കൊണ്ടുപോയി ഇടിയാണ്. പെൺകുട്ടികൾ വരെ ഈ ഇടി കാണാൻ എത്തുകയും പ്രോത്സാഹിപ്പിക്കയും ചെയ്യാറുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് വെളിയിൽ വരുന്നത്. ഇവിടെ തന്നെ ഒരു മുറിയുണ്ട്. അവിടെയാണ് വിപ്ലവം പഠിപ്പിക്കുന്നത്. പുറമെ നിന്നുള്ളവർ വരെ ഈ ക്ലാസ് എടുക്കാൻ എത്തും. നക്സൽ ബാരി പോലുള്ള ഒരു ക്ലാസ് സംവിധാനം എന്നാണ് ഈ ക്ലാസ് അറിയപ്പെടുന്നത്. വിപ്ലവത്തിനായി വിദ്യാർത്ഥിയെ വാർത്തെടുക്കൽ ആണ് ഈ വേളയിൽ സംഭവിക്കുന്നത്.
കോളേജ് പിടിഎ കൂടാറുമില്ല. കൂടിയാൽ കോളേജിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. രക്ഷിതാക്കൾ യോജിക്കും. അത് എസ്എഫ്ഐയ്ക്കും കോളേജ് അധികൃതർക്കും ഒരുപോലെ തലവേദനയാകും. അതിനാൽ പിടിഎ കൂടാൻ സമ്മതിക്കില്ല. കൂടിയാൽ മിനിമം കാലാവധി മൂന്നു വർഷം. പിടിഎയ്ക്ക് പ്രിയങ്കരം പിടിഎ ഫണ്ട് ആണ്. ഈ പിടിഎ ഫണ്ട് എന്ന് പറഞ്ഞാൽ ഒരു വിദ്യാർത്ഥി ജോയിൻ ചെയ്താൽ പിടിഎ ഫണ്ട് പിരിക്കും. മിനിമം ആയിരം രൂപ വരും. ഈ ഫണ്ട് ആർക്കും തിരികെ നൽകില്ല. ചോദിച്ചാൽ കൈ മലർത്തും. സ്പോട്ട് അഡ്മിഷൻ വഴി കുട്ടികൾ ഒരുപാടുപേർ കോളേജിൽ ജോയിൻ ചെയ്യും. മിക്കവരും അധ്യയനത്തിനു മുൻപ് തന്നെ മാറിപ്പോകും. ഇങ്ങിനെ വന്ന പണം തന്നെ ലക്ഷക്കണക്കിന് രൂപയുണ്ട് എന്നാണ് അറിയുന്നത്. ഈ ഫണ്ടാണ് പിടിഎയ്ക്ക് പ്രിയങ്കരം. തൊട്ടടുത്ത് വിമൻസ് കോളേജുണ്ട്. അവിടെയും പിടിഎ ഫണ്ടുണ്ട്. കുട്ടികൾ അധ്യയനത്തിനു മുൻപ് മാറുകയാണെങ്കിൽ ഈ പിടിഎ ഫണ്ട് വിമൻസ് കോളേജ് അധികൃതർ തിരികെ നൽകും. പക്ഷെ പത്തു ശതമാനം പിടിക്കും. കാശ് രക്ഷിതാക്കൾക്ക് തിരികെ ലഭിക്കും. യൂണിവേഴ്സിറ്റി കോളേജിൽ പക്ഷെ ഇതൊന്നും നടക്കില്ല.
എസ്എഫ്ഐയുടെ പേരിൽ സിപിഎം നിലനിർത്തുന്ന പാർട്ടി കോട്ടയാണ് യൂണിവേഴ്സിറ്റി കോളേജ്. പതിറ്റാണ്ടുകളായി കോളേജ് അങ്ങിനെയാണ്. ഈ രീതിയിൽ നിന്നും വ്യതിചലിക്കാൻ എസ്എഫ്ഐ തീരുമാനിച്ചാലും സിപിഎം സമ്മതിക്കില്ല. ഇതാണ് നിലവിലെ അവസ്ഥ. ഈ അവസ്ഥ മാറ്റാൻ വേണ്ടിയുള്ള ഒരു ക്യാമ്പയിനാണ് ഇന്നു വൈകിട്ട് നടക്കുന്ന പ്രസ് ക്ളബിൽ നടക്കുന്ന പരിപാടിയിൽ തുടക്കം കുറിക്കുക. ഇതിനുള്ള ഒരു കൂട്ടായ്മയാണ് പ്രസ് ക്ലബിൽ ഇന്നു വൈകീട്ട് സമ്മേളിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍