കാട്ടിറച്ചിയും മദ്യവുമെല്ലാം കൃത്യമായി എത്തിച്ചാൽ ഊരുകളിലെ മേലാളായി; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തൊടില്ല; നിലമ്പൂരിലെ ചോലനായ്ക്കരുടെ ഊരുകളിൽ വേട്ടക്കാരുടെ എണ്ണമേറിയപ്പോൾ നിസ്സഹായരായി ഇരകൾ; ഉത്തരവാദി ആരെന്നുപോലുമറിയാതെ 13വയസ്സുകാരിക്ക് ഗർഭം; മറ്റൊരു 13കാരി വയറ്റിൽ ചുമക്കുന്നത് രണ്ടാംകുഞ്ഞിനെ; പോക്സോ കേസായിട്ടും എല്ലാം സാധാരണമെന്ന് തള്ളി പൊലീസും
ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂർ മേഖലയിൽ വസിക്കുന്ന നാമാവശേഷമായി കൊണ്ടിരിക്കുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികൾ ഗർഭിണികളായി. നിലമ്പൂർ മാഞ്ചീരി ആദിവാസികോളനിയിലെ ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട രണ്ട് പതിമൂന്ന് വയസ്സുകാരികൾക്കാണ് ഗർഭമുള്ളത്. ഇതിൽ ഒരാളുടെ ഗർഭത്തിന് ഉത്തരവാദി ആരാണെന്നുപോലും ആർക്കും അറിയാത്ത അവസ്ഥയാണ്. മറ്റൊരുപെൺകുട്ടി വയറ്റിൽചുമക്കുന്നത് രണ്ടാംകുഞ്ഞിനെയാണ്. നേരത്തെ വിവാഹിതയായ ഈ പെൺകുട്ടിക്ക് ഒന്നര വയസ്സുള്ള മറ്റൊരുകുഞ്ഞുകൂടിയുണ്ട്.
വിവാഹംകഴിയാതെ നാലുമാസം ഗർഭിണിയായ പെൺകുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടതാണ്. മുത്തശ്ശന്റെ കൂടെയാണ് ഈ പെൺകുട്ടിയുടെ താമസം. ഒന്നിലധികം വിവാഹം കഴിച്ച ഇയാളുടെ സ്വഭാവ രീതിക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഏഷ്യാഉപഭൂഖണ്ഡത്തിലെ ഏക പ്രാക്തന ആദിവാസി വിഭാഗവും ഗുഹാവാസികളുമായ ചോലനായ്ക്ക വിഭാഗത്തിപ്പെട്ട പ്രാപുർത്തിയാകാത്ത പെൺകുട്ടികളാണ് ഗർഭിണികളായിട്ടുള്ളത്.
നിലവിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവർ അഞ്ഞൂറിൽ താഴെയുള്ളവർ മാത്രമായിട്ടും ഇക്കൂട്ടർ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ, ആവശ്യമായ വിദ്യാഭ്യാസം നൽകാനോ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല, ഈരണ്ടുപെൺകുട്ടികളും നേരത്തെ പഠനം നിർത്തിയവരാണ്. ഈ വിഭാഗത്തിൽ നിന്നുള്ള യുവാവായ വിനോദ് ബിരുദാനന്തര ബിരുദംവരെ നേടിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ചോലനായക്ക വിഭാഗം പീഡനത്തിനിരയാകുന്നത് മുഖവിലക്കെടുക്കാൻ അധികൃതർ തെയ്യാറാകുന്നില്ല, കുട്ടികൾ ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കാൻ പ്രയാസമുണ്ടെന്നുമാണ് നിലമ്പൂർ ഐ.ടി.ഡി.പി.ഓഫീസർ ടി.ശ്രീകുമാർ പറയുന്നത്. ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നുണ്ടെന്നും, മറ്റുസഹായങ്ങളും ആവശ്യമാണെങ്കിൽ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താമസിക്കുന്ന സ്വന്തം കൂരയിൽ പോലും യാതൊരു സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണിവർക്ക്. വിദ്യാഭ്യാസംപോലും പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മരണപ്പെട്ട 13 വയസ്സുകാരി നാലുമാസം ഗർഭിണിയായ വിവരം അറിഞ്ഞിട്ടും പോക്സോ കേസായിട്ടും സംഭവത്തിൽ ഒരു നിയമ നടപടിപോലും സ്വീകരിക്കാതെ ഇത് ഇവിടെ സ്ഥിരമുണ്ടാകുന്നതാണെന്ന് പറഞ്ഞ് എഴുതിത്ത്ത്തള്ളുന്ന നിലപാടിലാണ് അധികൃതർ.
നേരത്തെ മാഞ്ചീരി കോളനിയിലെ ഭർതൃമതിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്കുകൂടി കൂട്ടിക്കൊടുത്ത ജീപ്പ് ഡ്രൈവർ അറസ്റ്റിലായിരുന്നു. ചോലനായ്ക്കരെ കാട്ടിൽനിന്നു നാട്ടിലെക്കെത്തിക്കുന്ന ജീപ്പ് ഡ്രൈവർ ചള്ളിപ്പാടൻ മുഹമ്മദ് എന്ന ചെറിയാണ് അന്ന് അറസ്റ്റിലായിരുന്നത്. ഇയാളിൽ നിന്ന് യുവതിക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. മകന്റെ പിതാവ് ചെറിയാണെന്നു യുവതി മൊഴി നൽകിയതോടെ കുഞ്ഞിനു ചെലവിനു നൽകാൻ ചെറിയോട് കോടതി നിർദ്ദേശിച്ചിരുന്നു.
മാഞ്ചീരി, പാട്ടക്കരിമ്പ്, മുണ്ടക്കടവ് കോളനികളിൽ ഇപ്പോഴും അവിവാഹിത അമ്മമാരുണ്ട്. വനത്തിൽ കൂപ്പുജോലിക്കും മറ്റുമായി എത്തുന്നവർക്കു നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിയായിരുന്നു. ജോലിക്കെത്തുന്ന ആദിവാസിസ്ത്രീകൾക്കു മദ്യം നൽകിയാണു പലപ്പോഴും പീഡനത്തിന് ഇരയാക്കിയിരുന്നത്. അമ്പുമല, പ്ലാക്കൽചോല, അപ്പൻകാപ്പ്, സുൽത്താൻപടി തുടങ്ങിയ ആദിവാസി കോളനികളിൽ പുറത്തുനിന്നുള്ളവർ ദുരുദ്ദേശ്യത്തോടെ കടക്കുന്നതായി വ്യാപകപരാതിയുണ്ട്. ആശുപത്രികളിൽപോലും പോകാതെ ഊരുകളിലും, ഗുഹകളിലും വരെ പ്രസവിക്കുന്ന ആദിവാസി യുവതികൾ ഇപ്പോഴും മാഞ്ചീരി കോളനിയിലുണ്ട്.
മദ്യം നൽകിയുള്ള ചൂഷണവും പീഡനവും
സാമ്പത്തികചൂഷണത്തിനു പുറമേ, ചോലനായ്ക്ക യുവതികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നതും കൂടുതലും പുറത്തുനിന്നുള്ളവരാണ്. മൂന്നുവർഷം മുമ്പ് മാഞ്ചീരി കോളനിയിലെ ഭർതൃമതിയായ ഇരുപത്തിമൂന്നുകാരിയുടെ അനുഭവംതന്നെ ഉദാഹരണം. അവളെ പീഡിപ്പിച്ചതും പിന്നീടു മറ്റുള്ളവർക്കു കൂട്ടിക്കൊടുത്തതും ചോലനായ്ക്കരെ കാട്ടിൽനിന്നു നാട്ടിലെക്കെത്തിക്കുന്ന ജീപ്പ് ഡ്രൈവർ ചള്ളിപ്പാടൻ മുഹമ്മദ് എന്ന ചെറിയാണ്.ഇയാളിൽനിന്ന് യുവതിക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു. മകന്റെ പിതാവ് ചെറിയാണെന്നു യുവതി മൊഴി നൽകിയതോടെ കുഞ്ഞിനു ചെലവിനു നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്നാണു യുവതിക്കു മദ്യം നൽകി ആറുപേർകൂടി പീഡിപ്പിച്ചത്.
ചെറിതന്നെയാണ് അവളെ അവർക്ക് എത്തിച്ചുനൽകിയത്. സർക്കാർ ഉദ്യോഗസ്ഥരെക്കാൾ സ്വാധീനമായിരുന്നു ചെറിക്കു കോളനിയിൽ.
ആദിവാസികൾ ഇയാളെ ബഹുമാനത്തോടെ മേലാൾ എന്നാണു വിളിച്ചിരുന്നത്. 2016 മെയ് 23-നാണ് ചെറി യുവതിയെ നാട്ടിലെത്തിച്ചു നിരവധിപേർക്കു കാഴ്ചവച്ചത്. മദ്യംനൽകി യുവതിയേയും ഭർത്താവിനെയും വശത്താക്കുകയായിരുന്നു. മദ്യലഹരിയിൽ യുവതി കരുളായി ടൗണിൽ നിൽക്കുന്നതു മഹിളാ സമഖ്യ സേവിനി ഫസീലയെ ആരോ അറിയിച്ചതോടെയാണു പീഡനവിവരം പുറത്തായത്. തുടർന്ന് യുവതിയെ കോളനിയിലേക്കു മടക്കിയയച്ചെങ്കിലും ജീവനു ഭീഷണിയുള്ളതിനാൽ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. 10 വർഷമായി കോളനിയിലേക്കു സ്വന്തം ജീപ്പിൽ ട്രിപ്പ് നടത്തുകയായിരുന്ന ചെറി, സാരിയും മദ്യവും വാഗ്ദാനം ചെയ്താണു ഭർത്താവിനും കുഞ്ഞിനുമൊപ്പം യുവതിയെ കൂട്ടിക്കൊണ്ടുപോയത്. നിർധനരും നിരക്ഷരരുമായ ചോലനായ്ക്കരെ എത്ര നിസാരമായി ചൂഷണത്തിനു വിധേയരാക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു. ഏഴുപ്രതികളിൽ ചെറിയടക്കം നാലുപേർ ആദ്യം അറസ്റ്റിലായി. തുടർന്നാണു നിലമ്പൂർ മജിസ്ട്രേറ്റ് മുമ്പാകെ യുവതി രഹസ്യമൊഴി നൽകിയത്.
ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരെ ഓർത്തായിരുന്നു അധികൃതരുടെ വേവലാതി. സംഭവത്തിൽ ജീപ്പ് ഡ്രൈവറെ കുടുക്കിയതാണെന്ന മട്ടിലായിരുന്നു പ്രചാരണങ്ങൾ. കാട്ടിറച്ചിയും മദ്യവുമെല്ലാം എത്തിച്ചുനൽകി ഇയാൾ ചെക്പോസ്റ്റിലെ വനംവകുപ്പ് ജീവനക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു. ആദിവാസികൾക്കു നൽകേണ്ട മരുന്നുകൾ ഇയാൾവശം കൊടുത്തയച്ച് ജോലി എളുപ്പമാക്കിയിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഇയാൾ വേണ്ടപ്പെട്ടവനായി. കാട്ടിൽനിന്നു രഹസ്യവിവരങ്ങൾ എത്തിച്ചുനൽകി പൊലീസ് ഉദ്യോഗസ്ഥരുടെ ഇൻഫോർമർ ആയും ഇയാൾ പ്രവർത്തിച്ചു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ യുവതിക്കു സ്വഭാവദൂഷ്യമുണ്ടെന്നു വരുത്തിത്തീർക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ മത്സരിച്ചു. പ്രശ്നം ഗുരുതരമാകുന്നത് അറിഞ്ഞപ്പോൾ ഇവരെല്ലാം തലയൂരുകയും ചെയ്തു.
മനസിന്റെ താളം തെറ്റുമ്പോൾ
മാനസികവെല്ലുവിളി നേരിടുന്ന ചോലനായ്ക്കരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. മാഞ്ചീരി മേഖലയിലെ ബാലൻ, മണ്ണള സച്ചിൻ, മണ്ണള കുങ്കൻ, കൂട്ടുമല ചാത്തൻ, കുപ്പുമല ചാത്തൻ, മാതു, കുപ്പുമല കാളൻ, ജയരാജ്, പൂച്ചപ്പാറ ആനി, കരിക്ക, വീരൻ, ചാത്തൻ, അച്ചനള ചാത്തി, മണ്ണള വീരന്റെ മകൻ, പാട്ടക്കരിമ്പിലെ നിഷയുടെ സഹോദരി എന്നിവരെല്ലാം മനസിന്റെ താളം തെറ്റിയവരാണ്. ഉൾക്കാടുകളിൽ കഴിയുന്ന ഇവരെ ചികിത്സിക്കാനോ കൗൺസലിങ് നൽകാനോ സംവിധാനങ്ങളൊന്നുമില്ല. നാട്ടിലെത്തിച്ചാൽതന്നെ ഇവർക്കു ഡോക്ടർമാരോട് ആശയ വിനിമയം സാധ്യമാകുന്നില്ല. ചികിത്സ നൽകിയാലും തുടർപരിചരണത്തിനും പുനരധിവാസത്തിനും മാർഗമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍