ഗ്യാസ് സിലിണ്ടർ വെക്കാനെന്ന് പറഞ്ഞിട്ട് ബലമായി പിടിച്ചു കയറ്റിയത് മുറിക്കുള്ളിലേക്ക്; പാന്റ്സ് ഊരി ലൈംഗികാവയവം പ്രദർശിപ്പിച്ചു; സ്കൂളിൽ പോകുമ്പോഴും വഴിയിൽ നിന്നും നഗ്നതാ പ്രദർശനം; ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ മുന്നിൽ വെച്ചും അശ്ലീല ആംഗ്യങ്ങൾ; കേരള കൗമുദി കൊല്ലം ലേഖകനെതിരെ യുവതിയുടെ പരാതി; പൊലീസ് കേസെടുത്തപ്പോൾ കെട്ടിച്ചമച്ച പരാതിയെന്ന് കോട്ടാത്തല ശ്രീകുമാർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനു മാധ്യമ പ്രവർത്തകനു എതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കുട്ടിയായിരുന്ന വേളയിൽ ലൈംഗിക അതിക്രമത്തിനു ശ്രമിക്കുകയും മുതിർന്നിട്ടും അശ്ലീല ആംഗ്യങ്ങൾ ഉൾപ്പെടെ പതിവാക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കേരള കൗമുദി കൊല്ലം ലേഖകനായ കൊട്ടാത്തല ശ്രീകുമാറിനു എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയും മാധ്യമ പ്രവർത്തകനായ ശ്രീകുമാറിനെതിരെയുള്ള കേസും കൊട്ടാരക്കരയിൽ വിവാദമായി തുടരുകയാണ്.
കുട്ടിയായിരിക്കുന്ന നാളുകളിൽ ശ്രീകുമാർ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചു. വീടുമായി നിലനിന്ന അടുപ്പം വച്ചാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നത്. പേടി കാരണം വീട്ടിൽ പറഞ്ഞില്ല. സ്കൂളിൽ പോകുമ്പോൾ വരെ വഴിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയിരുന്നു. എല്ലാം മനസ്സിൽ വെച്ചു. വല്ലാതെ അസ്വസ്ഥതയായിരുന്നു ഇത്തരം സംഭവങ്ങൾ കാരണം മനസ്സിൽ വന്നത്. പക്ഷെ ഒന്നും വീട്ടിൽ പറയാതെ രഹസ്യമായി വെച്ചു. കഴിഞ്ഞ ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ സാമീപ്യത്തിൽ ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാണിച്ചു. ഇത് അമ്മയും കണ്ടു. ഇതോടെ പഴയ കാര്യങ്ങൾ കൂടി വീട്ടിൽ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫെയ്സ് ബുക്ക് ഫോട്ടോയുടെ കീഴെ താൻ ഒരു കമന്റ് രേഖപ്പെടുത്തിയപ്പോൾ അത് വിവാദമായി. ഇതോടെ പഴയ കാര്യങ്ങൾ ചേർത്ത് താൻ പരാതി നൽകുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സഹിക്കവയ്യാതെയാണ് താൻ ശ്രീകുമാറിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പറഞ്ഞത്. ശ്രീകുമാറിന്റെ പേര് കേരളകൗമുദിയിൽ അടിച്ചു വരുന്നത് കണ്ടാൽ തന്നെ തനിക്ക് അസ്വസ്ഥതയായിരുന്നു. വേറെ കാരണം പറഞ്ഞാണ് പത്രം തന്നെ താൻ വീട്ടിൽ നിറുത്തിച്ചത്.
കഴിഞ്ഞ സംഭവങ്ങൾ അത്രയേറെ തന്റെ മനസിൽ വെറുപ്പ് ഉണ്ടാക്കിയിരുന്നതായി പെൺകുട്ടി മറുനാടനോട് പറഞ്ഞു. ശ്രീകുമാറിന് നല്ല സ്വാധീന ശക്തിയുണ്ട് എന്നൊക്കെ അറിയാം. പക്ഷെ പരാതിയിൽ പറഞ്ഞത് എനിക്ക് ശ്രീകുമാറിൽ നിന്നും നേരിട്ട ലൈംഗിക അനുഭവമാണ്. അതൊക്കെ വാസ്തവമാണ്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ അന്വേഷണം നടത്തട്ടെ. സത്യസ്ഥിതി കണ്ടെത്തട്ടെ-യുവതി മറുനാടനോട് പറഞ്ഞു. എന്നാൽ തനിക്ക് നേരെ നാട്ടിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നാണ് ശ്രീകുമാർ മറുനാടനോട് പറഞ്ഞത്. ഇതിനു പിന്നിൽ രാഷ്ട്രീയമാണ്. വാർത്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി തനിക്ക് പ്രശ്നമുണ്ട്. എല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ് ശ്രീകുമാർ പറഞ്ഞത്. എന്തായാലും കേസിൽ എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശ്രീകുമാറിനെതിരെ അശ്ലീല ആംഗ്യങ്ങൾ തുടർന്നപ്പോൾ പരാതി നൽകി: യുവതി
എന്റെ വീട്ടിലെ ഓട്ടോ ഡ്രൈവറായിരുന്നു ശ്രീകുമാർ. സ്കൂളിൽ പോകുമ്പോൾ വഴിയിലിരുന്നു നഗ്നതാ പ്രദർശനം നടത്തുമായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീകുമാറിൽ നിന്നും എനിക്ക് നേരെ ലൈംഗിക ആക്രമണം വന്നു. അന്ന് ഞാൻ ആരോടും പറഞ്ഞില്ല. പിന്നീടും ഇതേ പ്രശ്നങ്ങൾ നേരിട്ടു-അതിനാലാണ് പരാതി നൽകിയത്. പെൺകുട്ടി പറഞ്ഞു. വലുതായിട്ടും സ്വഭാവത്തിൽ മാറ്റം വന്നില്ല. ഇപ്പോഴും അശ്ലീല ആംഗ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് ഞാൻ കേസ് നൽകിയത്. എന്റെ പരാതി പ്രകാരം എഫ്ഐആർ വന്നിട്ടുണ്ട്. അമ്പലത്തിൽ വച്ചിട്ടും അശ്ലീല ആംഗ്യങ്ങൾ തന്നെയാണ് കാണിച്ചത്. എന്റെ അമ്മയും ഇത് കണ്ടിരുന്നു. അമ്മയെ വിളിച്ച് കാണിച്ചതാണ്. അമ്മയും അത് കണ്ടു. അമ്മ നിശബ്ദയായി നിന്നു. അമ്പലമാണ് ഒന്നും അനങ്ങേണ്ടെന്നു അമ്മ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫോട്ടോ ഫെയ്സ് ബുക്കിൽ വന്നിരുന്നു. അതിൽ ഞാൻ കമന്റ് ചെയ്തപ്പോഴാണ് ഈ പ്രശ്നം വീണ്ടും പുകഞ്ഞത്. എനിക്ക് അസ്വസ്ഥത തോന്നി ഞാൻ പ്രതികരിക്കുകയായിരുന്നു. എനിക്ക് നേരെ മാത്രമല്ല നിങ്ങൾ നാട്ടിൽ അന്വേഷിച്ചാൽ മതി. ജൂൺ അഞ്ചിനാണ് എഫ്ഐആർ ഇട്ടത്. കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്ന നീക്കമൊന്നും പൊലീസ് നടത്തിയിട്ടില്ല-യുവതി പറയുന്നു.
പെൺകുട്ടി നൽകിയ പരാതി ഇങ്ങനെ:
ഞാൻ വിദ്യാർത്ഥിനീയാണ്. എന്റെ നാട്ടിലുള്ള ശ്രീകുമാർ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അയാളുടെ ലൈംഗികാവയവം പ്രദർശിപ്പിച്ച് എന്റെ കയ്യിൽ കടന്നു പിടിച്ചു. ആ സമയത്ത് എന്റെ വീട്ടിൽ ആരുമില്ലായിരുന്നു. ഞാൻ വീടിന്റെ അടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലിരുന്നു കൂട്ടുകാരികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉച്ചയോടെ നിന്റെ വീട്ടിൽ ആരോ വന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ആ പഴയ വീട് ഇന്നില്ല. പൊളിച്ചു കളഞ്ഞു. ആ വീടിന്റെ മുന്നിൽ ശ്രീകുമാർ ഗ്യാസ് സിലിണ്ടർ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. സിലിണ്ടർ എവിടെ വെച്ചേക്കണം എന്ന് ചോദിച്ചപ്പോൾ തുറന്നു കിടക്കുന്ന മുറിയിൽ വെച്ചേക്കാൻ പറഞ്ഞു. അയാൾ സിലിണ്ടർ അവിടെ വെച്ചിട്ട് അവിടെ ഇരുട്ടാണെന്ന് പറഞ്ഞു ഇട്ടിരുന്ന പാന്റ്സ് അഴിച്ച് ലൈംഗികാവയവം കാണിച്ചു. എന്നെ ബലമായി മുറിക്കുള്ളിലേക്ക് കയറ്റി എന്റെ കൈ അയാളുടെ ലൈംഗികാവയവത്തിൽ ബലമായി പിടിപ്പിച്ചു.
പുറത്ത് ആരോ വന്നപ്പോൾ ഞാൻ മുറിക്കുള്ളിൽ നിന്നും ഇറങ്ങിയോടി. ആരോ വന്നത് മനസിലാക്കി ശ്രീകുമാർ അവിടെ നിന്നും പോയി. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ശ്രീകുമാർ വീട്ടിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ആ സമയം സ്കൂളിൽ പോകുന്ന മിക്ക ദിവസങ്ങളിലും ശ്രീകുമാർ അയാളുടെ കുടുംബവീടിനു അടുത്തുവെച്ച് ലൈംഗികാവയവം പ്രദർശിപ്പിക്കാറുണ്ടായിരുന്നു. അന്ന് ഞാൻ പേടിച്ചിട്ടു ആരോടും പറഞ്ഞില്ല. ഈ സംഭവങ്ങൾ കുട്ടിക്കാലത്ത് എനിക്ക് മാനസിക സംഘർഷത്തിനും മനോവിഷമത്തിനും ഇടയാക്കി.
ഫെബ്രുവരി 21 ശിവരാത്രി ദിവസം വീടിനടുത്ത ദേവീ ക്ഷേത്രത്തിൽ വിളക്ക് എടുത്തു നിന്നപ്പോൾ ശ്രീകുമാർ എന്നെ നോക്കി മോശമായി ചിരിക്കുകയും അയാളുടെ വലത് നടുവിരൽ ഉയർത്തിക്കാണിച്ച് അശ്ലീല ചേഷ്ട കാണിക്കുകയും ചുണ്ട് കടിച്ചു കാണിക്കുകയും ചെയ്തു. എന്നോടൊപ്പമുള്ള അമ്മയും ഇതു കണ്ടു. പഴയ കാര്യങ്ങൾ വെച്ചും ഇപ്പോൾ നടന്ന സംഭവങ്ങൾ വെച്ചും എനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിനു ശേഷവും അയാൾ വഴിയിൽ വെച്ച് എന്നെ കാണുമ്പോഴൊക്കെ പരിഹാസവും അശ്ലീലവും കലർന്ന വിധത്തിൽ ചിരിക്കുകയും ചേഷ്ടകൾ കാണിക്കാറുമുണ്ട്. വീട്ടുകാരുമായി ആലോചിച്ച് പരാതി കൊടുക്കാം എന്ന് കരുതിയതിനാലാണ് പരാതി വൈകിയത്.
ശ്രീകുമാർ കോട്ടാത്തലയുടെ പ്രതികരണം:
മറ്റൊരു മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് എനിക്ക് നേരെ ഉയർന്ന പരാതിക്ക് പിന്നിൽ-മറുനാടനോട് ശ്രീകുമാർ പറഞ്ഞു. ഒരു വാർത്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എനിക്ക് നേരെ തിരിഞ്ഞത്. ഒരു യുവ ഡോക്ടറെ ബ്യൂട്ടി പാർലറിൽ നിന്നും പൊക്കി. ഈ വാർത്ത ഞാൻ കേരളകൗമുദിയിൽ നൽകി. ഇതോടെ എനിക്ക് എതിരെ നാട്ടിൽ ശത്രുത വന്നു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ അച്ഛനുമായി എനിക്ക് പ്രശ്നമുണ്ട്. പെൺകുട്ടിയുടെ അച്ഛൻ സിപിഐയിലാണ്. ഞാനും സിപിഐയിലായിരുന്നു. പിന്നെ ഞങ്ങൾ എല്ലാവരും സിപിഎമ്മിലായി. ഇത് കാരണം സിപിഐയിൽ എനിക്ക് നേരെ പ്രശ്നമുണ്ട്.
സോഷ്യൽ മീഡിയയിൽ വന്ന എന്റെ ഫോട്ടോയുടെ താഴെ പെൺകുട്ടി കമന്റ് ചെയ്തിരുന്നു. തനിക്ക് മോശമായി അനുഭവം എന്നിൽ നിന്നും നേരിട്ട് എന്ന് പറഞ്ഞു. ഇത് പെൺകുട്ടി തന്നെ ഡിലീറ്റ് ചെയ്തു. പെൺകുട്ടിയായതിനാൽ ഞാൻ പരാതി നൽകിയിട്ടില്ല. ഈ പെൺകുട്ടി എനിക്ക് നേരെ റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി ഞാൻ കേരള കൗമുദിയിൽ ജോലി ചെയ്യുന്നത്. വനിതാ സെല്ലിൽ നിന്നും എന്നെ വിളിച്ചിരുന്നു. രാഷ്ട്രീയമാണ് എന്ന വിശദീകരണമാണ് ഞാൻ നൽകിയത്. വനിതാ സെല്ലിൽ നിന്നും ഇറങ്ങിയപ്പോൾ ഗൂഢാലോചനയാണെന്ന് എനിക്ക് മനസിലായി. മാപ്പ് പറഞ്ഞാൽ മതിയെന്നു പെൺകുട്ടി പറഞ്ഞിരുന്നു. ഞാൻ മാപ്പ് പറയില്ലെന്ന് പറഞ്ഞു. ഇതോടെയാണ് എഫ്ഐആർ വന്നത്. എല്ലാം കെട്ടിച്ചമച്ചതാണ്-ശ്രീകുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്