എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവസൂക്ഷ്മത പുലർത്തിയില്ലെങ്കിൽ, മാധ്യമങ്ങൾക്ക് പണി കിട്ടാം. കൈരളി ചാനലും, കല്ലറ സ്വദേശിയായ അദ്ധ്യാപികയും തമ്മിലുള്ള കേസിൽ, ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്സ് അഥോറിറ്റി നിരീക്ഷിച്ചതും അതുതന്നെയാണ്. അദ്ധ്യാപികയുടെ മകളായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ ചിത്രം അനധികൃതമായി പ്രദർശിപ്പിച്ചതിനെതിരേയുള്ള പരാതിയിൽ കൈരളി ചാനലിന് തിരിച്ചടി നേരിട്ടു.
സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തെന്ന
വാർത്ത കള്ളമെന്ന് അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രിയ വിനോദ് വ്യക്തമാക്കിയിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ കൊടുത്ത പരാതിയിൽ (SEC120 O ) അദ്ധ്യാപിക അറസ്റ്റിൽ എന്ന വ്യാജ വാർത്ത കൈരളി ചാനലും ദേശാഭിമാനിയും ഉൾപ്പെടെ പല ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിപ്പിച്ചിരുന്നു. എഎ റഹിം മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്ന വ്യാജ ചിത്രം അദ്ധ്യാപിക ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് ഡിവൈഎഫ്ഐയുടെ പരാതിക്കിടയാക്കിയത്. ( വ്യാജമെന്ന് അറിഞ്ഞപ്പോൾ തന്നെ ആ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു)
അദ്ധ്യാപിക പ്രിയ വിനോദിന്റെ മകളും ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയും NSUI വൈസ് പ്രസിഡന്റുമായ പെൺകുട്ടിയുടെ ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു കൈരളി ചാനൽ വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് കൈരളി ചാനലിനെതിരെ പ്രിയ വിനോദ് NBDSA (ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്സ് അഥോറിറ്റി )യിൽ നൽകിയ പരാതിയിൽ കൈരളി ചാനൽ നിയമം ലംഘിച്ചതായി കണ്ടെത്തി. ആ വീഡിയോ ചാനലുമായി ബന്ധപ്പെട്ട എല്ലാ സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. ഇനി ഇതുപോലെ ആവർത്തിച്ചാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എൻബിഡിഎസ്എ മുന്നറിയിപ്പ് നൽകി.
പ്രിയങ്കാഗാന്ധി, രാഹുൽഗാന്ധി,, കെ സുധാകരൻ തുടങ്ങി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും എടുത്തതാണെന്നും ഈ പെൺകുട്ടി അദ്ധ്യാപികയുടെ മകൾ ആണെന്ന് അറിഞ്ഞിരുന്നില്ല എന്നുമായിരുന്നു കൈരളി ചാനലിന്റെ അഭിഭാഷകൻ നൽകിയ വിചിത്രമായ വിശദീകരണം.
വസ്തുതകൾ വിലയിരുത്താതെ, വാർത്തയുമായി ബന്ധമില്ലാത്ത, പെൺകുട്ടിയുടെ ചിത്രങ്ങൾ സംപ്രേഷണം ചെയ്തതിലൂടെ കൈരളി ചാനൽ സംപ്രേഷണ മാനദണ്ഡങ്ങളും, ധാർമിക ചട്ടങ്ങളും ലംഘിച്ചിരിക്കുകയാണെന്നും ഭാവിയിൽ കരുതലോടെ പ്രവർത്തിക്കണമെന്നും
എൻബിഡിഎസ്എ നിർദ്ദേശം നൽകി.
സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതന്ന വാർത്ത കള്ളമെന്ന് അദ്ധ്യാപിക പ്രിയ വിനോദ്, കഴിഞ്ഞ വർഷം ഒക്ടോബറിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വളരെ മോശമായ കമന്റുകളോട് കൂടി കടുത്ത ആക്രമണം നടത്തുകയാണെന്നും അവർ പറഞ്ഞിരുന്നു.
എഎ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രിയ വിനോദ്, പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം.
ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ, എഎ റഹീമിനെ അപമാനിക്കുന്ന തരത്തിൽ, ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രിയ വിനോദിനെതിരെ കേസ് എടുത്തെന്നും, അറസ്റ്റ് ചെയ്തെന്നും
ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയ വിനോദ് മറുനാടനോട് പറഞ്ഞിരുന്നു.
സംഭവം പ്രിയ വിനോദിന്റെ വാക്കുകളിൽ
2021,സെപ്റ്റംബർ30 ന് മോൻസന്റെ വിഷയം വന്ന സമയത്ത്, മുൻ ഡിജിപി ലോക് നാഥ് ബെഹ്റ, പൊലീസ് ഓഫീസർമാർ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തിൽ പോസ്റ്റൊന്നും ഇടാൻ പറ്റിയില്ല. വീട്ടിൽ വന്ന് നോക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതിൽ ഏതാണ്, ഒറിജിനൽ, വ്യജൻ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോൻസണുമായി നിൽക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കിൽ കണ്ടു. ഈ ചിത്രം കണ്ടപ്പോൾ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.
അങ്ങനെ ഞാൻ ട്രോൾ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകൾ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റിൽ, തന്നെ 600 ഷെയർ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവർക്ക് എന്നോട് ഒരു കലിപ്പുണ്ട്.
ഞാൻ കോൺഗ്രസ് പ്രവർത്തകയല്ല, ഞാൻ അടിയുറച്ചൊരു കോൺഗ്രസുകാരിയാണ്. പ്രവർത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വർഷം സർവീസ് ചെയ്ത അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് മാത്രം.
സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ ഷെയർ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയർ ചെയ്തു. എന്നാൽ, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്ഐയുടെ ട്രഷറർ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോ അവര് നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകൾ ഇങ്ങനെ ഷെയർ ചെയ്തതാണ്. ഞാനും ഷെയർ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.
പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ, പരാതി ആറ്റിങ്ങൽ കോടതിയിൽ എത്തുകയും, സെക്ഷൻ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാൻ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്ഐആർ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എന്റെ ഭർത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനിൽ പോകണോ, കോടതിയിൽ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോൾ ഡികെ മുരളി എംഎൽഎക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കൽ സമരം വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ, നേതാക്കൾ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാൻ സ്റ്റേഷനിൽ പോയി.
റഹീമിന് എതിരായ പോസ്ററ് എവിടുന്ന് കിട്ടിയെന്ന് സ്റ്റേഷനിൽ നിന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേർ ഷെയർ ചെയ്തതെന്ന് വനിതാ കോൺസ്റ്റബിൾ ചോദിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനിൽ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കൾ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവർ, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രിയ വിനോദ് അറസ്റ്റിൽ, അദ്ധ്യാപിക പിടിയിൽ, എന്നൊക്കെ പോസ്റ്റിട്ടു.
24 ന്യൂസ്, മീഡിയ വൺ, കൈരളിക്കാരാണെങ്കിൽ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങൾ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബർ അറ്റാക്കാണെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു. ഇന്നും അവർ ചാനലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റിൽ എന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. ഞാൻ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവർ കൊടുത്താൽ ഒകെ. കേസിന്റെ പ്രൊസിജ്യുർ അല്ലേ?
- TODAY
- LAST WEEK
- LAST MONTH
- സ്വപ്നങ്ങൾ ബാക്കിയാക്കി ആരോടും ഒന്നും പറയാതെ ജീവിതത്തിൽ നിന്ന് വിടവാങ്ങി; ഇന്നലെ വൈകുന്നേരം വരെ സന്തോഷവാനായി കണ്ടയാളെ കാണാതായത് രാത്രി പന്ത്രണ്ടോടെ; നാടിന്റെ കണ്ണീരോർമ്മയായി ജിബിൻ; ദുരന്തത്തിൽ നടുങ്ങി തളിപ്പറമ്പിലെ കൂനംഗ്രാമം
- കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ലോഡ്ജുടമ മരിച്ചു; ജോസഫ് മരിച്ചത് 37 വർഷങ്ങൾക്ക് മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- ക്ഷീരകർഷകരെ ഒഴിവാക്കി മിൽമ പിടിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് വോട്ട്; കട്ട് ഓഫ് മാർക്കിലെ ഇളവും വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണറിൽ നിന്നു പിടിച്ചെടുക്കാനുള്ള ഭേദഗതിയും സർവ്വകലാശാലയെ കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രം; സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് രാജ് ഭവൻ; പുതിയ ബില്ലുകളിൽ പലതും ഗവർണ്ണർ ഒപ്പിടില്ല; കണ്ണൂരിൽ എല്ലാം കലങ്ങി മറിയുമ്പോൾ
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- കാറിന്റെ കണ്ണാടിയിൽ മുട്ടിയതിന്റെ പേരിൽ തർക്കം; കത്തിയെടുത്ത് കുത്താനാഞ്ഞ് ബസ് ജീവനക്കാരൻ: മകനു നേരെ കത്തി വീശുന്നത് കണ്ട പിതാവ് കുഴഞ്ഞ് വീണു മരിച്ചു
- വിമാനത്താവളത്തിന് പുറത്തുവച്ച് ഇടപാട് നടക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ കോൾ വന്നതോടെ പൊലീസ് അലർട്ടായി; 25000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച മുനിയപ്പയെ പിടികൂടിയത് സമീപത്തെ ലോഡ്ജിൽ നിന്ന്; കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ടിന് സസ്പെൻഷൻ
- കേരള യൂണിവേഴ്സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി രാജീവിന്റെ ഭാര്യ; കാലടി യൂണിവേഴ്സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ; രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ സർക്കാർ മുൻകൈയിൽ ഉന്നത പദവികൾ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകൾ മാറിയോ? പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ സംഭവിച്ചത്
- വാട്സാപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണണോ; നിങ്ങൾ കണ്ടുവെന്ന് അറിയിക്കാതെ സ്റ്റാറ്റസ് നോക്കാൻ മാർഗം അറിയാം
- ശോഭനയെ കരുവാക്കി അഫ്സൽ നേടിയത് കോടികൾ; പ്രതികൾ വഞ്ചിച്ചത് പതിനഞ്ചോളം സഹകരണ സൊസൈറ്റികളെ; ശോഭനയ്ക്ക് കിട്ടിയിരുന്നത് കമ്മീഷൻ; കൂത്തുപറമ്പിലെ മുക്കുപണ്ട പണയതട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- തേഞ്ഞിപ്പാലത്തു മൊബൈൽ ഓഫായെങ്കിലും കൊച്ചി സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമായി; കാസർകോട് പ്രതി എത്തിയത് തിരിച്ചറിഞ്ഞത് അന്വേഷണ മികവ്; മഞ്ചേശ്വരത്തു അർഷാദിനെ വളഞ്ഞ് പൊലീസ് സംഘം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കീഴ്പെടുത്തി ഉദ്യോഗസ്ഥർ; കൊച്ചി ഫ്ളാറ്റിലെ കൊലയാളിയെ അതിവേഗം പൊക്കി വീണ്ടും പൊലീസ് ബ്രില്ല്യൻസ്!
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്