എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതീവസൂക്ഷ്മത പുലർത്തിയില്ലെങ്കിൽ, മാധ്യമങ്ങൾക്ക് പണി കിട്ടാം. കൈരളി ചാനലും, കല്ലറ സ്വദേശിയായ അദ്ധ്യാപികയും തമ്മിലുള്ള കേസിൽ, ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്സ് അഥോറിറ്റി നിരീക്ഷിച്ചതും അതുതന്നെയാണ്. അദ്ധ്യാപികയുടെ മകളായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനിയുടെ ചിത്രം അനധികൃതമായി പ്രദർശിപ്പിച്ചതിനെതിരേയുള്ള പരാതിയിൽ കൈരളി ചാനലിന് തിരിച്ചടി നേരിട്ടു.
സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തെന്ന
വാർത്ത കള്ളമെന്ന് അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രിയ വിനോദ് വ്യക്തമാക്കിയിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ കൊടുത്ത പരാതിയിൽ (SEC120 O ) അദ്ധ്യാപിക അറസ്റ്റിൽ എന്ന വ്യാജ വാർത്ത കൈരളി ചാനലും ദേശാഭിമാനിയും ഉൾപ്പെടെ പല ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിപ്പിച്ചിരുന്നു. എഎ റഹിം മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്ന വ്യാജ ചിത്രം അദ്ധ്യാപിക ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് ഡിവൈഎഫ്ഐയുടെ പരാതിക്കിടയാക്കിയത്. ( വ്യാജമെന്ന് അറിഞ്ഞപ്പോൾ തന്നെ ആ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു)
അദ്ധ്യാപിക പ്രിയ വിനോദിന്റെ മകളും ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയും NSUI വൈസ് പ്രസിഡന്റുമായ പെൺകുട്ടിയുടെ ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു കൈരളി ചാനൽ വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് കൈരളി ചാനലിനെതിരെ പ്രിയ വിനോദ് NBDSA (ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാന്റേഡ്സ് അഥോറിറ്റി )യിൽ നൽകിയ പരാതിയിൽ കൈരളി ചാനൽ നിയമം ലംഘിച്ചതായി കണ്ടെത്തി. ആ വീഡിയോ ചാനലുമായി ബന്ധപ്പെട്ട എല്ലാ സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. ഇനി ഇതുപോലെ ആവർത്തിച്ചാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എൻബിഡിഎസ്എ മുന്നറിയിപ്പ് നൽകി.
പ്രിയങ്കാഗാന്ധി, രാഹുൽഗാന്ധി,, കെ സുധാകരൻ തുടങ്ങി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്നും എടുത്തതാണെന്നും ഈ പെൺകുട്ടി അദ്ധ്യാപികയുടെ മകൾ ആണെന്ന് അറിഞ്ഞിരുന്നില്ല എന്നുമായിരുന്നു കൈരളി ചാനലിന്റെ അഭിഭാഷകൻ നൽകിയ വിചിത്രമായ വിശദീകരണം.
വസ്തുതകൾ വിലയിരുത്താതെ, വാർത്തയുമായി ബന്ധമില്ലാത്ത, പെൺകുട്ടിയുടെ ചിത്രങ്ങൾ സംപ്രേഷണം ചെയ്തതിലൂടെ കൈരളി ചാനൽ സംപ്രേഷണ മാനദണ്ഡങ്ങളും, ധാർമിക ചട്ടങ്ങളും ലംഘിച്ചിരിക്കുകയാണെന്നും ഭാവിയിൽ കരുതലോടെ പ്രവർത്തിക്കണമെന്നും
എൻബിഡിഎസ്എ നിർദ്ദേശം നൽകി.
സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി എന്ന പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതന്ന വാർത്ത കള്ളമെന്ന് അദ്ധ്യാപിക പ്രിയ വിനോദ്, കഴിഞ്ഞ വർഷം ഒക്ടോബറിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. തനിക്കെതിരെ സിപിഎം സൈബർ പോരാളികൾ വളരെ മോശമായ കമന്റുകളോട് കൂടി കടുത്ത ആക്രമണം നടത്തുകയാണെന്നും അവർ പറഞ്ഞിരുന്നു.
എഎ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്റെ കൈവശത്തിലുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ റഹിം ഇരിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രിയ വിനോദ്, പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം.
ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ, എഎ റഹീമിനെ അപമാനിക്കുന്ന തരത്തിൽ, ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകൾ സഹിതം നൽകി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രിയ വിനോദിനെതിരെ കേസ് എടുത്തെന്നും, അറസ്റ്റ് ചെയ്തെന്നും
ഇവരെ പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു എന്നുമാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയ വിനോദ് മറുനാടനോട് പറഞ്ഞിരുന്നു.
സംഭവം പ്രിയ വിനോദിന്റെ വാക്കുകളിൽ
2021,സെപ്റ്റംബർ30 ന് മോൻസന്റെ വിഷയം വന്ന സമയത്ത്, മുൻ ഡിജിപി ലോക് നാഥ് ബെഹ്റ, പൊലീസ് ഓഫീസർമാർ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, അങ്ങനെ പ്രമുഖരായവരുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ, ഒരു യാത്ര ചെയ്ത് കഴിഞ്ഞ വന്നതായതുകൊണ്ട് ഈ വിഷയത്തിൽ പോസ്റ്റൊന്നും ഇടാൻ പറ്റിയില്ല. വീട്ടിൽ വന്ന് നോക്കുമ്പോൾ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും, ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെയും ഒക്കെ കുറെ ഫോട്ടോസ് കണ്ടു. അതിൽ ഏതാണ്, ഒറിജിനൽ, വ്യജൻ എന്ന് തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോ, ഡിജിപി ഇരുന്ന സിംഹാസനത്തിൽ, അതേ തലപ്പാവൊക്കെ വച്ച്, കാലിന്മേൽ കാലൊക്കെ കയറ്റി വച്ച്, എ.എ.റഹീം ഇരിക്കുന്ന ഫോട്ടോയും കണ്ടു. അല്ലാതെ വേറെയും ഒരേ ഡ്രസ് ഒക്കെയിട്ട് മോൻസണുമായി നിൽക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കിൽ കണ്ടു. ഈ ചിത്രം കണ്ടപ്പോൾ ഒകു കോമഡി...അല്ലെങ്കിലും ഒരുപാട് ട്രോളുകൾക്ക് വിധേയനാകുന്ന വ്യക്തിയാണല്ലോ റഹീം.
അങ്ങനെ ഞാൻ ട്രോൾ അല്ലെങ്കിലും, നിരവധി സീരിയസായ പോസ്റ്റുകൾ അദ്ദേഹത്തിന് എതിരെയും, ഡിവൈഎഫ്ഐക്ക് എതിരെ ഇടുകയും. അത് പല ചാനലുകളും എടുക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. എന്റെ പോസ്റ്റിൽ, തന്നെ 600 ഷെയർ ഒക്കെ പോകുകയും ചെയ്തതാണ്. അപ്പോ അന്ന് മുതലേ ഇവർക്ക് എന്നോട് ഒരു കലിപ്പുണ്ട്.
ഞാൻ കോൺഗ്രസ് പ്രവർത്തകയല്ല, ഞാൻ അടിയുറച്ചൊരു കോൺഗ്രസുകാരിയാണ്. പ്രവർത്തകയോ, നേതാവോ അല്ല, ഞാനൊരു അദ്ധ്യാപികയാണ്, 20 വർഷം സർവീസ് ചെയ്ത അദ്ധ്യാപികയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കെഎസ് യുവിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് മാത്രം.
സ്വാഭാവികമായും റഹീമിന് എതിരെ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ ഷെയർ ചെയ്തു. കോമഡി ക്യാപ്ഷനും ഇട്ട് ഷെയർ ചെയ്തു. എന്നാൽ, വ്യാജ ഫോട്ടോ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് ഒന്നാം തീയതി വെങ്ങാറമൂട് ഡിവൈഎഫ്ഐയുടെ ട്രഷറർ അരവിന്ദ,് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി. അപ്പോ അവര് നോക്കുമ്പോ, വലിയഗൗരവമുള്ള സംഭവമല്ല, 500 കണക്കിന് ആളുകൾ ഇങ്ങനെ ഷെയർ ചെയ്തതാണ്. ഞാനും ഷെയർ ചെയ്തുവെന്നേയുള്ളു. കേസെടുത്തില്ല.
പിന്നീട് രാഷ്ട്രീയമായി കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോൾ, പരാതി ആറ്റിങ്ങൽ കോടതിയിൽ എത്തുകയും, സെക്ഷൻ 120 ഒ പ്രകാരം വ്യാജ പ്രചാരണത്തിന് കേസെടുക്കാൻ പറഞ്ഞു. ഏഴാം തീയതിയാണ് എഫ്ഐആർ ഇട്ടത്. രണ്ടോ മൂന്നോ ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എന്റെ ഭർത്താവിനോട് വിവരം പറഞ്ഞു. അങ്ങനെ സ്റ്റേഷനിൽ പോകണോ, കോടതിയിൽ പോകണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, നാടായ കല്ലറയിലേക്ക് മൂന്നാലു ദിവസത്തേക്ക് വരേണ്ടേി വന്നത്. അപ്പോൾ ഡികെ മുരളി എംഎൽഎക്കെതിരെ നടത്തിയ ഒരു കണ്ണുതുറക്കൽ സമരം വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ, നേതാക്കൾ എല്ലാം പറഞ്ഞത് അനുസരിച്ച് പിറ്റേന്ന് ജാമ്യം എടുക്കാൻ സ്റ്റേഷനിൽ പോയി.
റഹീമിന് എതിരായ പോസ്ററ് എവിടുന്ന് കിട്ടിയെന്ന് സ്റ്റേഷനിൽ നിന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടി എന്ന് മറുപടി പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരുപാട് പേർ ഷെയർ ചെയ്തതെന്ന് വനിതാ കോൺസ്റ്റബിൾ ചോദിച്ചപ്പോൾ, രാഷ്ട്രീയ വൈരാഗ്യം കൊണ്ടാവാം എന്നുപറഞ്ഞു. സ്റ്റേഷനിൽ പോയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെയാണ് സഖാക്കൾ അറിഞ്ഞത്. അറിഞ്ഞയുടനെ ഇവർ, എന്റെ കല്ലറ, എന്റെ വെഞ്ഞാറമൂട് എന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രിയ വിനോദ് അറസ്റ്റിൽ, അദ്ധ്യാപിക പിടിയിൽ, എന്നൊക്കെ പോസ്റ്റിട്ടു.
24 ന്യൂസ്, മീഡിയ വൺ, കൈരളിക്കാരാണെങ്കിൽ മോളുടെ ചിത്രം ഹസ്ബന്റിന്റെ വിശദാംശങ്ങൾ ഒക്കെ വച്ചിട്ടാണ് വീഡിയ ചെയ്തത്. എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമം. സൈബർ അറ്റാക്കാണെങ്കിൽ വളരെ മോശമായ രീതിയിൽ ആയിരുന്നു. ഇന്നും അവർ ചാനലുകളിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമ നടപടി വേണ്ടേ....ചാനലുകളെല്ലാം അദ്ധ്യാപിക അറസ്റ്റിൽ എന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. ഞാൻ എന്റെ വീട്ടിലാണ്. രേഖപ്പെടുത്തി ജാമ്യം എടുത്തു എന്ന് അവർ കൊടുത്താൽ ഒകെ. കേസിന്റെ പ്രൊസിജ്യുർ അല്ലേ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്