ചെറിയ സർജറിയിലൂടെ നാവിലെ കാൻസർ ഭേദമാക്കാമെന്ന് പറഞ്ഞ് ചികിത്സ തുടങ്ങി; ഒടുവിൽ നിന്ന നിൽപിൽ മൂത്രം പോകുകയും രക്തം ശർദ്ദിക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിൽ രോഗി; തൊണ്ട വേദനിക്കുന്നുവെന്ന് പലതവണ പരാതിപ്പെട്ടിട്ടും അവഗണിക്കുന്ന നഴ്‌സുമാർ; രോഗിക്ക് ബോധം മറഞ്ഞപ്പോൾ മാത്രം വൈദ്യസഹായം; ചുരുങ്ങിയ ചെലവിലെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഡോ.ബി.ഇഖ്ബാൽ സിഇഒ ആയ എംവിആർ കാൻസർ സെന്ററിനെതിരെ ഗുരുതര ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളത്തിൽ കാൻസർ ആശുപത്രികളിൽ വളരെ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധപടിച്ചുപറ്റിയവയിൽ ഒന്നാണ് കോഴിക്കോട് ചത്തമംഗലത്തെ എംവിആർ കാനസർ സെന്റർ. ചുരുങ്ങിയ ചെലവിൽ മികച്ച പരിചരണം കിട്ടുമെന്ന് പൊതുവെ പറയപ്പെട്ടിരുന്ന ആ ആശുപത്രി്യെക്കുറിച്ചും ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉയരുന്നത്. ചെറിയ സർജറിയിലൂടെ ഭേദമാക്കാമെന്ന് പറഞ്ഞ നാവിലെ പുണ്ണിന് ചികിൽസിച്ച് ആശുപത്രിയുടെ അനാസ്ഥവഴി ഒടുവിൽ മസ്തിഷ്‌ക്കമരണം സംഭവിച്ചതിന്റെ അനുഭവസാക്ഷ്യം ഒരു ആയുർവേദ ഡോക്ടറായ വിജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചത് വൈറലാവുകയാണ്. നാവിലെ കാൻസറിന് സർജറി ചെയ്ത തന്റെ ബന്ധുവിന് കൊടിയ അവഗണയും പീഡനയുമാണ് ഉണ്ടായതെന്ന് ഡോ. വിജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ശസ്ത്രക്രിയ കഴിച്ച് വാർഡിലേക്ക് മാറ്റിയരോഗി തൊണ്ടയിൽ വേദനിക്കുന്നെന്ന് രോഗിയും കൂട്ടിരിപ്പുകാരും പലതവണ പറഞ്ഞിട്ടും നഴ്സ് അവഗണിക്കയായിരുന്നു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴേക്കും വേദനയും ബുദ്ധിമുട്ടുകളും കലശമാവുകയും രോഗി ന്നെ നഴ്സസ് സ്റ്റേഷനിൽ പോയി ഈ ബുദ്ധിമുട്ടുകൾ പറയുകയും ചെയ്തു. അപ്പോഴും ആ നഴ്സ് വേണ്ട ശ്രദ്ധ കൊടുക്കാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടിലാണ് പ്രതികരിച്ചത്.
ഏതാണ്ട് രണ്ടു-മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളായി. അതെ സമയം കൂട്ടിരിപ്പുകാർ മൂന്നിൽ അധികം തവണ നഴ്സസ് സ്റ്റേഷനിൽ അടിയന്തര വൈദ്യ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു തവണ ഈ നഴ്സ് മുറിയിൽ വന്നപ്പോൾ എന്താ മുറിയിൽ ഒന്നിൽ അധികം ആള് നിൽക്കുന്നതെന്നും നാളെ ഒരാളെയേ കാണാൻ പാടുള്ളൂ എന്നും ഉച്ചത്തിൽ ആക്രോശിച്ചു.
നാലുമണിയോട് കൂടി ശ്വാസം കിട്ടാതെ സ്വന്തം തലമുടി പിടിച്ചു വലിച്ചും, കഴുത്തിൽ ഉള്ള സർജറി ചെയ്ത തുന്നലിലൂടെ രക്തം ശ്രവിക്കുമ്പോഴും, മുഖത്തും കഴുത്തിലും നീര് വന്നു വീർത്തു ശ്വാസത്തിനായി രോഗി കഴുമ്പോഴും അടിയന്തരവൈദ്യ സഹായമോ ഡോക്ടർമാരെ വിളിക്കുകയോ ചെയ്തില്ല. അതിനു ശേഷം നിന്ന നിൽപ്പിൽ മൂത്രം പോകുകയും രക്തം ചർദ്ദിക്കുകയും ചെയ്തു രോഗി പിന്നിലൊട്ടു വീണപ്പോൾ ആണ് അവർ അടിയന്തര സഹായത്തിനായി ഡോക്ടറെ വിളിച്ചത്.4.29 ന് ഡോക്ടർ വരുമ്പോൾ പരിപൂർണ്ണമായും ജീവൻ നഷ്ടപെട്ട അവസ്ഥയിലായിരുന്നു. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുൻപ് ആ അടിയന്തര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാൻ തോന്നിയിരുന്നെങ്കിൽ തന്റെ പ്രിയപ്പെട്ട 'കുട്ടേട്ടനെ' നഷ്ടപ്പെടില്ലെന്നായിരുന്നു ഡോക്്ടർ ഹൃദയസ്്പർശിയായി വിവരിക്കുന്നത്.
രോഗിക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻപോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് വിജിത്ത് ആരോപിക്കുന്നു. ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് ഡോ.നാരായണൻ കുട്ടി വാര്യരും, സിഇഒ ബി ഇഖ്ബാലും ഒന്നും തന്നെ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞാണ് മെഡിക്കൽ സുപ്രണ്ടിനെ കാണാൻ കഴിഞ്ഞത്. 'ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങൾ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങൾ പോകും.' എന്ന് പറഞ്ഞാണ് വിജിത്ത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ജില്ലാകലക്ടറും അടക്കമുള്ളവർക്ക് രോഗിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കുന്ദമംഗലം പൊലീസിലും പരാതി നൽകിയിട്ടുണ്ട്്.
ഇതുസംബന്ധിച്ച് വിശദീകരണം ആരായാൻ എംവിആർ കാൻസർ സെന്ററിൽ ബന്ധപ്പെട്ട 'മറുനാടൻ മലയാളിയോട്' ഹൃദയസ്തംഭനംമൂലമാണ് മരണം സംഭവിച്ചതെന്നും സാധ്യമായ എല്ലാ ചികിൽസയും കൊടുത്തിരുന്നു എന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
ഡോ. വിജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:
ഒരു MVR കാൻസർ സെന്റർ അപാരത.......
ഞാൻ അങ്ങനെ കാര്യമായി എഴുതാറൊന്നുമില്ല, പക്ഷെ എനിക്കും ബന്ധുക്കൾക്കും ഉണ്ടായ അനുഭവം ഇനി ആ സ്ഥാപനത്തിൽ പോകുന്നവർക്ക് ഉണ്ടാകാതിരിക്കാൻ എന്നാലാവും വിധം ഉള്ള ഒരു എളിയ ശ്രമം....
കഴിഞ്ഞ വെള്ളിയാഴ്ച (18/01/2019) രാവിലെ 07.02നു ഫോൺ അടിക്കുന്നത് കേട്ടാണ് ഉണരുന്നത്.....
നോക്കിയപ്പോ മോൻ ഏട്ടൻ കോളിങ്...
ആ മോനേട്ടാ പറയൂ...
സ്വതസിദ്ധമായ ശൈലിയിൽ മോനേട്ടൻ 'ഏവടേ'....
ഞാൻ വീട്ടിലുണ്ട്.....
പിന്നേ, ഒരു കാര്യമുണ്ട്, നിനക്ക് കോഴിക്കോട് MVR ൽ പരിചയമുള്ള ആരെങ്കിലുമുണ്ടോ?
എന്താ കാര്യം മോനേട്ടാ?
മ്മടെ കുട്ടേട്ടനു മിനിയാന്ന് ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു, നാവിൽ ഒരു ചെറിയ ക്യാൻസറിന്റെ തുടക്കമായിരുന്നു.....
അയ്യോ കുട്ടേട്ടനോ? എന്നിട്ടു ഇപ്പൊ എന്ത് പറ്റി?
ഇപ്പൊ വെന്റിലേറ്ററിലേക്ക് മാറ്റി, ആകെ പ്രശ്നമാണ് ,ഞങ്ങൾ അങ്ങട് പോയികൊണ്ടിരിക്കയാണ് .....
വെന്റിലേറ്ററിലോ?.....എന്താ ശെരിക്കും സംഭവിച്ചത്?
FYI: കുട്ടേട്ടൻ (. രാജൻ.എം, 48) എന്റെ അച്ഛൻ പെങ്ങളുടെ മകളുടെ ഭർത്താവ്,
എന്റെ അളിയൻ എന്നും പറയാം. ഇപ്പൊ ബാംഗളൂരിൽ NTRO(national Technical Research Institute)യിൽ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ഒരു സാധു മനുഷ്യൻ.
അദ്ദേഹത്തിന് കുറച്ചു നാളായി നാവിന്റെ ഇടതു ഭാഗത്തു ഒരു പുണ്ണുണ്ടായിരുന്നു. ചില മരുന്നുകൾ കഴിച്ചിട്ടും മാറാതായപ്പോൾ ബാംഗ്ലൂരിൽ തന്നെ ഉള്ള ആയുർവേദ ഡോക്ടർമാരായ ബന്ധുക്കളെ കാണിക്കുകയും ഇതൊരു നോൺ ഹീലിങ് അൾസർ ആണെന്നും എത്രയും വേഗം തൃശൂർ അമലയിൽ പോയി ഓൺകോളജി വിഭാഗത്തിൽ കാണിക്കണമെന്നും പറഞ്ഞു. നിർദ്ദേശാനുസരണം അമലയിൽ പോവുകയും ബിയോപ്സി പ്രകാരം കാൻസർ ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഒരു സെക്കന്റ് ഒപ്പീനിയന് വേണ്ടി റെക്കമെൻഡേഷൻ പ്രകാരം ലേക്ക്ഷോറിൽ ഡോ. ഗംഗാധരൻ സാറിനെ കാണുകയും ചെയ്തു. അദ്ദേഹം ഇതൊരു ചെറിയ സർജറിയിലൂടെ ഭേദമാക്കാമെന്നും എന്തായാലും ഒരു P.E.T.scan എടുത്തിട്ടു വരൂ എന്ന് പറഞ്ഞു മടക്കി അയച്ചു. അവിടെ ആ സ്‌കാൻ ചെയ്യാൻ തിരക്ക് കാരണം കുറച്ചു ദിവസം കഴിഞ്ഞേ പറ്റുള്ളൂ എന്നറിഞ്ഞു, എത്രയും പെട്ടന്ന് എവിടെ എടുക്കാൻ സാധിക്കും എന്നാലോചിക്കുമ്പോഴാണ് ലേക്ക്ഷോറിലെ മറ്റൊരു ഓൺകോളജിസ്റ് കോഴിക്കോട് MVR Cancer center & Research Institute-ലിൽ പരിചയമുള്ള ഡോക്ടർ ഉണ്ടെന്നും അവർ മുഖാന്തരം ഉടനെ തന്നെ P.E.T.scan ലഭ്യമാക്കാമെന്നും പറഞ്ഞു. അവിടേ തന്നെ ഒരു നല്ല ഓൺകോളജി സർജൻ ഉണ്ടെന്നും വേണമെങ്കിൽ തുടർ ചികിത്സ അവിടന്ന് ആകാമെന്നും ഇവിടുത്തെ അത്ര തിരക്കുണ്ടാകില്ലെന്നും പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒമ്പതാം തിയതി സ്‌കാൻ ചെയ്യുകയും, പതിനൊന്നാം തിയതി റിസൾട്ട് ലഭിക്കുകയും ചെയ്തു. ഓൺകോളജി സർജൻ ഡോ.ശ്യാം വിക്രം റിപ്പോർട് നോക്കി നാവിനു പുറമെ ഒരു ലിംഫ് നോഡിൽ കൂടെ ഉണ്ടെന്നും, ഇത് ചെറിയ ഒരു സർജറിയിലൂടെ നീക്കമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചാം തിയതി സർജറിക്ക്
വേണ്ടി അഡ്‌മിറ്റ് ആവുകയും മുന്നോടിയായുള്ള എല്ലാ പരിശോധനകളും ചെയ്യുകയും ചെയ്തു. പതിനാറാം തിയതി കാലത്തു സർജറി ചെയ്യുകയും, അത് പരിപൂർണ്ണമായി വിജയിച്ചു. അതെ ദിവസം വൈകീട്ടോടു കൂടി തന്നെ കുട്ടേട്ടനെ റൂമിലേക്ക് മാറ്റുകയും ചെയ്തു.
ഒരു സർജറി കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും കുട്ടേട്ടന്റെ മുഖത്ത് ഇല്ലായിരുന്നു. ചെറുതായി സംസാരിക്കുകയും, പത്രം വായിക്കുകയും, TV കാണുകയും ഒക്കെ ചെയ്തു. അടുത്ത ദിവസം(17/01/2019) കാലത്തും വൈകീട്ടും(05.00PM) ഡോകട്ര് വരികയും ഒരു കുഴപ്പവുമില്ല, രണ്ടു ദിവസത്തിനുള്ളിൽ വീട്ടിൽ പോകാമെന്നും അറിയിച്ചു.
ഇനിയാണ് ഇതെഴുതാൻ പ്രേരകമായ സംഭവങ്ങൾ......
രാത്രിയോട് കൂടി ചെറുതായി തൊണ്ടയിൽ വേദനയും ഏതോ ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങുകയും തൊട്ടടുത്തുള്ള നഴ്സസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. അവർ വന്നു വേദനക്കുള്ള ഒരു ഇൻജെക്ഷൻ എടുക്കുന്നതോടൊപ്പം 'ആഹ്, ഇങ്ങനെ കുറച്ചു ബുദ്ധിമുട്ടുകൾ രണ്ടു മൂന്നു ദിവസത്തേക്ക് ഉണ്ടാകുമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന്' ആ കുഞ്ഞു മാലാഖ മന്ത്രിച്ചു.
എന്നാൽ പന്ത്രണ്ടു മാണി കഴിഞ്ഞപ്പോഴേക്കും വേദനയും ബുദ്ധിമുട്ടുകളും കലശമാവുകയും കുട്ടേട്ടൻ തന്നെ നഴ്സസ് സ്റ്റേഷനിൽ പോയി ഈ ബുദ്ധിമുട്ടുകൾ പറയുകയും ചെയ്തു, അപ്പോഴും ആ നഴ്സ് വേണ്ട ശ്രദ്ധ കൊടുക്കാതെ ഇതൊക്കെ സ്വാഭാവികമാണ് എന്ന മട്ടിൽ പ്രതികരിച്ചു.
ഏതാണ്ട് രണ്ടു-മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൂടുതൽ വഷളാവുകയുംഅതെ സമയം കൂടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാർ മൂന്നിൽ അധികം തവണ നഴ്സസ് സ്റ്റേഷനിൽ അടിയന്തിര വൈദ്യ സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു തവണ ഈ നഴ്സ് മുറിയിൽ വന്നപ്പോൾ എന്താ മുറിയിൽ ഒന്നിൽ അധികം ആള് നിൽക്കുന്നതെന്നും നല്ല ഒരാളെയേ കാണാൻ പാടുള്ളൂ എന്നും ഉച്ചത്തിൽ ആക്രോശിച്ചു.
നാലുമണിയോട് കൂടി ശ്വാസം കിട്ടാതെ സ്വന്തം തലമുടി പിടിച്ചു വലിച്ചും, കഴുത്തിൽ ഉള്ള സർജറി ചെയ്ത തുന്നലിലൂടെ രക്തം ശ്രവിക്കുമ്പോഴും, മുഖത്തും കഴുത്തിലും നീര് വന്നു വീർത്തു ശ്വാസത്തിനായി കേഴുമ്പോഴും അടിയന്തരവൈദ്യ സഹായം ആ ദൈവത്തിന്റെ മാലാഖ നൽകുകയോ, ഡോക്ടർമാരെ വിളിക്കുകയോ ചെയ്തില്ല. അതിനു ശേഷം നിന്ന നിൽപ്പിൽ മൂത്രം പോകുകയും രക്തം ശർദ്ധിക്കുകയും ചെയ്തു രോഗി പിന്നിലൊട്ടു വീണപ്പോൾ ആണ് അവർ അടിയന്തിര സഹായത്തിനായി ഡോക്ടറെ വിളിക്കുകയും code blue ആവശ്യപ്പെടുകയും ചെയ്തത്.
4.29 മാ നു ഡോക്ടർ വരുമ്പോൾ പരിപൂർണ്ണമായും ജീവൻ നഷ്ടപെട്ട അവസ്ഥയിലായിരുന്നു ഞങ്ങളുടെ പ്രിയ കുട്ടേട്ടൻ. തുടർന്ന് code blue ലേമാ കൂട്ടിരിപ്പുകാരെ പുറത്താക്കുകയും മുൻപ് നൽകേണ്ടിയിരുന്ന അടിയന്തിര വൈദ്യ സഹായം നൽകുകയും ഉടൻ തന്നെ ICUവിലക്ക് മാറ്റുകയും ചെയ്തു. CPR & tracheotomy ചെയ്ത് Full Ventilation ഉടൻ തന്നെ നൽകുകയും ചെയ്തതിന് ശേഷമാണ് പിന്നെ ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. ഇന്ന് 23/01/2019 ഈ സമയത്തും(07.00PM) അവയവങ്ങളുടെ പ്രവർത്തനം കുറഞ്ഞു വന്നു അതേ അവസ്ഥയിൽ തുടരുകയാണ്. ആ ദൈവത്തിന്റെ മാലാഖക്കു കുറച്ചു മുൻപ് ആ അടിയന്തിര വൈദ്യ സഹായമോ ഡോക്ടറെയോ വിളിക്കാൻ തോന്നിയിരുന്നെങ്കിൽ ഞങ്ങടെ കുട്ടേട്ടൻ ചിരിച്ചു ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു.
വെള്ളിയാഴ്ച (18/01/2019)ഉച്ചയോടു കൂടി ഞങ്ങളുടെ അപേക്ഷ പ്രകാരം Current status of patient with history ICU വിൽ നിന്നും ലഭ്യമായി. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു..... >Carcinoma tongue, left side >Post cardiac arrest >Possible Hypoxic Ishemic Encephalopathy....... 05.30 ഓട് കൂടി 45 മിനിറ്റ് ഹൃദയ സ്തംഭനം ഉണ്ടായെന്നും, GCS was E1M1Vt...... എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതുപോലെ......72 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചു. എന്നാലും ശുഭ പ്രതീക്ഷ കൈവിടാതെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്കും , ആസ്റ്റർ മെഡിസിറ്റിയിലേക്കും, ഡോ. ഗോകുൽദാസിനും , കണ്ണൂർ ഡോ. സുജിത്ത് ഓവല്ലോത്തിനും അയച്ചു കൊടുത്തു. എല്ലാവരും ഒരേ സ്വരത്തിൽ ബ്രെയിൻ ഡെത്ത് ഉണ്ടായതായി സ്ഥിതീകരിച്ചു തുടർ ചികിത്സക്ക് സാധ്യതയില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചു പറഞ്ഞു.....
വെള്ളിയാഴ്ച കാലത്തും വൈകീട്ടും ശ്യാം ഡോക്ടറും ICU ഡോക്ടറും കൂടി കാര്യങ്ങൾ വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. ഞങ്ങൾക്ക് വേണ്ടസമയത് ആശുപത്രിയിൽ ഉണ്ടായിട്ടുകൂടി അടിയതിര വൈദ്യസഹായം ലഭ്യമായില്ല എന്ന് പറഞ്ഞത് അവർ ചെവി കൊണ്ടില്ല.
ശെനിയാഴ്ച പുലർച്ചെ ഒരുമണിയോട് കൂടി കോഴിക്കോട് എത്തിയ ഞാൻ കാലത്തുതന്നെ ഡോക്ടർമാരെ കണ്ടു കാര്യങ്ങൾ തിരക്കിയപ്പോൾ തന്നെ അവിടെ ഉണ്ടായ ഉണ്ടാകാൻ പാടില്ലാത്ത ആ അവസ്ഥ ആ ഡോക്ടർമാരുടെ മുഖത്ത് എഴുതി വെച്ചിരുന്നു..
NEGLIGENCE....... അല്ലാതെന്തു പറയാൻ. ഞാൻ ഈ ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ട് ഡോ.നാരായണൻ കുട്ടി വാര്യരെ കാണണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ബോംബായിലാണെന്നും, ഏതാനും ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. പിന്നെ CEO ആയ ഡോ.ഇഖ്ബാൽ സാറിനെ കാണണം എന്ന് പറഞ്ഞപ്പോളും ഏതാനും ദിവസം കഴിഞ്ഞേ വരൂഎന്ന അതേ മറുപടി ആണ് ലഭിച്ചത്.
പതിനെട്ടാം തിയതി പുലർച്ചെ ആശുപത്രി അധികൃതരുടെ അടുത്തും നിന്നും ഉണ്ടായ ഈ സാമാന്യ നീതി നിഷേധത്തിനു, ഞങ്ങൾക്ക് മറുപടി തരേണ്ട ഉത്തരവാദിത്തപെട്ട മെഡിക്കൽ സൂപ്രണ്ട് ഞങ്ങളെ കാണുന്നത് 21/01/2019 ഉച്ചക്ക് ശേഷം, അതായതു ഏകദേശം 80 മണിക്കൂറിനു ശേഷം..... അപ്പൊ തന്നെ ഈ ആശുപത്രിയുടെ സേവനം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നുണ്ടല്ലോ.
പോട്ടെ, വളരെ പ്രതീക്ഷയോടു കൂട്ടി ആണ് ഞങ്ങൾ സൂപ്രണ്ട് അടക്കമുള്ളവരുടെ ഒപ്പം സംസാരിക്കാൻ ഇരുന്നത്. ഞങ്ങൾക്കുണ്ടായ നീതി നിഷേധം ചൂണ്ടിക്കാണിച്ചപ്പോൾ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, നഴ്സുമാർ അവർക്കു ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ഡോക്ടർമാരെ വിളിക്കേണ്ട ആവശ്യമുള്ളൂ എന്ന അവഹേളിക്കുന്ന മറുപടി ആണ് നൽകിയത്. അതിനു ശേഷം എന്തുകൊണ്ട് ഇത്തരത്തിൽ ഒരു സംഭവം അല്ലെങ്കിൽ എന്തുകൊണ്ട് ഈ രോഗാവസ്ഥയിൽ എത്തി എന്ന് ചോദിച്ചപ്പോൾ അത് പറയാൻ സാധിക്കുകയില്ല എന്നാണ് മറുപടി നൽകിയത്. മാത്രമല്ല ഇനി നിങ്ങള്ക്ക് കാരണം അറിയാൻ അത്ര നിർബന്ധം ഉണ്ടെങ്കിൽ പോസ്റ്റുമോർട്ടം ചെയ്യണം എന്നാണ് ആ 'ഡോക്ടർ' കുട്ടേട്ടന്റെ അമ്മയോട് പറഞ്ഞത്. തകർന്നു പോയി ഞങ്ങൾ......
എന്തായാലും പ്രസ്തുത നിയമലംഘനം (medical negligence) ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്കും, കളക്റ്റർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും, ഡയറക്ടർ ആരോഗ്യവകുപ്പ്, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, ചെയർമാൻ NTRO എന്നിവർക്ക് പരാതി സമർപ്പിക്കുകയും പൊലീസ് നടപടിയുടെ ഭാഗമായി നിലവിലുള്ള ഹോസ്പിറ്റൽ ഫയൽ പൊലീസ് നേരിട്ട് വന്നു സീസു ചെയ്യുകയും ഉണ്ടായി. എത്ര ബുദ്ധിമുട്ടിയാലും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചക്കുവേണ്ടി ഞങ്ങൾ പോരാടും.... ഞങ്ങൾക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു, പക്ഷെ ഇനി ഒരാൾക്കും ഈ ദുരനുഭവം ഉണ്ടാകരുത് എന്നതിന് വേണ്ടി ആണ് ഈ നിയമപോരാട്ടം........
ഇന്നോ നാളെയോ മറ്റന്നാളോ ഞങ്ങടെ കുട്ടേട്ടൻ ഞങ്ങളെ വിട്ടു പോകും എന്നുറപ്പാണ്, പക്ഷെ അദ്ദേഹത്തോട് കാണിച്ച ഈ അവഗണനക്കെതിരെ ഞങ്ങൾ പോരാടും, ഏതറ്റം വരെ പോകേണ്ടി വന്നാലും ഞങ്ങൾ പോകും....
Stories you may Like
- ഹോട്ടൽ ജീവനക്കാർ പീഡിപ്പിച്ചെന്ന ദമ്പതിമാരുടെ കള്ളി വെളിച്ചത്തായി
- കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ വീണ്ടും വ്യവസ്ഥകൾ വെച്ച് നൈജീരിയൻ നേവി
- ഫലസ്തീൻ റാലിക്ക് പിന്നാലെ അനുസ്മരണത്തിലും ലീഗ് തിരിച്ചറിവ് ചർച്ചകളിൽ
- പിതാവ് മുറിച്ച കവുങ്ങ് വീണ് ഒൻപതുവയസുകാരൻ മരിച്ചു
- പിതാവ് മുറിച്ച കവുങ്ങ് ദേഹത്തു വീണു; ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍