സെക്രട്ടേറിയറ്റ് ഫാക്ടറിയാണോ എന്നതായിരുന്നു നയനാരുടെ കാലത്തെ ചോദ്യം! സെർവർ തകരാർ മൂലം ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടെന്ന വാദം സജീവമാക്കി ജീവനക്കാർ; പല തവണ ശ്രമിച്ച ശേഷമാണ് സാധിക്കുന്നതെന്ന് പരാതി; മിഷിനുകൾ കേടാക്കാതിരിക്കാൻ കരുതലെടുത്ത് പിണറായി സർക്കാരും; അട്ടിമറിക്ക് രഹസ്യ പിന്തുണയുമായി ഇടത് സംഘടനയും; ഭരണസിരാകേന്ദ്രത്തിലെ ഇ-ഗവേണൻസ് പദ്ധതി അട്ടിമറിക്കാൻ കരുതലോടെ സർവ്വീസ് സംഘടനകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ പഞ്ചിങ് ഏർപ്പെടുത്തി നാലുദിവസം പിന്നിട്ടപ്പോൾതന്നെ പൊളിക്കാനുള്ള നീക്കങ്ങളും തകൃതി. ആദ്യദിവസത്തെ പഞ്ചിങ് ചടുലത തുടർന്നുള്ള ദിവസങ്ങളിലുണ്ടായില്ല. സെക്രട്ടേറിയറ്റിൽ ഇന്നലെ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 3009 പേർ. ബുധനാഴ്ച കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയത് 2873 പേരായിരുന്നു. അതിനിടെ സെർവർ തകരാർ മൂലം പലർക്കും ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായെന്നും പല തവണ ശ്രമിച്ച ശേഷമാണു സാധിച്ചതെന്നും ജീവനക്കാർ പരാതിപ്പെട്ടു. പഞ്ചിങിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.
സെക്രട്ടേറിയേറ്റിൽ ഇ-ഗവേണൻസ് പദ്ധതി ഒട്ടും കാര്യക്ഷമമല്ല. അതുകൊണ്ടുതന്നെ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ വാദിക്കുന്നു. പിണറായി സർക്കാരിന്റെ നീക്കത്തെ ഇടതു പക്ഷം അനുകൂലിക്കുന്നില്ല. എന്നാൽ പുതിയ തീരുമാനത്തിലൂടെ സർവ്വീസ് സംഘടനകളിൽ സിപിഎം അനുകൂല സംഘടനയുടെ പിടി അയയുമെന്ന വിലയിരുത്തൽ സജീവമാണ്. എല്ലാ സർക്കാർ ഓഫീസിലും ബയോ മെട്രിക് പഞ്ചിങ് ഏർപ്പെടുത്തുമെന്ന സൂചനകളും ഉണ്ട്. അതുകൊണ്ട് തന്നെ എങ്ങനേയും സെക്രട്ടറിയേറ്റിലെ സംവിധാനത്തെ പൊളിക്കാനാണ് നീക്കം. ഇതിന് ഇടത് സംഘടനകളും കൂട്ടുനിൽക്കുന്നതായി സൂചനയുണ്ട്.
സെർവർ തകരാർ മൂലം പലർക്കും ഹാജർ രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായെന്നും പല തവണ ശ്രമിച്ച ശേഷമാണു സാധിച്ചതെന്നും ജീവനക്കാർ പരാതിപ്പെട്ടു. പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം അനുസരിച്ച്, ഇന്നലെ രാവിലെ 10.15നു മുൻപായി 3009 പേർ ഹാജർ രേഖപ്പെടുത്തിയപ്പോൾ 536 പേർ വൈകിയാണ് എത്തിയത്. 951 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. അതേസമയം, വിരമിച്ചവരുടെ പേരുകൾ പോലും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ തുടരുകയാണെന്നും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും പ്രതിപക്ഷ സർവീസ് സംഘടനകൾ കുറ്റപ്പെടുത്തുന്നു.
പുതിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം അനുസരിച്ച്, ഇന്നലെ രാവിലെ 10.15നു മുൻപായി 3009 പേർ ഹാജർ രേഖപ്പെടുത്തിയപ്പോൾ 536 പേർ വൈകിയാണ് എത്തിയത്. 951 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. സെക്രട്ടേറിയറ്റ് സേവനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ഒരിക്കൽ പഞ്ചിങ് ഏർപ്പെടുത്തിയിരുന്നെങ്കിലും അതും പരാജയപ്പെടുത്തിയിരുന്നു. ഇപ്പോൾ പഞ്ചിങ് കൃത്യസമയത്തു നടക്കുന്നുണ്ടെങ്കിലും അതിനുശേഷമുള്ള മുങ്ങൽ പരിശോധിക്കാൻ സംവിധാനമില്ല. ഇതു വെല്ലുവിളിയായി തുടരുന്നു. പലരും പഞ്ച് ചെയ്ത് മുങ്ങുന്നതായാണ് പരാതി. പഞ്ചിങ് രീതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ.
തലസ്ഥാനത്തു ജീവിക്കുന്നവർക്കു പ്രഭാതസവാരിക്കും സായാഹ്നസവാരിക്കും ഇറങ്ങുമ്പോൾ പഞ്ച് ചെയ്യണമെന്ന ആഹ്വാനം ജീവനക്കാർക്ക് ചില സംഘടനകൾ നൽകിയിട്ടുണ്ട്. ജീവനക്കാരിൽ നല്ലൊരു വിഭാഗം ട്രെയിനിൽ വരുന്നവരാണ്. ട്രെയിനുകൾ വൈകുന്നതിനാൽ അവർക്ക് ഈ സമയക്ലിപ്തത പാലിക്കാനാവില്ലെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വലിയൊരു വിഭാഗം ജീവനക്കാരും പഞ്ചിങിന് എതിരാണ്. ഈ സാഹചര്യം മുതലെടുത്ത് പദ്ധതി അട്ടിമറിക്കാനാണ് നീക്കം. പഞ്ചിങിന് ശേഷവും ഗുണകരമായതൊന്നും സംഭവിച്ചില്ലെന്ന് വരുത്താനാണ് നീക്കം. പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ രാവിലെ പഞ്ച് ചെയ്ത് മുങ്ങുകയെന്ന തന്ത്രമാണു പലരും പയറ്റുന്നത്.
പഞ്ചിങ് കർശനമാക്കി വേണ്ടിവന്നാൽ ശമ്പളം പിടിക്കുക എന്നതു ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അധ്യക്ഷനായ 10-ാം ശമ്പളപരിഷ്കരണ കമ്മിഷന്റെ ശിപാർശയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതെങ്കിലും നടപ്പാക്കിയില്ല. ജീവനക്കാരുടെ എതിർപ്പ് ഭയന്നായിരുന്നു ഇത്. പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചതോടെ മൂന്നുദിവസം തുടർച്ചയായി വൈകിവരുന്നവരുടെ ശമ്പളം കുറവുചെയ്യും. ഇ.കെ. നായനാർ സർക്കാരിന്റെ കാലത്താണ് ഇതിനുമുമ്പു സെക്രട്ടേറിയറ്റിൽ പഞ്ചിങ് ഏർപ്പെടുത്തിയത്.
അന്ന് ഇടതനുകൂല സർവീസ് സംഘടനകൾപോലും എതിർത്തു. സെക്രട്ടേറിയറ്റ് ഫാക്ടറിയാണോ എന്നായിരുന്നു ചോദ്യം! പിന്നീട് പഞ്ചിങ് മെഷീനുകൾ കേടാക്കുകയും തകർക്കുകയുമൊക്കെ ചെയ്തു. ഈ തന്ത്രം പുറത്തെടുക്കുന്നവരെ പിടിക്കാൻ പിണറായി സർക്കാർ രഹസ്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. തുടർന്നും പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല. ഇപ്പോൾ പഞ്ചിങ്ങിനെതിരേ ഇടതുപക്ഷ യൂണിയനുകൾ ശക്തമായി രംഗത്തില്ലെങ്കിലും യു.ഡി.എഫ്. അനുകൂല സംഘടനകൾ പ്രതിഷേധത്തിലാണ്.
പുതിയ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തിയ ആദ്യദിവസം ഗുണകരമായ മാറ്റമുണ്ടായിരുന്നു. ആകെ 4,497 ജീവനക്കാരുള്ളതിൽ 3050 പേർ രാവിലെ 10.15-നു മുമ്പ് ഹാജർ രേഖപ്പെടുത്തി. 946 പേർ വൈകിയാണു ഹാജർ രേഖപ്പെടുത്തിയത്. 501 പേർ ഹാജർ രേഖപ്പെടുത്തിയതുമില്ല. കഴിഞ്ഞ ഡിസംബർ 28-നു കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയതു വെറും 1047 പേരായിരുന്നു, 2150 പേർ വൈകി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍