എല്ലാവർക്കും കൊറോണ.... എല്ലാവനേയും പിടിച്ചു പുറത്താക്കൂ.. എന്ന് ആക്രോശിക്കുന്ന അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ; ഇഷ്ടക്കാർക്ക് ഇടനാഴിയിലൂടെ അകത്തേക്ക് വഴിയൊരുക്കും; ചോദിക്കുന്നവർക്കുള്ള മറുപടി 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നും; സെക്രട്ടറിയേറ്റിൽ പിണറായിക്കും മുകളിൽ ആളുണ്ട്! ഭരണപക്ഷ യൂണിയനിലെ പ്രമുഖനെ കൊണ്ട് മടുത്ത് സെക്രട്ടറിയേറ്റിലെത്തുന്ന സാധാരണക്കാർ; കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ജീവനക്കാരന്റെ കൊറോണ വിപ്ലവം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം : കൊറോണയുടെ പേരിൽ സെക്രട്ടറിയേറ്റിൽ അടിയന്തരാവസ്ഥ! സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകർ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ പട്ടികളെ പോലെ ആട്ടിപായിക്കുന്നുവെന്നാണ് പരാതി. കൊറോണയുടെ പേരിൽ ഭീതി വിതയ്ക്കുകയോ മനുഷ്യത്വമില്ലാതെ പെരുമാറുകയോ ചെയ്യരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് പുല്ലുവില കൽപ്പിച്ചാണ് സെക്രട്ടറിയേറ്റിൽ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറിന്റെ നേതൃത്വത്തിൽ സന്ദർശക പീഡനം.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സെക്രട്ടറിയേറ്റ് ഒന്ന്, രണ്ട് അനക്സുകളെ പരിഭ്രാന്തിയിലാഴ്ത്തി കൊണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയത്. ഒന്നാം അനക്സിൽ എത്തിയവരോടായിരുന്നു ആക്രോശം. മന്ത്രിമാരായ എ.സി.മൊയ്തീന്റെയും കെ.ടി.ജലീലിന്റെയും ഓഫീസിലേക്ക് അടിയന്തര ആവശ്യത്തിനെത്തിയവരോടാണ് തെരുവ് ഗുണ്ടയെപോലെ സെക്യൂരിറ്റി ജീവനക്കാർ തട്ടിക്കയറിയത്. സെക്രട്ടറിയേറ്റിലേക്ക് എത്തിയവരെ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. കൊറോണ കാരണം നിയന്ത്രണങ്ങൾ ഉണ്ട് അത്യാവശ്യമാണെങ്കിൽ പോകേണ്ട ഓഫീസിൽ നിന്ന് വിളിച്ചാൽ വിടാമെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
ഇതിനിടെയായിലേക്കായിരുന്നു അസി.സെക്യൂരിറ്റി ഓഫീസറുടെ വരവ്. യൂണിഫോമിൽ അല്ലാതെ മാടമ്പികളെ പോലും തോൽപ്പിക്കുന്ന സംസാരഭാഷയുമായെത്തിയ അയാൾ സുരക്ഷാ ജീവനക്കാരനോട് തട്ടിക്കയറി 'എല്ലാവനും കൊറോണയാണ് പിടിച്ച് പുറത്താക്ക്.' എന്നായിരുന്നു നിർദ്ദേശം. സന്ദർശകരുടെ ആവശ്യത്തിന്റെ ഗൗരവം സുരക്ഷാ ജീവനക്കാരൻ ഓഫീസറെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. ഇതോടെ മാന്യനായ സുരക്ഷാ ജീവനക്കാരൻ നിസഹായനായി. ഇതിനിടെ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറുടെ ഇഷ്ടക്കാരായ ഒരു സ്ത്രീയും പുരുഷനും അവിടെയത്തി. കൈയിലിരുന്ന മൊബൈൽ ഉയർത്തി അനക്സിന്റെ ഇടത് വശത്തെ ഇടനാഴിയിലൂടെ അകത്തേക്ക് കയറാനുള്ള നിർദേശവും നൽകി.
നേരത്തെ എത്തിയവർ അപ്പോഴും അവിടെ നിന്നു. ഞങ്ങളെയും കയറ്റിവിടണമെന്ന് പറപ്പോൾ 'കാര്യങ്ങൾ ക്ലിയർ കട്ടാണ് പറ്റില്ലന്ന് അല്ലേ പറഞ്ഞ് ' എന്ന് ആക്രോശിച്ച് രണ്ടാം അക്സിലേക്ക് നടന്നു. ബൈക്കിലെത്തിയവർ മടങ്ങുന്നതിനിടെ ' പോടെ അല്ലെങ്കിൽ ബൈക്ക് തൂക്കിയെറിയുമെന്നായി.' ഇതോടെ സന്ദർശകർ മാന്യമായി സംസാരിക്കണമെന്ന് സന്ദർശകർ ഓർമ്മിച്ചു. കാര്യമെന്താണെന്ന് ചോദിച്ചവരോടെല്ലാം, 'ഇവിടെ എല്ലാവർക്കും കൊറോണയാണെന്ന്' അയാൾ ഉച്ചത്തിൽ പറഞ്ഞു. നിങ്ങൾ എന്തിനാണ് തട്ടിക്കയറുന്നതെന്ന് ചോദിച്ചപ്പോൾ 'നിന്നോടൊന്നും പറയേണ്ട കാര്യമില്ല, ഞാൻ പറയേണ്ടവരോട് പറഞ്ഞോളാം' എന്നും പറഞ്ഞ് അസഭ്യ വാക്കുകൾ വിളിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിലാകെ കൊറോണ പടർന്നെന്നും ആരെയും കയറ്റി വിടേണ്ടെന്ന് നിർദ്ദേശമുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ പ്രദേശത്തുണ്ടായിരുന്നവരെല്ലാം ഭീതിയിലായി. സെക്രട്ടറിയേറ്റിൽ കൊറോണ പടർന്നെന്ന് പറയാൻ താങ്കൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണോ എന്ന് ചോദിച്ചവരോട്, 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നായിരുന്നു മറുപടി. ചിത്രം പകർത്തിയവർക്കു നേരെ ഇയാൾ പാഞ്ഞടുക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുള്ള പൊലീസെത്തിയാപ്പോഴാണ് ഇയാൾ സെക്രട്ടറിയേറ്റ് അനക്സിനുള്ളിലേക്ക് കയറിപ്പോയത്.
തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ഇയാൾ ഭരണപക്ഷ യൂണിയന്റെ പ്രബലനാണെന്ന് സ്വയം പറഞ്ഞ് സമാനമായ രീതിയിൽ പലരോടും അപമര്യാദയായി പെരുമാറിയതായി സെക്രട്ടറിയേറ്റിലെ ജീവനക്കാർ പറയുന്നു. നേരത്തെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗവുമായിരുന്നു. സെക്രട്ടറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ സുരേഷ് കുമാർ അഞ്ചുദിവസമായി അവധിയിലായത് ഈ തക്കം നോക്കിയാണ് അസി.സെക്യൂരിറ്റി ഓഫീസർ രാജാവായി വിലസുന്നതെന്നാണ് ആരോപണം.
പൊലീസിലെ ഡിവൈ.എസ്പിയാണ് ചീഫ് സെക്യൂരിറ്റി ഓഫീസർ. എല്ലാ സുരക്ഷാ ക്രമീകരണങ്ങളുടെയും ചുമതല ഇദ്ദേഹത്തിനാണ്. സുരേഷ് കുമാർ അവധിയിലായതിനാൽ സെക്യൂരിറ്റി ഓഫീസർ ഷാജഹാനാണ് ചുമതല.
നിരോധനമില്ല നിയന്ത്രണങ്ങൾ മാത്രമെന്ന് അധികാരികൾ
സെക്രട്ടറിയേറ്റിലും അനക്സുകളിലും ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. സാധാരണ നിലയിലുള്ളതുപോലെ എല്ലാവരെയും കയറ്റിവിടാനാകില്ല. എന്നാൽ അവശ്യം പരിഗണിച്ച് കയറ്റിവിടും. നിരോധനം സംബന്ധിച്ച് യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെും് ചീഫ്സെക്രട്ടറിയുടെ ഓഫീസ് വിശദീകരിക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ മാസ്ക് ധരിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജീവനക്കാരും സന്ദർശകരും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഒരു മീറ്റർ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ടെന്നല്ലാതെ ഭീതി പരത്തുന്ന നടപടികൾ പാടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് പൊതുഭരണ വകുപ്പ് രഹസ്യവിഭാഗം പുറത്തിറക്കിയ നിർദേശങ്ങളിലും നിരോധനമല്ല നിയന്ത്രണങ്ങളാണ് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍