മികച്ച സൗകര്യങ്ങൾ സെക്രട്ടറിയേറ്റിൽ ഒരുക്കിയത് ഐടി വകുപ്പിന് വേണ്ടി; അനധികൃത നിയമനങ്ങൾക്കും വേണ്ടി വലിച്ച് ചീന്തിയത് സെക്രട്ടറിയേറ്റ് മാനുവലും; ഓഫീസുകളെ അനക്‌സിലെക്ക് കുടിയിറക്കിയപ്പോൾ എത്തിയത് പിഡബ്ലുസിയും സ്വപ്നാ സുരേഷും അടക്കമുള്ള ഗൂഢസംഘം; ശിവശങ്കറിന്റെ സമാന്തര സെക്രട്ടറിയേറ്റും; സ്വന്തം സെക്രട്ടറിയുടെ 'മിടുക്ക്' മുഖ്യമന്ത്രി മനസിലാക്കിയില്ലേയെന്ന് കോടിയേരിയും ചോദിക്കുമ്പോൾ തെളിയുന്നത് പിണറായിയുടെ രാഷ്ട്രീയ പരാജയം; സെക്രട്ടറിയേറ്റ് സംവിധാനം തകർത്തെന്ന വികാരം ശക്തം
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ അടിത്തറ തോണ്ടിയത് സെക്രട്ടറിയെറ്റിൽ സ്ഥാപിക്കപ്പെട്ട സമാന്തര സെക്രട്ടറിയെറ്റ് സംവിധാനം. സെക്രട്ടറിയെറ്റ് സംവിധാനത്തെ തന്നെ അനക്‌സിലേക്ക് കുടിയോഴിപ്പിച്ചാണ് സമാന്തര സെക്രട്ടറിയേറ്റ് സ്ഥാപിക്കപ്പെട്ടത്. സെക്രട്ടറിയേറ്റ് ഇൻസ്ട്രക്ഷൻസും സെക്രട്ടറിയേറ്റ് മാനുവലും അനുസരിച്ചാണ് ഭരണസിരാകേന്ദ്രത്തിൽ കാര്യങ്ങൾ നടക്കുന്നത്. ഇത് ഭരണത്തിന്റെ അടിസ്ഥാനം കൂടിയാണ്. സെക്രട്ടറിയെറ്റ് സംവിധാനത്തിന്റെ ഈ അടിത്തറ തന്നെ മാന്തിയാണ് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് സംവിധാനത്തെ പൊളിച്ചടക്കിയത്. കൺസൾട്ടൻസി ഭരണത്തിനും അനധികൃത നിയമനങ്ങൾക്കും സെക്രട്ടറിയെറ്റ് സംവിധാനം യോജിച്ചതല്ലെന്നു മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ സെ ക്രട്ടറിയായിരുന്ന ശിവശങ്കർ സെക്രട്ടറിയെറ്റ് സംവിധാനത്തെ പൊളിച്ചടുക്കിയത്. ഇതോടെ സെക്രട്ടറിയെറ്റിൽ നിലവിൽ വന്ന സമാന്തര സെക്രട്ടറിയേറ്റ് സംവിധാനമാണ് ഇപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ തന്നെ കുഴിയിൽ ചാടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിഴലിൽ നിന്ന് സെക്രട്ടറി എം.ശിവശങ്കർ സ്ഥാപിച്ച ഈ സമാന്തര സെക്രട്ടറിയേറ്റ് സംവിധാനമാണ് പിഡബ്ല്യുസി പോലുള്ള കൺസൽട്ടൻസികൾക്ക് സെക്രട്ടറിയെറ്റിൽ വിലസാനും സ്വപ്ന സുരേഷിനെപോലുള്ളവർക്ക് സ്വർണ്ണക്കടത്ത് നടത്താനുമൊക്കെ അവസരമൊരുക്കിയതും. മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ സൗകര്യങ്ങൾ സെക്രട്ടറിയെറ്റിൽ ഒരുക്കിയത്. ഈ ഐടിവകുപ്പാണ് ഏറ്റവും കൂടുതൽ ചീത്തപ്പേര് മുഖ്യമന്ത്രിക്ക് ഉണ്ടാക്കിയത്. സ്വപ്ന ഐടി വകുപ്പിൽ വിളഞ്ഞാടിയത് ശിവശങ്കറുമായി തനിക്ക് ഉണ്ടായിരുന്ന സൗകര്യം മുതലെടുത്താണ്. സ്വപ്ന സ്വർണ്ണക്കടത്തിലെക്ക് നീങ്ങിയപ്പോൾ തുണയാക്കിയത് ഐടി സെക്രട്ടറിയുമായി തനിക്ക് ഉണ്ടായിരുന്ന ഉറ്റബന്ധവുമായിരുന്നു.
ഏറെ നേരം സെക്രട്ടറിയേറ്റിൽ ചിലവഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ശിവശങ്കറും സ്വപ്നയും കൂടിയുള്ള അഴിഞ്ഞാട്ടം മനസിലാക്കാൻ കഴിയാതെ പോയത് എന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും ചോദിച്ചത്. അവതാരങ്ങളെ ഒഴിവാക്കാൻ കുടിയൊഴിപ്പിക്കൽ ഉമ്മൻ ചാണ്ടി സർക്കാർ സോളാറിൽ അകപ്പെട്ടത് ചൂണ്ടിക്കാട്ടി അവതാരങ്ങളെ ഒഴിവാക്കാൻ എന്ന പേരിലാണ് സെക്രട്ടറിയേറ്റിൽ നിന്നും പ്രധാനവകുപ്പുകളെയും അത് നയിച്ച മികച്ച ഉദ്യോഗസ്ഥരെയും അനക്‌സ് കെട്ടിടങ്ങളിലേക്ക് കുടിയൊഴിപ്പിച്ചത്. പക്ഷെ അത് ഫലത്തിൽ ശിവശങ്കറിന്റെ പുറത്താകലിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പതനത്തിനുമൊക്കെ വഴി വെയ്ക്കുകയുമാണ് ചെയ്തത്. സെക്രട്ടറിയെറ്റ് വകുപ്പുകളെ ഇവിടെനിന്നു പുറന്തള്ളിയപ്പോൾ പകരം സ്വകാര്യ കൺസൽട്ടൻസികൾക്കും മിഷനുകൾക്കുമൊക്കെ സെക്രട്ടറിയെറ്റ് താവളമാക്കാൻ അവസരം ലഭിച്ചു. ഈ സമാന്തര സംവിധാനം ഏറ്റെടുത്ത് ഭരണം നടത്തിയ ശിവശങ്കറാണ് സ്വപ്നാ സുരേഷിനും കൺസൽട്ടൻസികൾക്കും അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയത്. പിഡബ്ലുസിപോലുള്ള കൺസൽട്ടൻസികൾ സെക്രട്ടറിയെറ്റ് താവളമാക്കുന്നതും സ്വപ്നയെ പോലുള്ളവരുടെ സാന്നിധ്യംകാരണം മുഖ്യമന്ത്രിയുടെ ഓഫീസിനു വരെ സ്വർണ്ണക്കടത്ത് ബന്ധം നീളുന്നത് കേരളം കണ്ടു. എല്ലാത്തിനും വഴിവെച്ചത് മുഖ്യമന്ത്രിയും ശിവശങ്കറും കൂടി സെക്രട്ടറിയേറ്റ് സംവിധാനത്തിന്റെ അടിത്തറ തോണ്ടിയത് കാരണമാണ്.
സെക്രട്ടറിയെറ്റിലേത് ബാക്ക്‌ഡോർ സംവിധാനം:
സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി വകുപ്പുകളെയും അത് നയിച്ച മികച്ച ഉദ്യോഗസ്ഥരേയുമാണ് സെക്രട്ടറിയേറ്റ് അനക്‌സിലേക്ക് മാറ്റിയത്. സെക്രട്ടറിയെറ്റ് അനക്‌സിലേക്ക് മാറ്റിയപ്പോൾ ഈ സമാന്തര സംവിധാനം ഏറ്റെടുത്ത് ഭരണം നടത്തിയ ശിവശങ്കറാണ് സ്വപ്നാ സുരേഷിനും കൺസൽട്ടൻസികൾക്കും അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിയത്. പൊതുഭരണം,ധനവകുപ്പ്, നിയമവകുപ്പ് തുടങ്ങിയവ സെക്രട്ടറിയെറ്റിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ള വകുപ്പുകളെ കുടിയൊഴിപ്പിച്ചാണ് വിവിധ മിഷനുകളുടെ ഓഫീസുകൾ ഇവിടെ വന്നത്. ഇതോടൊപ്പം തന്നെ കൺസൾട്ടൻസികൾക്ക് വിലാസാനുള്ള അവസരം കൂടി ഒരുങ്ങുകയും ചെയ്തു. കരാർ നിയമങ്ങളും പ്രോജക്ടുകളും നടപ്പിലാക്കാൻ സെക്രട്ടറിയേറ്റ് നിയമങ്ങൾ അനുവദിക്കുന്നില്ല.
അഴിമതി തടയാൻ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് മാനുവൽ ഇതിനു അനുമതി നൽകാത്തത്. പിണറായി ഭരണത്തിൽ നടക്കുന്നത് കൺസൽട്ടൻസികളുടെ അഴിഞാട്ടവും അനധികൃത നിയമനങ്ങളുമാണ്. ബാക്ക്‌ഡോർ കാര്യങ്ങൾ ആണ് സെക്രട്ടറിയേറ്റിൽ നടക്കുന്നത്. മിക്ക പദ്ധതികൾക്കും കൺസൽട്ടൻസിയെ ഏർപ്പാടാക്കും. പ്രോജക്റ്റിന്റെ ഭാഗമായി കരാർ നിയമനങ്ങൾ വരുമ്പോൾ
ഇവർ സെക്രട്ടറിയെറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കും. ഭരണസിരാകേന്ദ്രമെന്ന നിലയിൽ സെക്രട്ടറിയെറ്റിനു രഹസ്യാത്മകതയുണ്ട്. കരാർ നിയമനം വരുമ്പോൾ ഇവർ സ്വർണ്ണക്കടത്താണോ തീവ്രവാദ ബന്ധമുണ്ടോ എന്നൊക്കെ അന്വേഷിക്കാനും കഴിയില്ല. സ്വർണ്ണക്കള്ളക്കടത്തുകാരി സ്വപ്നയുടെ നിയമനം തന്നെ വലിയ വിരൽ ചൂണ്ടലാണ്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കടത്തുകാരിയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിക്കുകയും മുഖ്യമന്ത്രിയുടെ ഐടി
വകുപ്പിൽ ഒരു ലക്ഷത്തിനും മുകളിലുള്ള ശമ്പളത്തിനു ജോലി ചെയ്യുകയുമൊക്കെ ചെയ്തത്. ഇത്തരം നിയമനങ്ങൾ അതുകൊണ്ട് തന്നെ സെക്രട്ടറിയെറ്റിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറുകയാണ്.
ടെൻഡർ ഒഴിവാക്കാൻ കൺസൾട്ടൻസി
കൺസൽട്ടൻസി വരുമ്പോൾ ടെൻഡർ വിളിക്കേണ്ടതില്ല. പ്രോജക്റ്റ് കൺസൽട്ടൻസിയെ ഏൽപ്പിക്കുമ്പോൾ അവർ ഒരു ലിസ്റ്റ് നൽകും. നിയമനങ്ങളുടെ വലിയ ലിസ്റ്റ്. നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ നൽകുമ്പോൾ നിയമിക്കപ്പെടുന്നവർക്ക് നൽകുന്നത് ഒരു ലക്ഷത്തോളം രൂപ ശമ്പളമാണ്. നിയമനം നടത്തുന്നത് കൺസൽട്ടൻസിയാണെങ്കിലും ശമ്പളം പോകുന്നത് സർക്കാർ ഖജനാവിൽ നിന്നുമാണ്. നിരവധി പേർ ഇങ്ങനെ വിവിധ പ്രോജക്ടുകളിൽ തോന്നും പടി നിയമിക്കപ്പെടുമ്പോൾ അത് ഖജനാവിന് വൻ ബാധ്യതയാണ് വരുത്തുന്നത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കഴിവും പ്രയത്‌നവും ഉപയോഗിക്കാതെയാണ് ഇത്തരം തോന്നും പടി നിയമനങ്ങൾ നടത്തുന്നത്. ഇങ്ങനെ നിയമനങ്ങൾ നടത്തുമ്പോൾ അത് സാധൂകരിക്കാൻ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ പോലുള്ളവർ കുറിപ്പിൽ എഴുതുന്നത് സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് അതിനുള്ള പ്രാപ്തിയില്ലെന്നാണ്. ഇത് സെക്രട്ടറിയേറ്റ് ജീവനക്കാരിൽ വൻ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഇത്തരം കുറിപ്പിന്റെ മറവിലാണ് ഈ ജീവനക്കാരെ പിന്നീട് സ്ഥിരപ്പെടുത്താനും ശ്രമങ്ങളും നടക്കുന്നത്. മുഖ്യമന്ത്രി ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറും പൊതുഭരണ സെക്രട്ടറി ജ്യോതിലാലും പോലുള്ളവരാണ് ഇത്തരത്തിലുള്ള ജീവനക്കാരെ പിൻവാതിൽ സ്ഥിരപ്പെടുത്തലിനും കാർമ്മികത്വം വഹിക്കുന്നത്.
നിയമനം കരാർ കമ്പനികൾ; ശമ്പളം സർക്കാർ ഖജാനയിൽ നിന്നും
കരാർ നിയമനങ്ങൾ സെക്രട്ടറിയെറ്റ് മാനുവൽ പ്രകാരം നടത്തുകയാണെങ്കിൽ താത്കാലികക്കാർക്ക് പ്രതിദിനം 740 രൂപയെ നല്കാൻ കഴിയൂ. ഇതൊഴിവാക്കാൻ ഒരു പ്രോജക്റ്റ് നടപ്പിലാക്കാൻ ഒരു കമ്പനിയെ ഏൽപ്പിക്കും. ആ കമ്പനിക്ക് വലിയ തുക നൽകും. അവർ നിയമിക്കപ്പെടേണ്ട ആളുകളുടെ ലിസ്റ്റും നൽകും. ഇവർക്ക് 35000 മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം നൽകും. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശേഷി വെറുതെ കിടക്കുമ്പോഴാണ് ഇതുപോലുള്ള നിയമനങ്ങൾ നടക്കുന്നത്. വൻതോതിലുള്ള ഖജനാവ് ചോർച്ചയും ഇതു വഴി വരുന്നു. കരാർ ജീവനക്കാർക്ക് സെക്രട്ടറിയേറ്റ് ജീവനക്കാർക്കുള്ള ഐഡി കാർഡ്, സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് എന്നിവ നൽകുകയോ ഇവർ സംഘടിപ്പിക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്.
കരാർ ജീവനക്കാർക്ക് സർക്കാർ മുദ്രയുള്ള വിസിറ്ററിങ് കാർഡ്
സെക്രട്ടറിയെറ്റ് സംവിധാനം അനുസരിച്ച് ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ജീവനക്കാർക്ക് മാത്രമേ സ്വന്തമായി ലെറ്റർ പാഡോ വിസിറ്റിങ് കാർഡോ അടിക്കാൻ പാടുള്ളൂ. ഏറ്റവും കുറവ് ശമ്പളം വാങ്ങിക്കുന്ന കോൺട്രാക്റ്റ് ജീവനക്കാർക്ക് വരെ ഐഡികാർഡും വിസിറ്റിങ് കാർഡുമുണ്ട്. വിസിറ്റിങ് കാർഡുകൾ സർക്കാർ പ്രസിൽ അടിച്ചാണ് ഉയർന്ന ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നത്. സർക്കാർ മുദ്രയുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. സ്വർണ്ണക്കടത്ത് ആസൂത്രക സ്വപ്നാ സുരേഷ് തന്നെ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ആണ് ഉപയോഗിച്ചത്. സെക്രട്ടറിയെതട്ട് സംവിധാനത്തെ അട്ടിമറിച്ചതുകാരണമാണ് ഈ രീതിയിലുള്ള ഒരു ദുരന്തം പിണറായി സർക്കാരിനു മുകളിലേക്ക് പതിച്ചത്. മുൻപ് മന്ത്രിമാർ കാര്യങ്ങൾ ചെയ്യുമ്പോൾ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അഭിപ്രായം തേടുമായിരുന്നു. കരാർ നിയമനമായാലും വ്യവസ്ഥ വരും. അതെല്ലാം നടപ്പിലാക്കും. തട്ടിപ്പും വെട്ടിപ്പും നിയമനങ്ങളും നടത്താനുള്ള മറയാണ് മിഷനുകളും പ്രോജക്ടുകളും. ഇതാണ് സർക്കാർ കരാർ നിയമനങ്ങളുടെയും പ്രോജക്ടുകളുടെയും പിറകെ പോകുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റ് സംവിധാനമില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരെ മുഴുവൻ ഒഴിപ്പിച്ച് ഒരു പ്രാപ്തിയുമില്ലാത്ത ആളുകളെ സെക്രട്ടറിയേറ്റിൽ പ്രോജക്ടിന്റെയും മിഷന്റെയും ഭാഗമായി തിരുകി കയറ്റുകയാണ്.
മിഷന്റെ തലപ്പത്തുള്ളവർക്ക് കാബിനെറ്റ് റാങ്കിൽ ശമ്പളം
കാബിനെറ്റ് മന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് മിഷന്റെയും പ്രോജക്ട്കളുടെയും തലപ്പത്ത് നിയമിച്ചവർക്ക് നൽകുന്നത്. നോർക്ക സെക്രട്ടറിയുടെ ഓഫീസിൽ, ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ എല്ലാം കിൻഫ്രയിൽ നിന്നുള്ള ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. രഹസ്യകാര്യങ്ങൾ എല്ലാം ഇവരെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. ഇവർ എല്ലാം ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാതെ ഇവരുടെ വണ്ടിയാണ് ഉപയോഗിക്കുന്നത്. എല്ലാ വകുപ്പ് സെക്രട്ടറിമാരുടെ ഓഫീസുകളിലും അനധികൃതമായ നിയമനങ്ങളുണ്ട്. ഇ-മൊബിലിറ്റിയുടെ ഭാഗമായി നിയമിച്ചിരിക്കുന്നവരിൽ നാലുപേർ വകുപ്പ് ഭരിക്കുന്ന ഗതാഗത വകുപ്പിലെ ഉന്നതന്റെ ബന്ധുക്കളാണ്. ട്രാൻസ്‌പോർട്ടുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഫയൽ സ്വയം സൃഷ്ടിച്ച് മീറ്റിങ് വിളിച്ചുകൂട്ടിയാണ് ട്രാൻസ്‌പോർട്ട് ഉന്നതൻ ബന്ധുക്കളെ ഇ-മൊബിലിറ്റി പദ്ധതിയിൽ നിയമിച്ചത്. വകുപ്പ് തലത്തിൽ ഉന്നത അന്വേഷണം വന്നാൽ കൂടുതൽ വകുപ്പ് സെക്രട്ടറിമാർ കുടുങ്ങും.
ഇലക്ട്രിക് കാറുകൾ വന്നത് സർക്കാരിലേക്കോ?
ഇ മൊബിലിറ്റിയുടെ ഭാഗമായി കമ്പനികൾ ബാറ്ററിയിൽ ഓടുന്ന രണ്ടു പുതുപുത്തൻ കാറുകൾ ട്രാൻസ്‌പോർട്ട് സെക്രട്ടറി ജ്യോതിലാലിനും ഇപ്പോൾ സ്വപ്ന കേസിൽ പുറത്തായ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനും നൽകിയിട്ടുണ്ട്. ഇത് സർക്കാർ തലത്തിൽ നല്കിയതാണോ ഇവർക്ക് വ്യക്തിപരമായി നൽകിയതാണോ എന്ന കാര്യം ദുരൂഹമായി നിലനിൽക്കുകയാണ്. പത്ത് നാല്പത് ലക്ഷം രൂപ മുടക്കി സെക്രട്ടറിയേറ്റ് കോഫി ഹൗസിന്റെ മുൻവശത്ത് ഈ കാറുകൾക്ക് ബാറ്ററി റീ ചാർജ് ചെയ്യാൻ ബാറ്ററി സെന്റർ സ്ഥാപിച്ചിട്ടുണ്ട്. സെക്രട്ടറിയെറ്റിലെ ഒരു ജീവനക്കാരനും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നില്ല. സർക്കാർ ഫണ്ടാണോ കമ്പനികൾ സ്‌പോൺസർ ചെയ്തതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ശിവശങ്കറിന് നൽകിയ കാർ ആരാണ് ഉപയോഗിക്കുന്നത് എന്നും അറിയില്ല. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ഓഫീസ് സെക്രട്ടറിയേറ്റിനുള്ളിൽ വരുകയും അവർക്ക് വരാനുള്ള സംവിധാനത്തിന്റെ ഭാഗമായാണോ ഈ ബാറ്ററി റീ ചാർജിങ് സെന്റർ സ്ഥാപിച്ചത് എന്ന കാര്യവും ദുരൂഹമായി തുടരുന്നു. കുത്തഴിഞ്ഞ ഈ അവസ്ഥയ്ക്ക് കാരണം സെക്രട്ടറിയേറ്റ് സംവിധാനത്തെ കുടിയിറക്കി സമാന്തര സെക്രട്ടറിയെറ്റ് സ്ഥാപിച്ചതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മുഴുവനും തന്നെ ചൂണ്ടിക്കാട്ടുകയാണ്. മിക്ക ഓഫീസുകളും ഉദ്യോഗസ്ഥരും അന്ക്‌സിലേക്ക് കുടിയോഴിപ്പിക്കപ്പെട്ടതോടെ പഴയ സ്ഥിതി പുനഃസ്ഥാപിക്കാനും വിഷമമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍