പാവപ്പെട്ടവരുടെ ഐക്യം ലക്ഷ്യമെന്ന് വാദിച്ച് ദേവസ്വം ബോർഡിൽ 10 ശതമാനം മുന്നോക്ക സംവരണത്തിനുള്ള കുറുക്കുവഴി കുരുക്കാകുമോ? സപെഷ്യൽ റൂളിന് കുറുക്കുവഴി വെട്ടിയത് ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന് വ്യാഖ്യാനിച്ച്; നിയമസെക്രട്ടറിയുടെയും എജിയുടെയും നിയമോപദേശം എതിരായിട്ടും സ്പെഷ്യൽ റൂളിനായി രഹസ്യയോഗം വിളിച്ച് ദേവസ്വം മന്ത്രി; ബോർഡിലെ സാമ്പത്തിക സംവരണ നീക്കവുമായി പിണറായി സർക്കാർ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സംസ്ഥാന സർക്കാർ ശക്തമാക്കി. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനാണ് നാളുകളായി നീക്കം നടക്കുന്നത്. മുന്നോക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത് ഫലത്തിൽ സാമ്പത്തിക സംവരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് മുസ്ലിം സംഘടനകൾ. എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ഒരു മുന്നോക്ക സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധം ആണെന്നും ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയലിൽ കുറിപ്പെഴുതിയത് സർക്കാർ നീക്കത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ മുന്നോക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിച്ചത്. മന്ത്രിസഭാ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും നേരത്തേ എതിർപ്പ് അറിയിച്ചിട്ടുള്ളതാണെന്നും സർക്കാരിന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് ഏറ്റവുമൊടുവിൽ നിയമസെക്രട്ടറി ഫയലിലെഴുതിയത്. ഫയൽ ദേവസ്വംമന്ത്രിയുടെ പക്കലാണ് ഇപ്പോഴുള്ളത്. നിയമ സെക്രട്ടറി എതിർത്തതോടെ മുൻ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാം ഉത്തരവിറക്കാൻ വിസ്സമിതിച്ചിരുന്നു. ഇക്കാര്യത്തിൽ ഗവർണർ പി.സദാശിവവും സർക്കാർ വിശദീകരണം തേടിയിരുന്നു.
ഈ എതിർപ്പ് മറി കടന്ന് മന്ത്രിസഭ ഈ തീരുമാനം നടപ്പാക്കുമോ എന്നാണ് ചോദ്യം. വേണമെങ്കിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. പക്ഷേ, സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണ വാദം പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വെട്ടിലാവും. ദേവസ്വം ബോർഡ് സ്പെഷ്യൽ റൂൾ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകാതെ നിയമ പ്രാബല്യം ലഭിക്കില്ലെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു.
വരുമാനം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ 9 അംഗ ബഞ്ചിന്റെ വിധിയുണ്ട്. ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിന് കഴിഞ്ഞ വർഷം നവംബർ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം എതിരായതിനാൽ ഇതുവരെ ഉത്തരവിറക്കാനായില്ല. ഈ സാഹചര്യത്തിലാണ് ,ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന വ്യാഖ്യാനത്തോടെ, ബോർഡുകളിൽ സ്പെഷ്യൽ റൂളിന് കുറുക്കുവഴി തേടിയത്.
ദേവസ്വംബോർഡ് ഭരണഘടനയിൽ പറയുന്ന സ്റ്റേറ്റിന്റെ പരിധിയിൽപ്പെടുമോ എന്നതാണ് ആദ്യ ചോദ്യമെന്ന് നിയമ സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളും ഇതിൽപ്പെടുമെന്ന് 1963ലെ ഉജ്വംഭായി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ പ്രതിനിധികളോ ഏജന്റുമാരോ മാത്രമാണെന്ന രാമനാഥൻ കേസിലെ വിധിയും കൊച്ചിൻ ദേവസ്വം ബോർഡ് സ്റ്റേറ്റ് ആണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എൻഎസ്എസും കേരള വൈശ്യ ക്ഷേമസഭയും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സർക്കാർ ശക്തമാക്കിയത്.
ദേവസ്വം ബോർഡ് നിയമനങ്ങളുടെ മറവിൽ സംസ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കമെന്ന് മുസ്ലിം സംഘടനകളും ആരോപിച്ചുകഴിഞ്ഞു. ഇതോടെ സർക്കാർ നീക്കത്തിനെതിരെ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തി. ഭരണഘടനാവിരുദ്ധമായ തീരുമാനത്തിനെതിരെ സർക്കാരിലും ന്യൂനപക്ഷ കമ്മിഷനിലും അസോസിയേഷൻ ഹർജി നൽകി. ഹർജിയിൽ കമ്മിഷൻ രണ്ടുവട്ടം സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലാത്തതുകൊണ്ട് ഭരണഘടനാ ലംഘനമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു നേതാക്കളുടെയും വാദം. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ, മൊത്തം ജീവനക്കാരുടെ 96 ശതമാനവും മുന്നോക്കക്കാരാണ് എന്ന് കാണാം. പുതിയ കണക്കുകൾ പ്രകാരം, മൊത്തം 6,120 ജീവനക്കാരുള്ളതിൽ 5,870 പേരും മുന്നാക്ക സമുദായങ്ങളാണ്. അതായത് 95.91 ശതമാനത്തോളം പേർ മുന്നോക്കക്കാർ.
നായർ, ബ്രാഹ്മണ സമുദായങ്ങളിൽ പെട്ടവരാണ് ഭൂരിപക്ഷം. ഇതിൽ തന്നെ 5,020 പേരും നായർ സമുദായമാണ്. ഇവർ മൊത്തം ജീവനക്കാരുടെ 82.02 ശതമാനം വരും. ശേഷിക്കുന്ന 850 പേർ ബ്രാഹ്മണരും. ഇത് 13.88 ശതമാനമാണ്.ഈഴവർ വെറും 3.38 ശതമാനം മാത്രമാണ്. വെറുതെയല്ല വെള്ളാപ്പള്ളി പ്രതിഷേധം ഉയർത്തുന്നത്. ഈഴവ സംവരണതോത് ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനാണെന്നും, പട്ടികജാതിക്കാർ 0.32 ശതമാനം മാത്രമാണെന്നും വാദം ഉയരുന്നു.
സാമ്പത്തിക സംവരണത്തിനെതിരായ സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണമെന്നിരിക്കെയാണ് സർക്കാരിന്റെ നടപടി എന്നതാണ ്കാരണം.തിരുവിതാംകൂർ ദേവസ്വത്തിലെ സമുദായം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം 6120 ആണ്.ആകെ മുന്നാക്കക്കാർ.5870 ( 95.91% ). ഇതിൽ നായർ സമുദായാംഗങ്ങളുടെ എണ്ണം 5020(82.02%), ബ്രാഹ്മണർ 850(13.88%), ദളിതുകൾ 20 (0.32%)ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനം അല്ലെങ്കിൽ അവിടെ സർക്കാരിന്റെ സംവരണം എങ്ങനെ നടപ്പാക്കി എന്ന ചോദ്യവും ഉയരുന്നു.
കോടിയേരിയുടെ വാദം
ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഭരണഘടനാവിരുദ്ധമല്ലൊണ് കോടിയേരി വാദിക്കുന്നത്.'ദേവസ്വം ബോർഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിർത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെതിരെ ബിജെപി എതിർപ്പുമായി വന്നു. എന്നാൽ സിപിഐ എം നടപ്പാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങൾക്കു ലഭിച്ചത്. 1990ൽ ഇതുസംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത് മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.ദേവസ്വം ബോർഡിൽ ഇതുവരെ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചിരുന്നില്ല.എൽഡിഎഫ് സർക്കാർ സംവരണം ഇല്ലാത്ത മേഖലയിൽ അതുകൊണ്ടുവരികയാണ് ചെയ്തത്.
പി എസ് സി മാതൃകയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടപ്പാക്കിയപ്പോൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള 18 ശതമാനം സംവരണം ആർക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാൽ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയർത്താൻ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സർക്കാർ നടപടിയിലൂടെ 17 ശതമാനമായി.
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങൾക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാർക്ക് നൽകാൻ തീരുമാനിച്ചു. ഈ നടപടിയിൽ ഭരണഘടനാ ലംഘനമില്ല.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളിൽ ജനങ്ങൾ പെട്ടുപോകരുത്', സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനുമാണ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്, ഇതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.
വെള്ളാപ്പള്ളിയുടെ വാദം
'സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കവിഭാഗത്തിൽപ്പെട്ടവരെ കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തട്ടിപ്പുമാണ്. നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പൂർണബോധ്യമുള്ള സാമ്പത്തികസംവരണം അത് നടപ്പാക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഈ തീരുമാനം മുന്നാക്കവിഭാഗത്തിന്റെ കണ്ണിൽ പൊടിയിടലാണ്.
ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കവർഗങ്ങളെ സംബന്ധിച്ചുതന്നെ ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുന്ന ഒരു കമ്മിഷൻവെച്ച് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവസ്ഥകളും പഠിച്ച് ശുപാർശകൾ തേടിവേണം കേന്ദ്രത്തിലും സംസ്ഥാനത്തിലും അവർക്ക് നൽകേണ്ട സംരക്ഷണവും സംവരണവും നടപ്പാക്കേണ്ടത്. അപ്രകാരം ഒരു പഠനവും ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണത്തിൽ നടത്തിയിട്ടില്ല.
ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ നിലവിൽ 90 ശതമാനം തസ്തികകളും മുന്നാക്കവിഭാഗക്കാർ കൈയടക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും 10 ശതമാനം സംവരണംകൂടി കൊടുക്കാനുള്ള തീരുമാനം റദ്ദാക്കി ന്യൂനപക്ഷവിഭാഗങ്ങളുടെ 18 ശതമാനം സംവരണം, ഹിന്ദുവിഭാഗത്തിലെ സംവരണവിഭാഗങ്ങൾക്ക് ആനുപാതികമായി വിതരണം ചെയ്യുമ്പോൾമാത്രമേ ഈ ഭരണഘടനാ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയുള്ളൂ.'
Stories you may Like
- എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുനാടനോട്
- രാജ്യത്തെ സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പ്രാപ്തമായ വിധിയുമായി സുപ്രീംകോടതി
- ലോക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദം പുകയുമ്പോൾ
- ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൻ.വാസുവിന്റെ നടപടി വിവാദത്തിൽ
- പത്ത് ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്