പാവപ്പെട്ടവരുടെ ഐക്യം ലക്ഷ്യമെന്ന് വാദിച്ച് ദേവസ്വം ബോർഡിൽ 10 ശതമാനം മുന്നോക്ക സംവരണത്തിനുള്ള കുറുക്കുവഴി കുരുക്കാകുമോ? സപെഷ്യൽ റൂളിന് കുറുക്കുവഴി വെട്ടിയത് ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന് വ്യാഖ്യാനിച്ച്; നിയമസെക്രട്ടറിയുടെയും എജിയുടെയും നിയമോപദേശം എതിരായിട്ടും സ്പെഷ്യൽ റൂളിനായി രഹസ്യയോഗം വിളിച്ച് ദേവസ്വം മന്ത്രി; ബോർഡിലെ സാമ്പത്തിക സംവരണ നീക്കവുമായി പിണറായി സർക്കാർ മുന്നോട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സംസ്ഥാന സർക്കാർ ശക്തമാക്കി. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനാണ് നാളുകളായി നീക്കം നടക്കുന്നത്. മുന്നോക്കക്കാർക്ക് സംവരണം കൊണ്ടുവരുന്നത് ഫലത്തിൽ സാമ്പത്തിക സംവരണത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലിലാണ് മുസ്ലിം സംഘടനകൾ. എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ഒരു മുന്നോക്ക സംവരണം ദേവസ്വം ബോർഡിൽ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധം ആണെന്നും ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ കഴിയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ഫയലിൽ കുറിപ്പെഴുതിയത് സർക്കാർ നീക്കത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ മുന്നോക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബോർഡുകളുടെ സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്താനാണ് സർക്കാർ ആലോചിച്ചത്. മന്ത്രിസഭാ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും നേരത്തേ എതിർപ്പ് അറിയിച്ചിട്ടുള്ളതാണെന്നും സർക്കാരിന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നുമാണ് ഏറ്റവുമൊടുവിൽ നിയമസെക്രട്ടറി ഫയലിലെഴുതിയത്. ഫയൽ ദേവസ്വംമന്ത്രിയുടെ പക്കലാണ് ഇപ്പോഴുള്ളത്. നിയമ സെക്രട്ടറി എതിർത്തതോടെ മുൻ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാം ഉത്തരവിറക്കാൻ വിസ്സമിതിച്ചിരുന്നു. ഇക്കാര്യത്തിൽ ഗവർണർ പി.സദാശിവവും സർക്കാർ വിശദീകരണം തേടിയിരുന്നു.
ഈ എതിർപ്പ് മറി കടന്ന് മന്ത്രിസഭ ഈ തീരുമാനം നടപ്പാക്കുമോ എന്നാണ് ചോദ്യം. വേണമെങ്കിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. പക്ഷേ, സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണ വാദം പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വെട്ടിലാവും. ദേവസ്വം ബോർഡ് സ്പെഷ്യൽ റൂൾ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകാതെ നിയമ പ്രാബല്യം ലഭിക്കില്ലെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു.
വരുമാനം മാനദണ്ഡമാക്കിയുള്ള സംവരണം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ 9 അംഗ ബഞ്ചിന്റെ വിധിയുണ്ട്. ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിന് കഴിഞ്ഞ വർഷം നവംബർ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം എതിരായതിനാൽ ഇതുവരെ ഉത്തരവിറക്കാനായില്ല. ഈ സാഹചര്യത്തിലാണ് ,ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്ന വ്യാഖ്യാനത്തോടെ, ബോർഡുകളിൽ സ്പെഷ്യൽ റൂളിന് കുറുക്കുവഴി തേടിയത്.
ദേവസ്വംബോർഡ് ഭരണഘടനയിൽ പറയുന്ന സ്റ്റേറ്റിന്റെ പരിധിയിൽപ്പെടുമോ എന്നതാണ് ആദ്യ ചോദ്യമെന്ന് നിയമ സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളും ഇതിൽപ്പെടുമെന്ന് 1963ലെ ഉജ്വംഭായി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ പ്രതിനിധികളോ ഏജന്റുമാരോ മാത്രമാണെന്ന രാമനാഥൻ കേസിലെ വിധിയും കൊച്ചിൻ ദേവസ്വം ബോർഡ് സ്റ്റേറ്റ് ആണെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എൻഎസ്എസും കേരള വൈശ്യ ക്ഷേമസഭയും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിൽ പത്തുശതമാനം മുന്നോക്ക വിഭാഗക്കാർക്ക് സംവരണം നൽകാനുള്ള രഹസ്യ നീക്കം സർക്കാർ ശക്തമാക്കിയത്.
ദേവസ്വം ബോർഡ് നിയമനങ്ങളുടെ മറവിൽ സംസ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കമെന്ന് മുസ്ലിം സംഘടനകളും ആരോപിച്ചുകഴിഞ്ഞു. ഇതോടെ സർക്കാർ നീക്കത്തിനെതിരെ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ രംഗത്തെത്തി. ഭരണഘടനാവിരുദ്ധമായ തീരുമാനത്തിനെതിരെ സർക്കാരിലും ന്യൂനപക്ഷ കമ്മിഷനിലും അസോസിയേഷൻ ഹർജി നൽകി. ഹർജിയിൽ കമ്മിഷൻ രണ്ടുവട്ടം സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലാത്തതുകൊണ്ട് ഭരണഘടനാ ലംഘനമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു നേതാക്കളുടെയും വാദം. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ, മൊത്തം ജീവനക്കാരുടെ 96 ശതമാനവും മുന്നോക്കക്കാരാണ് എന്ന് കാണാം. പുതിയ കണക്കുകൾ പ്രകാരം, മൊത്തം 6,120 ജീവനക്കാരുള്ളതിൽ 5,870 പേരും മുന്നാക്ക സമുദായങ്ങളാണ്. അതായത് 95.91 ശതമാനത്തോളം പേർ മുന്നോക്കക്കാർ.
നായർ, ബ്രാഹ്മണ സമുദായങ്ങളിൽ പെട്ടവരാണ് ഭൂരിപക്ഷം. ഇതിൽ തന്നെ 5,020 പേരും നായർ സമുദായമാണ്. ഇവർ മൊത്തം ജീവനക്കാരുടെ 82.02 ശതമാനം വരും. ശേഷിക്കുന്ന 850 പേർ ബ്രാഹ്മണരും. ഇത് 13.88 ശതമാനമാണ്.ഈഴവർ വെറും 3.38 ശതമാനം മാത്രമാണ്. വെറുതെയല്ല വെള്ളാപ്പള്ളി പ്രതിഷേധം ഉയർത്തുന്നത്. ഈഴവ സംവരണതോത് ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇത് കണ്ണിൽ പൊടിയിടാനാണെന്നും, പട്ടികജാതിക്കാർ 0.32 ശതമാനം മാത്രമാണെന്നും വാദം ഉയരുന്നു.
സാമ്പത്തിക സംവരണത്തിനെതിരായ സുപ്രീംകോടതി വിധി മറികടക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണമെന്നിരിക്കെയാണ് സർക്കാരിന്റെ നടപടി എന്നതാണ ്കാരണം.തിരുവിതാംകൂർ ദേവസ്വത്തിലെ സമുദായം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം 6120 ആണ്.ആകെ മുന്നാക്കക്കാർ.5870 ( 95.91% ). ഇതിൽ നായർ സമുദായാംഗങ്ങളുടെ എണ്ണം 5020(82.02%), ബ്രാഹ്മണർ 850(13.88%), ദളിതുകൾ 20 (0.32%)ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനം അല്ലെങ്കിൽ അവിടെ സർക്കാരിന്റെ സംവരണം എങ്ങനെ നടപ്പാക്കി എന്ന ചോദ്യവും ഉയരുന്നു.
കോടിയേരിയുടെ വാദം
ദേവസ്വം ബോർഡിൽ മുന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഭരണഘടനാവിരുദ്ധമല്ലൊണ് കോടിയേരി വാദിക്കുന്നത്.'ദേവസ്വം ബോർഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിർത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്.
മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെതിരെ ബിജെപി എതിർപ്പുമായി വന്നു. എന്നാൽ സിപിഐ എം നടപ്പാക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങൾക്കു ലഭിച്ചത്. 1990ൽ ഇതുസംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത് മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.ദേവസ്വം ബോർഡിൽ ഇതുവരെ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചിരുന്നില്ല.എൽഡിഎഫ് സർക്കാർ സംവരണം ഇല്ലാത്ത മേഖലയിൽ അതുകൊണ്ടുവരികയാണ് ചെയ്തത്.
പി എസ് സി മാതൃകയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടപ്പാക്കിയപ്പോൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള 18 ശതമാനം സംവരണം ആർക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാൽ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയർത്താൻ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സർക്കാർ നടപടിയിലൂടെ 17 ശതമാനമായി.
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങൾക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാർക്ക് നൽകാൻ തീരുമാനിച്ചു. ഈ നടപടിയിൽ ഭരണഘടനാ ലംഘനമില്ല.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളിൽ ജനങ്ങൾ പെട്ടുപോകരുത്', സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചല്ല അത് പ്രവർത്തിക്കുന്നത്. ജോലിക്കാർക്കും മറ്റും ശമ്പളം കൊടുക്കുന്നതും ദേവസ്വം ഫണ്ട് വഴിയാണ്. ദേവസ്വത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനുമാണ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത്, ഇതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.
വെള്ളാപ്പള്ളിയുടെ വാദം
'സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും മുന്നാക്കവിഭാഗത്തിൽപ്പെട്ടവരെ കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തട്ടിപ്പുമാണ്. നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് പൂർണബോധ്യമുള്ള സാമ്പത്തികസംവരണം അത് നടപ്പാക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടുള്ള ഈ തീരുമാനം മുന്നാക്കവിഭാഗത്തിന്റെ കണ്ണിൽ പൊടിയിടലാണ്.
ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നാക്കവർഗങ്ങളെ സംബന്ധിച്ചുതന്നെ ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുന്ന ഒരു കമ്മിഷൻവെച്ച് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവസ്ഥകളും പഠിച്ച് ശുപാർശകൾ തേടിവേണം കേന്ദ്രത്തിലും സംസ്ഥാനത്തിലും അവർക്ക് നൽകേണ്ട സംരക്ഷണവും സംവരണവും നടപ്പാക്കേണ്ടത്. അപ്രകാരം ഒരു പഠനവും ദേവസ്വംബോർഡിലെ സാമ്പത്തിക സംവരണത്തിൽ നടത്തിയിട്ടില്ല.
ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ നിലവിൽ 90 ശതമാനം തസ്തികകളും മുന്നാക്കവിഭാഗക്കാർ കൈയടക്കിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും 10 ശതമാനം സംവരണംകൂടി കൊടുക്കാനുള്ള തീരുമാനം റദ്ദാക്കി ന്യൂനപക്ഷവിഭാഗങ്ങളുടെ 18 ശതമാനം സംവരണം, ഹിന്ദുവിഭാഗത്തിലെ സംവരണവിഭാഗങ്ങൾക്ക് ആനുപാതികമായി വിതരണം ചെയ്യുമ്പോൾമാത്രമേ ഈ ഭരണഘടനാ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയുള്ളൂ.'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്