Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അള്ളാഹു ആ സഹോദരന് ഷിഫ നൽകട്ടെ...നൗഷാദ് എപ്പോൾ പരലോകത്ത് എത്തണമെന്നതിൽ നാഥന്റെ ഇച്ഛ നടക്കട്ടെ; ഇവന്റെ രക്തം ഏതാണെന്ന് അറിയാൻ ജ: അമീർ പറഞ്ഞിട്ടുണ്ട്; ഭൂമിക്ക് ഭാരമായ ഇവനൊക്കെ ജിന്നുകൾക്ക് പണിയാകും; വെട്ടാൻ പറ്റിയ തടിയാണ്...അരക്ക് താഴോട്ട് വണ്ണം കുറയും; നൗഷാദിനെ തീർക്കാൻ എസ്.ഡി.പി.ഐ ഗ്രൂപ്പുകളിൽ നടന്നത് തീവ്രവാദികളെ അനുസ്മരിപ്പിക്കുന്ന കൊലവിളി; `കൊലയാളികളുടെ പേര് പറയാൻ നാവ് പൊന്തുന്നില്ലെങ്കിൽ നിർത്തി പോകണം മുല്ലപ്പള്ളീ` എന്ന് രോഷാകുലരായി കോൺഗ്രസ് പ്രവർത്തകർ

അള്ളാഹു ആ സഹോദരന് ഷിഫ നൽകട്ടെ...നൗഷാദ് എപ്പോൾ പരലോകത്ത് എത്തണമെന്നതിൽ നാഥന്റെ ഇച്ഛ നടക്കട്ടെ; ഇവന്റെ രക്തം ഏതാണെന്ന് അറിയാൻ ജ: അമീർ പറഞ്ഞിട്ടുണ്ട്; ഭൂമിക്ക് ഭാരമായ ഇവനൊക്കെ ജിന്നുകൾക്ക് പണിയാകും; വെട്ടാൻ പറ്റിയ തടിയാണ്...അരക്ക് താഴോട്ട് വണ്ണം കുറയും; നൗഷാദിനെ തീർക്കാൻ എസ്.ഡി.പി.ഐ ഗ്രൂപ്പുകളിൽ നടന്നത് തീവ്രവാദികളെ അനുസ്മരിപ്പിക്കുന്ന കൊലവിളി; `കൊലയാളികളുടെ പേര് പറയാൻ നാവ് പൊന്തുന്നില്ലെങ്കിൽ നിർത്തി പോകണം മുല്ലപ്പള്ളീ` എന്ന് രോഷാകുലരായി കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതിൽ വൈകിയാണെങ്കിലും കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ നൗഷാദിനെ കൊലപ്പെടുത്താൻ എസ്ഡിപിഐ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന നൗഷാദിനെ വെട്ടാൻ പറ്റിയ തടിയാണ് എന്നാണ് എസ്ഡിപിഐ സർക്കിളുകൾക്ക് ഉള്ളിൽ വിശേഷിപ്പിച്ചിരുന്നത്. എസ്.ഡി.പി.ഐ കേരളം എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ പ്രചരിച്ചിരുന്നു. അക്രമോത്സുകമായ കമന്റുകളാണ് ഗ്രൂപ്പിൽ നിരവധി പേർ പോസ്റ്റ് ചെയതിട്ടുള്ളത്.

നൗഷാദിനെ എന്തായാലും കൊല്ലണം എന്ന് സൂചിപ്പിക്കുന്നത് തന്നെയായിരുന്നു ഭൂരിഭാഗം കമന്റുകളും. നൗഷാദിനെതിരെ കൊലവിളിയായി പ്രചരിച്ച കമന്റുകൾ ഇങ്ങനെ:

'ഇവന്റെ ബ്ലഡ് ഏതാണെന്ന് നോക്കിയിട്ട് ഹിറാ സെന്ററിൽ അറിയിക്കാൻ ജ:അമീർ പറഞ്ഞിട്ടുണ്ട് എന്നാണ് ഒരാളുടെ കമന്റ്. എത്രയും പെട്ടെന്ന് അവിടെ ജിന്നുകൾ ഇറങ്ങട്ടെ അപ്പോൾ ശരിയാവും എല്ലാം എന്നാണ് മറ്റൊരാളുടെ കമന്റ്.' ഇവനെയൊന്നും ഈ ഭൂമിക്ക് ഇനി വേണ്ടല്ലോ, വെട്ടാൻ പറ്റിയ തടിയാണ് അരക്ക് താഴോട്ട് വണ്ണം കുറയും, തട്ടിക്കള എന്നിങ്ങെനെയാണ് കമന്റുകൾ. അള്ളാഹു ആ സഹോദരന് ഷിഫ നൽകട്ടെ, അയാളുടെ പരലോക വാസം എപ്പോഴെന്നും നാഥന്റെ ഇച്ഛപോലെ

അതേസമയം കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും കൊലയാളികളുടെ പേര് പറയാതെ ഉരുണ്ട് കളിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പ്തിഷേധം കടുക്കുകയാണ്. നൗഷാദിന്റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകർ രോഷം പ്രകടിപ്പിച്ച് തുടങ്ങിയപ്പോഴാണ് കോണ്ഡ#ഗ്രസ് നേതാക്കൾക്ക് മൂട്ടിൽ ചൂട് തട്ടിയത്.എസ്.ഡി.പി.ഐയുടെ പേരെടുത്തു പറയാതെ പ്രതികരിച്ച മുല്ലപ്പള്ളിയുടെ വീഡിയോക്ക് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ വന്നായിരുന്നു പാർട്ടി അണികൾ ഉൾപ്പെടെയുള്ളവർ രോഷം പ്രകടിപ്പിച്ചത്.

നൗഷാദിന്റേതു രാഷ്ട്രീയക്കൊലപാതകമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. പൊലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ സ്വന്തം പാർട്ടിയിൽ ഒരു നേതാവ് കൊല്ലപ്പെട്ടിട്ടും കൊലയാളികളുടെ പേര് പറയാൻ പ്രസിഡന്റിന് നാവ് പൊന്തുന്നില്ലെങ്കിൽ സ്ഥാനം ഉപേക്ഷിച്ച് പോകു. താങ്കൾ ഇങ്ങനെ തുടർന്നാൽ പാർട്ടിക്കാർക്ക് ഉള്ള മനോവീര്യം കൂടി നഷ്ടപ്പെടുമെന്നും കമന്റുകൾ ഉണ്ട്

ഒരു കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും ആരാണ് കൊന്നത് എന്ന് പറയാൻ കോൺഗ്രസ് പ്രവർത്തകർ ഒക്കെ തന്നെ മടിച്ച് നിൽക്കുന്നു. കൊലപാതകികളെ കണ്ടെത്തേണ്ട പൊലീസിനും സർക്കാരിനും പോലും ആരാണ് കൊലയാളികൾ എന്ന് പറയാൻ ഭയമാണ്. അതുകൊലപാതകികളെ തിരിച്ചറിയാത്തതുകൊണ്ടോ അല്ലെങ്കിൽ കൊലയാളികളുടെ രാഷ്ട്രീയം തിരിച്ചറിയാത്തതുകൊണ്ട് അല്ല. നേരെമറിച്ച് ആ കൊലപാതകം നടത്തിയത് എസ്ഡിപിഐ എന്ന രാഷ്ട്രീയപാർട്ടിയായത്കൊണ്ടാണ്.

കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമായപ്പോൾ ഉമ്മൻ ചാണ്ടിയും വി എം സുധീരനും അടക്കമുള്ള നേതാക്കൾ എസ്ഡിപിഐക്കെതിരെ നിലപാടെടുത്തിരുന്നു. പ്രത്യേകിച്ച് വി എം സുധീരന്റെ അതിശക്തമായ വാക്കുകൾക്ക് അംഗീകാരം കൊടുക്കേണ്ടത് തന്നെയാണ്. പക്ഷേ എന്നിട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊലപാതകികളുടെ രാഷ്ട്രീയം തിരിച്ചറിയാനോ അപലപിക്കാനോ ഭയമാണ്. ഈ നിലപാടിന് എതിരെയാണ് വിമർശനം ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP