ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്

കെ വി നിരഞ്ജൻ
കോഴിക്കോട്: രണ്ടുവർഷം കാലാവധിയുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയിലേക്ക് അഞ്ചര വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇരുവിഭാഗവും. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ രംഗത്തുള്ളത് വിനയന്റെ നേതൃത്വത്തിലുള്ള പാനലാണ്. ഇതിനിടെ നിർമ്മാതാക്കളുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഉൾപ്പെടെ ചർച്ചയാക്കി ഇരുവിഭാഗവും കളം നിറഞ്ഞു കളിക്കുകയാണ്. ആസ്ഥാന മന്ദിരം പൂർത്തിയാക്കാൻ കഴിഞ്ഞത് ചരിത്ര സംഭവമാണെന്നാണ് നിലവിലെ ഭരണസമിതി വ്യക്തമാക്കുന്നത്. അംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ടും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. ംഗങ്ങളുടെ മൾട്ടിപ്പിൾ വോട്ട് നിലനിർത്താനായത് വലിയൊരു നേട്ടമാണ്. എന്നാൽ നേരത്തെ നടക്കേണ്ട തെരഞ്ഞെടുപ്പ് വൈകിച്ചതിന്റെ ഉത്തരവാദിത്തം മൾട്ടിപ്പിൾ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവർക്കാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.
എന്നാൽ ആസ്ഥാന മന്ദിരം നിർമ്മാണത്തിൽ ഉൾപ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജി.സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ വൻ അഴിമതികളാണ് അരങ്ങേറിയതെന്ന് നിർമ്മാതാക്കളായ രാജീവ് കെ.ടി, സുരേന്ദ്രൻ ടി കെ എന്നിവർ കോഴിക്കോട്ട് പറഞ്ഞു. സംഘടനയിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താതെ അഞ്ചര വർഷം സ്വയം ഭരണാധികാരികളായി വൻ അഴിമതിയും സ്വജനപക്ഷപാതവും ഇവർ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാജീവ് കെ ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2014 ലാണ് ജി സുരേഷ് കുമാർ പ്രസിഡന്റും എം.രഞ്ജിത്ത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016 ൽ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടിയിരുന്നുവെങ്കിലും അവർ തെരഞ്ഞെടുപ്പിന് തയ്യാറായില്ല. ഒടുവിൽ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ജൂലൈ 27 ന് പുതിയ ഭരണസമിതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടത്താൻ അവർ നിർബന്ധിതരായിട്ടുള്ളത്. ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടപ്പോൾ അംഗങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഇവർ നടത്തിയ തട്ടിക്കൂട്ട് വിദ്യയായിരുന്നു അടുത്തിടെ നടന്ന പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടന മാമാങ്കം. അതിഭീകരമായ അഴിമതിയാണ് പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. 2015 ൽ അസോസിയേഷൻ ജനറൽ ബോഡി നടക്കുമ്പോൾ തന്നെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ വിഷയം പൊന്തി വന്നിരുന്നു. അഴിമതി അന്വേഷിക്കാനായി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി ജനറൽ ബോഡി നിയമിക്കുകയും ചെയ്തു. നിർമ്മാതാക്കളായ രാജീവ് കെ ടി, വി എസ് അതീഷ്, ലിബർട്ടി ബഷീർ എന്നിവരായിരുന്നു മൂന്നംഗ അന്വേഷണ കമ്മിറ്റി അംഗങ്ങൾ.
കെട്ടിടത്തിന്റെ സ്ട്രക്ച്ചർ വർക്ക് മാത്രം നടന്നിരുന്ന അന്നത്തെ അവസ്ഥയിൽ തന്നെ വൻ അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. അതന്റെ റിപ്പോർട്ട് സമയബന്ധിതമായി ഭരണസമിതിക്ക് കൈമാറുകയും ചെയ്തു. എന്നാൽ ആ റിപ്പോർട്ട് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അന്വേഷണ കമ്മീഷനെ തെരഞ്ഞെടുത്ത പഴയ ജനറൽ ബോഡിയുടെ മിനിട്ട്സ് മാറ്റിയെഴുതുകയും ചെയ്തു. പിന്നീട് അന്വേഷണ കമ്മീഷൻ അംഗമായിരുന്ന തന്നെ കാരണമെന്നുമില്ലാത പുറത്താക്കുകയും ചെയ്തുവെന്നും രാജീവ് കെ ടി പറഞ്ഞു.
യാതൊരു അന്വേഷണങ്ങൾക്കും തയ്യാറാവാതെ കെട്ടിടം പണി തുടർന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് ശശി അയ്യഞ്ചിറ സെക്രട്ടറി ആയിരുന്നപ്പോൾ ഇതേ ബിൽഡിങ് പ്ലാൻ തന്നെ രണ്ട് കോടി രൂപയ്ക്ക് തീർക്കാനായിട്ട് കരാർ കൊടുത്തിരുന്നു. ഇതേ കെട്ടിടമാണ് ഇപ്പോൾ നിർമ്മാണത്തിന് ഏഴരക്കോടിയോളം രൂപ ചെലവായെന്ന് നേതൃത്വം പറയുന്നത്. അസോസിയേഷൻ ട്രഷറർ പ്രേം പ്രകാശിനെ നോക്കുകുത്തിയെപ്പോലെ നിർത്തിക്കൊണ്ടാണ് ബിൽഡിങ് കമ്മിറ്റി കൺവീനറും അസോസിയേഷൻ സെക്രട്ടറിയും സമാനതകളില്ലാത്ത ഈ അഴിമതി നടത്തിയത്. ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും കെട്ടിട നിർമ്മാണത്തിലെ അഴമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഭരണ സമിതി അംഗമായിരുന്ന മമ്മി സെഞ്ച്വറി തൽസ്ഥാനം രാജിവെച്ച് ഇക്കാര്യങ്ങളെല്ലാം പുറത്ത് പറയുകയും ചെയ്തിരുന്നു. നാന്നൂറോളം അംഗങ്ങളുള്ള സംഘടനയിൽ അഞ്ചര വർഷം കൊണ്ട് നൂറോളം പേരാണ് പുറത്തായത്. ഇല്ലാത്ത ആരോപണം ഉന്നയിച്ച് പലരെയും പുറത്താക്കുകയായിരുന്നു ഭരണസമിതി ചെയ്തത്. നിർമ്മാണ രംഗത്തേക്ക് പുതിയ നിരവധി ആളുകൾ വന്നിട്ടും അസോസിയേഷനിൽ അംഗങ്ങൾ വർധിക്കാത്തത് ഭരണസമിതിയുടെ ഏകാധിപത്യനിലപാടുകാരണ്. അവർക്ക് താത്പര്യമുള്ളവർക്ക് മാത്രം അംഗത്വം നൽകുകയും എതിർക്കുന്നവരെ പുറത്താക്കുകയുമാണ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് വന്നതോടെ കെട്ടിടം പണി പൂർത്തിയായെന്ന് കൊട്ടിഘോഷിച്ച് തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു ഭരണസമിതി ചെയ്തത്. 14000 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിന് ഏഴര കോടിയോളം രൂപ ചെലവ് വന്നെന്നാണ് ഭരണ സമിതി പറയുന്നത്. എത്ര ആർഭാടത്തിൽ പണിതാലും ഒരു സ്ക്വയർ ഫീറ്റിന് മൂവായിരം രൂപയിൽ കൂടുതൽ വരില്ലെന്നിരിക്കെ അഴിമിതിയുടെ ആഴം വ്യക്തമാണ്. സ്ട്രക്ചർ വർക്ക് നടക്കുമ്പോൾ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട അഴിമതി പണി തീരും വരെ ഈ ഭരണസമിതി തുടർന്നു പോന്നതിന്റെ ഉദാഹരമാണ് ഏഴരക്കോടിയുടെ ഈ കണക്ക്. നിർമ്മാതാക്കളുടെ ചോരയും നീരും കൊടുത്തുണ്ടാക്കിയ കോടിക്കണക്കിന് രൂപയാണ് സുരേഷ് കുമാർ പ്രസിഡന്റായി നിലവിലുള്ള ഭരണസമിതി തട്ടിയെടുത്തിരിക്കുന്നത്. ഈ പകൽക്കൊള്ള വെളിച്ചത്തുകൊണ്ടുവരുന്നതിനായി കേന്ദ്ര-സംസ്ഥാന വിജിലൻസ് ഏജൻസിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.
Stories you may Like
- കെ.സുരേഷ് കുമാർ തുടങ്ങിയ സ്വപ്ന വിദ്യാലയത്തിൽ പ്രതിസന്ധി
- പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
- പ്രതിഫലം കുറയ്ക്കാൻ തയ്യാറാകാത്ത രണ്ട് താരങ്ങളുടെ സിനിമ ഉടൻ തീയറ്റർ കാണില്ല
- മലയാള സിനിമയിലെ 'വിലക്കിന്റെ രാഷ്ട്രീയം' വീണ്ടും ചർച്ചയാകുമ്പോൾ
- സുരേഷ് ഗോപി പിറന്നാൾ മലയാളി ഏറ്റെടുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍