Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിബിഎസ്ഇ അഫിലിയേഷൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് 34 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും; വിവരം അറിഞ്ഞത് ഹാൾ ടിക്കറ്റ് കിട്ടാതെ വന്നതോടെ; മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി മാറ്റിവച്ചതോടെ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതിന്റെ തീരാസങ്കടത്തിൽ വിദ്യാർത്ഥികൾ; തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്ത് പൊലീസ്

സിബിഎസ്ഇ അഫിലിയേഷൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് 34 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും; വിവരം അറിഞ്ഞത് ഹാൾ ടിക്കറ്റ് കിട്ടാതെ വന്നതോടെ; മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി മാറ്റിവച്ചതോടെ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതിന്റെ തീരാസങ്കടത്തിൽ വിദ്യാർത്ഥികൾ;  തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്ത് പൊലീസ്

ആർ പീയൂഷ്

കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാക്കിയ സംഭവത്തിൽ തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നടപടി. വഞ്ചനാക്കുറ്റം ചുമത്തി സ്‌കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ്, ഇദ്ദേഹത്തിന്റെ ഭാര്യയും സ്‌കൂൾ മാനേജരുമായ മാഗി അരൂജ എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും ആരോഗ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ച പശ്ചാത്തലത്തിൽ സ്‌കൂൾ രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. അതേ സമയം തെറ്റു സംഭവിച്ചെന്നും വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ പഠന ചെലവെടുക്കാമെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ കൈക്കൊണ്ടത്.

അഫിലിയേഷൻ ഉണ്ടെന്നു കാണിച്ച് അധ്യയന വർഷം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾക്കാണ് ഇന്ന് തുടങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കാനാൻ സാധിക്കാതെ പോയത്. ഇതിൽ 29 വിദ്യാർത്ഥികൾ ഈ സ്‌കൂളിലുള്ളവരും ആറു പേർ സമീപത്തെ വേറെ രണ്ട് സ്‌കൂളുകളിലും പഠിച്ചവരാണ്. മുൻ വർഷങ്ങളിൽ സമീപത്തെ അഫിലിലേയഷനുള്ള സ്‌കൂൾ വഴി അപേക്ഷിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയിരുന്നത്. ഇത്തവണ കൺസെന്റ് ലറ്റർ നൽകിയെങ്കിലും സിബിഎസ്ഇ അനുമതി നിഷേധിച്ചതോടെയാണ് സ്‌കൂൾ അധികൃതർ വെട്ടിലായത്. സ്‌കൂൾ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും അടുത്ത ദിവസം പരിഗണിക്കാനായി മാറ്റിവച്ചത് വിനയായി. എന്നാൽ ഇക്കാര്യങ്ങൾ സമയത്ത് വിദ്യാർത്ഥികളെ അറിയിക്കാതിരിക്കാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഹാൾടിക്കറ്റ് ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി അന്വേഷിച്ചപ്പോഴാണ് അഫിലിയേഷൻ ഇല്ലാത്ത വിവരം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിഷേധവുമായി മാതാപിതാക്കളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു.

ഇന്നു രാവിലെ സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് സംസാരിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് തയാറായില്ലെന്നും പരാതിയുണ്ട്. തുടർന്ന് മാതാപിതാക്കൾ പ്രതിഷേധിച്ചതോടെ പൊലീസിനെ വരുത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂൾ പരിധിയിൽ നിന്ന് പുറത്താക്കിയതായും പൊലീസ് കാവൽ ഏർപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു. അതേ സമയം പരാതി ലഭിച്ചാൽ നടപടിയെടുക്കും എന്നായിരുന്നു തോപ്പുംപടി സിഐ അഭിലാഷ് വിശദീകരിച്ചത്. തുടർന്നായിരുന്നു വിദ്യാർത്ഥികൾ പരാതി സമർപ്പിച്ചത്. ഇതിനകം തഹസിൽദാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരും സ്ഥലത്തെത്തി വിദ്യാർത്ഥികൾക്ക് അനുകൂലമായി നിലപാടെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. എസ്എഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വന്നതോടെ സ്‌കൂളിന്റെ സുരക്ഷയ്ക്കു വേണ്ടിയാണ് സ്‌കൂളിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടതെന്നും പൊലീസിനെ കാവൽ ഏൽപിച്ചതെന്നുമാണ് പൊലീസ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP