അയർലണ്ടിൽ കത്തോലിക്കാ സ്കൂളിൽ പഠിക്കണമെങ്കിൽ മാമോദിസ മുക്കണം; കാട്ടു നീതിയ്ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളി; ഐറിഷ് മാദ്ധ്യമങ്ങളിൽ രൂപേഷ് പണിക്കർ താരമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഡബ്ലിൻ:അയർലണ്ടിലെ വിദ്യാഭ്യാസ പ്രവേശന ചട്ടത്തിലെ കത്തോലിക്കരല്ലാത്ത കുട്ടികൾക്ക് സ്കൂൾ അഡ്മിഷൻ നിഷേധിക്കാമെന്ന മാനേജ്മെന്റുകൾക്കുള്ള അധികാരം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വിനയാകുന്നു. ഈ കിരാത നിയമത്തിനെതിരെ ഡബ്ലിൻ കാബന്റ്റീനിയിലെ രൂപേഷ് പണിക്കർ എന്ന മലയാളി യുവാവ് ഉയർത്തിയ പ്രതിഷേധങ്ങൾ ഐറിഷ് മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയർലണ്ടിലെ കത്തോലിക്കാകാരല്ലാത്ത സമൂഹം.
സ്വന്തം മകൾക്ക് അഡ്മിഷൻ തേടി ചെന്നപ്പോഴാണ് ആദ്യമായി 'കത്തോലിക്കനല്ലാത്തതിന്റെ' വില അയർലണ്ടിൽ രൂപേഷ് അറിഞ്ഞത്. മാമോദിസ മുക്കിയാൽ അഡ്മിഷൻ തരാമെന്ന പരിഹാരം കൂടിയായപ്പോൾ രൂപേഷ് മനസ്സിൽ ഒന്നുറപ്പിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതു സമൂഹത്തിൽ ചർച്ചയാക്കി വികാരമാക്കാൻ മലയാളിക്ക് കഴിഞ്ഞു. സംഭവം രൂപേഷ് വിശദീകരിക്കുന്നത് ഇങ്ങനെ-'കുറെ ന്യായം പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല..'രൂപേഷ് പറയുന്നു. തൊട്ടടുത്തുള്ള അഞ്ചു സ്കൂളുകളിൽ കൂടി പോയി നോക്കി.'നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ താമസിച്ചു എന്നതായിരുന്നു ഒരു സ്കൂളിൽ നിന്നുള്ള ആദ്യ പ്രതീകരണം.'ഹിന്ദുവാണല്ലേ ?'എന്ന ചോദ്യത്തിന് ശേഷമാണ് ആ വിശദീകരണം വന്നതെന്നതിനാൽ അപേക്ഷ നിരസിക്കാൻ ഉള്ള യഥാർഥ കാരണം കണ്ടെത്താൻ പാട് പെടേണ്ടി വന്നില്ല!
പിന്നീട് പോരാട്ടത്തിന്റെ വഴിയിലൂടെയായി യാത്ര. ഞെട്ടിക്കുന്ന പലതും വൈദികർ തന്നെ പറയുന്നതും കേൾക്കാനിടവന്നു. ഫോക്സ് റോക്കിലുള്ള മൂന്നാമത്തെ സ്കൂളിൽ വളരെ നേരത്തെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇടമില്ല എന്ന് അവർ വ്യക്തമാക്കിയിരുന്നു. രൂപേഷ് പറയുന്നു. 'ഞാൻ നിരാശനായി പോയി..മോളെ തൊട്ടടുത്തുള്ള ഐറിഷ് സ്കൂളിൽ ചേർത്താലോ എന്ന് പോലും ആലോചിച്ചു.അതും കത്തോലിക്കാ മാനേജ്മെന്റിന് കീഴിലുള്ളതാണെന്ന് പിന്നീടറിഞ്ഞു.' 'എനിക്ക് ശരിക്കും വിഷമമായി.വിവരങ്ങൾ കാണിച്ച് കാത്തലിക് സ്കൂളുകളുടെ പാട്രനായ ഡബ്ലിൻ ആർച്ച് ബിഷപ്പിന് ഒരു കത്തയച്ച് അഡ്മിഷൻ കിട്ടുമോ എന്ന് നോക്കാനായി പിന്നെ ശ്രമം-രൂപേഷ് വിശദീകരിക്കുന്നു.
കാര്യങ്ങൾ എല്ലാം കാട്ടി ബിഷപ്പിന് കത്ത് വിട്ടു.മൂന്നാം ദിവസം സാന്ത്വനവുമായി ആർച്ച് ബിഷപ്പിന്റെ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ചുമതലയുള്ളയാൾ ഫോണിൽ വിളിച്ചു.'ഇതിൽ സഭയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഐറിഷ് സർക്കാർ സഭയ്ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്. അതിൽ മാറ്റം വരുത്താൻ ആവില്ല. അദ്ദേഹം വിശദീകരിച്ചു. രൂപേഷും വിട്ടു കൊടുത്തില്ല.'ഞാനും അദ്ദേഹത്തോട് പറഞ്ഞു നോക്കി..ഡബ്ലിൻ പോലൊരു നഗരത്തിൽ നാലിലൊന്ന് പേരും ഇപ്പോൾ കത്തോലിക്കരല്ല. ഞങ്ങൾ എവിടെ പോകണം എന്നാണ് അങ്ങ് പറയുന്നത്? അതിരൂപതയുടെ വക്താവിന്റെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.'അതിനു എനിക്ക് നിർദ്ദേശിക്കാവുന്ന ഒരു എളുപ്പ വഴിയുണ്ട്..നിങ്ങൾ കുട്ടിയെ മാമോദീസാ മുക്കുക!മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.-ഇതോടെയാണ് പ്രതിഷേധം പരസ്യമാക്കാൻ രൂപേഷ് തീരുമാനിച്ചത്.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാട്ടുനീതിയും പിടി വാശിയുമായി സഭയ്ക്ക് എന്ത് കിട്ടാനാണ്?ഗർഭ ച്ഛിദ്രം,ഭവനമില്ലാത്തവരുടെ പ്രശ്നങ്ങൾ,ദാരിദ്രത്തിനെതിരെയുള്ള നിലപാടുകൾ ധാർമികമായ പ്രശ്നങ്ങൾ തുടങ്ങി എന്തെങ്കിലുംവിഷയങ്ങൾ ഇതേ വ്യഗ്രതയോടെ സഭ ഏറ്റെടുക്കുമെങ്കിൽ മനസിലാക്കാം. പക്ഷേ ഇത് അടുത്തു നില്ക്കുന്ന മനുഷ്യനെ ജാതി നോക്കി അളക്കുന്നത് ഏതു തരം പ്രേഷിതപ്രവർത്തനമാണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.ഒരു നിമിഷം പോലും വൈകാതെ അങ്ങേ തലയ്ക്കൽ നിന്നും ഫോൺ കട്ടായി-രൂപേഷ് അന്ന് മനസ്സിൽ ഒന്നുറപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ചർച്ചയാക്കുക. ഭാവി തലമുറയെങ്കിലും അനീതിയിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നും. അങ്ങനെ പോരാട്ടം തുടങ്ങി.
അയർലണ്ടിലെ അന്യമതസ്ഥരായ മിക്കവരും അനുഭവിക്കുന്ന ദുരന്തമാണ് രൂപേഷിനും ഉണ്ടായത്. കുട്ടികൾക്ക് തൊട്ടടുത്തുള്ള സ്കൂളുകളിൽ അഡ്മിഷൻ കിട്ടാതെ വലയുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംങ്ങളും, പ്രോട്ടസ്റ്റന്റ് സഭാംഗങ്ങളും ഉണ്ട്. പല പ്രാവശ്യം സഭയുടെയും സർക്കാരിന്റെയും ചർച്ചയ്ക്ക് വന്ന കാര്യമാണ്. പക്ഷേ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. ഒരേ ബിൽഡിംഗിൽ അടുത്തടുത്ത അപ്പാർറ്റ്മെന്റുകളിൽ താമസിക്കുന്ന മാർക്ക് കുറഞ്ഞ കത്തോലിക്കാ വിദ്യാർത്ഥിക്ക് സ്കൂളിൽ പ്രവേശനം കിട്ടിയിട്ടും അതേ സ്കൂളിൽ അഡ്മിഷൻ തേടിയ സുഹൃത്തായ ഹിന്ദു കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഏതു സാമൂഹ്യ നീതിയാണ് ഐറിഷ് ജനാധിപത്യ സംവിധാനത്തിലും പാലിക്കപ്പെടുന്നത് എന്ന് സംശയിക്കാതെ എന്ത് ചെയ്യണമെന്നാണ് രൂപേഷ് ഉയർത്തിയ ചോദ്യം.
ആർച്ച് ബിഷപ്പിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധവുമായി കൂടെ വരാം എന്ന് എന്നോട് പറഞ്ഞവർ കത്തോലിക്കാ സഭയിൽ പെട്ട എന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അതൊന്നും വേണ്ടെന്നു വച്ചെങ്കിലും സോഷ്യൽ മീഡിയയിൽ കൂടി പ്രതിഷേധം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും രൂപേഷ് പറയുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്മെന്റുകൾ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു രൂപേഷിന്റെ നേതൃത്വത്തിൽ'’Bring in non religious admission policy for schools’എന്ന പേരിൽ അയർലണ്ടിൽ ആദ്യമായി ഒരു ഒപ്പ് ശേഖരണയജ്ഞം ആരംഭിച്ചു. അയർലണ്ടിലെ സോഷ്യൽ മീഡിയായിൽ കൂടി ഒരു ചർച്ച ഇതേ പറ്റി ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ രൂപേഷ്.
2000 ത്തിൽ പാസാക്കിയ ഈക്വൽ സ്റ്റാറ്റസ് ആക്റ്റിലെ 7(3)(c) നിയമം വഴിയാണ് കത്തോലിക്കാ സ്കൂളുകൾക്ക് പ്രത്യേക അവകാശം നൽകി അഡ്മിഷനിൽ അവർക്ക് മുൻഗണന നൽകാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചത്.എന്നാൽ ഐറിഷ് ഭരണഘടനാ പ്രകാരം ഉണ്ടാക്കിയ ഒരു നിയമമായിരുന്നില്ല അതെന്ന് രൂപേഷ് പറയുന്നു. 'ഭരണഘടനയുടെ 44.2.3 വകുപ്പനുസരിച്ച് , 'The State shall not impose any disabilities or make any discrimination on the ground of religious profession, belief or status'എന്ന വ്യക്തമായ നിർവചനം ഉള്ളപ്പോൾ എങ്ങനെ അങ്ങനെയൊരു നിയമം നിലനിൽക്കും? രൂപേഷ് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍