ഹർത്താൽ വിരുദ്ധ വികാരത്തിന് ആദ്യം പരീക്ഷണ വസ്തുവാകുന്നത് ജനവരി 8,9 തീയതികളിലെ ദേശീയ പണിമുടക്ക്; എല്ലാ കടകളും തറക്കുമെന്ന് പ്രതിജ്ഞയെടുത്തത് 64 വ്യാപാര സംഘടനകളും 28 ടൂറിസം സംഘടനകളും; ഡിസംബർ 24ന് നേതാക്കളുടെ തലച്ചോറിൽ ലൈറ്റ് തെളിയാൻ നിരത്തിൽ ഇറങ്ങുന്ന സർവ്വ വാഹനങ്ങളും ലൈറ്റ് ഇട്ടോടണമെന്ന് സെ നോ ടു ഹർത്താൽ സംഘടനകൾ; 2019നെ ഹർത്താൽ വിരുദ്ധ കേരളം ആക്കാനുള്ള നീക്കത്തെ നമുക്കും വിജയിപ്പിക്കാം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : സംസ്ഥാനത്ത് 2017-ൽ 121 ഹർത്താലുകളും 2018-ൽ ഇതുവരെ 97 ഹർത്താലുകളും നേരിടേണ്ടിവന്നു. ശരാശരി 100 ഹർത്താലുകൾ ഒരു വർഷം ഉണ്ടാകുമ്പോൾ വ്യാപാര-വ്യവസായ-ടൂറിസം മേഖലകളിലായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. ഇനി അത് കഴിയില്ലെന്നാണ് വ്യാപാര സമൂഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇനി ഹർത്താലുകളോട് സഹകരിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഇതോടെ ജനുവരി എട്ട്, ഒൻപത് തീയതികളിലെ ദേശീയ പണിമുടക്ക് അതിനിർണ്ണായകമാകും. ഇടത് സംഘടനകളുടെ പിന്തുണയുള്ള പണിമുടക്ക് രണ്ട് ദിവസം കേരളത്തെ നിശ്ചലമാക്കുന്നതാണ് മുൻ രീതി. ഇതിന് മാറ്റം വരുത്താൻ വ്യാപാരി വ്യവസായികളുടെ കരുത്തിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
തുടർച്ചയായ ഹർത്താലുകൾ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രതിഷേധം അതിശക്തമാണ്. സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിലുള്ള പ്രചരങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ പൊതു സമൂഹവും ഹർത്താൽ വിരുദ്ധ വികാരത്തിനൊപ്പമാണ്. അതിനാൽ സേ നോ ടു ഹർത്താലും മറ്റും വലിയ വിജയമാക്കാൻ രംഗത്തിറങ്ങുമ്പോൾ പൊതുജനങ്ങളും ഈ വികാരത്തിനൊപ്പം നിൽക്കും. രാഷ്ട്രീയ പാർട്ടികൾ ഈ കൂട്ടായ്മയെ എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന ചോദ്യം. വ്യാപാരി സമൂഹത്തിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ ഹർത്താലുകൾ നിശ്ചലമാക്കാത്ത ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറും.
2019 നെ ഹർത്താൽ വിരുദ്ധ വർഷമാക്കുമെന്നു കോഴിക്കോട്ട് 36 വ്യാപാരി, വ്യവസായി സംഘടനകളുടെ പ്രഖ്യാപനം. ജനുവരി 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താലായി മാറിയാൽ സഹകരിക്കില്ലെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ 28 ടൂറിസം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത കേരള വിനോദസഞ്ചാര കർമസേനാ യോഗം കൊച്ചിയിൽ വ്യക്തമാക്കി. അതിനിടെ ഹർത്താൽ എന്ന സാമൂഹിക വിപത്തിനെതിരെ പുതിയ പ്രതിഷേധ മാർഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് സെ നോ ടു ഹർത്താൽ എന്ന സംഘടന. നേതാക്കളുടെ തലച്ചോറിന് വെളിച്ചമുണ്ടാക്കാൻ ഡിസംബർ 24ന് പകൽ സമയത്തിലും ഹെഡ് ലൈറ്റിട്ട് വാഹനങ്ങൾ ഓടിക്കാനാണ് ആഹ്വാനം. ഇതിലൂടെ ഹർത്താൽ വിരുദ്ധ വികാരം സജീവമാക്കാനാണ് നീക്കം.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയിലായിരുന്നു കോഴിക്കോട്ടെ യോഗം. പുതുവർഷം മുതൽ ഹർത്താൽ ദിവസങ്ങളിൽ കടകൾ തുറക്കാനും ബസുകളും ലോറികളും ഓടിക്കാനുമാണു തീരുമാനം. ജനുവരി 8, 9 തീയതികളിലെ പണിമുടക്കിനോടുള്ള നിലപാട് അഞ്ചിനകം തൃശൂരിൽ യോഗം ചേർന്നു തീരുമാനിക്കും. മിന്നൽ ഹർത്താലുകൾ ബഹിഷ്കരിക്കും. വ്യാപാരി സംഘടനകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമെന്നു കണ്ടാൽ തുടർന്നും കടകളടയ്ക്കുമെന്നാണു നിലപാട്. യോഗ വിവരം അറിയിച്ചില്ലെന്നു സിപിഎം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ പ്രതിനിധി പരാതി പറഞ്ഞെങ്കിലും തുടർ പരിപാടികളുമായി സഹകരിക്കുമെന്നു വ്യക്തമാക്കി. ബസ്, ഹോട്ടൽ, ലോറി ഉടമകളുടെ സംഘടനകളും പങ്കെടുത്തു.
ടൂറിസം മേഖലയെ ഹർത്താലിൽനിന്നു ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിക്കാനാണു കൊച്ചി യോഗത്തിലെ തീരുമാനം. ഹർത്താൽ ദിനത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. വാഹനങ്ങൾ ഓടിക്കും. അക്രമത്തിന് ഇരയായാൽ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുന്നതും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകുന്നതും ഉൾപ്പെടെ ആറിന പരിപാടിയും തീരുമാനിച്ചു.
ഇനി രാഷ്ട്രീയ പാർട്ടികളുമായി ചർച്ച
ഹർത്താലിനെതിരെ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടർച്ചയായി എല്ലാ ജില്ലകളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചു കൺവൻഷനുകൾ നടത്താൻ വ്യാപാരി, വ്യവസായി സംഘടനകളുടെ യോഗത്തിൽ തീരുമാനം. ഇതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയിൽ കമ്മിറ്റിക്കു രൂപം നൽകി. ഹർത്താലുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് രാഷ്ട്രീയ പാർട്ടികളെ കമ്മിറ്റി ധരിപ്പിക്കും.
സ്വമേധയാ പണിമുടക്കുന്നതിനോട് എതിർപ്പില്ലെന്നും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുമുള്ള ഹർത്താലിനോടാണു വിയോജിപ്പെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ ചേർന്ന കേരള വിനോദസഞ്ചാര കർമസേനാ യോഗം. ഇക്കാര്യത്തിൽ സമാന നിലപാടുള്ള എല്ലാവരുമായും കൈകോർക്കുമെന്നു കെടിഎം പ്രസിഡന്റ് ബേബി മാത്യുവും കർമസേനാ കൺവീനർ ഏബ്രഹാം ജോർജും പറഞ്ഞു.
2019 ഹർത്താൽ വിരുദ്ധ വർഷം
ഹർത്താൽ മൂലം സേവനങ്ങൾ മുടങ്ങില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കാനാണ് കർമ്മ സേനയുടെ തീരുമാനം. സഞ്ചാര സ്വാതന്ത്യത്തിനു പൊലീസ് സംരക്ഷണം തേടുക, അക്രമസംഭവങ്ങളിൽ കനത്ത നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുക. ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെയാകും കേസ് കൊടുക്കുക. നാശനഷ്ടങ്ങൾക്കെതിരെ പോരാടാൻ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംയുക്ത ഫോറം രൂപീകരിക്കാനും കർമ്മ സമിതി മുന്നിട്ടിറങ്ങും. സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ ലംഘിച്ചു ഹർത്താലിന് ഇറങ്ങുന്ന പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കോടതിയലക്ഷ്യ കേസ് നൽകുക. ഹർത്താലിനെതിരെ പാർട്ടികൾക്കിടയിൽ സമന്വയത്തിനായി സർവകക്ഷിയോഗം വിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നിവയും തീരുമാനിച്ചു.
2019 ഹർത്താൽവിരുദ്ധ വർഷമായി ആചരിക്കുമെന്നു വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ടു ചേർന്ന ഹർത്താൽവിരുദ്ധ കൂട്ടായ്മയുടെ പ്രഖ്യാപനം. അടുത്തവർഷം മുതൽ എല്ലാ ഹർത്താലുകൾക്കും കടകൾ തുറക്കും, ബസ്സുകൾ ഓടിക്കും. ജനുവരി 8, 9 തീയതികളിലെ ദേശീയ പണിമുടക്കിന് എന്തു ചെയ്യണമെന്ന കാര്യം അഞ്ചാം തീയതിക്കകം തൃശൂരിൽ യോഗം ചേർന്നു തീരുമാനിക്കും.
ഹർത്താലുമായി സഹകരിക്കില്ല. ഹർത്താലിനെതിരെ വാണിജ്യ സംഘടനകളും അതേ നിലപാടുള്ള മറ്റെല്ലാവരുമായും കൈകോർക്കും. ഹർത്താലിൽനിന്നു ടൂറിസം രംഗത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സർക്കാരിനെ സമീപിക്കും. ഹർത്താൽ ദിനത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറക്കും. വാഹനങ്ങൾ ഓടിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെടും. ഹർത്താൽ ദിനത്തിൽ ടൂറിസം മേഖലയിൽ അക്രമമുണ്ടാകുന്ന ഓരോ സംഭവത്തിലും കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും.
പൊതു മണിമുടക്ക് ടൂറിസം മേഖല ബഹിഷ്കരിക്കും
ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്കെതിരെയായിരിക്കും കേസ് കൊടുക്കുക. ഹർത്താലിനെതിരായ സുപ്രീംകോടതി, കേരള ഹൈക്കോടതി വിധികൾ ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും. 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കുമായി സഹകരിക്കില്ല. കൊച്ചിയിൽ ചേർന്ന യോഗത്തിൽ 28 സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
സർക്കാർകണക്കുകൾപ്രകാരം ഏകദേശം 1.65 കോടിയോളം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് കേരളത്തിലെത്തുന്നത്. ദിവസം 70,000 പേരെങ്കിലും എത്തുന്നുണ്ട്. ഹർത്താലുകൾ വിനോദസഞ്ചാരമേഖലയ്ക്ക് ഒരു ദിവസം ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്ക്. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് സർക്കാർ-പൊലീസ് സഹായം തേടുക, ഫോട്ടോ, വീഡിയോ തുടങ്ങിയ തെളിവുകളുടെ സഹായത്തോടെ പ്രശ്നക്കാർക്കും ഹർത്താൽ പ്രഖ്യാപിക്കുന്നവർക്കും എതിരേ നഷ്ടപരിഹാരത്തിന് നടപടിയെടുക്കുക, സഞ്ചാരസ്വാതന്ത്ര്യം സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
സ്വതന്ത്രവിഹാരവും ജോലിചെയ്ത് ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്കിടയിൽ അഭിപ്രായസമന്വയമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഹർത്താലിനെതിരേ പോരാടാൻ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംയുക്തഫോറം രൂപപ്പെടുത്താനും തീരുമാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്