ഐഎസ്എൽ മത്സരവേദിയിലും ശരണം വിളി! സേവ് ശബരിമല ബാനറുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ; സ്വാമിയപ്പാ.. അയ്യപ്പാ.. വിളിച്ച് ശയനപ്രദക്ഷിണം നടത്തി ആറന്മുളയിലെ യുവമോർച്ചാ പ്രവർത്തകർ; കോണിയിലും പൂങ്കാവ് ജംഗ്ക്ഷനിലും പ്രാർത്ഥനാ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തത് ആയിരങ്ങൾ; സ്ത്രീപ്രവേശന വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും ശരണം വിളികളാൽ മുഖരിതം
അർജുൻ സി വനജ്
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം അലതല്ലുകയാണ്. സ്ത്രീപ്രവേശനത്തിന് എതിരു നിൽക്കുന്നവർ പ്രാർത്ഥനാ നാമജപ ഘോഷയാത്രകളും സംഘടിപ്പിച്ചാണ് പ്രതിഷേധം കനപ്പിക്കുന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാൻ ഭക്തർ മെനക്കെടുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ ഇന്ന് കൊച്ചിയിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ മത്സര വേദിയിലും ശരണംവിളി മുഴങ്ങി.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി ധരിച്ച് ബാനറുമേന്തി എത്തിയവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സേവ് ശബരിമല ബാനറുകളുമായി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്തെത്തിയത്. ശബരിമല യുവതി പ്രവേശന സുപ്രീം കോടതി വിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കുക, റിവ്യു പെറ്റീഷൻ നൽകുക എന്നീ ആവശ്യങ്ങളാണ് ഐഎസ്എൽ വേദിയിലുള്ളവർ ആവശ്യപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സും മുബൈ എഫ് സിയും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സേവ് ശബരിമല എന്നെഴുതിയ കറുത്ത തുണിയുമായി ശരണം വിളിച്ചത്. ഇടവേളയ്ക്ക് തൊട്ട് മുമ്പ് ശരണം വിളിച്ചവരിൽ നിന്നും പൊലീസ് ബാനർ പിടിച്ചു വാങ്ങുകയായിരുന്നു.
മത്സരം തുടങ്ങുന്നതിന് മുമ്പ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് മുന്നിലും ശരണം വിളികളുമായി എ.എച്ച്.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവർത്തകർക്കൊപ്പം മിനുട്ടുകളോളം ഗാലറിയുടെ പതിനൊന്നാം നമ്പർ ഗേറ്റിന്റെ ഭാഗത്തെ ബ്ലാസ്റ്റേഴ്സ് ആരാധാകരും ശരണം മുഴക്കി. മത്സരത്തിന്റെ അവസാന ഭാഗമെത്തിയപ്പോൾ പ്ലക്കാർഡുയർത്തി പ്രവർത്തകർ ശരണം വിളിച്ചെങ്കിലും മിനുട്ടുകൾക്കകം പൊലീസ് പ്ലക്കാർഡ് പിടിച്ചെടുത്തു. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയ വനിതകൾ അടക്കം ഇരുപത്തിയഞ്ചോളം പേരാണ് ഐ എസ് എൽ വേദിയിൽ വിത്യസ്തമായ പ്രതിഷേധത്തിൽ പങ്കെടുത്തത്.
അതേസമയം ശബരിമല യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് പൂങ്കാവ് ജംഗ്ക്ഷനിൽ നിന്ന് പ്രമാടം ശ്രീ മഹാദേവർ ക്ഷേത്ര കാണിക്ക മണ്ഡപത്തിലേക്ക് അയ്യപ്പ ഭക്തർ നാമജപഘോഷയാത്ര നടത്തി. ശരണംവിളികളുമായി ആയിരങ്ങളാണ് എഥ്തിയത്. ഈ ഘോഷയാത്രയുടെ ആവേശം സമൂഹമാധ്യമങ്ങളും ശരണം വിളികളിലും അലയടിക്കുന്നുണ്ട്.
കോന്നി മഠത്തിൽകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ചിറയ്ക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് അയ്യപ്പഭക്തരുടെ നാമജപ യാത്ര നടന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഓരോ കോണിലും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം ഭക്തർ ഫേസ്ബുക്കിൽ തത്സമയമാക്കിയപ്പോൾ ഫേസ്ബുക്കിലും കട്ട സപ്പോർട്ടാണ് ലഭിക്കുന്നത്. അതേസമയം ആറന്മുളയിൽ ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്.
അതിനിടെ ശബരിമല ക്ഷേത്രദർശനത്തിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ ഇറക്കാൻ കേന്ദ്ര സർക്കാറിനോട അഭ്യർത്ഥിക്കുമെന്ന് ശബരിമല അയ്യപ്പസേവ സമാജം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു. തങ്ങൾ കോടതിവിധി അംഗീകരിക്കുന്നില്ലെന്നും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിധി പുനഃപരിശോധിക്കണം. ക്ഷേത്രകാര്യങ്ങളിൽ ജ്ഞാനമുള്ള വിദഗ്ധരടങ്ങിയ കമ്മിഷൻ രൂപവതകരിക്കണം. ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതി തുടരാൻ രാഷട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഈ ആവശ്യങ്ങളുന്നയിച്ച കേന്ദ്ര സർക്കാറിന ഭീമഹരജി സമർപ്പിക്കും. ക്ഷേത്രം പൊതുസ്വത്താണ്, വിഗ്രഹത്തിന് ജീവനില്ല, മൂർത്തിക്ക് ഭരണഘടനപരമായ അവകാശങ്ങളില്ല തുടങ്ങിയ കോടതി പരാമർശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷടിക്കും.
ഇതിനെതിരെ നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടുപോകുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്യും. ശബരിമലയിലെ തീർത്ഥാടക പ്രവാഹത്തെ തടയാൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്. ഭക്തർക്കെതിരെ സത്യവാങ്മൂലം കൊടുത്ത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച കേരള സർക്കാറിന്റെ നടപടി ഹിന്ദു വിരുദ്ധമാണ്. മുഖ്യമന്ത്രി ബുദ്ധിമാനാണ്. ആധ്യാത്മിക സംഘടനകളെയും അയ്യപ്പ ഭക്തരേയും അദ്ദേഹം സമരത്തിലേക്ക് വലിച്ചിഴക്കില്ലെന്നാണ് പ്രതീക്ഷ. വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന യുവതികളെ അയ്യപ്പഭക്തർ തടയുമെന്നും ഈറോഡ് രാജൻ പറഞ്ഞു.
അതിനിടെ തുലാമാസ പൂജക്കായി ശബരിമല നടതുറക്കുമ്പോൾ സ്തീകളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. സുപ്രീംകോടതി ഉത്തരവ് വന്ന 20 ദിവസത്തിനുശേഷം ഈമാസം 18നാണ് നട തുറക്കുന്നതെന്നതിനാൽ 41 ദിവസത്തെ വ്രതമെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്നും അതിനാൽ, സത്രീകൾക്ക പ്രവേശം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി എ.എച്ച.പി സംസഥാന പ്രസിഡന്റ എം.കെ. ഗോപിനാഥാണ ഹരജി നൽകിയിരിക്കുന്നത. ശബരിമലയിൽ പ്രവേശിക്കാൻ താൽപര്യപ്പെടാത്ത വനിത പൊലീസുകാരെ അവിടെ ചുമതലയിൽ നിർബന്ധിച്ച നിയോഗിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
സെപറ്റംബർ 28ന സുപ്രീംകോടതി വിധി വന്ന ശേഷം സത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ചു വരുന്നതായി ഹരജിയിൽ പറയുന്നു. ശബരിമലയിലേക്ക് കെട്ടുകെട്ടി പോകാൻ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. ഈ മാസം നട തുറക്കുന്ന സമയത്ത 41 ദിവസത്തെ വ്രതമെടുക്കാൻ ഒട്ടും സാധ്യമല്ല. മാത്രമല്ല, ശബരിമല വിധിയുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട.
അതിനാൽ, കൃത്യമായി വ്രതമെടുക്കാതെ സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കരുതെന്നും തുലാംമാസ നടതുറപ്പിന സത്രീകൾ പ്രവേശിക്കുന്നത തടയണമെന്നുമാണ ആവശ്യം. വനിത പൊലീസുകാരെ ശബരിമലയിൽ ജോലിക്ക് നിയോഗിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഒട്ടേറെ വനിത പൊലീസുകാർക്ക് വിശ്വാസപരമായ കാരണങ്ങളാൽ പമ്പക്കപ്പുറത്തേക്ക് പോയി ജോലി ചെയ്യാൻ വിമുഖതയുണ്ട്. അത്തരക്കാരെ നിർബന്ധിച്ച ശബരി മല ഡ്യൂട്ടിക്ക് അയക്കരുതെന്നും ഹരജിയിൽ പറയുന്നു.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നം?
- ലോകകപ്പ് വേദികൾ മാറ്റില്ല; പിസിബിയുടെ ആവശ്യം തള്ളി ഐസിസി
- ആറു കോടി കൊടുക്കേണ്ടി വന്നാലും തല ഉയർത്തി നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
- ശബരിമല തീർത്ഥാടകരുടെ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും: ഗണേശ് കുമാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍