സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്ളാറ്റിൽ; നിയമ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയം കാണനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഗോ ബാക്ക് വിളിച്ച് പ്രതിഷേധക്കാർ മടക്കി. ഇവിടെ മുദ്രാവാക്യം വിളിക്കാൻ എത്തിയവരിൽ സംസ്ഥാന ചലിച്ചിത്ര അവാർഡ് ജേതാവായ സൗബിൻ സാഹിറുമുണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി എത്തി അഭിനയ മികവിന്റെ കരുത്ത് കാട്ടിയ സൗബിൻ സാഹിർ. സുഡാനി ഫ്രം നൈജീരിയയും കുബളങ്ങി നൈറ്റ്സിലും നിറഞ്ഞത് സൗബിനായിരുന്നു. ഈ സൗബിനായിരുന്നു മുദ്രാവാക്യം വിളിയുടെ മുമ്പിൽ നിന്ന്. സുഹൃത്തിന് വേണ്ടി എന്തും ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രത്തെ പോലെ മുഖത്ത് മിന്നിമറഞ്ഞ മുഖഭാവം വേദനയുടേതായിരുന്നു. മരടിൽ പൊളിക്കാൻ പോകുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ ഒന്നിൽ സൗബിന്റെ വിയർപ്പിന്റെ വിലയുമുണ്ട്. ഈ അഞ്ച് ഫ്ളാറ്റു സമുച്ഛയത്തിൽ ഒന്നിൽ സൗബിന്റെ താമസ സ്ഥലവും ഉണ്ട്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് ഫ്ളാറ്റുകൾ സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി തുടങ്ങിയതിന് പിന്നാലെ കുണ്ടന്നനൂർ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിഷേധമുയർത്തി ഉടമകൾ തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഗോ ബാക്ക് വിളികളുമായി മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പ്ലക്കാർഡുകളുമായെത്തി ചീഫ് സെക്രട്ടറിയെ തടഞ്ഞത്. സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റുകൾ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മരട് നഗരസഭയക്ക് കത്ത് നൽകിയത്. ചീഫ് സെക്രട്ടറി ഫ്ളാറ്റ് ഉടമകളെ കേൾക്കാനും തങ്ങളുടെ ആവശ്യം അറിയാനും തയ്യാറായില്ലെന്ന് ഫ്ളാറ്റ് ഉടമകൾ പറയുന്നു. ഇതിന്റെ മുൻനിരയിൽ പ്രതിഷേധിക്കാൻ സൗബിനുമുണ്ടായിരുന്നു. സൗബിനെ കൂടാതെ ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടിയും താമസിക്കുന്നത് ഇവിടെയാണ്. മേജർ രവിക്കും പൊളിക്കാൻ പോകുന്ന കെട്ടിടത്തിൽ ഒന്നിൽ ഫ്ളാറ്റുണ്ട്. എന്നാൽ സിനിമാക്കാരിൽ ഏറ്റവും പെട്ടത് സൗബിനായിരുന്നു.
ആനും മേജർ രവിയുമെല്ലാം ഫ്ളാറ്റ് വാങ്ങിയത് വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ സൗബിൻ കുറച്ചു കാലമേ ആയിട്ടുള്ളൂ ഇവിടെ ഫ്ളാറ്റ് വാങ്ങിയത്. സിനിമകളിൽ ചില്ലറ വേഷവുമായി നടന്ന സൗബിൻ അറിയപ്പെടുന്ന നടനായത് കുറച്ചു കാലം മുമ്പാണ്. ഇതോടെയാണ് കൊച്ചിയിൽ സ്വന്തം ഫ്ളാറ്റ് വാങ്ങാൻ സൗബിൻ തീരുമാനിച്ചത്. ഇതിന് തെരഞ്ഞെടുത്തത് മരടിലെ അടിപൊളി ഫ്ളാറ്റും. നിയമ പോരാട്ടവും മറ്റും നടക്കുമ്പോഴാണ് സൗബിൻ ഇത്തരത്തിലൊരു കച്ചവടത്തിന് ഇറങ്ങിയത്. അതുകൊണ്ട് തന്നെ റിസ്ക് എടുക്കുകയാണ് നടൻ ചെയ്തത്. കാർകശ്യത്തോടെ സുപ്രീംകോടതി നിലപാട് എടുത്തപ്പോൾ സൗബിനും മറ്റ് താരങ്ങളും വെട്ടിലായി. അഞ്ച് ഫ്ളാറ്റ് ഉടമകളുടെ കെട്ടിടമാണ് പൊളിക്കുന്നത്. ഇതിൽ ആൽഫ എന്ന ഫ്ളാറ്റ് അത്യാഡംബരത്തിന്റെ താമസ സ്ഥലങ്ങളാണ്.
ഇവിടെ 3200 സ്ക്വയർഫീറ്റിലെ ഫ്ളാറ്റുകളാണുള്ളത്. ഇതിന് കോടികളുടെ വിലയുമുണ്ട്. കൊച്ചയിലെ അതിസമ്പന്നരാണ് ഇവിടെ താമസിക്കുന്നത്. വൻ മുതലാളിമാരും ഡോക്ടർമാരും താമസിക്കുന്ന അടിപൊളി കെട്ടിട സമുച്ഛയവും പൊളിക്കേണ്ടി വരും. ഇവരാണ് ചീഫ് സെക്രട്ടറിയെ തകർക്കുന്നത്. മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേ സമയം ഫ്ളാറ്റിലുള്ളവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം വേണ്ട നടപടികൾ നടത്തുമെന്ന് കളക്ടർ അറിയിച്ചു. സർക്കാർ അതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. എന്നാൽ എന്ത് വന്നാലും ഫ്ളാറ്റിൽ നിന്ന് ഒഴിയില്ലെന്നാണ് താമസക്കാർ പറയുന്നത്. ചീഫ് സെക്രട്ടറിയെ തടഞ്ഞ ഫ്ളാറ്റ് ഉടമകൾ തങ്ങൾക്ക് പറയാനുള്ളത് കേൾക്കണമെന്നും പറഞ്ഞു.
കോടതിയുടെ അന്ത്യശാസനം കണക്കിലെടുത്ത് ഈ മാസം 20 നകം പൊളിക്കാനാണ് സർക്കാരിന്റെ നീക്കം. 20-നകം ഫ്ളാറ്റ് പൊളിച്ച് ചീഫ് സെക്രട്ടറി നേരിട്ട് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി മരട് പഞ്ചായത്ത് അധികൃതരുമായും ജില്ലാ ഭരണകൂടവുമായും നടപടിക്രമങ്ങളെ കുറിച്ച് ചീഫ് സെക്രട്ടറി ചർച്ച നടത്തി. ഇതിനിടെ ഫ്ളാറ്റ് പൊളിച്ച് നീക്കണമെന്ന ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകി. മരട് പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ ഇടതുപക്ഷ ഭരണസമിതി നിർമ്മാണാനുമതി നൽകിയ ഫ്ളാറ്റുകളാണ് തീരദേശചട്ടലംഘനംകാട്ടി പൊളിച്ചുനീക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാരും മരട് നഗരസഭയും ഒന്നും ചെയ്തില്ല. ഏകദേശം 30 കോടി രൂപയാണ് പൊളിക്കാൻ ചെലവ് കണക്കാക്കുന്നത്. പരിസ്ഥിതി പ്രശ്നമുണ്ടാകാതെ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും നഗരസഭ കണ്ടെത്തേണ്ടതുണ്ട്. ഉപയോഗശൂന്യമായ പാറമടകളിലോ, കടൽഭിത്തി കെട്ടുന്ന സ്ഥലത്തോ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങൾ തള്ളാവുന്നതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീം കോടതിയുടെ ഇന്നലത്തെ അന്ത്യശാസനത്തിൽ മരടിലെ ഫ്ളാറ്റുടമകൾ തകർന്ന അവസ്ഥയിലാണ്. ചിലർ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവർക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല.
ബാങ്ക് ലോൺ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീരസംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് ആരും അറിഞ്ഞില്ല. 60 ലക്ഷം രൂപമുതൽ ഒന്നരകോടി വരെ വിലവരുന്ന ഫ്ളാറ്റുകളാണ് വിറ്റുപോയത്. നിയമക്കുരുക്കിൽ പെടുന്നതിന് ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആൽഫ സെറീനിൽ ഒരു ഫ്ളാറ്റ് വിറ്റു. ഈ ഫ്ളാറ്റ് വാങ്ങിയത് സൗബിനാണെന്നാണ് സൂചന. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്ളാറ്റ് കെട്ടിയുയർത്തിയതെന്നായിരുന്നു ബിൽഡർമാർ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിനിടയിൽ സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്.
ഫ്ളാറ്റുകൾ ഉടമകൾക്ക് വിറ്റ് മാറിയ ബിൽഡർമാരാകട്ടെ പ്രതികരിക്കുന്നുമില്ല. ഫ്ളാറ്റ് പൊളിക്കേണ്ടിവന്നാൽ എല്ലാവർക്കും പുതിയ ഫ്ളാറ്റുകൾ പണിതുനൽകുമെന്ന് ആൽഫാ വെൻഞ്ചേഴ്സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു. അഞ്ചു ഫ്ളാറ്റുകളാണ് പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂർത്തിയായി കൈമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിർമ്മാണം തുടങ്ങാനിരുന്ന ഫ്ളാറ്റും പൊളിക്കാൻ പറഞ്ഞവയിൽപ്പെടുന്നുണ്ട്. നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്ളാറ്റിന് നിർമ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്ളാറ്റ് നിർമ്മാണം ആരംഭിക്കാതിരുന്നതിനാൽ ഉത്തരവ് ബാധകമല്ല. ഇതിൽ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നിൽപ്.
മരട് നഗരസഭയിൽനിന്ന് വിളിപ്പാടകലെയാണ് ഹോളിഫെയ്ത്ത്, ആൽഫാ സെറീൻ എന്നിവ കായലോരത്ത് നിൽക്കുന്നത്. നാഷണൽ ഹൈവേ 47ൽ നിന്ന് ശരാശരി 200 മീറ്റർ അകലെയാണ് ഈ ഫ്ളാറ്റുകളെല്ലാം. മരട് മാർക്കറ്റിനു സമീപമാണ് ജയിൻ ഹൗസിങ് ഫ്ളാറ്റുകൾ. ആകെ 370 ഫ്ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തിൽ ആളുകളില്ല. ഉടമകളിൽ കുറേപ്പേർ വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതിൽ ഫ്ളാറ്റുകൾ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളിൽ വരുമ്പോൾ താമസിക്കാനായി ഫ്ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്മാരും കോർപറേറ്റ് കമ്പനികളിൽ ജോലി നോക്കുന്നവരും ഫ്ളാറ്റ് ഉടമകളായുണ്ട്. ഏകദേശം 350 കുടുംബങ്ങളെ കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ 30 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്ക്.
തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമ്മിച്ച അഞ്ച് ഫ്ളാറ്റുകൾ സെപ്റ്റംബർ 20ന് അകം പൊളിക്കണമെന്നാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയിൽ റിപ്പോർട്ട് നൽകണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടിരുന്നു. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്