തൃക്കാക്കരയിൽ സി പി എം പച്ചയായ വർഗീയത പയറ്റി; പാർട്ടി ഭരണഘടനയിൽ സെക്കുലറിസമെന്നെഴുതി വെക്കുന്നത് തട്ടിപ്പ്; പാർട്ടി സ്ഥാനാർത്ഥിയെ പള്ളി ആശുപത്രിയിൽ വെച്ച് പ്രഖ്യാപിച്ചത് നെറികേടെന്ന് സീറോ മലബാർ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം; കോൺഗ്രസിന്റെ മടങ്ങിവരവിൽ പ്രതീക്ഷയെന്ന് സത്യദീപം

സെബാസ്റ്റൻ ആന്റണി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് സി പി എം വർഗീയ കാർഡുപയോഗിച്ചു വോട്ടു തേടാൻ ശ്രമിച്ചുവെന്ന് സീറോ മലബാർ കത്തോലിക്കാ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതാ മുഖപത്രം. സെക്യൂലറിസം പാർട്ടി ഭറണഘടനയിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് സീറോ മലബാർ സഭയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നിടത്ത് കോൺഗ്രസ്സിൽ പ്രതീക്ഷ യുണ്ടെന്നാണ് സഭാ മാസികയുടെ അഭിപ്രായം. കോൺഗ്രസിന്റെ മടങ്ങിവരവിന്റെ സൂചനയാണെന്നും സത്യദീപം മാസിക അഭിപ്രായപ്പെടുന്നുണ്ട്.
'തിരിച്ചടി തിരിച്ചറിവാ കുമോ' എന്ന പുതിയ ലക്കം (ജൂൺ 15) സത്യദീപത്തിന്റെ മുഖ പ്രസംഗത്തിലാണ് സി പി എമ്മിന്റെ പച്ചയായ വർഗീയ പ്രീണനത്തെ അതിരു ക്ഷമായ ഭാഷയിൽ വിമർശി ക്കുന്നത്. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദർശനത്തിനു നിയോഗിക്കുവോളം വർഗീയത അതിന്റെ സർവ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷൻ എൻജിനീയറിങ് എന്നു വിളിക്കരുതെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.
ബിജെപിയും സി പി എമ്മും ഏറ്റവും നെറികെട്ട വർഗീയ പ്രീണന മാണ് തൃക്കാക്കരയിൽ നടത്തിയതെന്നാണ് അതിരൂപതാ മാസിക യുടെ നിലപാട്. ഇടത് മുന്നണി സ്ഥാനാർ ത്ഥി ഡോ. ജോ ജോസഫി ന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം സഭയുടെ ഉടമസ്ഥതയിലുള്ള ലിസി ആശുപത്രിയിൽ വെച്ച് പ്രഖ്യാപിച്ചതിനേയും സത്യദീപം വെറുതെ വിട്ടില്ല. പാർട്ടി സ്ഥാനാർത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വർഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാൽ പിസി ജോർജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.
ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികൾ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശ നിർണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടർച്ചയെന്ന മട്ടിൽ ഈ ജനസ്വരത്തെ അവഗണിച്ച് അധികം മുന്നോട്ടുപോകാൻ എൽഡിഎഫിന് എളുപ്പ മാകില്ല. തുടർഭരണാനു മതി, തോന്നിയതുപോലെ പോകാനുള്ള അ നുവാദ മല്ലെന്ന സന്ദേശവുമായി ട്ടാകും ഉമയുടെ 'സഭാ'പ്രവേശനം.
വർഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പിൽ വർഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലിൽ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂർണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാൽ അത് ആധികാരികവുമാണ്. മതാവലംബ പാർട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധി ക്കുന്നതിനുപകരം അവർ ക്കൊക്കെ തെരുവിൽ അഴിഞ്ഞാടാൻ അവസര മൊരുക്കുന്ന, സെക്യൂലറി സം പാർട്ടി ഭറണഘടന യിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുക എന്നതിനേക്കാൾ പ്രധാനമാണ് മതേതര കേരളം തോൽക്കാതിരിക്കുന്നത് എന്ന രാ ഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാകണം. പാർട്ടിയും മതവും ഒന്നാകുന്നതിന്റെ ആപൽസൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഓശാന ഞായറിൽ 'പാർട്ടി പൊലീസ്' പള്ളിയിലെത്തിയത് വിശ്വാസികൾ പ്രശ്നമാക്കുകയും ചെയ്തു. തിരിച്ചടികൾ തിരിച്ചറിവായാൽ നന്നെന്ന മുന്നറിയിപ്പാണ് ഇടതു മുന്നണിക്ക് എറണാകുളം അങ്കമാലി അതിരൂപത നൽകുന്നത്.
സത്യദീപം മുഖപ്രസംഗത്തിന്റെ പൂർണ രൂപം:
തിരിച്ചടി തിരിച്ചറിവാകുമോ?
തൃക്കാക്കര യുഡിഎഫ് നിലനിർത്തിയെന്ന മട്ടിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ലളിതവൽക്കരിക്കുക അസാധ്യമാകത്തക്കവിധം അസാധാരണമായ പ്രചാരണ കോലാഹലങ്ങളും, അവിചാരിതമായ അടിയൊഴുക്കുകളും നിർണ്ണായകമാക്കിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. കാൽലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ ആധികാരിക വിജയം.
ഭരണത്തുടർച്ചയുടെ വാർഷിക വേളയിൽ, സർക്കാരിന്റെ വികസന നയങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് ഫലം മാറിത്തീരാമെന്ന ആശങ്കയിൽ സർവ്വസജ്ജമായ സർക്കാർ സംവിധാനമാണ് ഇടതുക്യാമ്പിന്റെ പ്രചാരണ പരിപാടികൾക്ക് പിന്തുണയായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ദിവസങ്ങളോളം തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണച്ചുമതല ഏറ്റെടുത്തു. മന്ത്രിമാരുടെ അപ്രതീക്ഷിത ഭവന സന്ദർശനങ്ങൾ തൃക്കാക്കരയ്ക്ക് മാത്രമല്ല തെരഞ്ഞെടുപ്പ് കേരളത്തിനു പോലും പുതുമയുടെ അനുഭവമായി. ഇടതു നിയമ സഭാ സമാജികരുടെ എണ്ണം നൂറക്കത്തിലെത്തിച്ച് സെഞ്ചുറിയടിക്കുന്ന ക്യാപ്റ്റനായി പിണറായിയെ വാഴ്ത്തിയുറപ്പിക്കാമെന്ന 'വിജയ'പ്രതീക്ഷയാണ് ഉമാതോമസിന്റെ ഉജ്ജ്വലവിജയം ഇല്ലാതാക്കിയത്.
തുടക്കത്തിൽ മുന്നണികൾ വോട്ടു ചോദിച്ചു തുടങ്ങിയത് വികസനം പറഞ്ഞായിരുന്നെങ്കിലും, അധികം വൈകാതെ വർഗ്ഗീയ ധ്രുവീകരണ പ്രചാരണ പരിപാടികൾക്ക് തൃക്കാക്കര സാക്ഷ്യം വഹിച്ചു. വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദർശനത്തിനു നിയോഗിക്കുവോളം വർഗ്ഗീയത അതിന്റെ സർവ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷൻ എൻജിനീയറിങ് എന്നു വിളിക്കരുത്.
പാർട്ടി സ്ഥാനാർത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വർഗ്ഗീയ പ്രീണന നീക്കത്തി ന് ബിജെപി അവസാന നിമിഷം സാക്ഷാൽ പിസി ജോർജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്.
തെരഞ്ഞെടുപ്പിന്റെ 'അസുലഭാവസര'ത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ മുനവെച്ച പ്രയോഗത്തിന് മറുപടിയായി വന്ന കോൺഗ്രസ് പ്രസിഡന്റിന്റെ 'നായ' പ്രയോഗമുൾപ്പടെ വ്യക്തിയധിക്ഷേപത്തിന്റെ പരിധികൾ ലംഘിച്ച തെരഞ്ഞെ ടുപ്പു യുദ്ധത്തിൽ, അശ്ലീല വീഡിയോ പോലും പ്രചാരണായുധമായി ഉപയോഗിക്കെപ്പട്ടുവെന്നറിയുമ്പോഴാണ്, നവോത്ഥാന കേരളത്തിന്റെനിലവാരത്തകർച്ചാനുഭവം പൂർണ്ണമാ കുന്നത്.
ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രചാരണ വേളയിലെവിടെയും മുഖ്യമന്ത്രി പറഞ്ഞില്ലെന്നാണ് പാർട്ടിയുടെ വാദം. മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും ജനം പറഞ്ഞു, ഉമയ്ക്ക് ഗംഭീരവിജയം നല്കി അതുറക്കെത്തന്നെപ്പറഞ്ഞു. ജനത്തിനു ബോധ്യമാകാത്ത വികസന പരിപാടികൾ വേണ്ട എന്നുതന്നെയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാന പാഠം. അതിവേഗപ്പാതയുടെ ദിശനിർണ്ണയം കല്ലിടാതെയും കണ്ടെത്താമെന്നിരിക്കെ, ജനത്തിന്റെ നെഞ്ചത്ത് കല്ലിട്ടേതീരൂ എന്ന തീരുമാനത്തെയാണ് തൃക്കാക്കര തിരുത്തിയത്. യുഡിഎഫ് കോട്ടയിലെ വിജയത്തുടർച്ചയെന്ന മട്ടിൽ ഈ ജനസ്വരത്തെ അവഗണിച്ച് അധികം മുന്നോട്ടുപോകാൻ എൽഡിഎഫിന് എളുപ്പമാകില്ല. തുടർഭരണാനുമതി,തോന്നിയതുപോലെ പോകാനുള്ള അനുവാദമല്ലെന്ന സന്ദേശവുമായിട്ടാകും ഉമയുടെ 'സഭാ'പ്രവേശനം.
ദേശീയ സംസ്ഥാന തലങ്ങളിൽ തലയെടുപ്പുള്ള നേതാക്കൾ പാർട്ടിവിടുന്ന പശ്ചാത്തലത്തിൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ്സിനു നല്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃതലത്തിൽ നടന്ന അഴിച്ചുപണിയെ ശരിവയ്ക്കുന്ന വിധത്തിൽ, പാർട്ടി ഒറ്റക്കെട്ടായി പൊരുതി നേടിയ 'ഉമാവിജയം'പ്രതിപക്ഷത്തിന് പുതിയ ഉണർവ്വാകുമെന്നുറപ്പാണ്. വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് വി.ഡി. സതീശൻ പറയുന്നിടത്ത് കോൺഗ്രസ്സിൽ പ്രതീക്ഷയുണ്ട്.
വർഗ്ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തിരഞ്ഞെടുപ്പിൽ വർഗ്ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടർമാർ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലിൽ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂർണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാൽ അത് ആധികാരിക വുമാണ്. മതാവലംബ പാർട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം അവർക്കൊക്കെ തെരുവിൽ അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന,സെക്യൂലറിസം പാർട്ടി ഭറണഘടനയിൽ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവർക്കു മുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പിൽ എങ്ങനെയും ജയിക്കുക എന്നതിനേക്കാൾ പ്രധാനമാണ് മതേതര കേരളം തോൽക്കാതിരിക്കുന്നത് എന്ന രാ ഷ്ട്രീയ തിരിച്ചറിവ് ഈ തെഞ്ഞെടുപ്പിന്റെ വരുംകാല നിക്ഷേപമാ കണം. പാർട്ടിയും മതവും ഒന്നാകുന്നതിന്റെ ആപൽ സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഓശാന ഞായറിൽ 'പാർട്ടി പൊലീസ്' പള്ളിയിലെത്തി യത് വിശ്വാസികൾ പ്രശ്നമാക്കുകയും ചെയ്തു.പ്രബുദ്ധ കേരള ത്തിൽ പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച് തൃക്കാക്ക രയിൽ. തെരഞ്ഞെടുത്ത് വിട്ടവർ തന്നെ 'തിരിച്ചുവിളിക്കുന്ന' വിധവും രീതിയുമാണ് ഉപതെരഞ്ഞെടുപ്പുകൾ. അത് തിരിച്ചറിഞ്ഞ് തിരുത്തിയാൽ നന്ന്. തിരിച്ചടി തിരിച്ചറിവാകണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അമീർ ഖാനെ വിജയിപ്പിക്കാൻ അതിഥി റോളിൽ എത്തിയത് സാക്ഷാൽ ഷാറൂഖ്! രണ്ടു പേരും ഒത്തു പിടിച്ചിട്ടും തിയേറ്ററുകളിൽ ചലനമില്ല; 180 കോടി മുടക്കിയ ലാൽ സിങ് ഛദ്ദയ്ക്ക് പകുതി കളക്ഷൻ പോലും കിട്ടില്ലെന്ന് റിപ്പോർട്ട്; പാൻ ഇന്ത്യൻ ആരാധകർക്ക് ഹിന്ദി സിനിമയോട് താൽപ്പര്യക്കുറവ്; ഒടിടി കാലത്ത് ബോളിവുഡിന് തളർച്ച; ഇന്ത്യൻ സിനിമയെ ദക്ഷിണേന്ത്യ നിയന്ത്രിക്കുമ്പോൾ
- ഒഴിവുള്ളത് അഞ്ചുലക്ഷം തസ്തികകളിൽ; ആളെ കിട്ടാതെ വലഞ്ഞ് ആസ്ട്രേലിയയും; നഴ്സുമാർക്കും അദ്ധ്യാപകർക്കുമുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഒരുങ്ങി ആസ്ട്രേലിയ; ഇന്ത്യാക്കാർക്ക് മറ്റൊരു രാജ്യത്തേക്ക് കൂറ്റി സുവർണ്ണാവസരം തെളിയുന്നു
- സൗമ്യ സ്വഭാക്കാരൻ എന്ന് പറഞ്ഞ് മോഷണ കേസിലെ പ്രതിയെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിത് ആദിഷ്; അംജത്തിനും ക്രിമിനലിനെ നന്നായി അറിയാമായിരുന്നു; അംജദിന്റെ ബൈക്കിൽ രക്ഷപ്പെട്ട അർഷാദിനൊപ്പം അശ്വന്ത് കോഴിക്കോട് നിന്ന് ചേർന്നു; മയക്കുമരുന്നുമായി തീവണ്ടിയിൽ പോയത് മംഗലാപുരത്തേക്ക്; സജീവ് കൃഷ്ണയുടെ കൊലയ്ക്ക് പിന്നിൽ എന്ത്?
- അപ്പോസ്തലനായ പത്രോസ് ജനിച്ച ഗ്രാമം കണ്ടെത്തി ചരിത്ര ഗവേഷകർ; വടക്കൻ ഇസ്രയേലിലെ അൽ- അറാജ് പത്രോസിന്റെ ബെത്സൈദയെന്ന് തെളിയിച്ചത് മൊസൈക്കിൽ തീർത്ത ഗ്രീക്ക് കല്ലറ പരിശോധിച്ച്; യേശു ക്രിസ്തുവിന്റെ അസ്തിത്വം സംശയിക്കുന്നവർക്ക് വീണ്ടും ചരിത്രത്തിന്റെ മറുപടി
- തിരുവനന്തപുരത്തെ പാർട്ടിയെ പിടിച്ചെടുക്കാനും റിയാസ്! നിയമസഭയിൽ 'വീണയ്ക്കായി' പൊരുതിയ വർക്കല എംഎൽഎയ്ക്ക് ഇരട്ടപദവി കിട്ടുമോ? തടയിടാൻ രണ്ടും കൽപ്പിച്ച് കോടിയേരിയും; സുനിൽകുമാറിനെ മുമ്പിൽ നിർത്തി മുൻതൂക്കം നേടാൻ ആനാവൂർ; ജയൻബാബുവിന് വേണ്ടി കടകംപള്ളിയും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്താനാകുമോ? സിപിഎമ്മിൽ അനിശ്ചിതത്വം
- ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും പരാതിക്കാരി കണ്ടിട്ടില്ല; 'ഇര' ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി; അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചു; ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ; ബാലചന്ദ്രകുമാർ ആരേയും പീഡിപ്പിച്ചിട്ടില്ല; വ്യാജ പരാതിക്ക് പിന്നിലുള്ളവർക്ക വിന സിസിടിവി
- സ്വന്തമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുള്ള രാജ്യത്തിനുള്ളിലെ രാജ്യം; ഗാന്ധിത്തല നോട്ട് കൊടുത്താൽ കിട്ടുക ജിന്നാ നോട്ട്; കാശ്മീർ വികസിക്കുമ്പോൾ ഇവിടെ ദാരിദ്ര്യം മാത്രം; അജ്മൽ കസബിന് പരിശീലനം കൊടുത്ത നാട്; അൽഖായിദക്ക് തൊട്ട് താലിബാനു വരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി! ജലീലിനെ കുടുക്കിയ 'ആസാദ് കാശ്മീരിന്റെ' കഥ
- തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയുടെ വീട്ടിലെ കാർ ഓടിച്ച് കയറ്റാനുള്ള ശ്രമത്തെ കണക്കാക്കേണ്ടിയിരുന്നത് അപ്രതീക്ഷിത അക്രമണമായി; കമാണ്ടോകളുടെ പ്രതികരണം ആ ഗൗരവത്തിൽ ആയിരുന്നില്ല; ശരീരത്തിൽ ചിപ്പുണ്ടെന്ന് പറഞ്ഞ ബംഗ്ളൂരുക്കാരനെ കൈകാര്യം ചെയ്തതിൽ വീഴ്ച; ഡോവലിന്റെ സുരക്ഷ അതിപ്രധാനം; ഫെബ്രുവരിയിലെ സുരക്ഷാ വീഴ്ചയിൽ നടപടി വരുമ്പോൾ
- പി എസ് സി കടമ്പ വേണ്ട; രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് കോളേജ് അദ്ധ്യാപകരാകാൻ എയിഡഡ് കോളേജുകൾ; മാനേജ്മെന്റ് കോളേജിൽ കാലാവധി പൂർത്തിയായാൽ അടുത്ത ലക്ഷ്യം സർവ്വകലാശാല ഡിപ്പാർട്മെന്റ്; അദ്ധ്യാപനത്തിലെ എട്ടു വർഷ യോഗ്യത എത്തും മുമ്പേ കണ്ണൂരിൽ നിയമനം മോഹിച്ചത് പ്രിയാ വർഗ്ഗീസിന് വിനയായി; 'കേരള മോഡൽ' ചതിക്കുഴിയാകുമ്പോൾ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്