'പാലിൽ ഇൻസുലിൻ കലർത്തി നൽകി തളർത്തിയ ശേഷം വെള്ളത്തിൽ മുക്കിക്കൊന്നു; കൊല വെള്ളാപ്പള്ളിയെ യോഗം സക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചതിന് പ്രതികാരം; ഗൾഫിൽ വെച്ച് തുഷാർ സ്വാമിയെ മർദിച്ചു; മുങ്ങി മരണം നടന്നത് ഈ സംഭവത്തിന് പിറ്റേന്ന്'; കെ.കെ.മഹേശന്റെ മരണം വിവാദമായതോടെ ശ്വാശ്വതീകാന്ദയുടെ 'ജലസമാധിയും' ചർച്ചയാവുന്നു; സിബിഐ അന്വേഷണം വേണമെന്ന് സഹോദരി; വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുമ്പോൾ
എം മാധവദാസ്
തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ മനഃസ്സാക്ഷിസൂക്ഷിപ്പുകാരനും ്എസ്എൻഡിപി നേതാവുമായ കെ കെ ഹേശൻ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം കനക്കുമ്പോൾ സ്വാമി ശ്വാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതോടെ വള്ളാപ്പള്ളിയും കുടുംബവും പ്രതിരോധത്തിലാണ്. കോടികളുടെ മെക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ വെള്ളാപ്പള്ളി നടേശനൊപ്പം 7 കേസുകളിൽ ബുധനാഴ്ച ആത്മഹത്യ ചെയ്ത കെ കെ മഹേശൻ പ്രതിയായിരുന്നു. വെള്ളാപ്പള്ളിയുടെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മഹേശന് മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.
കേസുകൾ മഹേശന്റെ തലയിൽ കെട്ടിവക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് വെള്ളാപ്പള്ളിയെ എതിർക്കുന്നവരുടെ ആരോപണം. ആത്മഹത്യാ കുറിപ്പിൽ മഹേശൻ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. വിവിധ കാലങ്ങളിലായി വെള്ളാപ്പള്ളിക്കെതിരെ കലാപമുണ്ടാക്കി പുറത്ത് പോയവരെല്ലാം പ്രതിഷേധവുമായി രംഗത്താണ്. എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമവേദി എന്നിവരെല്ലാം പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്. കൊല്ലത്ത് നടത്തിയ പ്രതിഷേധത്തിനിടെ ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരി ആവശ്യപ്പെടുകയും ചെയ്തു.
''വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോൽ സ്ഥാനത്തുകൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. ജൂലൈ 1 ആകുമ്പോൾ ശാശ്വതീകാനന്ദസ്വാമികൾ മരിച്ചിട്ട് 18 വർഷമാകുകയാണ്. 18 വർഷമായിട്ട് ഇതിൽ ഒരു പുരോഗതിയുമില്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. ഉയർന്ന ഏജൻസി തന്നെ അന്വേഷിക്കണം. ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല. പിന്നാലെ വിടാതെ പിന്തുടരാൻ തന്നെയാണ് തീരുമാനം'',- ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറയുന്നു.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഇതിനകം പ്രതിരോധത്തിലായി നിൽക്കുന്ന വെള്ളാപ്പള്ളിക്ക് ഇതേ വിഷയം പരാമർശിച്ചുള്ള മഹേശന്റെ ആത്മഹത്യാ കുറിപ്പും മരണവും വലിയ തിരിച്ചടിയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ അടുപ്പക്കാരിൽ പലരും വിശ്വസിക്കുകയും ചെയ്യുന്നു. വെള്ളാപ്പള്ളിക്കെതിരെ കരുനീക്കം ശക്തമാകുമ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാൻ പ്രമുഖരാരും രംഗത്തില്ലെന്നതും, വെള്ളാപ്പള്ളി തന്നെ ഉന്നയിക്കുന്നത് ദുർബല വാദങ്ങളാണെന്നതും ശ്രദ്ധേയമാണ്.എന്നാൽ, തനിക്ക് മഹേശനോട് ശത്രുതാമനോഭാവം ഉണ്ടെന്ന് കത്തിൽ എഴുതിയത് സമനില തെറ്റിയ അവസ്ഥയിലാണെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. മരണത്തിന്റെ ഉത്തരവാദിത്വം എതിർചേരിക്ക് മേൽ ചാരുന്ന വെള്ളാപ്പള്ളി സിബിഐ അന്വേഷണവും ആവശ്യപ്പെടുന്നു. അതേസമയം, കത്തിലെ ആരോപണങ്ങളെല്ലാം ശരിയാണെന്നും ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നുമാണ് മഹേശന്റെ കുടുംബം ആരോപിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിക്ക് മഹേശൻ നൽകിയ കത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുള്ളത്. എന്നാൽ എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇന്നലെ ചർച്ചയ്ക്ക് എത്താമെന്ന് മഹേശൻ അറിയിച്ചതാണ്, ഇതിനിടയിലാണ് മരണമെന്നും, വെള്ളാപ്പള്ളി പറയുന്നു. എസ്എൻഡിപിയെ തർക്കാൻ ശ്രമിക്കുന്നവരുടെ കുപ്രചരണങ്ങളാണ് മഹേശന്റെ മരണത്തിലേക്ക് നയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.മൈക്രോഫിനാൻസ് കേസ് അടക്കമുള്ള പ്രശ്നങ്ങൾ വിശദമാക്കി മഹേശൻ തനിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത് പുറത്ത് വിടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.
പാലിൽ ഇൻസുലിൻ കലർത്തി; പിന്നെ വെള്ളത്തിൽ മുക്കിക്കൊന്നു
ശിവഗിരി മഠം മുൻ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിത്തെക്കുറിച്ച് നേരത്തെതും പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും സർക്കാർ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. വ്യവസായി ബിജുരമേശും,സുഭാഷ് വാസുവും , സ്വാമി പ്രകാശാനന്ദയുമെല്ലാം ഇക്കാര്യത്തിൽ മുമ്പും പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.
ഈ കേസിൽ ക്രെംബ്രാഞ്ചിനു ബിജു രമേശ് നൽകിയ മൊഴി പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി. ഇതു കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തിൽ മുങ്ങിപ്പോയി. സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബുവാണെന്നും മൊഴിയിൽ പറയുന്നുണ്ട്. സ്വാമിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയുമായി തർക്കമുണ്ടായിരുന്നുവെന്നും ബിജു പറയുന്നു. സൂക്ഷ്മാനന്ദയെയും സംശയമുണ്ട്. സാബു സൂക്ഷ്മാനന്ദയുടെ തണലിലാണു കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളി ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ മർദിച്ചുവെന്നും മൊഴിയിൽ പറയുന്നു.ശാശ്വതീകാനന്ദ കുളിക്കാൻ പോവുന്നതിന് മുമ്പ്് അദ്ദേഹത്തിന് ഇൻസുലിൻ ചേർത്ത പാൽ നിർബന്ധിച്ചാണു നൽകിയത്. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ സ്വാമിക്ക് വിറയൽ അനുഭവപ്പെടുകയും മുങ്ങി മരിക്കുകയുമായിരിക്കാം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ നിന്ന് സ്വാമിയുടെ സഹായി ആയിരുന്ന സാബുവിനെ ഒഴിവാക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് മൊഴിയിൽ ആരോപിച്ചിരുന്നു. എന്നാൽ ബിജു രമേശിൽ നിന്നെടുത്ത മൊഴിയിൽ നിർണായക തെളിവുകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ശാശ്വതീകാനന്ദയുടെ മൃതദേഹത്തിൽ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് പൊതു സമൂഹത്തോട് വിശദീകരിച്ചത്. ശാശ്വതീകാനന്ദയുടെത് സ്വാഭാവികമരണമല്ല കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊന്നു പുഴയിൽ തള്ളിയതാണെന്ന് അന്ന് ശിവഗിരി മഠം പ്രസിഡന്ററ് ആരോപിച്ചിരുന്നു. സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട് ഉണ്ടായിരുന്നതായും മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ഇതിലേക്കൊന്നും അന്വേഷണമെത്തിയില്ല. ഇതിന് പിന്നിൽ അട്ടിമറി നടന്നുവെന്നാണഅ എസ് എൻ ഡി പിയിലെ വിമതർ ആരോപിക്കുന്നത്.
വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രകാശാനന്ദ തന്നെ പറഞ്ഞിരുന്നു. ഇതിന് സമാനമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ബിജു രമേശും നടത്തിയത്. വിദ്യാസാഗറും സ്വാമിയുടെ മരണത്തിൽ ദുരൂഹത കാണുന്നുണ്ട്. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിർദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വർക്കലയിലേക്ക് പോയതിൽ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് വിദ്യാസാഗർ വ്യക്തമാക്കിയിരുന്നു.
'വെള്ളാപ്പള്ളിയെ നുണപരിശോധനക്ക് വിധേയമാക്കണം'
നേരത്തെ ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടിരുന്നു. ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയൻ അദ്വൈതാശ്രമത്തിൽ എത്തിയിരുന്നു. പ്രവീൺ എന്നയാളുടെ കാറിലാണ് പ്രിയൻ എത്തിയത്. ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ ഗൗരവമായി എടുത്തില്ലെന്നും ശാന്ത വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാൽ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത നേരത്തെ ആരോപിച്ചിരുന്നു,
വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ രംഗത്തെത്തിയിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് സുകുമാരനെ പ്രസിഡറാക്കാനും വക്കം പുരുഷോത്തമനെ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു ശാശ്വതീകാനന്ദ ശ്രമിച്ചത്. ഗൾഫ് യാത്ര പൂർത്തിയാകാത്ത ശാശ്വതീകാനന്ദ തിരികെ വന്നതിൽ എസ്എൻഡിപിയുടെ വിശദീകരണം രണ്ടു തരത്തിലായിരുന്നുവെന്നും വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും വിജയൻ വെളിപ്പെടുത്തിയിരുന്നു ഗൾഫിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. എസ്എൻ ട്രസ്റ്റിന്റെ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ശാശ്വതീകാനന്ദ അടുത്ത അനുയായികളായ ചിലരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും വിജയൻ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്സനാണ് ശിവാനന്ദഗിരിയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതീകാനന്ദ കൊല്ലപ്പെടുന്നത്. ഈ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിജയൻ പറയുന്നത്. ശാശ്വതീകാനന്ദയെ ആരോ അപകടപ്പെടുത്തുകയായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ അംഗങ്ങൾക്കിടയിലും ഉടലെടുത്തിരുന്നുവെന്നും വിജയനും ് ആരോപിച്ചിരുന്നു.
സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് ചാനൽ ചർച്ചക്കിടെ വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം യുഡിഎഫ് ഭരണകാലത്ത് ചൂടുപിടിച്ചത്. പ്രിയൻ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു ബിജുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തെയും ഉന്നയിച്ചിരുന്നതായും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്തി തള്ളിക്കളഞ്ഞിരുന്നതാണെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചുത്. ഇനി സിബിഐ അന്വേഷണം മാത്രമാണ് സത്യം കൊണ്ടുവരാനുള്ള പോംവഴിയെന്നാണ് ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കൾ പറയുന്നത്.
'ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കും'
എതിർക്കുന്നവരെ ഇല്ലാതാക്കുന്ന വെള്ളാപ്പള്ളിയുടെ ക്രിമിനൽ ബുദ്ധിയെപ്പറ്റി കെ കെ മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്്. അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കമെന്നാണ് മഹേശൻ എഴുതിയത്. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എൽപ്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്‌പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.
കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് രണ്ടു വിധമാകും. കേന്ദ്രവുമായി ഉടക്കിയതിനാൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത രീതിയിൽ വല്ലാതെ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചാൽപരമാവധി ഞാൻ പിടിച്ചു നിൽക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ യോഗനേതൃത്വത്തിന്റെ നിലപാടുകൾ തിരുത്തുവാൻ ഞാൻ സ്വയം രക്തസാക്ഷിയാകും. അത് എന്ന് എവിടെവെച്ച് എന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. അശോകൻ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാൻ മരിക്കുമെന്ന് ഉറപ്പാണ്. ഒരു കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്നു. ഒരു വിമത പക്ഷത്തും ഞാൻ പോകില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.'- കെ കെ മഹേശൻ ആത്മഹ്യാക്കുറിപ്പിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍