ഏത് ഇടപാട് നടക്കണമെങ്കിലും ഇവർ തീരുമാനിക്കും; എല്ലാത്തിനും നിശ്ചിത കമ്മീഷൻ; മന്ത്രിമാരുടെ ഓഫീസുകൾ മുതൽ എല്ലായിടവും ഇവരുടെ വരുതിയിൽ; പരിചയപ്പെടുത്തി കൊടുത്ത ഐഎഎസ് ഓഫീസർ ആസിഡ് ആക്രമണത്തിൽ ജീവിതം തകർന്ന് നരകിക്കുന്നു; ശശികലയുടെ മാഫിയാ സാമ്രാജ്യം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയയുടെയും അധികാര രാഷ്ട്രീയത്തിന്റെയും പിൻബലത്തിൽ തമിഴ്‌നാട്ടിലെമ്പാടും തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചവരാണ് മന്നാർഗുഡിയിലെ ഒരു കുടുംബം. മന്നാർഗുഡി മാഫിയ പാർട്ടിയിൽ അമിത സ്വാധീനം ചെലുത്തുന്നതിനോട് അണ്ണാ ഡി.എം.കെയിൽ പലർക്കും എതിർപ്പുണ്ടായിരുന്നെങ്കിലും അവർക്കെതിരെ വിരലനക്കാൻ പോലും ആർക്കും സാധിച്ചിരുന്നില്ല. തോഴിയായ ശശികലയിൽ ജയലളിതയ്ക്കുള്ള വിശ്വാസമായിരുന്നു ഇതിന് കാരണം. തനിക്കൊപ്പം അടുത്തു നിന്ന മന്നാർഗുഡി മാഫിയയയുടെ തട്ടിപ്പുകൾ ജയലളിത തിരിച്ചറിഞ്ഞില്ല. ജയയുടെ മരണത്തിലും ഈ മാഫിയയുടെ പേര് ഉയരുന്നുണ്ട്. എന്നാൽ ജയയുടെ മരണ ശേഷവും ആർക്കും ഒന്നും ചെയ്യാനാകാത്ത കരുത്തരാണ് ഇന്ന് മന്നാർഗുഡി മാഫിയ.
തമിഴ്‌നാട്ടിൽ ജയലളിതയെയും അണ്ണാ ഡി.എം.കെ ഭരണത്തെ പോലും നിയന്ത്രിച്ചിരുന്ന ശശികല കുടുംബത്തിന്റെ കുപ്രസിദ്ധമായ പേര് മന്നാർഗുഡി മാഫിയ എന്നായിരുന്നു. ജയയുടെ ബദ്ധവൈരി ആയിരുന്ന സുബ്രഹ്മണ്യൻ സ്വാമിയാണ് ശശികല കുടുംബത്തെ മന്നാർഗുഡി മാഫിയ എന്ന് വിശേഷിപ്പിച്ചത്. ശശികലയുടെ ജന്മനാടാണ് മന്നാർഗുഡി. എൺപതുകളിലാണ് ശശികല കുടുംബം ജയയുടെ ആശ്രിതരായി കൂടുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന അവർ പിന്നീട് തമിഴ്‌നാട് ഭരണം തന്നെ കൈപ്പിടിയിൽ ഒതുക്കി. 1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് ചന്ദ്രലേഖയ്ക്കുണ്ടായ ദുരന്തത്തിന്റെ യഥാർത്ഥകാരണം ഇനിയും അജ്ഞാതമാണ്.
ജയലളിത ഗവൺമെന്റ് 1992ൽ സ്പിക്കിന്റെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള തീരുമാനമെടുത്തു. എന്നാൽ തീരുമാനത്തെ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തിൽ ജയലളിതയും ചന്ദ്രലേഖയും തമ്മിൽ കടുത്ത തർക്കത്തിലായി. ഒടുവിൽ ഇരുവരുടേയും തർക്കം 'സൗന്ദര്യ'ത്തിൽ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കിൽ എനിക്കും മുഖ്യമന്ത്രിയാകാൻ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞു. മുംബൈയിൽ നിന്ന് വാടകയക്കെടുത്ത സുർലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബൾബാക്രമണത്തിൽ അവരുടെ മുഖം തകർത്തു. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങൾ തേടിപ്പോകാൻ പൊലീസ് തയ്യാറായില്ല. സിബിഐ അന്വേഷിച്ചിട്ടുപോലും കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. സുർലയെ വിചാരണത്തടവുകാരനായി വച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുർല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു. ഇതിന് പിന്നിലും മനാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു
അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാർത്തിയയതും മന്നാർഗുഡി മാഫിയ മൂലമായിരുന്നു. 2011 ൽ ആണ് ചില രാഷ്ട്രീയ കാരണങ്ങളാൽ ഇവരുടെ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത്. അങ്ങനെ ജയലളിത, ശശികലയെ പുറത്താക്കി. ജയ ടെലിവിഷൻ മുതൽ മന്ത്രിമാരുടെ ഓഫീസുകളിൽ വരെ എല്ലായിടത്തും മനാർഗുഡി മാഫിയയുടെ ആളുകളായിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പോലും മന്നാർഗുഡി മാഫിയയുടെ ഇഷ്ടപ്രകാരമായിരുന്നുപേര് വെളിപ്പെടുത്താത്ത ഒരു ഐ.എ.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2012ൽ ശശികലയുടെ വീഴ്ചയോടെ മന്നാർഗുഡി മാഫിയ ദുർബലമായെങ്കിലും അവർ തിരിച്ച വന്നതോടെ വീണ്ടും അധികാരത്തിൽ പിടിമുറുക്കി. ജയലളിതയുടെ മരണത്തോടെ അവരുടെ 'ഉയിർ തോഴി' എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജൻ പാർട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, വി. ഭാസ്‌കരൻ തുടങ്ങിയവരുൾപ്പെട്ട ഈ സംഘമാണ് പിന്നീട് 'മന്നാർഗുഡി മാഫിയ' എന്ന പേരിലറിയപ്പെട്ടത്. ഒ. പന്നീർശെൽവം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറിൽ ശശികല, ടി.ടി.വി. ദിനകരൻ ഉൾപ്പെടെ 13 പേരെ സംഘടനയിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവർ പിടിമുറുക്കുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു നടപടി. പിന്നീട് 2012 മാർച്ചിൽ ശശികല വീണ്ടും ഗാർഡനിൽ തിരിച്ചത്തെി. പുതിയ സാഹചര്യത്തിൽ മന്നാർഗുഡി സംഘം വീണ്ടും പാർട്ടിയെ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്.
തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ വുമ്പോഴെല്ലാം പിൻവാതിൽ ഭരണം നടത്തുന്നത് മന്നാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശികലയുടെ സഹോദരൻ ദിവാഹരന്റെ അന്നത്തെ വിലാസം പോലും കേറോഫ് സ്‌റ്റേഷൻ (റെയിൽവേ സ്‌റ്റേഷൻ) എന്നായിരുന്നു. തൊഴിൽരഹിതനായിരുന്ന ഇയാൾ ജീവിതമാർഗം തേടി ഇടയ്ക്ക് സിംഗപ്പൂരിൽ പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് ശശികലയുടെ കൂടെ ജയലളിതയുടെ ആശ്രിതനായി മാറിയ ഇയാൾ ഇന്ന് മന്നാർഗുഡി മാഫിയയുടെ ബോസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കാവേരി ഡെൽറ്റ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് ദിവാഹരൻ. സെംഗമല തായാർ എജ്യൂക്കേഷണൽ ട്രസ്റ്റ് വനിതാ കോളജിന്റെ ഉടമയാണ് ഇയാൾ. ശശികലയും സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശിയും ചേർന്നാണ് ജയയുടെ വസതിയായ പോയസ് ഗാർഡനെ നിയന്ത്രിച്ചിരുന്നത്. തഞ്ചാവൂർ കേന്ദ്രീകരിച്ചാണ് ദിവാഹരൻ പ്രവർത്തിച്ചിരുന്നത്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രന്മാരായ ദിനകരൻ, സുധാകരൻ, ഭാസ്‌കരൻ എന്നിവർ തേനി കേന്ദ്രീകരിച്ച് തമിഴ്‌നാടിന്റെ ദക്ഷിണ മേഖലയാണ് പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ടി.ടി.വി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൂവർ സംഘത്തിലെ സുധാകരനായിരുന്നു ജയയുടെ ദത്ത് പുത്രൻ.
ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മകൻ ടി.എം മഹാദേവനാണ് ഈ സംഘത്തിലെ മറ്റൊരു ശക്തൻ. എം.ജി.ആറിന്റെ മരണത്തെ ജാനകി രാമചന്ദ്രന്റെ അനുയായികളിൽ നിന്ന് ഭീഷണി നേരിട്ട ജയലളിത അഭയം പ്രാപിച്ചത് മന്നാർഗുഡിയിലെ വിനോദഗന്റെ വീട്ടിലായിരുന്നു. ശശികലയുടെ പിതൃസഹോദരന്റെ മരുമകനായ രാവണനും മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ്. ശശികലയുടെ മറ്റൊരു സഹോദരനായ സുന്ദരവദനം ഇയാളുടെ മക്കളും മരുമക്കളുമായ പ്രഭ, ഡോ. ശിവകുമാർ, ഡോ. വെങ്കടേഷ്, അനുരാധ, കാർത്തികേയൻ, എന്നിവരും സംഘത്തിലെ വൻ സ്വാധീനമുള്ളവരാണ്. 1957ൽ മന്നാർഗുഡിയിലെ ഒരു കർഷക കുടുംബത്തിലാണ് ശശികലയുടെ ജനനം. ദിവാഹരൻ അടക്കം നാല് സഹോദരന്മാരുണ്ട്. വനിതാമണിയാണ് സഹോദരി. വീഡിയോ ഷോപ്പ് നടത്തിപ്പുകാരിയായിരുന്ന ശശികല ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ജയലളിതയുടെ ആശ്രിതയായി കൂടിയത്. അവിടെ നിന്ന് ശശികല ഒരുപാട് വളർന്നു. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ എത്തിയപ്പോൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം പോലും ശശികലയുടെ തൊട്ടടുത്താണിപ്പോൾ.
തഞ്ചാവൂരിനു 34 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉറക്കംതൂങ്ങി പ്രദേശമാണ് മന്നാർഗുഡി. 28 കിലോമീറ്റർ അകലെയുള്ള തിരുത്തുറൈപൂണ്ടിയിൽ ജനിച്ച ശശികല മന്നാർഗുഡിയിൽ എത്തിയത് മുത്തച്ഛനോടൊപ്പമാണ്. മുത്തച്ഛൻ അവിടെ ഒരു മെഡിക്കൽ ഷോപ്പ് നടത്തിയിരുന്നു. വിവേകാനന്ദന്റെ അഞ്ചു മക്കളിൽ ഇളയവളായിരുന്ന ശശികല. എൺപതുകളിലാണ് ഡിഎംകെ യൂത്തുവിങ് നേതാവായ നടരാജന്റെ രംഗപ്രവേശം. പാർട്ടിയുടെ സഹായത്തോടെ താൽക്കാലികമായി സർക്കാർ ജോലി സംഘടിപ്പിച്ച നടരാജൻ കുടംബത്തിൽ എതിർപ്പുകൾ ഉണ്ടായിട്ടും ശശികലയെ വിവാഹം കഴിച്ചു. പിന്നീട് ജോലി പോയി. ജീവിതം പരീക്ഷണമായിത്തീർന്നപ്പോൾ ഇരുവരും ചെന്നൈയിലേക്ക് താമസം മാറി. ഒരു വീഡിയോ ക്യാമറ വാങ്ങിയ ശശികല സ്വന്തമായൊരു വീഡിയോ ഷോപ്പ് ആരംഭിച്ചു. പൊതു ചടങ്ങുകളും വിവാഹങ്ങളുമൊക്കെ ഷൂട്ടു ചെയ്യാൻ ശശികല പഠിച്ചു.ആർക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖ ഐഎഎസിനെ നടരാജനു നേരിട്ടറിയാമായിരുന്നു. ആ ബന്ധമാണ് ശശികലയെ ജയലളിതയ്ക്ക അടുത്ത് എത്തിച്ചത്.
പിന്നീട് പോയസ് ഗാർഡനിലെ താമസക്കാരിയായി. ഒരുകാലത്ത് പൊയസ് ഗാർഡനിൽ മുഴുവൻ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ൽ മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാർഡനിൽ കൊണ്ടുവന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ, സന്ദേശവാഹകർ തുടങ്ങിയവരൊക്കെ മന്നാർഗുഡി ഇറക്കുമതിയിൽ പെടുന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂർവം പറഞ്ഞുവിട്ടായിരുന്നു ഇത്. ഇതോടെ ജയലളിതയിൽ പൂർണ്ണ നിയന്ത്രണം ശശികലയ്ക്കായി. 1991 ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടർന്ന് 1996 വരെ എല്ലാം ശശികല നിയന്ത്രിച്ചു. തമിഴ്‌നാട്ടിലെത്തുന്ന നിക്ഷേപകരോടും വ്യവസായികളോടും അമിതമായ കമ്മിഷൻ വാങ്ങി മാത്രം അവരുടെ പദ്ധതികൾക്ക് അനുമതി നൽകി. 15 ശതമാനം കമ്മിഷൻ കൊടുക്കാൻ താൽപ്പര്യമില്ലാത്ത ഒരു വ്യവസായി ഗുജറാത്തിലേക്ക് പോയി. ഇക്കാര്യം ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നേരേന്ദ്ര മോദിയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനിടെ മന്നാർഗുഡി മാഫിയ ഉണ്ടാക്കിയത് ശതകോടികളുടെ സമ്പത്തായിരുന്നു. ഇതാണ് ജയയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയതും.
ഇവർ വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങൾ നടത്തി. മദ്യക്കമ്പനികൾ പോലുള്ള വ്യവസായങ്ങൾ പലയിടങ്ങളിൽ ആരംഭിച്ചു. 2002 ൽ ജയലളിതയുടെ ഭരണ കാലത്തായിരുന്നു കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൺ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഡിസ്റ്റിലറികളും വൻ മുതൽ മുടക്കിൽ സംഘടിപ്പിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികളിൽ നിന്ന് ടിക്കറ്റിന്റെ പേരിൽ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ആരോപണം. ജ്യോതിഷത്തെ പോലും ജയലളിതയെ വഴി തെറ്റിക്കാനും കോടികളുടെ ആസ്തിയുണ്ടാക്കാനും മന്നാർഗുഡി മാഫിയ സമർത്ഥമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍