കോവിഡ് കാലത്ത് ട്രെയിനിങ് അടക്കം ഒരുക്യാമ്പും വേണ്ടെന്ന് ഡിജിപി കർശന ഉത്തരവിട്ടിട്ടും തലസ്ഥാനത്തെ ആംഡ് പൊലീസിൽ സംഘടിപ്പിച്ചത് 10 ദിവസത്തെ ക്യാമ്പ്; പേരൂർക്കട എസ്എപിയിൽ ക്യാമ്പ് ചേർന്നത് ഡിഐജി അടക്കം ഉന്നത ഉദ്യോഗസ്ഥർ അറിയാതെ; സാമൂഹിക അകലം പാലിക്കാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടും വഴങ്ങാതെ കമാൻഡന്റ് ഇൻ ചാർജ്; ഹവിൽദാറിന് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ ക്വാറന്റൈനിലായത് ഇരുപതോളം ഉദ്യോഗസ്ഥർ
എം മനോജ് കുമാർ
തിരുവനന്തപുരം: ആംഡ് പൊലീസിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയുണ്ടാക്കിയ പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനിങ് ക്യാമ്പ് വിവാദത്തിൽ. കോവിഡ് പ്രോട്ടോക്കോൾ തന്നെ ലംഘിച്ച ക്യാമ്പ് ആണ് എസ്എപിയിൽ നടന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏഴു ദിവസമായി പേരൂർക്കട എസ്എപിയിൽ ഇങ്ങനെ ഒരു ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഉന്നത ഉദ്യോഗസ്ഥർ പലരും ഇക്കാര്യം അറിഞ്ഞില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുത്ത ഹവിൽദാരെയാണ് ഇന്നു ജനറൽ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യേണ്ടി വന്നിരിക്കുന്നത്.
ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഈ ഉദ്യോഗസ്ഥനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഒപ്പമുള്ള സിഐ ഉൾപ്പെടെയുള്ള ഇരുപതോളം ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ട്രെയിനിങ് ക്യാമ്പ് പിരിച്ചു വിടുകയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ ക്യാമ്പ് ആണ് ഏഴാം ദിവസമായ ഇന്നു പിരിച്ചു വിട്ടത്. കൊറോണ കാലത്ത് എസ്എപിയിൽ ട്രെയിനിങ് ക്യാമ്പ് നടന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ എന്തുകൊണ്ട് ഈ ക്യാമ്പ് നടത്തി എന്ന ചോദ്യമാണ് ഉന്നതതലത്തിൽ നിന്നും ഉയരുന്നത്.
ക്യാമ്പിലെ ഇരുപതോളം ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ പോകേണ്ടി വന്നതിൽ കമാൻഡന്റ് ഇൻ ചാർജിനു ഗുരുതര വീഴ്ച വന്നതായാണ് സൂചന. കോവിഡ് പോലെ പൊട്ടിത്തെറിക്കുന്ന സാമൂഹിക ദുരന്തത്തിനു മുന്നിൽ നിൽക്കുമ്പോൾ ആംഡ് പൊലീസിലുൾപ്പെടെ എല്ലാ കോഴ്സുകൾക്കും വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് പത്ത് ദിവസത്തെ ട്രെയിനിങ് ക്യാമ്പ് എസ്എപി ക്യാമ്പിൽ നടത്തിയത്. ഡിഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ ക്യാമ്പിന്റെ കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ക്യാമ്പ് തുടങ്ങും മുൻപ് ഇതിന്റെ അറിയിപ്പ് വന്നപ്പോൾ തന്നെ സോഷ്യൽ ഡിസ്റ്റൻസിങ് ചൂണ്ടിക്കാട്ടി ക്യാമ്പിന്റെ സാംഗത്യം പൊലീസുകാർ തന്നെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ക്യാമ്പ് കമാൻഡന്റിന്റെ തീരുമാനമായതിനാൽ ക്യാമ്പ് പൊടുന്നനെ തന്നെ തുടങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ പത്ത് ദിവസ ക്യാമ്പ് ഏഴാം ദിവസം തന്നെ കമാൻഡന്റ് ഇൻ ചാർജിനു അവസാനിപ്പിക്കേണ്ടിയും വന്നു. എസ്എപി ക്യാമ്പിൽ തന്നെയാണ് ഇവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊറോണ ഹോട്ട്സ്പോട്ടായ തിരുവല്ലത്ത് നിന്നും വന്ന ഹവിൽദാർക്കാണ് ഇന്നു ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കൊറോണ ഹോട്ട്സ്പോട്ടായ സ്ഥലത്ത് നിന്നും വരുന്നവർ ഡ്യൂട്ടിക്ക് വരുന്നതിൽ നിയന്ത്രണങ്ങൾ സർക്കാർ തലത്തിൽ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഈ നിർദ്ദേശവും ട്രെയിനിഗ് ക്യാമ്പിൽ പാലിക്കപ്പെട്ടിട്ടില്ല. പുതിയ കമാൻഡന്റ് ഇൻ ചാർജാണ് പേരൂർക്കട ക്യാമ്പിലുള്ളത്. പഴയ കമാൻഡന്റ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് സിആർപിഎഫിൽ നിന്നും വന്ന കമാൻഡന്റ് ആണ് ഇവിടെയുള്ളത്. ഈ ഉദ്യോഗസ്ഥന്റെ പരിചയക്കുറവ് കാരണമാണോ ഇത്തരമൊരു ക്യാമ്പ് നടന്നത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പലരും പല സ്ഥലങ്ങളിൽ നിന്നാണ് വരുന്നത്. എല്ലാവരും പരസ്പരം സമ്പർക്കവുമുണ്ട്. ഗ്രൂപ്പായി നിന്നിട്ടാണ് കോഴ്സ് കാര്യങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നത്. ഇതെല്ലാം കോവിഡ് പ്രോട്ടോക്കോൾ ലംഘനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം തിരുവനന്തപുരം ജില്ലയിൽ 11 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനായ കരിക്കകം സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന തിരുനൽവേലി സ്വദേശി, തമിഴ്നാട്ടിൽ നിന്ന് വന്ന കരമന സ്വദേശി, കുവൈത്തിൽ നിന്നുവന്ന വെഞ്ഞാറുംമൂട് സ്വദേശി, യുഎഇയിൽ നിന്നുവന്ന മടവൂർ സ്വദേശി, കുവൈത്തിൽ നിന്നുവന്ന പൊഴിയൂർ സ്വദേശി, , കുവൈത്തിൽ നിന്നുവന്ന മരുതുംകുഴി സ്വദേശി, , കുവൈത്തിൽ നിന്നുവന്ന സെന്റ് ആൻഡ്രൂസ് സ്വദേശി, യുഎഇയിൽ നിന്ന് വന്ന ആനയറ സ്വദേശി, ഖത്തറിൽ നിന്നുവന്ന കൈതമുക്ക് സ്വദേശി, സൗദിയിൽ നിന്നുവന്ന നെയ്യാറ്റിൻകര സ്വദേശി, എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജില്ലയിൽ 17 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ 16 പേർക്കും, എറണാകുളം ജില്ലയിൽ 14 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിൽ 13 പേർക്ക് വീതവും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 12 പേർക്ക് വീതവും രോഗം ബാധിച്ചു. 14 ജില്ലകളിലും തിങ്കളാഴ്ച പുതിയ രോഗികളുണ്ട്. സംസ്ഥാനത്താകെ 1540 പേരാണ് ചികിത്സയിലുള്ളത്. 1747 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍