സന്തോഷ് മാധവന്റെ കമ്പനിക്ക് ദാനം നൽകിയത് നൂറിലധികം ഏക്കർ സർക്കാർ ഭൂമി; യുഡിഎഫ് കാലത്ത് തീരുമാനം വന്നത് മന്ത്രിസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താതെ; വിവാദമായപ്പോൾ തടിയൂരി; കുഞ്ഞാലിക്കുട്ടിക്കും അടൂർ പ്രകാശിനും സന്തോഷ് മാധവനും എതിരെ എഫ്ഐആർ ഇട്ട് കേസ് എടുക്കാൻ നിർദ്ദേശം നൽകിയത് മൂവാറ്റുപുഴ വിജിലൻസ് കോടതി; നാല് വർഷമായിട്ടും കുറ്റപത്രം നൽകാതെ പിണറായി സർക്കാറിന്റെ കള്ളക്കളിയും; സന്തോഷ് മാധവന്റെ ഭൂമിദാന കേസിന്റെ തലവര ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക് 128 ഏക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയ കേസിൽ കുറ്റപത്രം സമർപ്പിക്കാതെ വിജിലൻസിന്റെ കള്ളക്കളി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന വിവാദ ഭൂമിദാനകേസിൽ നാല് വർഷമായിട്ടും വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2016ന് ജൂണിലാണ് ഇതിനു പിന്നിലുള്ള അഴിമതി അന്വേഷിക്കണം എന്നുള്ള മൂവാറ്റുപുഴ വിജിലൻസ് കോടതി വിധി വന്നത്. മുൻ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും പ്രതി ചേർക്കപ്പെട്ടതിനാൽ എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി നിർദ്ദേശിച്ചത്. വിജിലൻസ് കോടതി പറഞ്ഞ എത്രയും വേഗത്തിനു ഇപ്പോൾ നാല് വർഷം കഴിഞ്ഞിട്ടും ഒരനക്കവുമില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശിനും എതിരെ വന്ന കേസിലാണ് കുറ്റപത്രം നൽകാതെ വിജിലൻസ് കള്ളക്കളി നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെതിരെ ഇടതുമുന്നണി ഉന്നയിച്ച പ്രധാന അഴിമതികേസുകളിൽ ഒന്നായിരുന്നു ഈ ഭൂമിദാന കേസ്. ഇടതു മുന്നണി ഉയർത്തിയ വലിയ അഴിമതിക്കേസിനാണ് ഇടത് സർക്കാരിന്റെ കാലത്തും ഈ ദുർവിധി നേരിടുന്നത്. ഭൂമി പതിച്ച് നൽകിയ കേസിൽ നടക്കുന്ന ഇടത്-വലത് ഒത്തുകളിയുടെ സാക്ഷ്യപത്രമായി മാറുകയാണ് ഈ വിജിലൻസ് കേസ്.
വിവാദ സ്വാമി സന്തോഷ് മാധവന് എറണാകുളം ജില്ലയിലെ പുത്തൻ വേലിക്കരയിൽ 128ഏക്കർ സർക്കാർ ഭൂമി ദാനം ചെയ്ത നടപടിയാണ് വിവാദമായത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും എറണാകുളം വടക്കൻ പറവൂർ പുത്തൻവേലിക്കരയിലും ഐടി കമ്പനിയുടെ മറവിൽ സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് 128 ഏക്കർ തണ്ണീർത്തടം പതിച്ചുനൽകിയെന്നാണ് കേസ്. സംഭവത്തിൽ എഫ്ഐആർ ഇട്ട് കേസ് എടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കോടതി നിർദ്ദേശപ്രകാരം എഫ്ഐആർ ഇട്ടുവെങ്കിലും നാല് വർഷമായിട്ടും ഇതുവരെ വിജിലൻസ് കുറ്റപത്രം കോടതിയിൽ ഫയൽ ചെയ്തിട്ടില്ല. പൊതു പ്രവർത്തകനായ ഗിരീഷ് ബാബു മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് കുഞ്ഞാലികുട്ടിക്കും അടൂർ പ്രകാശിനും എതിരെ എഫ്ഐആർ ഇട്ട് കേസ് എടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.
മന്ത്രിമാരെ വെള്ളപൂശി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇത് കോടതി തള്ളിക്കളഞ്ഞിരുന്നു. സന്തോഷ് മാധവന്റെ കമ്പനിക്ക് ഭൂമി അനുവദിച്ച നടപടി പിൻവലിച്ചത് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. ഭൂമി നൽകിയ ഉത്തരവ് പിൻവലിച്ചാലും നിയമവിരുദ്ധമായി ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ പ്രതിചേർത്ത് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ഇങ്ങനെ ഉത്തരവിട്ടു നാല് വർഷം കഴിഞ്ഞെങ്കിലും ഇതേവരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിൽ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിജിലൻസ് പയറ്റുന്നത്. കുഞ്ഞാലിക്കുട്ടിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ തന്നെയാണ് ഈ കേസിന്റെയും തലവിധി തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
വിജിലൻസ് കോടതി നിർദ്ദേശ പ്രകാരം കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം ത്വരിത ഗതിയിൽ നടന്നിരുന്നു. അജിത്ത് എന്ന വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയതോടെ അജിത്ത് തെറിച്ചു. പിന്നീട് വേറെ വിജിലൻസ് ഡിവൈഎസ്പിമാർക്കാണ് കേസിന്റെ ചുമതല വന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് ചെയ്തത്. കുറ്റപത്രവും ഇതുവരെ സമർപ്പിച്ചിട്ടില്ല. ഭൂമിയിടപാടിൽ സർക്കാരിന് നഷ്ടം വന്നിട്ടില്ല. അതിനാൽ നടപടി വേണ്ട എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. ഇത് തന്നെയാണ് വിജിലൻസും ഏറ്റു പറഞ്ഞത്. പക്ഷെ മൂവാറ്റുപുഴ വിജിലൻസ് കോടതി അത് തള്ളിയതോടെയാണ് കേസിൽ എഫ്ഐആർ വന്നത് എഫ്ഐആർ ഇട്ടു അന്വേഷിക്കാനാണ് കോടതി വിധി വന്നത്. ഇപ്പോൾ ഇടത് സർക്കാർ പോകുന്നതിനു തൊട്ടു മുൻപ് കണ്ണിൽപ്പൊടിയിടുന്ന വിധം റിപ്പോർട്ട് നൽകാനാണ് നീക്കം.
കുഞ്ഞാലിക്കുട്ടിയേയും അടൂർ പ്രകാശിനെയും രക്ഷിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. അതിനാലാണ് അന്വേഷണം ഇഴഞ്ഞു നീക്കുന്നത്. കുറ്റപത്രം നൽകാനുള്ള ഒരു നീക്കവും വിജിലൻസ് തലത്തിൽ നടക്കുന്നുമില്ല. ഭൂമി ദാന കേസിലെ കള്ളക്കളികൾ വളരെ വ്യക്തവുമാണ്. ''കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വജ്രായുധങ്ങളിൽ ഒന്നായിരുന്നു ഈ കേസ്. എന്നിട്ടും ഈ ഭൂമി ദാന കേസിന്റെ വിധി എന്താണ് എന്ന് നോക്കൂ- കേസിൽ വിജിലൻസ് കോടതിയെ സമീപിച്ച് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മറുനാടനോടു പറഞ്ഞു. പ്രമുഖ അഴിമതികേസുകളിൽ ഒന്നായ ഈ അഴിമതിക്കേസ് കുഴിച്ചുമൂടാൻ ഇടത് സർക്കാർ തന്നെ ശ്രമിക്കുന്ന വൃത്തികെട്ട കാഴ്ചയാണ് കേസിൽ ദൃശ്യമാകുന്നത്. ഈ രാഷ്ട്രീയ ഒത്തുതീർപ്പ് കേരളം ചർച്ച ചെയ്യേണ്ട കാര്യമാണ്-ഗിരീഷ് ബാബു പറയുന്നു.
കേരളത്തിലെ രാഷ്ട്രീയ വിവാദമായി മാറിയ ഭൂമിദാന കേസ് ഇങ്ങനെ:
തട്ടിപ്പ് സ്വാമി സന്തോഷ് മാധവന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്കാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 128 ഏക്കർ സർക്കാർ ഭൂമി പതിച്ച് നൽകിയത്. സംഭവം വിവാദമായപ്പോൾ അടൂർ പ്രകാശ്, കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നാലുപേർക്ക് എതിരെ കേസ് എടുക്കാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. മുൻ മന്ത്രിമാർക്ക് പുറമേ സന്തോഷ് മാധവൻ, ഭൂമി നൽകിയ ആർഎം ഇസഡ് ഇക്കോവേൾഡ് ഇൻഫ്രാസ്ട്രക്ചർ എംഡി എം ജയശങ്കറുമാണ് കേസിലെ മറ്റു പ്രതികൾ. തട്ടിപ്പ് സ്വാമിക്ക് വേണ്ടി സർക്കാർ ഭൂമി പതിച്ച് നൽകാൻ മുൻ വ്യവസായ റവന്യൂ മന്ത്രിമാർ ആലോചന നടത്തി തീരുമാനം കൈക്കൊണ്ടു എന്നാണ് വിജിലൻസ് കോടതി കണ്ടെത്തിയത്. ഇത് പ്രകാരമാണ് മന്ത്രിമാരെ പ്രതിചേർത്ത് എഫ്ഐആർ ഇട്ട് അന്വേഷിക്കാൻ കോടതി ഉത്തരവ് നൽകിയത്. ഭൂമി നൽകിയ ഉത്തരവ് പിൻവലിച്ചാലും നിയമവിരുദ്ധമായി ചെയ്ത കുറ്റം ഇല്ലാതാകുന്നില്ലെന്നാണ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. തൃശൂർ എറണാകുളംജില്ലകളിലായി ഐടി കമ്പനിയുടെ മറവിൽ സന്തോഷ് മാധവന്റെ ബിനാമി കമ്പനിക്ക് 128 ഏക്കർ തണ്ണീർത്തടം പതിച്ചുനൽകിയെന്നാണ് കേസ്. മന്തിസഭാ യോഗം അജണ്ടയിൽ ഇല്ലാതെയാണ് ഭൂമി ദാനത്തിനു അനുമതി നൽകിയത്. വടക്കൻ പറവൂരിൽ 95.44 ഏക്കറും കൊടുങ്ങല്ലൂർ 32.41 ഏക്കറുമാണ് വിട്ടു നൽകിയത്.
വൻ അഴിമതിയാണ് ഇതിനു പിന്നിലുള്ളത് എന്ന് അന്ന് തന്നെ ആരോപണം വന്നിരുന്നു. ഇതിനെ തുടർന്നാണ് അഴിമതി ചൂണ്ടിക്കാട്ടി ഗിരീഷ് ബാബു മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകുന്നത്. തുടർന്ന് വിജിലൻസ് കോടതി ത്വരിത പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രി അടൂർ പ്രകാശിനും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ തീരുമാനം പിൻവലിച്ചു എന്നും സർക്കാരിനു നഷ്ടം വന്നിലെന്നുമാണ് വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ട് കോടതിതള്ളുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ ഇല്ലാതെ ഭൂമി ദാനം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
സ്വന്തം വകുപ്പിലുള്ള വിഷയമായിട്ടും ഒരു എതിർപ്പുമില്ലാതെ അടൂർ പ്രകാശ് ഈ നിർദ്ദേശത്തിനു അനുവാദം നൽകി. കമ്പനിയുടെ അപേക്ഷ റവന്യൂവകുപ്പിൽ കെട്ടിക്കിടക്കുന്നതിനാലാണ് തടസം മറികടക്കാൻ ഇത്തരം നിർദ്ദേശം മന്ത്രിസഭയിൽ കൊണ്ടുവന്നത്. ഇത് മന്ത്രിമാർക്ക് അറിയില്ലെന്ന് വിശ്വസിക്കാനാകില്ല. വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. റവന്യൂ-ഐടി സെക്രട്ടറിമാർ ഫയൽ കാണാത്തതിനാൽ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. തുടർന്നാണ് കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും ഉൾപ്പെടെയുള്ളവർക്ക് എതിരെ എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചത്. എഫ്ഐആർ വന്നെങ്കിലും കേസിൽ കുറ്റപത്രം നൽകാതെ വിജിലൻസ് നടത്തുന്ന കള്ളക്കളി തുടരുകയാണ്. എഫ്ഐആർ വന്നിട്ട് നാല് വർഷമായെങ്കിലും കുറ്റപത്രം ഇതേ വരെ നൽകിയിട്ടുമില്ല. അഴിമതിയുടെ കാര്യത്തിൽ കൈകോർത്ത് ഇടത്-വലത് മുന്നണികൾ കളിക്കുന്ന രാഷ്ട്രീയ കളിയുടെ ദൃഷ്ടാന്തമായി മാറുകയാണ് ഈ ഭൂമി ദാനക്കേസ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്