ക്ഷേത്രശാന്തിയായി തുടങ്ങി സ്വാമി അമൃത ചൈതന്യയായി; സിനിമാക്കാർ അടക്കമുള്ള ഉന്നതരുടെ ആത്മീയ ഗുരുവായി വിലസി; ഇന്റർപോൾ നോട്ടീസിൽ കുടുങ്ങി; തട്ടിപ്പ് - പീഡന കേസുകളിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിൽ: ഉമ്മൻ ചാണ്ടിയുടെ ഭൂമിദാനം വഴി വാർത്തകളിൽ നിറഞ്ഞ സന്തോഷ് മാധവനെ വീണ്ടും വായിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളം തട്ടിപ്പുകളുടെയും സ്വന്തം നാടാണ്. സാമ്പത്തിക തട്ടിപ്പുകളും ആത്മീയ തട്ടിപ്പുകളും ഇഷ്ടം പോലെ നടക്കാറുണ്ട്. ഇവരൊക്കെ മാദ്ധ്യമങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ രണ്ട് വർഷത്തോളമായി മാദ്ധ്യമങ്ങളുടെ വാർത്താതാരങ്ങളായി വിലസുന്നത് സരിത എസ് നായരും ബിജു രാധാകൃഷ്ണനും അടങ്ങുന്ന സോളാർ തട്ടിപ്പു കേസാണ്. സംസ്ഥാന മന്ത്രിസഭയെ പോലും പിടിച്ചുലയ്ക്കുന്ന വിവാദമായി സോളാർ വിവാദം മാറിയിരുന്നു. ഈ തട്ടിപ്പു കേസുകൾ കേരളത്തിലെ അവസാനത്തേതാണെന്ന് ആരും കരുതുന്നുമില്ല.
ഇതിന് സർക്കാർ വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് കേരളത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രധാനപ്പെട്ടവയിൽ ഒന്ന് ശബരിനാഥിന്റെ ടോട്ടൽ ഫോർയു തട്ടിപ്പും സന്തോഷ് മാധവന്റെ സാമ്പത്തിക ഇടപാടുകളുമായിരുന്നു. ഇടക്കാലം കൊണ്ട് വാർത്തകളിൽ നിന്നും അപ്രത്യക്ഷമായ സന്തോഷ് മാധവനെന്ന പേരില്‍ ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്തു തുടങ്ങി. കാലാവധി അവസാനിക്കും മുമ്പ് മന്ത്രിസഭ നൽകിയ ഒരു ഉത്തരവാണ് സന്തോഷ് മാധവനെ വീണ്ടും മാദ്ധ്യമങ്ങളുടെ താരമാക്കിയത്.
അവസാന നാളുകളിൽ യുഡിഎഫ് സർക്കാർ നടത്തുന്ന കടുംവെട്ടിൽ വിവാദ സന്യാസി സന്തോഷ് മാധവനും സർക്കാർ ഭൂമി പതിച്ചു നൽകുകയായിരുന്നു. വിവാദമായ തീരുമാനം ശക്തമായ എതിർപ്പുയർന്നതിനെ തുടർന്നാണ് ഇന്ന് റദ്ദാക്കിയത്. സന്തോഷ് മാധവൻ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് റവന്യൂ ഭൂമി പതിച്ചുനൽകാനായിരുന്നു സർക്കാർ ഉത്തരവ്. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രത്യേക താൽപ്പര്യത്താലായിരുന്നു ഈ ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൗനസമ്മതവും ഇതിനുണ്ടായിരുന്നു എന്നാണ് അറിവ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തൃശൂർ, എറണാകുളം ജില്ലകളിലായി 128 ഏക്കറോളം തണ്ണീർത്തടം ഐടി വികസനത്തിനെന്ന പേരിൽ പതിച്ചുനൽകാൻ തീരുമാനിച്ചത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ സന്തോഷ് മാധവൻ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ബിനാമി കളിച്ചാണ് ഈ ഭൂമി ഇടപാടുകൾ നടത്തിയത്. 1964ലെ ഭൂപരിഷ്കരണനിയമം ലംഘിച്ചാണ് ബംഗളൂരുവിലെ ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മെസേഴ്സ് കൃഷി പ്രോപ്പർട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഭൂമി കൈമാറി മാർച്ച് രണ്ടിന് ഉത്തരവിറക്കിയത്. നേരത്തെ സന്തോഷ് മാധവനും സംഘവും ഭൂമിയെടുത്ത് കൈമാറിയ ആദർശ് പ്രൈം പ്രോപ്പർട്ടീസിന്റെ പുതിയ പേരായിരുന്നു ആർഎംഇസെഡ് ഇക്കോ വേൾഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
സ്വകാര്യമേഖലയിൽ ഹൈടെക് ഐടി പാർക്ക് സ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിലെ പുത്തൻ വേലിക്കര വില്ലേജിൽ 95.44 ഏക്കറും തൃശൂർ ജില്ലയിലെ മഠത്തുംപടി വില്ലേജിൽ 32.41 ഏക്കറും അനുവദിക്കാനും ഇതിനായി കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പ് ഇളവുചെയ്യാനും അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വൻതുക വാങ്ങി കബളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, നീല ചിത്ര നിർമ്മാണം, അനധികൃതമായി ചന്ദനവും കടുവാത്തോലും കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയായ വ്യക്തിയുടെ ബിനാമി ഭൂമി ഇടപാടിന് വേണ്ടി സർക്കാർ ഇടപെട്ടതാണ് വിവാദം കൊഴുക്കാൻ ഇടയാക്കിയത്.
2008 മെയിൽ അമൃത ചൈതന്യയെന്ന സന്തോഷ് മാധവനെ അറസ്റ്റുചെയ്തത്. ഇന്റർപോൾ തിരയുള്ള കുറ്റവാളിയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന സന്യാസിയായി വിലസുകയായിരുന്നു അന്ന് സന്തോഷ് മാധവൻ. ഇപ്പോൾ അഴിക്കുള്ളിൽ കഴിയുന്ന സന്തോഷ് മാധവന്റി ജീവിതത്തിലേത്ത് തിരിഞ്ഞു നോക്കിയാൽ അതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, പ്രായപൂർത്തി ആകാത്ത നിരവധി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത് വിലസിയ വ്യക്തിയാണ് സന്തോഷ് മാധവൻ. കൊച്ചിയിലെ ആഡംബര ഫ്ലാറ്റിൽ ഉന്നതരായവർക്ക് വേണ്ടി പ്രത്യേകം പൂജ നടത്തിയും സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായിരുന്നു അക്കാലത്ത് ഇയാൾ.
ജയിലിൽ അടയ്ക്കുക മാത്രമല്ല സന്തോഷ് മാധവൻ അനധികൃതമായി സമ്പാദിച്ച ഭൂമിയും അന്നത്തെ ഇടതു സർക്കാർ കണ്ടു കെട്ടി മിച്ച ഭൂമി ആക്കി മാറ്റിയിരുന്നു. ഈ ഭൂമിയാണ് ഇപ്പോൾ സർക്കാർ വിവാദമായ ഉത്തരവിറക്കി തീറെഴുതാൻ ശ്രമിച്ചതും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നതും. സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാിരുന്നു സന്തോഷ് മാധവൻ.
സെറാഫിൻ എഡ്വിൻ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്ത കേസിലൂടെയാണ് സന്തോഷ് മാധവന്റെ പതനം ആരംഭിക്കുന്നത്. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നൽകിയതോടെയാണ് തുടക്കം. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കേരളശബ്ദത്തിലെ അജയൻ എന്ന മാദ്ധ്യമപ്രവർത്തകൻ എഴുതിയ വാർത്തയാണ് പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ വിവാദമായി ഈ സംഭവം മാറുകയായിരുന്നു. കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി.
പിന്നീടാണ് ആത്മീയ തട്ടിപ്പിന്റെ വഴിയേ തിരിഞ്ഞത്. അറിയാവുന്ന തന്ത്രവിദ്യകളെല്ലാം കൂടിയായപ്പോൾ സന്തോഷ് മാധവൻ അമൃത ചൈതന്യയായി മാറി. ഉന്നതരുമായി ബന്ധം സ്ഥാപിച്ചതും ഈ ആത്മീയ ജീവിതം വഴിയായിരുന്നു. അമൃത ചൈതന്യയെ തേടി അക്കാലത്ത് ഫ്ലാറ്റിൽ എത്തിയിരുന്നത് സിനിമനടിമാരും രാഷ്ട്രീയക്കാരുമൊക്കെയായിരുന്നു. ചില പ്രമുഖ നായികമാർക്കായി നഗ്ന നാരീ പൂജ നടത്തിയതു സംബന്ധിച്ചും വിവാദങ്ങളുണ്ടായിരുന്നെങ്കിലും പലരും നാണക്കേടും മാനഹാനിയും ഭയന്ന പല വിവരങ്ങളും പുറത്ത് പറഞ്ഞിരുന്നില്ല.
നിരവധി പേരിൽ നിന്നായി സാമ്പത്തിക തട്ടിപ്പു നടത്തിയ സന്തോഷ് മാധവന് ചുറ്റും ഒരു ഗുണ്ടാവൃന്ദം തന്നെ രൂപപ്പെട്ടിരുന്നു. എന്നാൽ മാദ്ധ്യമവാർത്തകളോട് ഇങ്ങനെ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകർന്നു വീണു. 2009 മെയ് 20ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുകളുണ്ടായിരുന്നു. ഇയാളുടെ സ്വാമിയൂടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നീലച്ചിത്ര നിർമ്മാണവും സന്തോഷ് മാധവന്റെ പരിപാടിയായരുന്നു.
ജയിലിൽ കഴിയുന്ന വേളയിലും മിടുക്കനായ കുട്ടിയായി സന്തോഷ് മാധവൻ. ഇടക്കാലം പരോളും അനുവദിക്കുകയുണ്ടായി. തട്ടിപ്പുകളുടെ പേരിൽ സന്തോഷിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയെങ്കിലും ബിനാമി പേരിൽ ഇപ്പോഴും ഇടപാടുകൾ നടക്കുന്നുണ്ടെന്നതിന്റെ തെളിവായി മാറി ഇപ്പോൾ വിവാദമായ സർക്കാർ ഉത്തരവും അത് പിൻവലിക്കലിലൂടെയും വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍