Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതാണ് സ്വാതന്ത്ര്യസമരമെന്നും ഏന്താണ് ചരിത്രമെന്നും തീരുമാനിക്കുക സംഘപരിവാർ! തിരൂർ റെയിൽവെസ്റ്റേഷനിൽ വാഗൺ ട്രാജഡി ചരിത്രം ആലഖനം ചെയ്ത ചിത്രങ്ങൾ മായ്ക്കണമെന്ന് ഭീഷണി; വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ കലാപം വർഗീയ ലഹളയാണെന്നും വാദിച്ച് ചിത്രങ്ങൾ മായ്ക്കുമെന്ന് മുന്നറിയിപ്പ്; പണി പൂർത്തിയാകും മുമ്പ ചിത്രങ്ങൾ മായ്ചുകളയാൻ ഉത്തരവിട്ട് റെയിൽവെ; തിരൂർ സ്റ്റേഷന്റെ ചരിത്ര ഭാഗമായ ചിത്രങ്ങൾ നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം

ഏതാണ് സ്വാതന്ത്ര്യസമരമെന്നും ഏന്താണ് ചരിത്രമെന്നും തീരുമാനിക്കുക സംഘപരിവാർ! തിരൂർ റെയിൽവെസ്റ്റേഷനിൽ വാഗൺ ട്രാജഡി ചരിത്രം ആലഖനം ചെയ്ത ചിത്രങ്ങൾ മായ്ക്കണമെന്ന് ഭീഷണി; വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ കലാപം വർഗീയ ലഹളയാണെന്നും വാദിച്ച് ചിത്രങ്ങൾ മായ്ക്കുമെന്ന് മുന്നറിയിപ്പ്; പണി പൂർത്തിയാകും മുമ്പ ചിത്രങ്ങൾ മായ്ചുകളയാൻ ഉത്തരവിട്ട് റെയിൽവെ; തിരൂർ സ്റ്റേഷന്റെ ചരിത്ര ഭാഗമായ ചിത്രങ്ങൾ നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം

എം പി റാഫി

മലപ്പുറം: വാഗൺ ട്രാജഡി ചരിത്രം റെയിൽവേ ചുമരിൽ ചിത്രാലേഖനം ചെയ്തതിനെതിരെ സംഘ് പരിവാർ രംഗത്ത്. ചിത്ര പണി നടക്കുന്നതിനിടെ തിരൂർ റെയിൽവേയിലെത്തി ഭീഷണി മുഴക്കിയതിനു പിന്നാലെ ചരിത്ര ചിത്രങ്ങൾ മായ്ച്ചു കളയാൻ ഉത്തരവിട്ട് കേന്ദ്ര റയിൽവേ ബോർഡ്. വാഗൺ ട്രാജഡിയെയും, തുഞ്ചത്തെഴുത്തച്ഛനെയും ചിത്രാ ലേഖനം ചെയ്തതിനു പിന്നാലെ സംഘ്പരിവാർ എതിർപ്പിനെ തുടർന്ന് മായ്ച്ചുകളയേണ്ടി വന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഉറങ്ങുന്ന തിരൂർ റയിൽവേ സ്റ്റേഷനിൽ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ യാഥാർത്ഥ്യമായ വാഗൺ ട്രാജഡി സ്മാരക ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ ചുമരിൽ തയ്യാറാക്കിയ ചിത്രങ്ങൾ പണിപൂർത്തിയാകും മുമ്പേ റെയിൽവേ മായ്ച്ചു കളയാൻ ഉത്തരവിറക്കി. സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് റെയിൽവേയുടെ നടപടി.

ഇന്ന് ഉച്ചയോടെയാണ് ഡൽഹി റെയിൽവേ ബോർഡിൽ നിന്നു ലഭിച്ച ഉത്തരവിന്റെ സന്ദേശം പാലക്കാട് ഡിവിഷണൽ ഓഫീസിൽ നിന്ന് തിരൂരിൽ ലഭിച്ചത്. ഉത്തരവ് വന്നതോടെ ചിത്രങ്ങൾ മായ്ച്ച് പഴയ രൂപത്തിലാക്കി. ചിത്ര പണി പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഏതാനും ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നതായി റെയിൽവേ ജീവനക്കാർ പറഞ്ഞു. ചിത്രം മായ്ച്ചുകളയുമെന്ന ഭീഷണിയും മുഴക്കിയാണ് ഇവർ മടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് വരികയായിരുന്നു. വാഗൺ ട്രാജഡി സ്വാതന്ത്ര്യ സമരഭാഗമല്ലെന്നും മലബാർ കലാപം വർഗീയ ലഹളയാണെന്നുമായിരുന്നു ബിജെപി പ്രവർത്തകരുടെ വാദം.

വാഗൺ ദുരന്തത്തെ അടയാളപ്പെടുത്തുന്നിനു പുറമെ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തഛന്റെയും ചിത്രങ്ങൾ റെയിൽവേ ചുവരിൽ തയ്യാറാക്കിയിരുന്നു. ചിത്രങ്ങൾ ഒരുക്കിയതോടെ റെയിൽവേ അധികൃതർക്ക് നിരവധി പ്രശംസാ പ്രവാഹങ്ങളുമെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ചിത്രപണി മായ്ച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപാലം ഉദ്ഘാടനത്തിനു മുന്നോടിയായി റെയിൽവേ നവീകരണ പ്രവർത്തികളും അറകുറ്റപണികളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ചരിത്ര സംഭവങ്ങൾ വിളിച്ചോതുന്ന ചിത്രങ്ങൾ തയ്യാറാക്കിയത്. റെയിൽവേയുടെ പ്രത്യേക അനുമതിയോടുകൂടി സ്റ്റേഷൻ സൂപ്രണ്ട് കെ എസ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ചിത്രപണികൾ തയ്യാറാക്കിയത്.

1921ൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയത് തിരൂർ റയിൽവേ സ്റ്റേഷനിലായിരുന്നു. വാഗൺ പോത്തന്നൂരിൽ എത്തിയതോടെ മുഴുവൻ പോരാളികളും ശ്വാസം പോലും കിട്ടാതെ കടിച്ചുകീറി മരിച്ചിരുന്നു. വാഗൺ അതേപടി തിരൂരിലേക്ക് തിരിച്ചു വിട്ടതാണ് ചരിത്രം . പ്ലാറ്റ്‌ഫോമിൽ നിന്നും കാണും വിധം അക്രലിക്‌സ് മാധ്യമത്തിലാണ് ചുമർചിത്രങ്ങളൊരുക്കിയിരുന്നത്. ചിത്രങ്ങൾ മായ്ച്ചതോടെ റെയിൽവേ ജീവനക്കാരിലും യാത്രക്കാരിലും ഒരുപോലെ നിരാശയുണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP