ലോക ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ചത് ഗ്രഹാന്തര യാത്ര നടത്താൻ കഴിയുന്ന വേദിക് വിമാനവും ബ്രഹ്മാസ്ത്രവും; ഹനുമാന്റെ മൃതസഞ്ജീവിനി തേടി ആയുഷ് വകുപ്പ്, പശുവിന്റെ മാത്രമല്ല മനുഷ്യന്റെയും മൂത്രവും ഔഷധമെന്ന് 'പഠനങ്ങൾ'; ഓക്സിജൻ പുറത്തുവിടുന്ന പശുവും കണ്ണീര് കുടിച്ച് ഗർഭിണിയാവുന്ന മയിലും ഒറ്റപ്പെട്ടതല്ല: സംഘപരിവാര ഭാരതത്തിൽ ശാസ്ത്രമെന്ന പേരിൽ നടക്കുന്ന കോപ്രായങ്ങൾ ഇങ്ങനെ!

എം മാധവദാസ്
ന്യൂഡൽഹി: പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്ന അപൂർവ ജീവിയാണെന്നും, ആൺമയിലിന്റെ കണ്ണീരുകുടിച്ചാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെല്ലാമുള്ള അസംബദ്ധങ്ങൾ ഹൈക്കോടതി ജഡ്ജിമാർവരെ വിധിന്യായങ്ങളായി ഉദ്ധരിക്കുമ്പോൾ, ഈ നാടിന്റെ ശാസ്ത്രബോധത്തിന് എന്തുപറ്റിയെന്ന് അമ്പരക്കുന്നവർ ഉണ്ടാവാം.പക്ഷേ കഴിഞ്ഞ കുറേക്കാലമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ ശാസ്ത്ര-ചരിത്ര-വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കുന്ന, പൗരാണികമായ എല്ലാ കെട്ടുകഥകളെയും 'ശാസ്ത്രീയമാക്കാനുള്ള' നടപടികളുടെ അനിവാര്യമായ പാർശ്വഫലമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വാജ്പേയ് സർക്കാറിന്റെ കാലത്തുതന്നെ കൃത്യമായി തുടങ്ങിയ ഈ സയസിന്റെ കാവിവത്ക്കരണ പ്രവണത ഇപ്പോൾ ജുഡീഷ്യറിയിൽവരെ എത്തുകയാണ്. ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ നിരന്തരം എതിർത്തിട്ടും മിത്തുകളെയും ഐതീഹ്യങ്ങളെയും പുരാണ കഥകളെയും ശാസ്ത്രസത്യമെന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികളുമായി സർക്കാർ മുന്നോട്ടുപോയതിന്റെ ദുരന്തം കൂടിയാണിത്.
മോദി സർക്കാർ അധികാരത്തിലേറ്റശേഷം ഗവേഷണമെന്ന പേരിൽ നടക്കുന്ന അസംബന്ധങ്ങൾ നോക്കിയാൽ രാജ്യത്ത് ശാസ്ത്രീയ മനോവൃത്തിയെന്ന ( സയന്റിഫിക്ക് ടെമ്പർ) ആശയം തന്നെ ഇല്ലാതാവുകയാണെന്ന് വ്യക്തമാണ്.കഴിഞ്ഞവർഷം മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ അവതരിക്കപ്പെട്ട 'പ്രബന്ധങ്ങൾ' ഇത്തരത്തിലായിരുന്നു.ഗ്രഹങ്ങളിൽനിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന മനുഷ്യൻ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതിൽ പ്രധാനം! വേദിക്ക് കാലഘട്ടത്തിൽ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്ക്കരിക്കാൻ കഴിയുമെന്നാണ് പ്രബന്ധകർത്താക്കൾ പറയുന്നത്.
പുഷ്പക വിമാനത്തിന്റെ നാട്ടിൽ ഇത്തരം ഒരു അറിവ് അതിശയമല്ളെന്നാണ് അവർ പറയുന്നത്.അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോൺഗ്രസിൽ ചർച്ചകൾ വന്നു! ശാസ്ത്രബോധവും അന്വേഷണത്വരയും വർധിപ്പിക്കുക പൗരന്റെ കടമയായി എഴുതിവെച്ച ഭരണഘടനയുള്ള രാജ്യമാണിതെന്ന് ഓർക്കണം.പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകൾമാത്രമാണെന്നും,സങ്കീർണ്ണമായ ബഹിരാകാശ പേടകങ്ങൾക്കല്ലാതെ വിമാനത്തിൽ ഗ്രഹങ്ങളിൽനന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്ളെന്നും ആധുനിക ശാസ്ത്രജ്ഞർ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങൾ അവതരിപ്പക്കാൻ അനുവദി നൽകപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ വല്ലാതെ നാണംകെട്ടു. 'ഇന്ത്യയിൽ കെട്ടുകഥകൾ ശാസ്ത്രമാവുന്നു' എന്ന് പരിഹസിച്ചാണ് ന്യയോർക്ക് ടൈംസിൽ ഇതുസംബന്ധിച്ച് ലേഖനം വന്നത്.
ഇപ്പോൾ ആയുഷ് ആൻഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം 'പൗരാണിക പ്രപഞ്ചസത്യങ്ങളുടെ' ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.അതിലൊന്നാണ് ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മരുത്വാമലയിൽനിന്ന് കൊണ്ടുവന്നതായി രാമായണത്തിൽ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാൻ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം. ഇതിനായി ഒരു പ്രത്യേക 'ഗവേഷണ സംഘത്തെയും' രൂപവത്ക്കിരിച്ചിട്ടുണ്ട്.സത്യത്തിൽ മരിച്ചിയാളെ ജീവിപ്പിക്കാൻ കഴിയുന്ന ഒരു ഔഷധവും ലോകത്തില്ളെന്നും, സർവരോഗ സംഹാരിയായി ഒരു സസ്യവും ഈ ഭൂമുഖത്തില്ളെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.ചില ചെടികളിൽനിന്ന് ചില രോഗത്തിനുള്ള മരുന്ന് കണ്ടത്തൊമെങ്കിലും എല്ലാ രോഗങ്ങളും ശമിപ്പിക്കുന്ന സസ്യമെന്നത് സ്വപ്നത്തിൽ മാത്രമാണ്.പക്ഷേ മൃതസഞ്ജീവിനിക്കായി ലക്ഷങ്ങൾ സർക്കാർ ഇപ്പോഴും പൊടിക്കുന്നു.
110വയസ്സുവരെ യൗവനം നിലനിർത്താനുള്ള ശിവഗുളികൾക്കായും ഗവേഷണം പുരോഗമിക്കയാണ്. ഈ ധാരണയും തീർത്തും അശാസ്ത്രീയമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു. വാർധക്യം എന്നത് അനിവാര്യമായ ഒരു ജീവശാസ്ത്ര വസ്തുതയാണ്.അത് ഏതെങ്കിലും ഗുളികൾകൾകൊണ്ട് കെട്ടിയിടാൻ കഴിയുമെന്നത് അബദ്ധ ധാരണയാണ്.പക്ഷേ എന്നിട്ടും പൗരാണിക മനുഷ്യർ നൂറുവർഷംവരെ ആരോഗ്യത്തോടെ ജീവിച്ചു എന്നൊക്കെ തട്ടവിട്ടാണ് ഇത്തരം പ്രതിവിജ്ഞാന അന്വേഷണങ്ങൾ പുരോഗമിക്കുന്നത്.ആദ്യ സെൻസസിന്റെ കണക്ക് പ്രകാരം ഇന്ത്യയുടെ ശരാശരി അയുസ്സ് വെറും 26വയസ്സ് മാത്രമായിരുന്നെന്ന് ഇക്കൂട്ടർ മറന്നുപോവുന്നു.ഒരു നൂറ്റാണ്ടുകൊണ്ട് പ്രതിരോധകുത്തിവെപ്പും മറ്റുമായി പൊതുജനാരോഗ്യരംഗത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഉണ്ടാക്കിയ കുതിപ്പാണ് ആയുർദൈർഘ്യവും വർധിപ്പിച്ചത്.
അതുപോലെതന്നെ യോഗയുടെപേരിലും വ്യാജ പ്രചാരണങ്ങളും അവകാശാവാദങ്ങളും സർക്കാർ സ്പോർൺസേഡ് പരിപാടിയായി മുന്നോട്ടുപോവുകയാണ്്. ആയുഷ് ഡിപ്പാർട്ട്മെന്റിന്റെ തന്നെ വെബ്സൈറ്റിൽ കാൻസർമുതൽ എയ്ഡ്സുവരെയുള്ള സകലരോഗങ്ങളും, യോഗ മാറ്റുമെന്ന പെരുപ്പിച്ച അവകാശ വാദങ്ങൾ കാണാം. എന്നാൽ യോഗയെ ഒരു ചികിൽസാരീയി പോയിട്ട് ഒരു അപകടരഹിത വ്യായാമമായിട്ടുപോലും ആധുനിക ശാസ്ത്രം അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.ലാൻസെറ്റ്, നേച്ചർ തുടങ്ങിയ ലോകത്തിലെ ആധികാരികമായ ഒരു ശാസ്ത്രമാസികയും യോഗയുടെ 'മെഡിസിനൽ പവർ' അംഗീകരിച്ചിട്ടില്ല. ഇവിടെ സംഘ അനുകൂലികളായ ചില ഫണ്ടുകിട്ടുന്ന സംഘടനകൾ നടത്തുന്ന ചില 'പഠനങ്ങളാണ്' പുറത്തുവന്നിട്ടുള്ളത്.അല്ലാതെ ആധുനിക ശാസ്ത്രം മുഖവിലക്കെടുക്കുന്ന ഡബിൾ ബ്ളെൻഡഡ് പരിശോധകളോ, റാൻഡമൈസ്ഡ് കൺട്രോൾ ട്രയലുകളോ (ആർ.സി.ടി) ഒന്നും തന്നെ യോഗയുടെ ഫലസിദ്ദിഖ് സാക്ഷ്യമായി കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പക്ഷേ നമ്മുടെ നാട്ടിൽ യോഗയും ഒരു സയൻസായി കഴിഞ്ഞിരിക്കുന്നു.
പശുവിന്റെ മൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് കെട്ടുകണക്കിന് 'പഠനങ്ങളും ഗവേഷണങ്ങളുമാണ്' ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്സിജൻ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങൾക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം വളരെ മുമ്പ് എത്തിയ നിഗമനം. ഇനി ഗോമൂത്രത്തിന്റെ രോഗശമനിയായ എന്തെങ്കിലും ഘടകം ഉണ്ടെങ്കിൽ അത് കൃത്രിമമായി വേർതിരിച്ച്, കെമിക്കൽ ഫോർമുല കണ്ടത്തെി ഗുളികയാക്കി ഉണ്ടാക്കി നൽകുക എന്നല്ലാതെ, മൂത്രം കുടിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇപ്പോൾ ഗോമൂത്രത്തെ വിട്ട് മനുഷ്യമൂത്രം കുടിക്കാമോ എന്ന കാര്യത്തിലും 'ഗവേഷണം' നടക്കയാണ്.മൂത്ര ചികിൽസ മൊറാർജിദേശായിയുടെ കാലം തൊട്ട് ഇന്ത്യയിൽ പരിചിതമാണെങ്കിലും 'യൂറിൻ തെറാപ്പിയെന്ന് ' പേരിട്ട് ഒരു സമാന്തര ശാസ്ത്ര ശാഖയായി ആയുഷ് ഡിപ്പാർട്ട്മെന്റിന് കീഴിൽ കൊണ്ടുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്.
കൃഷിയിലും കാവിവത്ക്കരണം പ്രകടമാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ചിനോടുവരെ, കേന്ദ്ര കാർഷിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് 'വേദിക്ക് അഗ്രികൾച്ചറിൽ ' കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.അതായത് കൃഷിയിടത്തിൽ യാഗവും ഹോമവുമൊക്കെ ചെയ്ത് വിത്തെറിയുക. അങ്ങനെ വന്നാൽ കൂടുതൽ വിളവ് കിട്ടുമത്രേ!ഇതും കോടികൾ ഫണ്ടുകിട്ടുന്ന വലിയൊരു 'ശാസ്ത്ര ശാഖയാണ്'.
അതുപോലെതന്നെ പാഠപുസ്തകങ്ങളിൽപോലും ഈ അശാസ്ത്രീയ ധാരണകൾ കുത്തിവെച്ച് കഴിഞ്ഞു. മാംസാഹാരികൾ അക്രമികളാണെന്ന രീതിയിൽ ഒരു സി.ബി.എസ്.ഇ ടെക്റ്റ് ബുക്കിൽ വരെ പാഠം വന്നതും കടുത്ത പ്രതിഷേധത്തെ തുടർന്ന് അത് ഒഴിവാക്കപ്പെട്ടതും ഈയിടെയാണെല്ലോ.പക്ഷേ സസ്യാഹാരികളുടെ മഹത്വങ്ങൾ ഇപ്പോഴും പല പാഠപുസ്തകങ്ങളിലും കാണുന്നുണ്ട്.
ഇങ്ങനെനോക്കിയാൽ സർക്കാർ പ്രചരിപ്പിക്കുന്ന അശാസ്ത്രീയ പാരമ്പര്യ വാദങ്ങൾതന്നെയാണ് ന്യായാധിപന്മ്മാർപോലും പറയുന്നതെന്ന് വ്യക്തമാണ്. ശാസ്ത്രത്തെ ഈ രീതിയിൽ വളച്ചൊടിക്കുന്നതിനെതിരെ രാമചന്ദ്രഗുഹയും, അമർത്യാസെന്നും, അരുദ്ധതിറോയും, ആനന്ദും അടക്കം അമ്പതോളം എഴുത്തുകാരും ബുദ്ധിജീവികളും അടങ്ങുന്നസംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും, ഐതീഹ്യങ്ങളെ ശാസ്ത്ര സത്യങ്ങളാക്കി രാജ്യത്തെ നൂറ്റാണ്ട് പറികോട്ട് നയിക്കുന്ന പരിപാടി നിർബാധം തുടരുകയാണ്.
Stories you may Like
- നൂറു കണക്കിന് രോഗങ്ങൾക്കുള്ള ലളിതമായ പരിഹാരമാണ് പശു മൂത്രം
- സർക്കാരുകളുടെ തലവനായി നരേന്ദ്ര മോദി 20ാം വർഷം പിന്നിടുമ്പോൾ
- ഉത്തരേന്ത്യയിൽ നിന്ന് പശുവിന്റെ പേരിൽ രാജ്യത്തെ നാണം കെടുന്നത് ഒരു വാർത്ത കൂടി
- വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീർത്ത നേതാവ്
- ഡീസൽ വിലവർധനവ്: മോദി ഭരണത്തെ വിമർശിച്ച് എം.ബി രാജേഷ്
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്