Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതിയിൽ നിന്നൊരു സ്‌റ്റേ കിട്ടിയതോടെ ഇതുവരെ മിണ്ടാതിരുന്ന ന്യൂസ് 18 കേരളയിലെ ചാനൽ പുലികൾ സട കുടഞ്ഞെഴുന്നേറ്റു; എഴുതിയപ്പോൾ ഒരു വാക്ക് തെറ്റിപോയതിന്റെ പേരിൽ 84പിന്നിട്ട ആദരണീയനായ മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറിനെതിരെ ഉറഞ്ഞു തുള്ളി സനീഷ് ഇടയിളം; സ്ത്രീ വിരുദ്ധതയിൽ കിടന്നു പുളച്ചു രസിച്ച ഭാസ്‌കര ഇളയപ്പൻ ലൈംഗിക വയോധികാഹ്ലാദം ഉള്ള വ്യക്തിയാണെന്ന് വരെ സനീഷിന്റെ ആക്ഷേപം

കോടതിയിൽ നിന്നൊരു സ്‌റ്റേ കിട്ടിയതോടെ ഇതുവരെ മിണ്ടാതിരുന്ന ന്യൂസ് 18 കേരളയിലെ ചാനൽ പുലികൾ സട കുടഞ്ഞെഴുന്നേറ്റു; എഴുതിയപ്പോൾ ഒരു വാക്ക് തെറ്റിപോയതിന്റെ പേരിൽ 84പിന്നിട്ട ആദരണീയനായ മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കറിനെതിരെ ഉറഞ്ഞു തുള്ളി സനീഷ് ഇടയിളം; സ്ത്രീ വിരുദ്ധതയിൽ കിടന്നു പുളച്ചു രസിച്ച ഭാസ്‌കര ഇളയപ്പൻ ലൈംഗിക വയോധികാഹ്ലാദം ഉള്ള വ്യക്തിയാണെന്ന് വരെ സനീഷിന്റെ ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തെ ഒതുക്കി തീർക്കാൻ ശ്രമിച്ചവരാണ് സനീഷ് ഇളയിടത്തും കൂട്ടരും. എല്ലാം സംഘപരിവാർ അജണ്ടയാണെന്ന് പോലും സുഹൃത്തുക്കളെ കൊണ്ട് പോസ്റ്റിടിപ്പിച്ചു. മറുനാടൻ മലയാളിയുടെ വ്യാജ പ്രചരണമാണെന്ന ആക്ഷേപം ഉന്നയിച്ചും രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ യുവതിയുടെ പരാതി സഹിതം മറുനാടൻ വാർത്ത കൊടുത്തു. ഇതിനിടെ ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്റെ തുറന്നു പറച്ചിലുകളും ന്യൂസ് 18 കേരളയിലെ സനീഷ് അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ മുഖം വികൃതമാക്കി. അറസ്റ്റ് ഭയന്ന് രാജീവ് ദേവരാജും ലല്ലു ശശിധരൻ പിള്ളയും സനീഷും ഒളിവിൽ പോയി. ബർണ്ണൻ കോളേജിലെ സഹപാഠിയായ എംഎൽഎയുടെ ചടുലമായ നീക്കവും പെൺകുട്ടിയെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല. ഒടുവിൽ സോഷ്യൽ മീഡിയയിലെ ഇടത് പുലികൾ പ്രോസിക്യൂഷൻ സഹായത്തിനായി കേണു. ഹൈക്കോടതിയിൽ എഫ് ഐ ആർ റദ്ദാക്കാൻ ഹർജി നൽകി. ഈ ഹർജിക്ക് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. അതുകൊണ്ട് മാത്രം ദളിത് പീഡനക്കേസിന് ഒരു മാസത്തെ സ്റ്റേ ഹൈക്കോടതി അനുവദിച്ചു.

ഇതിനിടെ സാമൂഹിക സാസ്‌കാരിക നായകന്മാരും രംഗത്ത് എത്തി. ന്യൂസ് 18 കേരളയിലെ പീഡനം നിയമസഭയിലും വിഷയമായി. പിന്നാലെ തലമുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കർ ഒരു പോസ്റ്റിട്ടു. ഇടത് ബുദ്ധിജീവികളുടെ നെഞ്ചിലേക്കായിരുന്നു അത് തളച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ സംഘപരിവാറാണെന്ന വാദം പൊളിഞ്ഞു. ഇത് സനീഷ് ഇളയടത്തിനെ പ്രകോപിതനാകുന്നു. കേരളം സംഭാവന ചെയ്ത ഏറ്റവും തലയെടുപ്പുള്ള മാധ്യമ പ്രവർത്തകനെ കടന്നാക്രമിക്കുകയാണ് സനീഷ്. ന്യൂസ് 18 കേരളയിലെ പ്രശ്‌നങ്ങളോട് പ്രതികരിച്ച് സെക്‌സ്വൽ ഹരാസ്‌മെന്റ് എന്ന വാക്ക് ഉപയോഗിച്ചതാണ് ഇതിന് കാരണം. ചാനലിൽ സ്ത്രീ പീഡനം നടന്നുവെന്ന് ബിആർപി ആരോപിച്ചുവെന്നാണ് കളിയാക്കൽ. അതിന് പകരം വീട്ടുന്നത് ബിആർപിയെ കടന്നാക്രമിച്ചു. ആരോടും പൊട്ടിത്തെറിക്കാത്ത മാന്യമുഖമെന്ന് സുഹൃത്തുക്കൾ പറയുന്ന സനീഷ് ഉറഞ്ഞു തുള്ളുകയാണ്. അതും കേസിലെ ഒരു മാസത്തെ സ്റ്റേയിലുള്ളപ്പോൾ. ഇത് നീക്കിയാൽ വീണ്ടും സനീഷിന് ഒളിവിൽ പോകേണ്ടി വരും. ഇത് പോലും ഓർക്കാതയാണ് മാധ്യമ കുലപതിയെ കടന്നാക്രമിക്കുന്നത്.

''ചെയ്യാത്ത കുറ്റത്തിന് ഞാൻ നിരന്തരം എനിക്ക് വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത് എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായിരുന്നു. ഞാൻ എന്ന വ്യക്തി ന്യൂസിൽ തെറ്റു വരുത്തിയാൽ എഡിറ്റോറിയൽ ടീമിന് ചോദിക്കാവുന്നതാണ്. അല്ലാതെ പരസ്യമായി ന്യൂസ് പോകുന്നതിനിടയിൽ എന്ന അധിഷേപിച്ചതിനും ഇത്തരം വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് മാനസികമായി തളർത്തിയതിനും മി സനീഷിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു''-ഇതായിരുന്നു ന്യൂസ് 18 കേരളയിലെ പീഡനത്തിന് ഇരയായ പെൺകുട്ടി മാനേജ്‌മെന്റിന് നൽകിയ പരാതി. ആദ്യം തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നായിരുന്നു സനീഷിന്റെ വാദം.

എന്നാൽ ഈ പരാതി പുറത്തായതോടെ ഉത്തരം മുട്ടി. ഇപ്പോൾ ബിആർപിയുടെ നെഞ്ചത്ത് പൊങ്കാല ഇടുകയാണ്. മാധ്യമ പ്രവർത്തകയുടെ പരാതി സസൂക്ഷം വായിച്ചാൽ അത് സ്ത്രീ പീഡനത്തിനെതിരായ പരാതിയാണ്. ഇതിനൊപ്പം ചാനലിലെ 3 പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ന്യൂസ് 18 കേരളയുടെ എച്ച് ആർ വൈസ് പ്രസിഡന്റ് മധുസൂദനൻ മാണ്ഡെയ്ക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇത് ചർച്ചയാക്കാതിരിക്കാനുള്ള ശ്രമം കൂടി സനീഷിന്റെ പോസ്റ്റിലുണ്ട്. റിസോർട്ടിലേക്ക് വിളിച്ചതും കാറിലെ പീഡനവുമാണ് ഈ കേസിൽ കുടുങ്ങിയ പ്രമുഖനെതിരെ ഉയർന്നിട്ടുള്ളത്. ഇത്തരം ആരോപണങ്ങൾ പുറത്തുവരുന്നതിനിടെയാണ് ബിആർപിയുടെ പോസ്റ്റ്. ഇവിടെയാണ് ന്യൂസ് 18 കേരളയിലെ സ്ത്രീപീഡനമില്ലെന്ന വാദം സനീഷ് ചർച്ചയാക്കുന്നത്. ഇത് സഹപ്രവർത്തകർക്കെതിരായ ആരോപണം പൊങ്ങി വരാതിരിക്കാനാണെന്നാണ് സൂചന. ഒരു പെൺകുട്ടി മാത്രമേ പരാതി കൊടുത്തിട്ടുള്ളൂവെന്ന് വരുത്താനുള്ള ബോധപൂർവ്വമായ ശ്രമം.

ഹരാസ്‌മെന്റ് എന്ന വാക്കിന് പല അർത്ഥമുണ്ട്. ക്ലേശിപ്പിക്കുക, അലട്ടുക, ബുദ്ധിമുട്ടിക്കുക, ശല്യം ചെയ്യുക, വലയ്ക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, വലയ്ക്കുക, പീഡനം, ശല്യം, ഉപദ്രവം, പീഡ, അസഹ്യത, വേവലാതി എന്നിങ്ങനെ നീളുന്നു അത്. സെക്‌സ്വൽ എന്ന വാക്കിനും അർത്ഥ തലം പലത്. ലൈംഗികമായ, മൈഥുനവിഷയകമായ, ലിംഗബന്ധപരമായ, ലൈംഗികപ്രജനനസംബന്ധിയായ, സ്ത്രീപുരുഷവർഗ്ഗഭേദ സംബന്ധിയായ, ലിംഗത്തെ സംബന്ധിച്ച ഇങ്ങനെയാണ് അവ. അതുകൊണ്ട് തന്നെ സെക്‌സ്വൽ ഹരാസ്‌മെന്റ് എന്നതിന് സ്ത്രീ പീഡനം എന്ന് മാത്രമല്ല വാക്കർത്ഥം. ഇംഗ്ലീഷ് ജേർണലിസത്തിൽ കുലപതിയായ ബിആർപി കരുതലോടെ വാക്കുകൾ ഉപയോഗിക്കുന്ന വ്യക്തിയാണ്. ന്യൂസ് 18 കേരളയിലെ പീഡനത്തെ സ്ത്രീപുരുഷവർഗ്ഗഭേദ സംബന്ധിയായ അലട്ടൽ എന്നും വിലയിരുത്താവുന്നതാണ്. എന്നാൽ ബിആർപിയുടെ പോസ്റ്റിലെ ഈ വാക്കിനെ ഏറ്റുപിടിച്ച് ലോകം ആദരിക്കുന്ന മാധ്യമ പ്രവർത്തകനെ കടന്നാക്രമിക്കുകയാണ് സനീഷ്. തങ്ങളെ വിമർശിക്കുന്നവരോടെല്ലാം അസഹിഷ്ണതയോടെ പെരുമാറുമെന്നും ആരും വിമർശിക്കരുതെന്ന ഭീഷണിയുമാണ് ബിആർപിയ്‌ക്കെതിരെയുള്ള പോസ്റ്റിൽ നിറയുന്നത്.

സനീഷ് പറയുന്നത് ഇങ്ങനെ-ന്യൂസ് 18 കേരളയിലെ സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് .നിങ്ങൾ തന്നെ പരിശോധിക്കുക. എന്താണ് ഞങ്ങളുടെ ചാനലിൽ ഉണ്ടായിരുന്ന കേസ്. അതൊരു തൊഴിൽ പ്രശ്നമായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തക ഒരു തൊഴിൽ പ്രശ്നത്തിനെതിരെയാണ് പ്രതിഷേധിച്ചത്. അവൾക്ക് ആവും വിധം. അത് ലൈംഗികപീഡനപരാതി ആയിരുന്നില്ല. ഒരൊറ്റ ഫോൺ കോൾ മതി, അത് മനസ്സിലാക്കാൻ. ഒന്ന് അവർ പരാതി കൊടുത്ത കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുക,ക്ലാരിഫൈ ചെയ്യുക . എന്താണ് പരാതി ,എന്താണ് കേസ് എന്ന്. അത് ഈ മുതിർന്ന,വളരെ മുതിർന്ന ഭാസ്‌കരെളേപ്പൻ ചെയ്തില്ല. അതിന് പകരം പെണ്ണാണോ പരാതിക്കാരി , എങ്കിൽ ലൈംഗിക പീഡനം തന്നെ എന്ന വയോധികാഹ്ലാദം കലർന്ന മുൻവിധി ചേർത്ത് അപ്പോ തന്നെ പോസ്റ്റ് ഇട്ടു, പരസ്യായിട്ട്. ഇത് അതി കഠിനമായ സ്ത്രീവിരുദ്ധതോന്ന്യാസമാണ്. സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുൻവിധി നിങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതോന്ന്യാസിയാണ് മുന്നോട്ട് വെക്കുന്നതെന്നാണ് വിമർശനം.

അയാളുടെ തോന്ന്യാസ പോസ്റ്റിന് എൺപത് ലൈക്കുകളേ ഉള്ളൂ,ശരി തന്നെ. പക്ഷെ ഞങ്ങളുടെ സ്ഥാപനത്തിൽ ലൈംഗികതോന്ന്യാസം നടന്നു എന്ന് പച്ചക്കള്ളം പറയുന്ന, പരാതിക്കാരിയായ ഞങ്ങളുടെ സഹപ്രവർത്തകയെ അടക്കം അപമാനിക്കുന്ന ആ പോസ്റ്റിന് താഴെ ലൈക്ക് ചെയ്തവർ , അത് വിശ്വസിച്ചവർ ചില്ലറക്കാരല്ല. കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയായ കെ സച്ചിദാനന്ദന്റെ ലൈക്ക് നിങ്ങൾക്ക് അവിടെ കാണാം. അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ ഈ തോന്ന്യാസിവയോധികന്റെ വഷളത്തരത്തിന് സാധിച്ചു. കെപി നിർമ്മൽകുമാർ എന്ന കഥാകൃത്ത് ഇക്കാര്യം വിശ്വസിച്ച് അവിടെ കമന്റ് ചെയ്തിരിക്കുന്നു. അതിനാലൊക്കെ തന്നെ..... ഇയാൾ , ഈ ഭാസ്‌കരൻ ഒരു വിധ പരിഗണനയും അർഹിക്കുന്നില്ല,അതിനാലാണ് ഈ പോസ്റ്റ്. പോസ്റ്റ് ട്രൂത്തിന്റെ കേരളത്തിലെ നടത്തിപ്പുകാർ ലാസർ സ്‌കറിയ പോലുള്ള മഞ്ഞപ്പത്രക്കഞ്ഞികുടിക്കാർ മാത്രമല്ല കേരളത്തിൽ,ഇയാളെപ്പോലുള്ള തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പികൾ കൂടെയുണ്ട് എന്ന് പറയാനാണ് . ബാക്കി പിന്നെ പറയാം.-എന്നും കുറിക്കുന്നു. അതായത് ബിആർപി ഭാസ്‌കറിനെ മാത്രമല്ല അദ്ദേഹത്തെ അനുകൂലിച്ച സച്ചിദാനന്ദനേയും വെറുതെ വിടുന്നില്ല. ഇനിയാരും ന്യൂസ് 18 കേരളയിലെ പ്രശ്‌നത്തിൽ അഭിപ്രായം പറയരുതെന്ന താക്കീതാണ് ഈ വാക്കുകളിൽ ഉള്ളത്.

സ്ത്രീ പീഡനമെന്നാൽ അത് ലൈംഗികമായ ചൂഷണം ചെയ്യൽ മാത്രമല്ല. സ്ത്രീയെ തുറിച്ചു നോക്കിയാൽ പോലും അത് പീഡനമാകുമെന്ന വലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ന്യൂസ് 18 കേരളയിൽ നിന്നത് ലിംഗപരമായ വിവേചനമാണ്. അത് സത്രീയുടെ കണ്ണിൽ കാണുന്നവർക്ക് സ്ത്രീയ്‌ക്കെതിരായ പീഡനവും. ഇതാണ് ബിആർപി പങ്കുവച്ച വികാരം. എന്നാൽ അതിനെ ലൈംഗിക ചുവയോടെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സനീഷ് ചെയ്തിരിക്കുന്നത്. ഒപ്പം ലോകം ആദരിക്കുന്ന മലയാളിയുടെ മനസ്സിൽ ഇടം നേടിയ മാധ്യമ പ്രവർത്തകനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. ന്യൂസ് 18 കേരളയിലെ വിഷയത്തോടെ പ്രതികരിച്ചത് മാത്രമാണ് ഇടത് മനസ്സുള്ള ബിആർപി ചെയ്തതെന്നതാണ് ഈ പ്രകോപനത്തിന് കാരണം. ലൈക്കും ഷെയറും കൂടിയാൽ അതും ചർച്ചകളെ സ്വാധീനിക്കും. അങ്ങനെ ബുദ്ധി ജീവികൾ ന്യൂസ് 18 കേരളയിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.

കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകനാണ് ബിആർപി ഭാസ്‌ക്കർ. അറുപതു വർഷത്തിലധികം നീണ്ട മാധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്റെ മനുഷ്യാവകാശ-സാംസ്‌കാരിക മേഖലയിലെയും സജീവ സാന്നിധ്യമായി നിലകൊണ്ട വ്യക്തിയാണ് ബിആർപി. ആദിവാസി-ദളിത് വിഷയങ്ങളിൽ മാധ്യമപ്രവർത്തനത്തിന് അപ്പുറത്തേക്ക് ഒരു ആക്ടിവിസ്റ്റിനെ പോലെ പ്രവർത്തിച്ചു ബിആർപി. ഏറ്റവും ഒടുവിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരത്തിൽ വരെ ശരിയുടെ പക്ഷത്ത് നിലകൊണ്ടു അദ്ദേഹം. ഇങ്ങനെ പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി കാൽ നൂറ്റാണ്ട് കേരളം മുഴുവൻ സഞ്ചരിച്ചും എഴുതിയും പ്രസംഗിച്ചും നടന്ന ബിആർപി കേരളത്തിലെ പൊതു പ്രവർത്തനത്തിന് പുതിയ മാനവും നൽകി. കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസ് പ്രവർത്തനമാരംഭിക്കുന്നതും ബിആർപിയുടെ മുഖ്യ കാർമികതയിലായിരുന്നു. പിടിഐയിൽ തുടങ്ങിയ മാധ്യമ പ്രവർത്തന ഇടപെടലുകൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും സജീവമായി കൊണ്ടു പോവുകയാണ് ബിആർപി. അതുകൊണ്ട് തന്നെയാണ് ന്യൂസ് 18 കേരളയിലെ വിഷയത്തിലും ഇടപെട്ടത്. എന്നാൽ അത് സനീഷിനെ പ്രകോപിപ്പിച്ചു. അത് അപമാനത്തിലേക്കും എത്തി.

സനീഷ് ഇളയടത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഈ പോസ്റ്റിട്ട ബീയാർപ്പീ ഭാസ്‌കരൻ ചില്ലറക്കാരനല്ല,പുലിയാണ്. വളരെ മുതിർന്ന മാധ്യമപ്രവർത്തകൻ. വിക്കിപീഡിയ മലയാളത്തിൽ സ്വന്തമായി പേജുണ്ട്. അത് തുറന്നാൽ നിങ്ങൾക്ക് മനസ്സിലാകും,എൺപത്തിയഞ്ച് വയസ്സുള്ള അതിപ്രഗൽഭനായ ജേണലിസ്റ്റ് പുലിയാണ് ഭാസ്‌കരേട്ടനെന്ന്. ഇനി ഒന്ന് കൂടെ ഈ പോസ്റ്റ് വായിക്കുക. എന്താണയാള് എഴുതി വെച്ചിട്ടുള്ളത്. ന്യൂസ് 18 കേരളയിലെ സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് .നിങ്ങൾ തന്നെ പരിശോധിക്കുക. എന്താണ് ഞങ്ങളുടെ ചാനലിൽ ഉണ്ടായിരുന്ന കേസ്. അതൊരു തൊഴിൽ പ്രശ്നമായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തക ഒരു തൊഴിൽ പ്രശ്നത്തിനെതിരെയാണ് പ്രതിഷേധിച്ചത്. അവൾക്ക് ആവും വിധം. അത് ലൈംഗികപീഡനപരാതി ആയിരുന്നില്ല.
ഒരൊറ്റ ഫോൺ കോൾ മതി, അത് മനസ്സിലാക്കാൻ. ഒന്ന് അവർ പരാതി കൊടുത്ത കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുക,ക്ലാരിഫൈ ചെയ്യുക . എന്താണ് പരാതി ,എന്താണ് കേസ് എന്ന്. അത് ഈ മുതിർന്ന,വളരെ മുതിർന്ന ഭാസ്‌കരെളേപ്പൻ ചെയ്തില്ല. അതിന് പകരം പെണ്ണാണോ പരാതിക്കാരി , എങ്കിൽ ലൈംഗിക പീഡനം തന്നെ എന്ന വയോധികാഹ്ലാദം കലർന്ന മുൻവിധി ചേർത്ത് അപ്പോ തന്നെ പോസ്റ്റ് ഇട്ടു, പരസ്യായിട്ട്. ഇത് അതി കഠിനമായ സ്ത്രീവിരുദ്ധതോന്ന്യാസമാണ്. സ്ത്രീകൾ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുൻവിധി നിങ്ങൾക്കുള്ളിലെ സ്ത്രീവിരുദ്ധതോന്ന്യാസിയാണ് മുന്നോട്ട് വെക്കുന്നത്.

എന്റെ സഹപ്രവർത്തക ഒരു റിസർവ്വേഷനും ഉന്നയിച്ചിട്ടില്ല. അവർജോലി ചെയ്യുന്ന സ്ഥാപനത്തിനകത്ത് അവർക്കെതിരെ ചില്ര്ര പശ്നങ്ങൾ നേരിട്ടതായി തോന്നി, അവർ ജനറൽ സ്പെയിസിൽ നിന്ന് അതിനെതിരെ പ്രതികരിച്ചു.അത് മുതിർന്ന ആൺപുലി മനസ്സിലാക്കുന്നത് അയാളുടെ മുൻവിധികളുമായി ചേർത്താണ്. ന്യൂസ് 18 കേരളയിൽ പെൺകുട്ടി പൊലീസിൽ ഒരു പരാതി നൽകിയിരിക്കുന്നു.പെൺകുട്ടിയാണ്, എന്നാൽ അത് പീഡനമായിരിക്കും എന്നയീ ഭാസ്‌കരെളേപ്പന്റെ മുൻവിധി സ്ത്രീവിരുദ്ധമായ അയാളുടെ രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് വന്ന മുൻവിധി കലർന്ന തോന്ന്യാസപോസ്റ്റാണ്. നോക്കണം, അയാൾ വളരെ മുതിർന്ന ജേണലിസ്റ്റാണ്. എത്ര മുതിർന്നത് എന്നോ.

അയാൾ പണിയെടുത്ത് തകർക്കുന്ന കാലത്ത് നമ്മളിപ്പോ മനസ്സിലാക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ട് ഇല്ല. ദലിത് രാഷ്ട്രീയം ഇത്രയ്ക്ക് ഊർജ്ജിതമായിട്ടില്ല. സോഷ്യൽ മീഡിയ മാധ്യമപ്രവർത്തകരെ ഇത്ര രൂക്ഷമായി ഓഡിറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല. അക്കാലത്ത് ഇപ്പോഴത്തേതിനെക്കാൾ ശക്തരായിരുന്നു ഈ പണി-ജേണലിസം -ചെയ്യുന്നവർ. ഭയങ്കരമാം വിധം പ്രിവിലേജ്ഡ് ആയ ആൺശിങ്കങ്ങൾ ആയിരുന്നു ഇവർ. ആ പ്രിവിലേജ് എല്ലാം അനുഭവിച്ച്, ആ തോന്ന്യാസമുൻവിധികളിൽ കിടന്ന് പുളച്ച് രസിച്ച ഈ ചങ്ങാതി, ഒരൊറ്റ ഫോൺ കോൾ ചെയ്ത് വാർത്ത ഒന്ന് സ്ഥിരീകരിച്ച് എഴുതുക എന്ന ശീലം പോലുമില്ലാത്ത ഈ പരമബഗിടാപ്പി അയാളുടെ വിധ്വംസകമുൻവിധികളാൽ എന്തൊക്കെ തോന്ന്യാസങ്ങൾ വാർത്തയായി എഴുതിയിട്ടുണ്ടാകും. എത്ര ആളുകളെ ,നിരപരാധികളെ കൊലയ്ക്ക് കൊടുത്തിട്ടുണ്ടാകും.

അയാളുടെ തോന്ന്യാസ പോസ്റ്റിന് എൺപത് ലൈക്കുകളേ ഉള്ളൂ,ശരി തന്നെ. പക്ഷെ ഞങ്ങളുടെ സ്ഥാപനത്തിൽ ലൈംഗികതോന്ന്യാസം നടന്നു എന്ന് പച്ചക്കള്ളം പറയുന്ന, പരാതിക്കാരിയായ ഞങ്ങളുടെ സഹപ്രവർത്തകയെ അടക്കം അപമാനിക്കുന്ന ആ പോസ്റ്റിന് താഴെ ലൈക്ക് ചെയ്തവർ , അത് വിശ്വസിച്ചവർ ചില്ലറക്കാരല്ല. കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയായ കെ സച്ചിദാനന്ദന്റെ ലൈക്ക് നിങ്ങൾക്ക് അവിടെ കാണാം. അദ്ദേഹത്തെ വിശ്വസിപ്പിക്കാൻ ഈ തോന്ന്യാസിവയോധികന്റെ വഷളത്തരത്തിന് സാധിച്ചു. കെപി നിർമ്മൽകുമാർ എന്ന കഥാകൃത്ത് ഇക്കാര്യം വിശ്വസിച്ച് അവിടെ കമന്റ് ചെയ്തിരിക്കുന്നു. അതിനാലൊക്കെ തന്നെ.....

ഇയാൾ , ഈ ഭാസ്‌കരൻ ഒരു വിധ പരിഗണനയും അർഹിക്കുന്നില്ല,അതിനാലാണ് ഈ പോസ്റ്റ്. പോസ്റ്റ് ട്രൂത്തിന്റെ കേരളത്തിലെ നടത്തിപ്പുകാർ ലാസർ സ്‌കറിയ പോലുള്ള മഞ്ഞപ്പത്രക്കഞ്ഞികുടിക്കാർ മാത്രമല്ല കേരളത്തിൽ,ഇയാളെപ്പോലുള്ള തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പികൾ കൂടെയുണ്ട് എന്ന് പറയാനാണ് .
ബാക്കി പിന്നെ പറയാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP