ഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ സ്ത്രീ യാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി ബസിന് പിന്നാലെ പാഞ്ഞു; ചെയ്സ് ചെയ്ത് ബസിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടത് നമ്മുടെ കേരളാ പൊലീസ്; ആദ്യ കോവിഡ് രോഗിയെ ചികിൽസിച്ച നഴ്സ് വരച്ചു കാട്ടുന്നത് കാക്കിക്കുള്ളിലെ നന്മമരങ്ങളെ; സന്ധ്യാ ജലേഷ് ആ കഥ പറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: മൂന്നര വർഷമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സാണ് സന്ധ്യ ജലേഷ്. ജോലി കഴിഞ്ഞുള്ള സമയം സാഹിത്യരചനയാണ് സന്ധ്യയുടെ താൽപ്പര്യം. രണ്ട് നോവലുകളുടെ രചയിതാവാണ്. 'മഴ മേഘങ്ങളെ കാത്ത്' എന്ന നോവലിന് ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ 2107ലെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ചു. എന്നാൽ ഇതിന് അപ്പുറത്തേക്ക് സന്ധ്യ ജലേഷിനെ മലയാളി അറിയും. കേരളത്തിലെ ആദ്യത്തെ കോവിഡ് രോഗികളിലൊരാളെ ചികിത്സിച്ച നഴ്സ്. ധൈര്യ സമേതം ഉത്തരവാദിത്തം ഏറ്റെടുത്ത മാതൃക. ഈ മാലാഖ ഇപ്പോൾ പറയുന്നത് മറ്റൊരു നന്മയെ കുറിച്ചാണ്. കേരളാ പൊലീസിന്റെ കരുതൽ.
പൊലീസിനെ കുറിച്ച് എവിടേയും കേൾക്കുന്നത് നെഗറ്റീവായ കാര്യങ്ങളാണ്. ലോക്കപ്പ് മർദ്ദനവും വ്യാജ തെളിവുണ്ടാക്കലും എല്ലാം അതിൽ പെടും. എന്നാൽ നിപ്പയെ പ്രതിരോധിക്കാൻ പിപിഇ കിറ്റിട്ട. അതിന് ശേഷം കോവിഡിനെ ധൈര്യത്തോടെ പ്രതിരോധിക്കാനിട്ട നഴ്സ് തുറന്നു കാട്ടുന്നത് പൊലീസിലെ നന്മയെയാണ്. പെരുവഴിയിലായ സന്ധ്യയേയും മറ്റുള്ളവരേയും സഹായിച്ച പൊലീസിന്റെ മനസ്.
കോവിഡ് പ്രോട്ടോക്കോൾ മൂലം ബസ്സുകളിൽ പരിമിതമായ യാത്രക്കാരെ കയറ്റുന്ന നിയമം വന്നപ്പോൾ ഒരു രാത്രിയിൽ അവർ പെരുവഴിയിലായി. എന്നാൽ അവർക്ക് രക്ഷയായി നല്ലവരായ ചില പൊലീസുകാരെത്തി. സന്ധ്യയെപ്പോലെ ഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ മറ്റ് സ്ത്രീയാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി കെഎസ്ആർടിസി ബസ്സിന് പിന്നാലെ പാഞ്ഞു. ബസ്സിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടു.-അങ്ങനെ മാതൃകയായ പൊലീസ് കഥ.
ദിവസങ്ങൾക്ക് മുമ്പാണ് പൊലീസിന്റെ സഹായ ഹസ്തം നഴ്സിനെ തേടിയെത്തിയത്. അത് സമൂഹത്തിന് മുമ്പിൽ പങ്കുവച്ച് അർഹമായ കൈയടി പൊലീസിന് വാങ്ങി കൊടുക്കുകയാണ് ഈ ആരോഗ്യ പ്രവർത്തക. എസ്ഐ ബിജു പോൾ, സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവരാണ് അന്ന് പൊലീസ് വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ.
ആ സംഭവം സന്ധ്യ വിശദീകരിക്കുന്നത് ഇങ്ങനെ
നവംബർ 21, വൈകുന്നേരം 6.35 നായിരുന്നു സംഭവം. സ്ഥലം തൃശൂർ ശക്തൻ സ്റ്റാന്റ്. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസ് കാത്തുനിൽക്കുകയാണ് ഏതാനും യാത്രക്കാർ. സ്ത്രീകളും പുരുഷന്മാരുമുണ്ട്. കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നിറങ്ങുന്ന ബസുകൾ ശക്തൻ സ്റ്റാന്റിൽ നിർത്തി യാത്രാക്കാരെ കയറ്റി പോവുന്നതാണ് പതിവ് രീതിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ശക്തൻ സ്റ്റാന്റിൽ നിർത്താതെയാണ് പല ബസ്സുകളും പോവുന്നത്. വരുന്ന ബസ്സുകളെല്ലാം നിർത്താതെ പോയപ്പോൾ യാത്രക്കാരിൽ പലരുടേയും ക്ഷമവിട്ടിരുന്നു. ഒന്നോ രണ്ടോ മണിക്കൂർ യാത്ര ചെയ്ത് ദൂരെ സ്ഥലങ്ങളിലെത്തേണ്ട സ്ത്രീയാത്രക്കാരിൽ പലരും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. 7.35ന്റെ അവസാന ബസ്സും നിർത്താതെ പോയപ്പോഴേക്കും പിന്നെന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ കുഴങ്ങി. നിസ്സഹായരായി നിൽക്കുമ്പോഴാണ് കുറച്ചകലെ മാറി പൊലീസിന്റെ 112 പട്രോളിങ് വാഹനം കണ്ടത്. സ്ത്രീ യാത്രക്കാർ നേരെ ചെന്ന് ബുദ്ധിമുട്ടറിയിച്ചു. പിന്നെ നടന്നത് അൽപം നാടകീയരംഗങ്ങളായിരുന്നു. പരാതി അറിയിച്ച യാത്രക്കാരേയും വാഹനത്തിൽ കയറ്റി ഒരു കിലോമീറ്ററോളം പൊലീസ് വാഹനം ബസ്സിനെ പിന്തുടർന്നു. വഴിയിൽ കെഎസ്ആർടിസി തടഞ്ഞ് യാത്രക്കാരെ കയറ്റിവിട്ടു. ഇത്തരത്തിൽ പെരുമാറരുതെന്ന് ബസ് ജീവനക്കാർക്ക് ഉപദേശവും നൽകിയാണ് പൊലീസുകാർ മടങ്ങിയത്.
'മെഡിക്കൽ കോളേജിൽ ആറ് മണി വരെ ഡ്യൂട്ടിയും കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോവാനായാണ് ശക്തൻ സ്റ്റാന്റിൽ ബസ് കാത്തിരുന്നത്. എന്നാൽ ഏഴ് മണി കഴിഞ്ഞിട്ടും ഒറ്റ ബസ് പോലും ശക്തൻ സ്റ്റാന്റിൽ നിർത്തിയില്ല. എനിക്കുള്ള ലാസ്റ്റ് ബസ് 7.50നാണ്. എന്നെപ്പോലെ മറ്റ് യാത്രക്കാരും വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് പട്രോൾ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസ് വാഹനം കണ്ടത്. അവരോട് പോയി കാര്യം പറഞ്ഞു. അതിനിടയ്ക്ക് അവസാനത്തെ ബസ് വന്നു. ഞങ്ങൾ യാത്രക്കാരെല്ലാം കൂടി റോഡിൽ ബസ് തടയാനായി നിന്നു, അപ്പോൾ അത് മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ബസ് സ്ലോ ആക്കിയെങ്കിലും നിർത്താതെ പോവുകയായിരുന്നു. അപ്പോഴേക്കും ഡ്യൂട്ടിയിലുള്ള പൊലീസുകാരനും എത്തി. എറണാകുളം പോവേണ്ടതാണെന്ന് കാര്യം പറഞ്ഞപ്പോൾ ദൂരെ പോവേണ്ടവർ വാഹനത്തിൽ കയറിക്കോളൂവെന്ന് പൊലീസുകാർ പറഞ്ഞു. ഞങ്ങൾ കുറച്ചുപേർ വാഹനത്തിൽ കയറി. ഒരു കിലോമീറ്ററോളം ബസ്സിനെ പിന്തുടർന്നു. ബസ് നിർത്താൻ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് നിർത്തിയില്ല. നിവൃത്തിയില്ലാതായപ്പോൾ പൊലീസ് വാഹനം കെഎസ്ആർടിസിയെ മുന്നിൽ ബ്ലോക്ക് ചെയ്ത് ഞങ്ങളെ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനാലാണ് ആളുകളെ തിരുകികയറ്റാത്തത് എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. പക്ഷെ ദൂരേയ്ക്ക് പോവേണ്ട സ്ത്രീകൾ എന്തുചെയ്യും അവരെ പരിഗണിക്കണമെന്ന് പൊലീസ് അവർക്ക് നിർദേശവും നൽകി. അന്ന് ആ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് യാത്ര ചെയ്യാനായത്. അവർ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. അവരോട് ഒരുപാട് നന്ദിയുണ്ട്. എല്ലാ ദിവസവും ഇത്തരത്തിൽ യാത്രക്കാർ ഇതുപോലെ കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമുണ്ടാവണമെന്നാണ് ഞങ്ങളെപ്പോലെയുള്ള പതിവ് യാത്രക്കാരുടെ ആവശ്യം.
സംഭവത്തെക്കുറിച്ച് ബിജു പോൾ മാതൃഭൂമിയോട് വിശദീകരിച്ചത് ഇങ്ങനെ
സ്ത്രീകളാണ് യാത്രക്കാരിലേറെയും. അവർ ബസ്സിന് കൈ കാണിച്ചെങ്കിലും നിർത്തുന്നില്ലെന്നാണ് പറഞ്ഞത്. പലരും എറണാകുളത്തേക്ക് വരെ എത്തേണ്ടവരാണ്. ഒന്നോ രണ്ടോ മണിക്കൂർ യാത്ര ചെയ്തവർ. ഇത്തരത്തിൽ പരാതി പറഞ്ഞപ്പോൾ ഇടപെടാതിരിക്കുന്നതെങ്ങനെയാണ്. അതുകൊണ്ടാണ് കെഎസ്ആർടിസി ബസ്സ് പിന്തുടർന്ന് തടഞ്ഞത്. സ്ത്രീകളായ യാത്രക്കാരാണ്, ബസ് മാത്രമാണ് ഇപ്പോൾ ആശ്രയം, ദൂരെ സ്ഥലത്തേക്ക് എത്തേണ്ടതാണ് എന്നൊക്കെ ഡ്രൈവറെ പറഞ്ഞ് മനസ്സിലാക്കി. ഞങ്ങളുടെ വാഹനത്തിൽ വന്ന നാലോ അഞ്ചോ പേരെ ബസ്സിൽ കയറ്റിവിട്ടു. കോവിഡ് പ്രോട്ടോക്കോളൊക്കെ തന്നെയാണ്. എന്നാൽ ഇത്തരത്തിലൊരു അവസ്ഥയിലെന്ത് ചെയ്യാനാണ്. യാത്രക്കാരുടെ ആവശ്യവും പ്രയാസവും കൂടി പരിഗണിക്കണമല്ലോ.
തൃശൂരിൽ മാത്രമല്ല, കേരളത്തിലെ പലഭാഗത്തുനിന്നുള്ള പലരും സോഷ്യൽ മീഡിയയിലൂടെ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്. പ്രൈവറ്റ് ബസ് ആയാലും സ്വകാര്യ ബസ് ആയാലും സാധാരണക്കാർക്ക് യാത്രയ്ക്കുള്ള മാർഗം ബസ് മാത്രമാണ്. ഒരു ദിവസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനും ശേഷം ഒന്ന് വീടണയാനായി അവസാന ബസ് എത്തുന്നതും കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളെ തകർക്കരുതെന്നാണ് ഇവർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്