മണൽ മാഫിയയ്ക്കെതിരെ നിലപാടെടുത്ത വില്ലേജ് ഓഫീസറെ ബന്ദിയാക്കിയ ഗുണ്ടകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം; നട്ടെല്ലുള്ളവന്റെ കാൽ വെട്ടിയവനോടു മല്ലിട്ടാൽ ഞാനും ബലിയാടാകും; എല്ലാം ശരിയാകുമെന്നു പറഞ്ഞവർ എവിടെ? അഴിമതിക്കെതിരെ പടവെട്ടിയ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ രോദനം നാട്ടുകാർ ഏറ്റെടുക്കട്ടെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കസ്റ്റഡിയിലെടുത്ത മണൽ ലോറി വില്ലേജ് ഓഫീസറെ ഉപരോധിച്ച് മോചിപ്പിച്ചു. ഇതിൽ വില്ലേജ് ഓഫീസർ പൊലീസിൽ പരാതിപ്പെട്ടു. അപ്പോൾ മുകളിൽ നിന്നുള്ള സമ്മർദ്ദം. ജീവന് ഭീഷണിയാണെന്ന് മനസ്സിലായതോടെ കണ്ണൂരിലെ കയരളം വില്ലേജ് ഓഫീസർ കോട്ടയം സ്വദേശിയായ എസ്.അരുൺ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി. റവന്യൂമന്ത്രിയെ നേരിട്ട് കണ്ട് നീതിയുറപ്പാക്കാനാണ് അരുണിന്റെ ശ്രമം. സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കൊപ്പം ആരുമില്ലെന്ന് മനസ്സിലാക്കി മണൽ മാഫിയയ്ക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കാൻ നിർബന്ധിതനായിരിക്കുകയാണ് അരുൺ.
അഴിമതിക്കെതിരായ പോരാട്ടം ഏറ്റെടുത്തിട്ടും ആരും പിന്തുണക്കാനില്ലെന്നത് അരുണിനെ വേദനിപ്പിക്കുന്നു. ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തിളല്ല. ഈ കൊച്ചു കേരളത്തിലെ എന്റെ സ്വന്തം ഓഫീസിലാണ് ഞാൻ മൂന്നു മണിക്കൂർ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണൽ കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം. ബലാൽക്കാരമായി അക്രമകാരികൾ ഓഫീസിൽ നിന്നും ഞാൻ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോൽ മേശ വലിപ്പിൽ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു. നാൽപ്പതോളം ആളുകൾ.. മൂന്നര മണിക്കൂർ തടഞ്ഞു വച്ചുള്ള അസഭ്യം പറച്ചിലും വധ ഭീഷണിയും.. എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട് ദിവസങ്ങൾ.'തനിക്ക് ഇതിന്റെ ആവശ്യമുണ്ടോ?' എന്ന് ഒരു മേലുദ്യോഗസ്തനും ചോദിച്ചു. കൂട്ടത്തിൽ അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു..'താൻ ഒരു നിരന്തര പ്രശ്നക്കാരനാണ്'-സംഭവത്തെ കുറിച്ച് അരുണിന്റെ പ്രതികരണം ഇങ്ങനെയാണ്.
ഒരു സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടിക്കുമ്പോൾ പൊതുജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷെ ഒന്നോർക്കണം പ്രലോഭനങ്ങൾക്ക് വഴിപ്പെടാത്തവനെ അവർ ഭീഷണികൊണ്ട് കീഴടക്കും. ആരൊക്കെയോ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞവരാരും എന്നെ സഹായിച്ചില്ല. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അക്രമകാരികൾക്കെതിരായി നൽകിയ പരാതി പിൻവലിക്കുവാൻ നിർബന്ധിതനായിരിക്കുന്നുവെന്നും അരുൺ പറയുന്നു. ഏറ്റവും ആത്മനിന്ദയോടെ എനിക്കത് ചെയ്യേണ്ടി വന്നേക്കും. സ്ഥലം മാറ്റത്തിനുള്ള അപേക്ഷയും കൊടുത്തു. ഇനി ഇവിടെ ജോലി ചെയ്യുന്നതിൽ എന്തർത്ഥം? അനധികൃത മണൽ കടത്ത് തടഞ്ഞ നട്ടെല്ലുള്ള ഒരുവന്റെ കാല് വെട്ടിയ മണൽ മാഫിയയുമായിട്ടാണ് ഞാൻ ഏറ്റുമുട്ടിയതും തോറ്റതും. എന്തെങ്കിലുമൊക്കെ ചെയ്യുവാൻ കഴിയും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. നട്ടെല്ലുള്ള ഒരുവൻ എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഇനിയും അത് തുടരുമായിരുന്നുവെന്നാണ് അരുൺ വിശദീകരിക്കുന്നത്.
എനിക്ക് പ്രതീക്ഷയുണ്ട്. തിരുവനന്തപുരം ചെന്നിട്ടാനെങ്കിലും റവന്യൂ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം ബോധിപ്പിക്കും. ഒരു വില്ലേജ് ഒഫീസറായിട്ടല്ല. കാലറ്റു പോയ ആ ഒരുവന്റെ ആവേശത്തോടെ തന്നെ. എനിക്കുണ്ടായ അപമാനം എന്റെ നീതി ബോധത്തിന്റെ അവസാനമല്ല. എനിക്കുറപ്പാണ് എന്നെ സഹായിക്കുവാൻ ആരെങ്കിലും ഉണ്ടാവും. ജിഷയെപ്പോലെ അജ്ഞാതനായ ഒരുവനാൽ കൊല്ലപ്പെടുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കതിൽ ഭയവുമില്ല. നിശ്ചയമായും മയ്യിൽ പൊലീസ്സ്റ്റേഷനിൽ കയരളം വില്ലേജ് ഒഫീസ്സർ എന്ന നിലയിൽ ഞാൻ ഫയൽ ചെയ്ത പെറ്റീഷനിൽ അവരുടെ പേരു വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്നും അരുൺ പറയുന്നു. റവന്യൂമന്ത്രിയുടെ അനുകൂല മനസ്സുണ്ടെങ്കിൽ കണ്ണൂരിൽ തന്നെ തുടരാനാണ് അരുണിന് ആഗ്രഹം.
മയ്യിൽ കയരളം വില്ലേജ് ഓഫീസറാണ് അരുൺ. അനധികൃതമായി കടത്തുകയായിരുന്ന മണൽലോറി കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മഹസ്സർ തയ്യാറാക്കുന്നതിനിടയിലാണ് മുപ്പതോളം വരുന്ന സംഘം സ്ഥലത്തെത്തി വില്ലേജ് ഓഫീസറെ മൂന്നുമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. ലോറിക്ക് മണൽ കടത്താനുള്ള പാസോ ആർസി ബുക്കോ ഡ്രൈവർക്ക് ലൈസൻസോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ടി പിടിച്ചെടുത്ത് മഹസ്സർ തയ്യാറാക്കി തളിപ്പറമ്പ് തഹസിൽദാർ മുമ്പാകെ ഹാജരാക്കാൻ വില്ലേജ് ഓഫീസർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഓഫീസറെ ഉപരോധിച്ച് താക്കോൽ കൈവശപ്പെടുത്തി ലോറിയുമായി സംഘം കടന്നുകളഞ്ഞത്. പിടികൂടിയ ശേഷം വ്യാജ പാസുമായി സംഘം സ്ഥലത്തെത്തിയതായും എന്നാൽ പാസിൽ സമയം ഉൾപ്പെടെ രേഖപ്പെടുത്താത്തത് വില്ലേജ് ഓഫീസർ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
മണ്ണു കയറ്റിവന്ന മറ്റൊരു ലോറിയും ഇതേസമയം വില്ലേജ് ഓഫീസർ പിടികൂടിയിരുന്നു. ഈ വാഹനവും കേസ് രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതെ ഉടമകൾ സ്ഥലത്തുനിന്നും എടുത്തുകൊണ്ടുപോയി. അതിക്രമം കാട്ടിയ സംഘം വില്ലേജ് ഓഫീസിനകത്ത് കയറി ഓഫീസറുടെ മേശയിൽ അടിച്ച് ശബ്ദം വെക്കുകയും കൊലവിളി നടത്തുകയും ചെയ്തു. സംഘം മൂന്നുമണിക്കൂറോളം ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ആളുകളെ തിരിച്ചയക്കേണ്ടിയും വന്നു. സംഭവം സംബന്ധിച്ച് വില്ലേജ് ഓഫീസർ എഡിഎമ്മിന് പരാതി നൽകി. പൊലീസിനേയും കാര്യങ്ങൾ അറിയിച്ചു. എന്നാൽ രാഷ്ട്രീയക്കരുത്തിന്റെ ബലത്തിൽ പരാതി പിൻവലിക്കാനുള്ള സമ്മർദ്ദമാണ് അരുണിന് മുകളിൽ പിന്നീട് ഉണ്ടായത്. ജീവനെ ഭയന്ന് പേടിച്ചോടാൻ അരുണിന് ഇഷ്ടമില്ല. പക്ഷേ ആരും കൂടെയില്ലാത്ത അവസ്ഥയിൽ മറ്റൊന്നും ചെയ്യാനാകില്ലെന്ന തിരിച്ചറിവ് അരുണിനുണ്ട്.
സിപിഎമ്മിലെ പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണാധികാരമുള്ള മയ്യിൽ കോ ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈ സൊസൈറ്റിക്ക് വേണ്ടി വന്ന മണൽ ലോറികളാണ് പിടിച്ചതെന്നാണ് മറുവാദം. അതുകൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ അടക്കമുള്ളവർ അരുണിന് എതിരായി. ഈ മേഖലയിൽ രാഷ്ട്രീയ നേതൃത്വത്തെ എതിർത്ത് ഒരു ഉദ്യോഗസ്ഥനും പ്രവർത്തിക്കാനും കഴിയില്ല. അതു മനസ്സിലാക്കിയാണ് വില്ലേജ് ഓഫീസിൽ എത്തി ബഹളമുണ്ടാക്കിയവർക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം മുതിർന്ന ഉദ്യോഗസ്ഥർ ചെലുത്തുന്നത്. പൊലീസ് കേസ് എടുത്താലും ആരും സാക്ഷി പറയാൻ എത്തില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസ് പിൻവലിച്ച് സ്ഥലം മാറ്റം വാങ്ങി പോകാൻ അരുൺ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇടതുപക്ഷം ഭരിക്കുമ്പോൾ ഇക്കാര്യത്തിൽ അരുണിന് അനുകൂലമായ തീരുമാനം സർക്കാർ എടുക്കുമെന്ന് ആരും കരുതുന്നുമില്ല.
Stories you may Like
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- 377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- കമ്മിറ്റി നിർദ്ദേശിച്ചത് ഇലക്ട്രിക് കാർ ആശയം; കൊടുക്കാൻ പോകുന്നത് 'സൈക്കിളും'!
- 12 വില്ലേജ് ഓഫീസർമാരുടെ പരാതിയിൽ കലക്ടറുടെ അതിവേഗ ഇടപെടൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്