പ്രകൃതിക്കൊപ്പം സഞ്ചരിക്കുന്ന സഞ്ചാരിയെ അംഗീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ്; കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ മോസ്റ്റ് ഇന്നവേറ്റീവ് യൂസ് ഓഫ് ഇന്റഫോർമേഷൻ ടെക്നോളജി ഇൻ ടൂറിസം അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി സഞ്ചാരി അംഗങ്ങൾ: മൂന്നുവർഷം മുമ്പ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇപ്പോഴുള്ളത് അഞ്ചുലക്ഷത്തോളം അംഗങ്ങൾ; പ്രകൃതിയോടൊപ്പം, പ്രകൃതിയെ അറിഞ്ഞ് യാത്രചെയ്യാൻ അവസരമൊരുക്കുന്ന സഞ്ചാരി കൂട്ടായ്മയ്ക്ക് ഇത് അഭിമാന നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
സൗഹൃദം തേടി ഫേസ്ബുക്കിൽ കൂടുകുട്ടാത്തവർ ആരുമില്ല. എന്നാൽ സൗഹൃദത്തെ അങ്ങിനെ ഫേസ്ബുക്കിൽ മാത്രം ഒതുക്കി നിർത്താനുള്ളതാണോ? ചിലരുടെ എങ്കിലും മനസ്സിൽ അങ്ങിനെ ഒരു സംശയം തോന്നാതിരിക്കില്ല. ഇത്തരം ഒരു ആശയം മനസ്സിൽ തൊട്ടപ്പോൾ ഫേസ്ബുക്കിൽ മാത്രം കണ്ടു പരിചയപ്പെട്ട ചിലരുടെ സൗഹൃദങ്ങൾ വളർന്നു. അവർക്ക് എല്ലാവർക്കും ഒരേ ടേസ്റ്റ് ആയിരുന്നു. കാണണം.. കണ്ണു തുറന്ന് കാണണം.. ലോകത്തെ കാണണം.. പ്രകൃതിയെ കാണണം... നമുക്ക് ചുറ്റുമുള്ള എല്ലാം എല്ലാം കാണണം. അങ്ങിനെ ഒരേ ആശയങ്ങൾ ഉള്ള അവർ തങ്ങളുടെ എല്ലാം ആശയത്തെ ഒന്നിപ്പിച്ച് ഇമ്മിണി ബലുതാക്കി. അങ്ങിനെയാണ് ഫേസ്ബുക്കിൽ സഞ്ചാരി എന്ന ഗ്രൂപ്പ് പിറന്നത്.
2014ൽ പിറന്ന ഈ ഗ്രൂപ്പിന് മൂന്ന് വർഷം പിന്നിട്ടപ്പോൾ ഈ വർഷത്തെ കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ അവാർഡ് ലഭിക്കുകയും ചെയ്തു. മോസ്റ്റ് ഇന്നവേറ്റീവ് യൂസ് ഓഫ് ഇന്റഫോർമേഷൻ ടെക്നോളജി ഇൻ ടൂറിസം സെക്ടർ എന്ന വിഭാഗത്തിലാണ് സഞ്ചാരിക്ക് അവാർഡ് ലഭിച്ചത്. ഇൻഫർമേഷൻ ടെക്നോളജിയുടെ ഏറ്റവും നൂതനമായ ഉപയോഗത്തിനുള്ള കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് നൽകുന്ന സ്പെഷ്യൽ അവാർഡാണ് ഇത്. സഞ്ചാരിയുടെ അഡ്മിൻ പാനൽ അംഗങ്ങളായ എബി ജോൺ, ഹമീദ് വാഴക്കാടൻ എന്നിവർ ചേർന്നാണ് ഇന്നലെ മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്.
പേരുപോലെ തന്നെ സഞ്ചരിക്കുക. ഭയമില്ലാതെ സഞ്ചരിക്കാൻ എല്ലാവർക്കും അവസരമൊരുക്കുക. ആൺ പെൺ വ്യത്യാസമില്ലാതെ, ഭാഷകളുടെ അതിർ വരമ്പുകളില്ലാതെ. ഇതിന് യാത്രയെ സ്നേഹിക്കുന്ന എല്ലാവർക്കും അവസരം ഒരുക്കുകയാണ് സഞ്ചാരി ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ ചെയ്യുന്നത്. 2014 നവംബറിലാണ് വളരെ കുറച്ച് അംഗങ്ങളുമായി സഞ്ചാരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നത്. ഇതിൽ ഇന്ന് അഞ്ച് ലക്ഷത്തിനടുത്ത് ആൾക്കാരാണ് ഉള്ളത്. ഇവർ യാത്രകൾ സംഘടിപ്പിക്കുന്നു. ഇവർ നടത്തുന്ന യാത്രകൾക്ക് ഒരു പ്രത്യേകയുണ്ട്. പ്രകൃതിയെ അടുത്തറിയുന്നതിനുള്ള യാത്രകളാണ് ഇവർ സംഘടിപ്പിക്കുന്നത്.
'പ്രകൃതിയോടൊപ്പമുള്ള യാത്ര എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇന്ന് സ്കൂളുകളിൽ പോലും ഇല്ല പ്രകൃതിയെ കുറിച്ചുള്ള പഠനം. സ്വാഭാവിക പ്രകൃതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധമുണ്ടാക്കൽ. എന്നാൽ സഞ്ചാരി സംഘടിപ്പിക്കുന്ന യാത്രകളിലൂടെ എല്ലാവർക്കും പ്രകൃതിയെ അടുത്തറിയാനുള്ള അവസരം ഒരുക്കുകയാണ് സഞ്ചാരി ചെയ്യുന്നത്. യാത്രയെ ഒരു വിദ്യാഭ്യാസമായി കാണുന്നവരാണ് ഈ സഞ്ചാരികൾ. ഇതു തന്നെയാണ് ഓരോ യാത്രയുടെയും ലക്ഷ്യം. പോകുന്ന സ്ഥലങ്ങളിൽ നിന്നും കഴിയുന്ന അറിവുകൾ സമ്പാദിക്കാനും അവിടുത്തെ ജനങ്ങളുടെ സംസ്ക്കാരം മനസ്സിലാക്കാനും ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. ഉത്തരവാദിത്ത ടൂറിസം, കോൺട്രിബ്യൂട്ടിങ് ടൂറിസം എന്നിവപ്രചരിപ്പിക്കുകയും സഞ്ചാരികളുടെ ലക്ഷ്യത്തിൽ പെടുന്നു.
യാത്രകൾ മാത്രമല്ല തങ്ങൾ ചെല്ലുന്ന സ്ഥലത്തെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ സഹായ ഹസ്തം നീട്ടാനും ഇവർ മടികാണിക്കാറില്ല. നോട്ട്ബുക്ക് എന്ന പേരിൽ പാവപ്പെട്ട കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. പുസ്തകം, നോട്ട് ബുക്ക്, ബാഗ് തുടങ്ങി കുട്ടികൾക്ക് വേണ്ടുന്നതെല്ലാം ചേർത്ത സ്കൂൾ കിറ്റാണ് ഇവൾ സ്കൂളുകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നത്. കേരളത്തിൽ മാത്രമല്ല ഇവരുടെ ചാരിറ്റി പ്രവർത്തനങ്ങൾ. സഞ്ചാരികളുടെ സാമ്പത്തിക സഹകരണത്തോടെ രാജസ്ഥാൻ മരുഭൂമിയിൽകിണർ പ്രൊജക്റ്റും നടത്തുന്നുണ്ട്.
സഞ്ചാരിക്ക് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 25 യൂണിറ്റുകൾ ഉണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലെ യൂണിറ്റുകൾക്ക് പുറമേ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ എന്നീ നഗരങ്ങളിലും കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി എട്ട് യൂണിറ്റുകളും ഉണ്ട്. എല്ലാ മാസവും യൂണിറ്റുകളിൽ നിന്നും യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കൂട്ടത്തോടെയുള്ള യാത്ര ഒറ്റയ്ക്കൊറ്റയ്ക്കുള്ള യാത്രകളിലൂടെയുള്ള ചെലവ് കുറയ്ക്കാനും സഹായകമാകുന്നു എന്നതും സഞ്ചാരിയുടെ ലൈക്ക് കൂട്ടി.
വിദ്യാർത്ഥികളും സ്ത്രീകളും കുടുംബങ്ങളും എല്ലാം ഈ യാത്രയുടെ ഭാഗമാകാറുണ്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ സുരക്ഷിത യാത്രയ്ക്കാണ് സഞ്ചാരി അവസരമൊരുക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ കോണിലുള്ള മലയാളികൾക്ക് സഞ്ചാരി ദിവസം തോറും പ്രിയങ്കരരായി മാറിക്കൊണ്ടിരിക്കുന്നു.
സഞ്ചാരിക്ക് ലഭിച്ച ഈ വർഷത്തെ ടൂറിസം അവാർഡ് അഡ്മിൻ പാനൽ അംഗങ്ങളായ എബി ജോൺ, ഹമീദ് വാഴക്കാടൻ എന്നിവർ ചേർന്നാണ് ഇന്നലെ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയത്. മോസ്റ്റ് ഇന്നവേറ്റീവ് യൂസ് ഓഫ് ഇന്റഫോർമേഷൻ ടെക്നോളജി ഇൻ ടൂറിസം സെക്ടർ എന്ന വിഭാഗത്തിലാണ് സഞ്ചാരിക്ക് അവാർഡ് ലഭിച്ചത്. കൃത്യമായ രൂപരേഖയൊരുക്കി, ഘടനയും സ്വഭാവവും നിശ്ചയിച്ചു, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോടെ യൂണിറ്റുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് നിലമൊരുക്കുന്നത് സഞ്ചാരിയുടെ അഡ്മിൻ പാനലിലെ അംഗങ്ങളാണ്.
മികച്ച പ്രവർത്തങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായി 22 പുരസ്ക്കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള ടൂറിസം സംസ്കാരംവളർത്തിയെടുക്കമെന്ന് അവാർഡ് ദാന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിന് ഇത് സഹായകരമാകും. ടൂറിസം രംഗത്ത് മികവ് പുലർത്തിയവർക്കുള്ള ടൂറിസം വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടൂറിസം രംഗം ഇനിയും അഭിവയോധികിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ സാധ്യതകളും സംസ്ഥാനം പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിൽതടസം ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം രംഗത്ത് സംസ്ഥാനത്തിന് ഇനിയും മുന്നേറാൻ സാധ്യതകൾ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണം. നമ്മുടെ നാടിന്റെ സാംസ്കാരികമായ വളർച്ച ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. അതിനായി സർക്കാരും സംരംഭകരും നാട്ടുകാരുടെ പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ടൂറിസം വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ടൂറിസം നയത്തിന്റെ അടിസ്ഥാനത്തിൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം രംഗത്തെ സംരംഭകരുടെ പങ്കാളിത്വം ടൂറിസം വികസനത്തിന് അനിവാര്യമാണ്. ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ടൂറിസം മേഖലയിലുള്ളവരുടെ സഹായവും മന്ത്രി അഭ്യർത്ഥിച്ചു.
ടൂറിസം-സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോർജ് ഐഎഎസ് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.കെ മധു, ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളം ടൂറിസം ഡയറക്ടർ ശ്രീ പി. ബാലകിരൺ ഐഎഎസ് നന്ദി പ്രകാശനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ശ്രീ ഇ.എം.നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ശ്രീ ബേബി മാത്യു, എടിടിഒഐ പ്രസിഡന്റ് ശ്രീ അനീഷ് കുമാർ പി.കെ എന്നിവർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്