കാൻസർ ചികിൽസയ്ക്ക് പോകും മുമ്പ് കുറച്ച് സ്വർണം ലോക്കറിൽ വയ്ക്കാനാണ് ബാങ്കിൽ പോയത്; ഗൾഫ് കയറ്റത്തിന്റെ കാലത്ത് ഡെപോസിറ്റ് ചാക്കിട്ട് പിടിച്ച ബാങ്കുകാർ ഇപ്പോൾ കണ്ടാലറിയാതായി; കണ്ണട മറന്നതിന്റെ പേരിൽ മോനേ ഈ ഫോമൊന്ന് പൂരിപ്പിച്ചുതരുമോ എന്ന് ചോദിച്ചതിനാണ് അയാൾ എന്നെ അപമാനിച്ചത്; കോഴഞ്ചേരി എസ്ബിഐ ഡപ്യൂട്ടി മാനേജരുടെ ശകാരത്തിനിരയായ സാമുവൽ മറുനാടനോട് സംസാരിക്കുന്നു
ആർ.പീയൂഷ്
കോഴഞ്ചേരി: ഇരുപത്തി അഞ്ച് വർഷം നാടിനു വേണ്ടിയും വീടിനുവേണ്ടിയും ജോലി ചെയതു. വിരമിച്ചിട്ടും, മകനൊപ്പം അബുദാബിയിൽ തുടർന്നു. പിന്നീട് കാൻസർ രോഗം കൂടി പിടിപെട്ടതോടെ ചികിത്സയിലായിരുന്നു അവിടെ തന്നെ. 2016 ലാണ് വിസ കാലാവധി തീർന്ന ശേഷം നാട്ടിലെത്തിയത്. 1975 ലാണ് ഞാൻ ഈ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നത്. അന്ന് എസ്.ബി.ടി ആയിരുന്നു. അക്കാലത്ത് ബാങ്ക് അക്കൗണ്ട് ചുരുക്കം ചിലർക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാൽ നല്ല രീതിയിലുള്ള ഇടപെടലാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇപ്പോൾ പുതിയ കുറേ ചെറുപ്പക്കാർ വന്നതോടെ എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരനുഭവം എനിക്കുണ്ടായത്. എന്ന് സാമുവൽ പറയുന്നു.
1975 ലാണ് സാമുവൽ ദുബായിലേക്ക് പോകുന്നത്. ദുബായിൽ പോർട്ട് അഥോറിറ്റിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായിട്ടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെ ഗൾഫുകാരെ അന്നൊക്കെ ബാങ്കുകാർ ചാക്കിട്ടു പിടിക്കുന്ന കാലമായിരുന്നു. ഡെപ്പോസിറ്റ് ആണ് ലക്ഷ്യം. അന്ന് എസ്.ബി.ടിക്ക് വി.ഐ.പി ആയിരുന്നു സാമുവൽ. എന്നാൽ കാലം മാറി. 2000ൽ സാമുവൽ പോർട്ട് അഥോറിറ്റിയിൽ നിന്നും റിട്ടയറായി. പിന്നീട് മകനൊപ്പം അബുദാബിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് 2010 ൽ കാൻസർ സാമുവലിനെ പിടികൂടുന്നത്. തവാമിലായിരുന്നു ചികിത്സ.
2017 ഓഗസ്റ്റിൽ വിസ കാലാവധി തീർന്നതോടെ നാട്ടിൽ ഭാര്യയുമൊത്തു എത്തി. 'എസ്.ബി.ടി എസ്.ബി.ഐയിലേക്ക് ലയിച്ചതിന് ശേഷം കടുത്ത അവഗണന പലപ്പോഴും നേരിട്ടിരുന്നു. പലകാര്യങ്ങൾക്ക് എത്തിയാലും നമ്മളെ ബുദ്ധിമുട്ടിക്കുക പതിവായിരുന്നു, കാരണം ബാങ്കിന് വരുമാനം ഇല്ലാത്ത ആളല്ലെ ഞാൻ എന്ന സാമുവൽ പറയുന്നു. നിബിൻ ബാബു എന്ന ഡെപ്യൂട്ടി മാനേജർ മുൻപ് പലരോടും തട്ടിക്കയറുന്നത് കണ്ടിട്ടുണ്ട്. എന്നോട് ആദ്യമായിട്ടാണ് ഇങ്ങനെ പെരുമാറിയത്. അതും ഒരു നിസ്സാര പ്രശ്നത്തിനായി. കണ്ണിന്റെ കാഴ്ച അറുപത് ശതമാനത്തോളം കുറവുള്ള ആളാണ് ഞാൻ.കൂടാതെ ഒരു കാൻസർ പേഷ്യന്റും. ഇക്കാര്യങ്ങളൊക്കെ ബാങ്ക് മാനേജർക്ക അറിയാവുന്നതാണ്. അതു കൊണ്ടാണ് അവർ എന്നോട് ഒന്നു പറയാതെ അയാളോട് മിണ്ടാതിരിക്കാൻ പറഞ്ഞത് എന്നും സാമുവൽ പറയുന്നു.
'കാൻസർ രോഗിയായ ഞാൻ ഭാര്യയുമൊത്ത് കോഴഞ്ചേരിയിലെ എസ്.ബി.ഐയിൽ പോയത് കുറച്ച് സ്വർണം ലോക്കറിൽ വയ്ക്കാനായിരുന്നു. ഞാനൊരു കാൻസർ രോഗിയാണ്. അതിന്റെ ചികിത്സയ്ക്കായി ആർ.സി.സി യിൽ പോകണമായിരുന്നു. വീട്ടിൽ സ്വർണം സൂക്ഷിക്കാൻ പറ്റാത്തതു കൊണ്ടാണ് ലോക്കറിൽ വെയ്ക്കാൻ തീരുമാനിച്ചത്. ഞാനും ഭാര്യയും പോയാൽ പിന്നെ ആരും ഉണ്ടാവില്ല. മകനും കുടുബവും അബുദാബിയിലാണ്്. ഞങ്ങൾ അവിടെ നിന്നും വന്നിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.
ബാങ്കിൽ എത്തിയപ്പോൾ ഭാര്യ കണ്ണട എടുക്കാൻ മറന്നതിനാൽ ലോക്കറിൽ വയ്ക്കാനുള്ള ഫോം പൂരിപ്പിക്കാൻ കഴിയാതെ വന്നു. എനിക്ക കാഴ്ച വളരെ കുറവാണ്. അറുപത് ശതമാനത്തിനടുത്തേ കാഴ്ച ശക്തിയുള്ളൂ. അതിനാൽ ഫോം പൂരിപ്പിക്കാനായി സഹായത്തിന് കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥനെ സമീപിച്ചു. മോനെ ഇതൊന്നു പൂരിപ്പിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വളരെ ധിക്കാരപരമായി ഇതൊന്നും എന്റെ ജോലിയല്ല, ഞാൻ നിങ്ങളുടെ മകനുമല്ല എന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. അപ്പോൾ എന്നോട് ധാർഷ്ട്യത്തോടെ സംസാരിച്ചത് ചോദ്യം ചെയത്പ്പോൾ അയാൾ വീണ്ടും എന്നോട് തട്ടിക്കയറുകയായിരുന്നു.
അപ്പോഴേക്കും ഞാൻ തിരികെ ഉപഭോക്താക്കൾക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു. എന്നാൽ ആ ഉദ്യോഗസ്ഥൻ എന്റെ അടുത്തേക്ക് ചീറിപ്പാഞ്ഞ് വരികയും എന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയുമായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന ആളാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അദ്ദേഹത്തിനും ഇതിന് തൊട്ടു മുൻപുള്ള ദിവസം ഇതേ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. ഇതോടെ ഈ ഉദ്യോഗസ്ഥനെതിരെ പരാതി നൽകുമെന്ന് തീരുമാനിച്ചു. ഇയാളുടെ പേര് നിബിൻബാബു എന്നാണെന്നും ഡെപ്യൂട്ടി മാനേജരാണെന്നും മനസ്സിലാക്കി. ഇന്നലെ തന്നെ മകനോട് ഇക്കാര്യം പറയുകയും അബുദാബിയിലെ ഏംബസിയിലും എസ്.ബി.ഐയുടെ ഉന്നത അധികാരികൾക്കും പരാതി നൽകുകയും ചെയതു. എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയതത്' എന്ന് സാമുവൽ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസമാണ് എസ്.ബി.ഐ മാനേജർ ഒരു വയോധികനെ പരസ്യ വിചാരണ ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കോഴഞ്ചേരിയിലുള്ള എസ്.ബി.ഐ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് വയോധികനോട് തട്ടിക്കയറുന്നത് എന്ന തലക്കെട്ടോടെയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങൾ മറുനാടൻ മലയാളി ഗൗരവത്തോടെ എടുക്കുകയും സത്യാവസ്ഥ അന്വേഷിച്ചറിയുകയും ചെയ്തു.
ഇതിനെ തുടർന്ന് കോഴഞ്ചേരി ബ്രാഞ്ചിലും എസ്.ബി.ഐ പബ്ലിക് റിലേഷൻ ഓഫീസറെയും ഫോണിൽ ബന്ധപ്പെട്ട് ഇങ്ങനെ ഒരു സംഭവം നടന്നതായി ശ്രദ്ധയിൽപെട്ടോ എന്നന്വേഷിച്ചപ്പോൾ ഇങ്ങനെയൊന്നും നടന്നിട്ടില്ലെന്നും നടന്നാൽ തന്നെ അത്ര വലിയ കാര്യമല്ലെന്നുമായിരുന്നു പ്രതികരണം. എന്നാൽ മറുനാടൻ മലയാളിക്ക് അത് വലിയ കാര്യം തന്നെയായിരുന്നു. ബാങ്കിന്റെ ഉപഭോക്താവായ ഒരു സീനിയർ സിറ്റിസണിനെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണെന്ന് ബോധ്യമായി. അങ്ങനെയാണ് ഇന്നലെ രാവിലെ മുതൽ മറുനാടൻ മലയാളി ഈ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുൻപിലെത്തിച്ചതും തൽസമയ വാർത്താ സംപ്രേഷണം ആരംഭിച്ചതും. സംപ്രേഷണത്തിനിടയിൽതന്നെയാണ് സാമുവലിന്റെ കൂടുതൽ വിവരങ്ങൾ മറുനാടന്‍ ലഭിച്ചത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍