റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിന്റെ ഗ്രാന്റ്; സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വായ്പ എടുക്കാനുള്ള കേന്ദ്രാനുമതിയും; പിന്നെന്തിന് സാലറി ചാലഞ്ച്? നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം; നിശ്ചിത വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് സാലറി ചാലഞ്ച് എന്നതാണ് നല്ല രീതിയെന്ന് മേരി ജോർജ് മറുനാടനോട്; ശമ്പളം പിടിക്കുമ്പോൾ മാനുഷിക കാഴ്ചപ്പാട് വേണമെന്ന് പി.ബി.ഹരിദാസനും; ഐസക്കിനെതിരെ ഉയരുന്നത് കടുത്ത എതിർപ്പുകൾ; സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നാ?
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നുണ്ടോ? ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ സാലറി ചാലഞ്ച് എന്ന പേരിൽ സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസശമ്പളം പിടിക്കാനുള്ള നടപടികൾ എതിർപ്പ് നേരിടുകയാണ്. റവന്യൂ കമ്മി നികത്താൻ 1200 കോടിയോളം രൂപ കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം ഒരു ഗഡുവായി കേരളത്തിനു അനുവദിച്ചിട്ടുണ്ട്. 14000 കോടിയോളം വരുന്ന ശുപാർശയിൽ നിന്നാണ് ഈ 1300 കോടി രൂപയോളം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഒരു വർഷം എടുക്കാവുന്ന 27000 കോടി രൂപ വായ്പയിൽ നിന്ന് ഏഴായിരം കോടി രൂപ ഈ സാമ്പത്തിക വർഷം ആദ്യപാദം വായ്പയായി ചോദിച്ചപ്പോൾ ആറായിരം കോടി കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ഈ ഘട്ടത്തിൽ സാലറി ചാലഞ്ച് ആവശ്യമാണോ എന്ന ചോദ്യമാണ് സംസ്ഥാനത്തിനകത്ത് നിന്നും ഉയർത്തുന്നത്.
ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടവേ ജനങ്ങളിൽ നിന്നും പണം തിരികെ പിടിക്കുന്ന സർക്കാർ സമീപനത്തിന്നെതിരെയാണ് എതിർപ്പ് ഉയരുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമൂഹം പ്രതിസന്ധി നേരിട്ടിരിക്കെ സർക്കാർ ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം ശമ്പളം പിരിച്ചെടുക്കുന്ന രീതിക്കെതിരെ ജീവനക്കാരുടെ സർവീസ് സംഘടനകളിൽ നിന്നും എതിർപ്പ് ശക്തമാണ്. ഈ എതിർപ്പിനെ പിന്തുണച്ച് സിഎംപിയുടെ സി.പി.ജോൺ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം അനുവദിച്ച തുക പൊരുതി നേടുക. അങ്ങിനെയെങ്കിൽ സാലറി ചാലഞ്ച് ആവശ്യമില്ല എന്ന വാദമാണ് മുൻ ആസൂത്രണ ബോർഡ് അംഗം കൂടിയായ സി.പി.ജോൺ ഉയർത്തുന്നത്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം ഗ്രാൻഡ് അനുവദിക്കുന്നുണ്ടെങ്കിലും റവന്യൂ കമ്മി നികത്താനുള്ള എളുപ്പവഴി എന്ന നിലയിലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്.
ഒരു മാസത്തെ റവന്യൂ വരുമാനത്തിന്റെ അൻപത് ശതമാനത്തോളമോ അതിൽ അധികമോ പോകുന്ന ജീവനക്കാരുടെ ശമ്പളത്തിനാണ്. ഇതറിയാവുന്നതുകൊണ്ടാണ് കൊറോണ മറയാക്കി ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയാണോ ഓടുന്നത് എന്നാണു സാലറി ചാലഞ്ചിന്റെ ഭാഗമായി ഇപ്പോൾ ഉയരുന്ന സംശയങ്ങൾ. കൊറോണയ്ക്കെതിരെയുള്ള നടപടികളുമായി ഇരുപത്തി നാലും മണിക്കൂറും തെരുവിൽ നിലയുറപ്പിച്ച പൊലീസ് വിഭാഗത്തിനും ജീവൻ പണയപ്പെടുത്തി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും ശമ്പളം ഒരു മാസം നഷ്ടമാകും. കൊറോണയെ നേരിടാൻ 400 കോടി രൂപയാണ് ആവശ്യമേന്നിരിക്കെ സാലറി ചാലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് 1400 കോടി സമാഹരിക്കാനുള്ള നീക്കമാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസമായി വന്ന ഫണ്ടിൽ തന്നെ അടിച്ചു മാറ്റൽ നടന്നിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. സിപിഎമ്മിന്റെ നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസം അടച്ചു മാറ്റിയതിന് കേസുകൾ നേരിടുന്നുണ്ട്. അർഹരേക്കാളും അനർഹരുടെ കൈകളിലേക്കാണ് ഈ തുക പോവുക എന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്നെതിരെ എതിർപ്പ് ശക്തമാണ്. സാലറി ചാലഞ്ചിൽ ഒരു ബെഞ്ച്മാർക്ക് വേണം എന്ന ആവശ്യമാണ് സാമ്പത്തിക വിദഗ്ദ മേരി ജോർജ് അടക്കമുള്ളവർ ഉയർത്തുന്നത്. ഒരു മാനദണ്ഡം അനുസരിച്ച് തുക ഈടാക്കാൻ സർക്കാർ ശ്രമിക്കണം-മേരി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ശമ്പള കാര്യത്തിൽ കട്ട് ഓഫ് ലെവൽ വയ്ക്കണം. ആ ലെവലിന് താഴെയുള്ളവർ നൽകേണ്ടതില്ലാ എന്ന് സർക്കാർ ഉത്തരവ് നൽകണം. ഈ ബെഞ്ച് മാർക്കിനു മുകളിലുള്ളവർ ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുക. ഈ രീതിയാണ് അനുവർത്തിക്കേണ്ടത്. സാലറി ചാലഞ്ച് തുക സർക്കാരിനു വേണമെങ്കിൽ പിന്നീട് ഗഡുക്കൾ ആയി തിരികെ നൽകാനും കഴിയുന്നതാണ്. അതിനുള്ള മനോഭാവം വേണമെന്ന് മാത്രം. പ്രതിസന്ധി ഘട്ടത്തിൽ വാങ്ങുന്ന തുക തിരികെ നൽകാവുന്ന രീതി സർക്കാരുകൾ തിരികെ നൽകാറുണ്ട്. അപ്പോൾ സാലറി ചാലഞ്ചിനു എതിർപ്പും നേരിടേണ്ടി വരില്ല-മേരി ജോർജ് പറയുന്നു.
ജിഎസ്ടി വരുമാനം നിലച്ചതിനാലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്. ഈ ഘട്ടത്തിൽ അങ്ങിനെ പൂർണമായി സാലറി ചാലഞ്ചിനെ എതിർക്കാൻ കഴിയാത്ത നിലയിലാണ്-സാമ്പത്തിക വിദഗ്ദനായ പി.ബി.ഹരിദാസൻ മറുനാടനോട് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാണ്. അപ്പോൾ അവർ കാണുന്ന വഴിയാണ് സാലറി ചാലഞ്ച്. ജനങ്ങൾക്ക് പർച്ചേസിങ് പവർ ഉണ്ടാക്കണം. അത് പ്രധാനമാണ്. സാമ്പത്തിക ആക്റ്റിവിറ്റികൾ സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. ഇതല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് സാലറി ചാലഞ്ച് വരുന്നത്. സാലറി ചാലഞ്ചിൽ ഒരു ഹ്യുമാനിട്ടേറിയാൻ കാഴ്ചപ്പാട് കൊണ്ടുവന്നാൽ അത് നന്നായിരിക്കും. ഒരു ബെഞ്ച് മാർക്ക് സ്വീകരിച്ചാൽ അതിനു മുകളിൽ വരുന്ന ജീവനക്കാർ തന്നെ തുക നൽകിയാൽ മതിയാകും. ഈ തീരുമാനം പക്ഷെ സർക്കാരിൽ നിന്ന് തന്നെ വരണം-ഹരിദാസൻ ചൂണ്ടിക്കാണിക്കുന്നു.
പണം കൂടുതൽ ആവശ്യം വരുമ്പോൾ അതിനാവശ്യമായ തുക റിസർവ് ബാങ്കിൽ നിന്നും നോട്ടുകൾ ആയി അടിക്കുന്ന പഴയ അവസ്ഥ ചൂണ്ടിക്കാട്ടിയതിനു ധനമന്ത്രി തോമസ് ഐസക്ക് തന്നെ വലിയ വിമർശനമാണ് നേരിട്ട്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് ഈ രീതിയിൽ ഒരു ചൂണ്ടിക്കാട്ടൽ തോമസ് ഐസക്കിൽ നിന്നും വന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. ആർബിഐയിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. മോണിട്ടൈസ് ചെയ്യണം. ഇപ്പോൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറൽ റിസർവ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തണം.
ഇതിൽ നിന്നും ചില വാചകങ്ങൾ അടർത്തിമാറ്റിയപ്പോഴാണ് സോഷ്യൽ മീഡിയകളിൽ നിന്നും ധനമന്ത്രിക്ക് വിമർശനം നേരിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി വന്നാൽ റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. ഈ വാചകങ്ങളാണ് വിമർശനം വരുത്തിവെച്ചത്. നാണ്യപ്പെരുപ്പത്തിന്റെ വഴിയാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത് എന്നാണ് വിമർശനം വന്നത്.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇതേ രീതിയിൽ രാജ്യങ്ങൾ പണം അടിച്ചിറക്കി. ഒരു കൂട നിറയെ നോട്ടുകളായി മാർക്കറ്റിൽ പോയി ഒരു പോക്കറ്റിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ കഴിയും. അനിയന്ത്രിതമായി നോട്ടു അടിച്ചാൽ വരുന്ന അപകടമാണിത്. അത്ര ഭയങ്കരമായ നാണ്യപ്പെരുപ്പമാണ് അന്ന് നേരിട്ടത്. കൊറോണ കാലത്ത് സത്വരമായ നടപടികൾ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. റിപ്പോ റേറ്റ്, റിവേഴ്സ് റിപ്പോ റേറ്റ് കുറച്ചു. ഇതോടെ നിലവിലെ നിരക്കിൽ നിന്നും കുറഞ്ഞ നിരക്കിൽ റിസർവ് ബാങ്കിൽ നിന്നും ബാങ്കുകൾക്ക് വായ്പ ലഭിക്കും. കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ബാങ്കുകൾ റിസർവ് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്ത തുകയുമായി ബന്ധപ്പെട്ട കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്.
നാലുശതമാനമുണ്ടായിരുന്നത് മൂന്നു ശതമാനമാക്കി. ഇതോടെ ബാങ്കുകൾക്ക് ചിലവഴിക്കാൻ, വായ്പ് നൽകാനുണ്ടായിരുന്ന കാഷ് ലിക്വിഡിറ്റി അതായത് പണലഭ്യത വളരെയധികം വർധിച്ചു. ബാങ്കുകൾക്ക് കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കാൻ ഈ രീതിയിൽ ലഭിച്ചത്. മൂന്നു ലക്ഷത്തി എഴുപതിനായിരം കോടി രൂപ അപ്പോൾ തന്നെ ബാങ്കുകൾക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്. ഈ നീക്കത്തിലൂടെ വായ്പ കൊടുക്കാനുള്ള പണം ബാങ്കുകൾക്ക് വളരെയധികം വർദ്ധിച്ചു. ഇതിനു ആനുപാതികമായ നിലപാടാണ് കേന്ദ്ര സർക്കാരിൽ നിന്നും വന്നത്. കേന്ദ്ര നിലപാടുകൾ പിന്തുടർന്നു കേരളത്തിൽ നിന്നും ആശ്വാസ നടപടികൾ വരണമെന്നാണ് ആവശ്യം വരുന്നത്. സാലറി ചാലഞ്ച് ആശ്വാസ നടപടിയില്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന വഴിയാണ് ഇതാണ് സാലറി ചാലഞ്ചിനെതിരെ വിമർശനം വരുന്നത്.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- ഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്
- കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
- കലഞ്ഞൂർ മധുവുമായി ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?
- 'തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തിൽ കാര്യമുള്ളു; വെറും വാചക മേള'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്