ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ചെത്തിയപ്പോൾ പിന്നോട്ട് വലിഞ്ഞ് പിണറായി; സാലറി കട്ട് വേണ്ടെന്ന് ഐസക്കിനെ ഉപദേശിച്ച് മുഖ്യമന്ത്രി; പ്രളയകാല ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടി രൂപയും ലഭിച്ചതിന്റെ കണക്ക് പ്രതിപക്ഷം ചോദിക്കുന്നതും നിർണ്ണായകമായി; സാലറി ചലഞ്ചിൽ ജീവനക്കാരുടെ സമ്മത പത്രം ചോദിച്ചു വാങ്ങും; ഒരു മാസത്തെ സാലറി നൽകുന്നവർക്ക് പാരിതോഷികവും പരിഗണനയിൽ; ശമ്പള പിടിക്കലിൽ കടുംപിടിത്തം മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഒരുമിച്ച് പത്ര സമ്മേളനം നടത്തിയതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകും. നിർബന്ധിത സാലറി ചലഞ്ച് ഉണ്ടാകില്ല. സമ്മതപത്രം വാങ്ങിയുള്ള സാലറി ചലഞ്ചാകും നടപ്പാക്കുക. ഇതിൽ നിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കുകയും ചെയ്യുമെന്നാണ് സൂചന. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവിറങ്ങും.
പ്രളയകാലത്തെ സാലറി ചലഞ്ചിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി ഇതിനും ബാധകമായതിനാലാണ് കരുതലോടെ പോകുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ നികുതി പണം ഇല്ലാത്തതു കൊണ്ട് വരുമാനം കുറഞ്ഞു. അതിനാൽ ഒരു മാസത്തെ സാലറി ഇല്ലെന്ന തരത്തിൽ ഉത്തരവിറക്കാൻ നീക്കമുണ്ടായിരുന്നു. ഇത് സർക്കാരിന്റെ ധനശേഷിയെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തും. ധൂർത്തും കെടുകാര്യസ്ഥതയും വീണ്ടും ചർച്ചയാവുകയും ചെയ്യും. ഇതു കൊണ്ടാണ് കരുതലോടെ നീങ്ങുന്നത്. സാലറി കട്ട് ചെയ്താൽ ജീവനക്കാർ എതിരാവുകയും ചെയ്യും. സാലറി കട്ട് മോശം കീഴ് വഴക്കമാകുമെന്ന് എൻജിഒ യൂണിയനും നിലപാട് എടുത്തു. ഇതോടെയാണ് സമ്മത പത്രം വാങ്ങിയുള്ള സാലറി ചലഞ്ചിന് സർക്കാർ തയ്യാറെടുക്കുന്നത്.
സംഭാവനയ്ക്ക് സർക്കാർ ജീവനക്കാരെ നിർബന്ധിക്കാനാവില്ലെന്നായിരുന്നു കോടതിവിധി. അതിനാൽ അഭ്യർത്ഥനമാത്രമായിരിക്കും ഈ ഘട്ടത്തിൽ നടത്തുക. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു മാസത്തിൽക്കുറയാത്ത തുക സ്വമേധയാ നൽകാമെന്ന തരത്തിലാവും ഉത്തരവ്. ഇതിനായി 10 മുതൽ 12 വരെ തവണകൾ അനുവദിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലും ഇനിയുള്ള മാസങ്ങളിലും വരുമാനംകുറയുമെന്നതിനാലും എല്ലാ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. പ്രതിപക്ഷ നേതാക്കളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.
എല്ലാ ജീവനക്കാരും സംഭവാന നൽകുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാനാവുമെന്ന കാര്യവും സർക്കാർ ആലോചനയിലുണ്ട്. സാലറി ചലഞ്ചിലേക്ക് ജീവനക്കാരെ ആകർഷിക്കാൻ എന്തെങ്കിലും ആനൂകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതിന് നിയമപരമായ സാധുതയുണ്ടോ എന്നും സർക്കാർ പരിശോധിക്കും. പങ്കെടുക്കാത്തവരുടെ ശമ്പളം താത്കാലികമായി കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിച്ചിരുന്നു. കേന്ദ്രം എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും എംഎൽഎമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും സംസ്ഥാന സർക്കാർ കുറയ്ക്കാനിടയില്ല. കേന്ദ്രത്തിന്റെ ജനപ്രതിനിധികൾക്കുള്ള ശമ്പളം കുറച്ചത് കേരളത്തിൽ നടപ്പാക്കണമെന്ന ആവശ്യമുണ്ട്. സാലറി കട്ടിലേക്ക് പോയാൽ ഇത്തരം ആവശ്യങ്ങലും പൊതു സമൂഹത്തിൽ എത്തും. ഇതെല്ലാം മനസ്സിൽ വച്ചാണ് സാലറി കട്ടിൽ നിന്നും പിന്മാറുന്നത്.
സാലറി ചാലഞ്ചിനെ അംഗീകരിക്കുന്നെങ്കിലും ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാവില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരത്തുക രണ്ടു മാസത്തേതു മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താനുമിടയുണ്ട്. പ്രളയകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ സ്ഥിതി കോവിഡ് കാലത്തു മെച്ചമായിരിക്കുമ്പോഴാണു നിർബന്ധിത പിരിവ്. എല്ലാ അവശ്യസാധനങ്ങളുടെ വില സപ്ലൈകോ തന്നെ കൂട്ടിയിരിക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോകൾ സാനിറ്റൈസ് ചെയ്യാനനുവദിച്ചതിൽനിന്ന് അഞ്ചുലക്ഷം ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് വൃത്തിയാക്കാൻ വകമാറ്റി ഉത്തരവിറക്കിയിരിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയിരിക്കുകയാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
കേന്ദ്രത്തിൽനിന്ന് 1894 കോടി ലഭിച്ചിട്ടും മാറാത്ത എന്ത് സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ ഉണ്ടാക്കിയതെന്ന് കോൺഗ്രസ് ഉയർത്തിയ ചോദ്യം നിർണ്ണായകമായി. പ്രളയം കുറെ നാശമുണ്ടാക്കിയിട്ടുണ്ട്. കൊറോണ അത്തരത്തിലൊന്നുമുണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിശദീരിച്ചിരുന്നു. കൊറോണയുടെ പേരിൽ സാലറി ചലഞ്ചിനിറങ്ങുന്ന സർക്കാർ പ്രളയത്തിന്റെ പേരിൽ കിട്ടിയ പണമെന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യവും നിർണ്ണായകമായി. സാലറി ചലഞ്ചിലൂടെ 1026 കോടിയും സംഭാവനയായി 4039 കോടിയും കേന്ദ്രസഹായമായി 2904 കോടിരൂപയും ലഭിച്ചു. ഇതൊക്കെ എങ്ങനെ ചെലവഴിച്ചുവെന്ന കണക്ക് വെളിപ്പെടുത്താനുള്ള സത്യസന്ധത സർക്കാർ കാണിച്ചിട്ടില്ല. ഇതിനുപുറമേ റീബിൽഡ് കേരളയ്ക്കായി 1780 കോടി എ.ഡി.ബി. വായ്പവാങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ കണക്കുകൾ ചർച്ചയാക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമില്ല. ഇതും സാലറി ചലഞ്ചിലെ സമ്മത പത്രത്തിന് കാരണമായെന്നാണ് സൂചന.
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം സാലറി ചാലഞ്ചിലേക്ക് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഉത്തരവിറക്കും. എല്ലാവരുടെയും സമ്മതം വാങ്ങി ധാരണയിലെത്തും. സംഭാവന ചെയ്യുന്നവർക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും സംഭാവന സ്വീകരിക്കുക. കേന്ദ്രസർക്കാർ എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചതുപോലെ എംഎൽഎമാരുടെ കാര്യത്തിൽ ഉദ്ദേശിക്കുന്നില്ല. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് പ്രതിനിധികൾവരെ സ്വയം മുന്നോട്ടുവരുന്നുണ്ട്. 3 മാസത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍