കിടപ്പുരോഗി എണീറ്റോടി... കർത്താവേ എന്തൊരു അത്ഭുതം.. ഹാലേലുയ്യ...! സുഗതന്റെ കെട്ടഴിച്ച സജിത് പാസ്റ്റർ വീണ്ടും രോഗശാന്തി ശുശ്രൂഷാ തട്ടിപ്പുമായി സജീവം; ഇപ്പോൾ വൈറലാകുന്നത് കിടപ്പുരോഗിയായ സ്ത്രീ പ്രാർത്ഥനാ ശക്തിയിൽ എഴുനേറ്റ് ഓടുന്ന മറ്റൊരു 'അത്ഭുതവും'; സജിത് പാസ്റ്ററിന്റെ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പിന് പരവതാനി വിരിച്ച് ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയും

അനീഷ് ചെമ്പേരി
കണ്ണൂർ: രോശശാന്തി ശുശ്രൂഷാ തട്ടിപ്പുകളെ കുറിച്ച് മറുനാടൻ മലയാളി നിരവധി വാർത്തകൾ ചെയ്തിട്ടുണ്ട്. ആളുകളെ നഗ്നമായി കബളിപ്പിക്കുന്ന ഈ നാടകം കേരളത്തിൽ ഇപ്പോഴും അങ്ങോളമിങ്ങോള നടക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വിവരം തന്നെയാണ്. രോഗശാന്തി ശുശ്രൂഷാ വ്യവസായം തഴച്ചു വളരുമ്പോൾ കബളിപ്പിക്കപ്പെടുന്നത് സാധുക്കളാണ്. പലപ്പോഴും വിശ്വാസത്തിന്റെ കെണിയിൽ വീണു പോകുന്നവർക്ക് കരകയറാൻ പോലും സാധിക്കാറില്ല. ആൾക്കാരുടെ രോഗാവസ്ഥ അടക്കം മുതലെടുത്തുകൊണ്ടാണ് ഈ തട്ടിപ്പുകാർ വിലസുന്നത്. ഇത്തരം രോഗശാന്തി ശുശ്രൂഷാ തട്ടിപ്പുകാരുടെ കൂട്ടത്തിൽ മുന്നിലായിരുന്നു സജിത് പാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന സജിത് ജോസഫ്. മുമ്പ് സുഗതന്റെ കെട്ടഴിച്ചു വീഡിയോയിലൂടെ മറുനാടൻ ഇയാളുടെ കാപട്യം പുറത്തുകൊണ്ടുവന്നിരുന്നു.
'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു. ഇതിന് പിന്നാലെയും ഇയാളെ കുറിച്ചുള്ള തട്ടിപ്പുകൾ പുറത്ുതലന്നിരുന്നു.
ഭൂതത്തെ ആവാഹിക്കുന്നതു മുതൽ ഒരു സ്ത്രീയുടെ കണ്ണിന് കാഴ്ച്ച നൽകുന്നതു വരെയുള്ള വീരശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന നിരവധി വീഡിയോകൾ യൂടൂബിൽ സജിത് പോസ്റ്റ് ചെയ്തിരുന്നു. ആളുകളെ തള്ളി വീഴ്ത്തി 'രോഗം 'മാറ്റുകയാണ് ഇയാളുടെ ഉണർവ്വാണ് യോഗങ്ങളിലെ ചൂടൻ 'ഐറ്റം'. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് കോവിഡ് സാഹചര്യങ്ങൾ മൂലം ഇത്തരം രോഗശാന്തി ശുശ്രൂഷകൾക്ക് അൽപ്പം കുറവു സംഭവിച്ചിരുന്നു. കോവിഡ് കാലത്തിന് ശേഷം പൂർവ്വാധികം ശക്തിയോടെ ഇക്കൂട്ടർ വീണ്ടും രംഗത്തുവന്നിരിക്കയാണ്. സജിത് പാസ്റ്റർ തന്നെ സജീമായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
കിടപ്പുരോഗിയായ സ്ത്രീ എണീറ്റോടുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയുമായാണ് ഇക്കുറി സജിത് പാസ്റ്റർ രംഗത്തുവന്നിരിക്കുന്നത്. തൃശ്ശൂരിൽ നടന്ന സെന്റ് ആനീസ് ചർച്ചിൽ ഇക്കഴിഞ്ഞ ജൂലൈ 19നാണ് സജിത് ജോസഫിന്റെ നേതൃത്വത്തിൽ വൻ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് അരങ്ങേറിയത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ കിടപ്പുരോഗിയായ സ്ത്രീയെ ഭേദപ്പെടുത്തി അവരെ എണീറ്റ് ഓടാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള അത്ഭുതപ്രവർത്തിയാണ് സജീത് പാസ്റ്ററും സംഘവും നടത്തിയിരിക്കുന്നത്.
രോഗശാന്തി ശുശ്രൂഷയിൽ പുറനാട്ടുകര സ്വദേശിനിയാണ് കിടന്നിടത്ത് നിന്ന് എണീറ്റ് ഓടിയ രോഗി. ഇവർ കിടപ്പുരോഗിയാണെന്ന് നടിച്ചുകൊണ്ടാണ് രംഗത്തുവന്നത്. തുടർന്ന് സജിത് പാസ്റ്ററുടെ പ്രാർത്ഥനക്കും ഹല്ലേലൂയ വിളിക്കും ഒടുവിൽ ഇവർ കിടന്നിടത്തു നിന്നും എണീറ്റ് ഓടുകയും ചെയ്യുന്നു.
അതേസമയം രോഗശാന്തി ശുശ്രൂഷ ലഭിച്ച സ്ത്രീയെ കുറിച്ച് മറുനാടൻ അന്വേഷണം നടത്തിയപ്പോൾ ഇവർക്ക് യാതൊരു അസുഖവും ഇല്ലെന്നും വ്യക്തമാക്കി. സജിത് പാസ്റ്ററു സംഘവും ചേർന്നു നടത്തിയ രോഗശാന്തി ശുശ്രൂഷാ നാടകത്തിൽ ഒരു നടി മാത്രമായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. പുറന്നാട്ടുകര സ്വദേശിയായ സ്ത്രീ അടുത്തദിവസങ്ങളിൽ പോലും ബൈക്ക് ഓടിച്ച ഇതിലേ പോയിരുന്നു എന്നാണ് പ്രദേശത്തെ നാട്ടകാരും സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ യുവതി പാസ്റ്ററിനൊപ്പം നാടകം കളിക്കുകയായിരുന്നു എന്ന് വ്യക്തമായി.
അതേസമയം തൃശ്ശൂരിലെ രോഗശാന്തി ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ മലയോര മേഖലയിലും രോഗശാന്തി ശുശ്രൂഷയുമായി സജിത് പാസ്റ്റർ സജീവമാണ്. കണ്ണൂർ ജില്ലയിലെ ആലക്കോട് സെന്റ് മേരീസ് ഫെറോന പള്ളിയിലാണ് ഇയാൾ മൂന്ന് ദിവസം നീണ്ടു നിന്ന രോഗശാന്തി ശുശ്രൂഷ നടത്തിയത്. ഇതിന് ശേഷം പേരാവൂർ തൊണ്ടിയിൽ എന്ന സ്ഥലത്തേക്കുമാണ് അടുത്ത സ്റ്റേജ് ഷോ നടക്കുന്നത്. ആലക്കോട് ഇടവകയ്ക്ക് മാത്രമായല്ല ധ്യാനം നടന്നത് ഫെറോന പള്ളിയുടെ കീഴിലുള്ള എല്ലാ ഇടവകകളിലുള്ളവർക്കും ധ്യാനത്തിൽ പങ്കെടുക്കാം എന്നതാണ് ഓഫർ. മാത്രമല്ല ലോകത്ത് എവിടെ നിന്നുള്ള വിശ്വാസികൾക്കും പങ്കെടുക്കുന്നതിൽ തടസ്സമില്ല. അതിനാൽ പങ്കെടുക്കാൻ വരുന്ന വിശ്വാസികളിൽ എല്ലാവരെയും എല്ലാവർക്കും പരസ്പരം അറിയണമെന്നില്ല. തട്ടിപ്പിന്റെ സാധ്യതകളെല്ലാം മനസ്സിലാക്കിയാണ് സജീത് പാസ്റ്ററുടെ രംഗപ്രവേശം.
പാസ്റ്ററുടെ കീഴിലുള്ള പ്രത്യേക നാടകക്കാരാണ് ഈ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിൽക്കുന്നത്. രോഗശാന്തി ലഭിക്കുന്നതും, നൽകുന്നതും ഒരേ ടീമിലുള്ള ആൾക്കാർ തന്നെയാണ്. പല സ്ഥലങ്ങളിലുള്ള ആൾക്കാർ ഉള്ളതിനാൽ രോഗശാന്തി കിട്ടിയത് ആർക്ക്? അവരുടെ സ്വദേശം എവിടെ? എന്ന് ഒന്നും ആരും അന്വേഷിക്കാറില്ല. ധ്യാനം കഴിയുന്നതിന് മുൻപേ പരിചയപ്പെടാൻ അവസരം നൽകാതെ ഇവർ മാറിക്കളയും. രോഗശാന്തി ലഭിച്ചവരുടെ അഡ്രസ് തെളിയിക്കുന്ന രേഖകളും , ഫോൺ നമ്പറും വാങ്ങി വയ്ക്കാൻ തുടങ്ങിയാൽ അന്ന് ഈ തട്ടിപ്പിന് അവസാനമാകുമെന്ന് ഇവർക്കും അറിവുള്ളതാണ്.
20 അംഗങ്ങളുള്ള ഒരു ടീമാണ് സജിത്തിനുള്ളത്. അതിൽ പ്രധാന കഥാപാത്രങ്ങളായ സജിത്തും കൂടെ പിന്നണിയിൽ നിന്ന് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന മിമിക്രി കലാകാരന്മാർക്കും മാറ്റമില്ല. ഓരോ ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാറി മാറി വരുന്നത് ഇവരുടെ ടീമിൽ പെട്ട ആൾക്കാർ തന്നെയാണ്. രോഗികളുടെ വേഷം കെട്ടുന്നവരും വിശ്വാസികളുടെ വേഷത്തിൽ വന്ന് രോഗശാന്തി ലഭിച്ചു എന്ന് പറയുന്നതും കന്യാസ്ത്രീകളുടെ വേഷം പോലും ഇവരുടെ ഇടയിൽ ചെയ്യാൻ ആൾക്കാരുണ്ട്.
വളരെ തീക്ഷണമായും, ആത്മാർത്ഥമായും പ്രാർത്ഥിക്കുന്ന യഥാർത്ഥ രോഗികൾ ഈ വേദിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും അവർക്കാർക്കും ഒരു രോഗ ശാന്തിയോ, ദൈവത്തിന്റെ സ്പർശനമോ ലഭിക്കാറില്ല. തീഷ്ണതയോടെ പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം പ്രാർത്ഥന കേൾക്കൂ എന്ന് പാസ്റ്റർ ഇടവിടാതെ പറയുന്നുണ്ടാകും, തന്റെ തീഷ്ണതക്കുറവാണ് തനിക്ക് രോഗശാന്തി ലഭിക്കാത്തതിന് കാരണം എന്ന് കരുതി ഇവർ ആത്മ സംതൃപ്തിയടയും. പ്രാദേശികമായി രോഗശാന്തി ലഭിക്കാൻ കട്ടിലിൽ ചുമന്ന് കൊണ്ടുവരുന്ന രോഗികളെ, ധ്യാനം കഴിഞ്ഞ് അതേ അവസ്ഥയിൽ കരഞ്ഞ് കൊണ്ട് ചുമന്ന് തിരിച്ച് പോകാറാണ് പതിവ്. രോഗാവസ്ഥയിലെ നിസ്സഹായവസ്ഥയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അതേസമയം മാർപാപ്പയുടെ മുട്ടുവേദന മാറ്റാൻ എന്തുകൊണ്ട് ഈ രോഗശാന്തി ശുശ്രൂഷകർക്ക് സാധിക്കുന്നില്ലെന്നാണ് യുക്തിയുള്ള വിശ്വാസികൾ തിരിച്ചു ചോദിക്കുന്നത്.
ചുരുങ്ങിയത് ആയിരം പേരെങ്കിലും ഇല്ലാതെ ഇവർ പരിപാടി നടത്താറില്ലെന്നാണ് വസ്തവം. അവസാന ദിവസമെങ്കിലും ലോട്ടറി അടിക്കും, രോഗം സുഖപ്പെടും , കഷ്ടപ്പാട് മാറും എന്നെല്ലാം കരുതി വിശ്വാസികൾ കാത്തിരിക്കും, അവസാന ദിവസം സ്തോത്ര കാഴ്ച എന്ന ഒരു പരിപാടിയുണ്ട്. ദൈവവുമായുള്ള ഇടപാടായതിനാൽ ആരും ചെറിയ തുകയൊന്നും നൽകാൻ താൽപ്പര്യപ്പെടുകയുമില്ല. അന്നേ ദിവസം അനുഗ്രഹങ്ങളും, രോഗശാന്തിയും വാരി വിതറും കൂടെ വിദേശത്ത് ജോലി നോക്കാൻ ശ്രമിക്കുന്ന അനേകം വ്യക്തികളുടെ തടസ്സം ഈശോ മാറ്റുന്നു എന്നും പറയും. ഇതിൽ കുറേപ്പേർ എങ്ങനെയും വിദേശത്ത് പോകും എന്ന് നൂറ് ശതമാനം ഉറപ്പാണ്. ഇങ്ങനെ മൊത്തത്തിൽ അവസാന ദിവസം ഒരു കലാശക്കൊട്ടായിരിക്കും നടത്തുക. ആ സമയത്ത് പിന്നണിയിൽ നിന്ന് ചീവിടിന്റെ ശബ്ദം പുറപ്പെടുവിക്കുന്നവനും, എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം നൽകുന്നവനും, ഓരിയിടുന്ന കുറുക്കനെ അനുകരിക്കുന്നവനും നിർത്താതെ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടേയിരിക്കും.
സ്തോത്ര കാഴ്ച നൽകുന്ന സമയത്ത് ഇവരുടെ ടീമിൽ പെട്ട ആളുകൾ തന്നെ മാതൃകാപരമായി സ്വർണ്ണമോ, വൻ തുകയോ ബക്കറ്റിൽ നിക്ഷേപിക്കുന്ന രീതിയും പലയിടത്തും കണ്ട് വരാറുണ്ട്. ഇത് കാണുമ്പോൾ സ്വർണം ഒരുപാടുള്ള സ്ത്രീകൾ തങ്ങളുടെ കൈവശമുള്ള സ്വർണം ഊരി ബക്കറ്റിലിടുന്നതും കണ്ടിട്ടുണ്ട്. ജന്മം കൊണ്ട് റോമൻ കത്തോലിക്കനാണ് സജിത് ജോസഫ് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. പിന്നീട് പെന്തക്കോസ്ത് സഭയിൽ ചേർന്ന് വിശ്വാസത്തെ മുൻ നിർത്തി സ്റ്റേജ് ഷോയിലൂടെ ധനം സമ്പാദിക്കുന്നത് തുടരുകയായിരുന്നു.
മൂന്ന് ദിവസത്തെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള തട്ടിപ്പ് കലാപരിപാടിക്ക് വിദേശത്ത് മെഗാ ഷോ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാറുകളെക്കാൾ പണവുമായി പാവപ്പെട്ട വിശ്വാസികളെ
കബളിപ്പിച്ച് പണവുമായി അടുത്ത പ്രദേശത്തേക്ക് പറക്കുന്ന അവസ്ഥയുണ്ട്. രോഗശാന്തി കിട്ടിയവർ സജിത്തിനൊപ്പവും, കിട്ടാത്തവർ വീണ്ടും അടുത്ത ധ്യാനം തേടി കാത്തിരിക്കുകയും ചെയ്യും. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Stories you may Like
- സജിത് പാസ്റ്ററുടെ മറ്റൊരു രോഗാശാന്തി തട്ടിപ്പു കൂടി പൊളിച്ചു മറുനാടൻ
- രോഗശാന്തി ശുശ്രൂഷ തട്ടിപ്പ് പൊളിച്ച മറുനാടന് മറുപടിയുമായി സജിത് പാസ്റ്റർ
- സജിത് പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സജിത് പാസ്റ്റർ സമ്പാദിച്ച് കൂട്ടിയത് മുഴുവൻ ചതിയിലൂടെ
- യേശുവിനെ തൂക്കിവിറ്റ് സജിത്ത് ജോസഫും കുട്ടരും കോടികൾ നേടിയത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്
- പൊന്നും വിലയുള്ള സ്വർണം ഇനി തൊട്ടാൽ പൊള്ളും! ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതോടെ ഡയമണ്ടിനും വിലകൂടും; സ്വർണക്കടത്തു വർധിക്കാൻ ഇടയാകുമോ? വസ്ത്രങ്ങളും പുകവലിയും ചിലവേറിയതാകും; വില കുറയുക മൊബൈൽ ഫോണിനും ടിവിക്കും കാമറയ്ക്കും; ബജറ്റിൽ വില കുറയുന്നവയും കൂടുന്നവയും അറിയാം
- അനിൽ ആന്റണി പറഞ്ഞത് ശരിവച്ചു ഇന്ത്യക്കെതിരെ ചൊറിച്ചിലുമായി ബിബിസി വീണ്ടും; തിങ്കളാഴ്ച വൈകിട്ട് വാർത്താ നേരത്തിൽ ബ്രക്സിറ്റ് റിപ്പോർട്ടിൽ നൽകിയത് ഇന്ത്യയുടെ തലയില്ലാത്ത ചിത്രം; കാശ്മീരിനെ ഓരോ തവണ വെട്ടി മാറ്റുമ്പോഴും രോഷം ഉയരുന്നതിൽ മാപ്പു പറയേണ്ടി വന്നിട്ടുള്ള ചാനൽ തെറ്റുകൾ ആവർത്തിച്ചു മുന്നോട്ട്; പഴയ വാർത്തകളേയും ഉയർത്തി ഇന്റർനെറ്റിൽ പ്രതിഷേധം തുടരുന്നു
- അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ
- ദേശവിരുദ്ധ സ്വഭാവം കണ്ടെത്തിയ കേസുകളുമായി ബന്ധപ്പെട്ട് 14 പേരുടെകൂടി മൊഴിയെടുക്കാൻ എൻ.ഐ.എ തീരുമാനിച്ചെന്ന് മാതൃഭൂമി; ഇതിൽ ആറു പേർ ഓൺലൈൻ മാധ്യമ പ്രവർത്തകരെന്നും റിപ്പോർട്ട്; പ്രാഥമികമായി ചോദ്യം ചെയ്തവരിൽ ചേക്കുട്ടിയും ഉണ്ടെന്ന് ജന്മഭൂമി; എൻഐഎ കൊച്ചിയിൽ തമ്പടിക്കുമ്പോൾ
- ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
- ആളും ആരവവും ഇല്ല; യാത്രയയപ്പ് ചടങ്ങുകൾക്കും നിന്നുകൊടുത്തില്ല; പിൻഗാമിക്ക് ചുമതല കൈമാറി, ജീവനക്കാരോട് കുശലം പറഞ്ഞ് ശാന്തനായി പടിയിറക്കം; ഒരുകാലത്ത് ഭരണം നിയന്ത്രിച്ചിരുന്നതിന്റെ ഓർമകളുമായി വിരമിക്കുമ്പോഴും കുരുക്കായി കേസുകളും ഇഡിയുടെ നോട്ടീസും
- ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട; പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് മാത്രം ഇളവ്; ബജറ്റിൽ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു; ഇളവുകൾ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
- മസാജ് പാർലറിലെ അടിപിടിക്കിടെ മൊബൈൽ നഷ്ടമായി; അന്വേഷണം എത്തിയത് നെയ്ത്തുകുളങ്ങര റോഡിലെ ഫ്ളാറ്റിൽ; കുടുങ്ങിയത് വമ്പൻ പെൺവാണിഭ സംഘം; കോവൂരിലേത് നക്ഷത്ര ഇടപെടൽ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്