'കമ്യൂണിസ്റ്റുകൾക്ക് തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം; ഇത് പാർലമെന്ററി ജനാധിപത്യത്തെ അടിസ്ഥാനമാക്കിയാണ്; നഷ്ടപരിഹാരം കൊടുക്കാതെ സ്വകാര്യസ്വത്ത് പിടിച്ചെടുക്കാനാവില്ല'; സജി ചെറിയാന് ഡോ. ബി.ആർ. അംബേദ്കറുടെ 'മറുപടി' ഇങ്ങനെ
എം റിജു
കോഴിക്കോട്: ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയപ്പോൾ അത് വെള്ളക്കാരിൽനിന്ന് കൊള്ളക്കാരിലേക്കുള്ള സ്വാതന്ത്ര്യമാണെന്നാണ്, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബുദ്ധിജീവികൾ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തെ ഒരുവേള ആപത്ത് ദിനം എന്നും കരിദിനമെന്നും അവർ പരിഹസിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 74 വർഷം വരേയും, കമ്യൂണിസ്റ്റുകൾ സ്വാതന്ത്യദിനം ആഘോഷിച്ചിരുന്നില്ല. ഇത് അവരുടെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ പ്രശ്നമായിരുന്നു. ബൂർഷ്വാ ഭരണകൂടത്തെ മൂടുതാങ്ങാൻ ഉണ്ടാക്കിയ, പാശ്ചാത്യ ആശയങ്ങൾ കോപ്പിയടിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ് അവർ എക്കാലവും പ്രചരിപ്പിച്ചിരുന്നത്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുകയല്ല, സത്യത്തിൽ കമ്യൂണിസ്റ്റുകളുടെ ജോലിയും. അവർ തൊഴിലാളി വർഗ സർവാധിപത്യത്തിലാണ് വിശ്വസിക്കുന്നത്. എന്നാൽ അതിനുള്ള സമയം ആവാത്തതിനാലുള്ള ഇടക്കാല പദ്ധതി മാത്രമാണ് ഇപ്പോൾ സിപിഎം വിശ്വസിക്കുന്ന 'ജനകീയ ജനാധിപത്യ വിപ്ലവം' എന്ന ആശയം. അതുകൊണ്ടുതന്നെ ത്വാത്വികമായി എക്കാലവും ഭരണഘടനാ വിരുദ്ധരാണ് കമ്യൂണിസ്റ്റ് പാർട്ടികൾ. ഭരണഘടനയെ അധിക്ഷേപിച്ചത് സജിചെറിയാന് സംഭവിച്ച ഒരു നാക്കുപിഴയല്ല എന്ന് വ്യക്തമാണ്. ഇത് എക്കാലവും കമ്യൂണിസ്റ്റുകൾ ഉന്നയിക്കുന്നതാണ്. ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ തന്നെ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് കമ്യൂണിസ്റ്റുകൾ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനാശിൽപ്പി ഡോ ബി ആർ തന്നെ അതിന് മറുപടിയും നൽകിയിട്ടുണ്ട്. ഇത് അംബേദ്ക്കർ സജി ചെറിയാന് നൽകിയ മറുപടി എന്ന രീതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'അവർക്ക് വേണ്ടത് സവർവാധിപത്യം'
1949 നവംബർ 25നു ഭരണഘടനാ നിയമനിർമ്മാണ സഭയിൽ ഡോ. ബി ആർ അംബേദ്ക്കറുടെ അവസാന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളിൽ അദ്ദേഹം കമ്യൂണിസ്റ്റുുകാർക്ക് മറുപടി നൽകുന്നുണ്ട്. ഇത് ഡോ. ബാബാ സാഹേബ് അംബേദ്ക്കരുടെ പ്രസംഗങ്ങൾ എന്ന പുസ്തകക പരമ്പരയുടെ മൂന്നാം വ്യാള്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്. -'കമ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി എന്നീ രണ്ടു ഘടകങ്ങളിൽ നിന്ന് ഭരണഘടനയുടെ പേരിൽ വലിയ തോതിൽ ഇഷ്ടക്കുറവ് വ്യക്തമാക്കപ്പെടുന്നുണ്ട്. അവർ ഭരണഘടനയെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല? ശരിക്കും ഭരണഘടന മോശമാണ് എന്നതുകൊണ്ടാണോ? നിശ്ചയമായും അല്ല എന്ന് ഞാൻ പറയും. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തെ ആധാരമാക്കിയ ഭരണഘടന വേണം. ഈ ഭരണഘടന പാർലമെന്ററി ജനാധിപത്യത്തിൽ ആധാരമായതിനാൽ അവർ ഭരണഘടനയെ എതിർക്കുന്നു. സോഷ്യലിസ്റ്റ് പാർട്ടികൾക്ക് രണ്ടു കാര്യങ്ങൾ വേണം. അവർക്കാവശ്യമുള്ള ഒന്നാമത്തെകാര്യം, അധികാരത്തിലെത്തിയാൽ നഷ്ടപരിഹാരം നൽകാതെ സ്വകാര്യസ്വത്ത് ദേശസാൽക്കരിക്കാൻ ഭരണഘടന അവർക്ക് സ്വാതന്ത്ര്യം കൊടുക്കണം. സോഷ്യലിസ്റ്റുകൾക്ക് വേണ്ട രണ്ടാമത്തെ കാര്യം മൗലികാവകാശങ്ങൾ നിരപേക്ഷവും യാതൊരു നിബന്ധനകളില്ലാത്തതും ആയിരിക്കണം; എന്തെന്നാൽ അധികാരം പിടിച്ചെടുക്കുന്നതിൽ വിജയിച്ചില്ലെങ്കിൽ അനിയന്ത്രിതമായവിധം വിമർശിക്കാൻ മാത്രമല്ല, രാജ്യത്തെ തകിടം മറിക്കാനും സ്വാതന്ത്ര്യം അവർക്കുവേണം.
പ്രധാനമായും ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഭരണഘടന വിമർശിക്കപ്പെടുന്നത്. പാർലമെന്ററി ജനാധിപത്യമെന്ന തത്വം മാത്രമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ ആദർശപരമായ രൂപം എന്ന് ഞാൻ കരുതുന്നില്ല. നഷ്ടപരിഹാരം കൊടുക്കാതെ സ്വകാര്യസ്വത്ത് കൈവശമാക്കുക എന്ന തത്വം പവിത്രമായതിനാൽ അതിന് പര്യായമില്ല എന്ന് ഞാൻ പറയുന്നില്ല. മൗലികാവകാശങ്ങൾ ഒരിക്കലും എടുത്തുകളയാൻ വയ്യെന്നും ഞാൻ പറയുകയില്ല. എനിക്കു പറയാനുള്ളത്, ഭരണഘടനയിൽ അടങ്ങിയിട്ടുള്ള അഭിപ്രായങ്ങൾ ഇന്നത്തെ തലമുറയുടേതാണ്; ഇത് നിങ്ങൾക്ക് അതിശയോക്തിപരമായി തോന്നുണ്ടെങ്കിൽ ഭരണഘടനയിലെ അഭിപ്രായങ്ങൾ ഭരണഘടനാസഭയുടെ അംഗങ്ങളുടേതാണെന്നും പറയാം. ഭരണഘടനയിൽ അവ ഉൾപ്പെടുത്തിയതിൽ കരടെഴുത്തുസമിതിയെ എന്തിന് കുറ്റപ്പെടുത്തണം? ഭരണഘടനാസഭയിലെ അംഗങ്ങളെയും കുറ്റപ്പെടുത്തരുതോ എന്ന് ഞാൻ ചോദിക്കും. അമേരിക്കൻ ഭരണഘടനാ നിർമ്മാണത്തിൽ വലിയ പങ്കുവഹിച്ച അമേരിക്കയിലെ രാജ്യ തന്ത്രജ്ഞൻ ജഫേഴ്സൺ വളരെ വിലപ്പെട്ടതും മഹത്വപൂർണവുമായ വിചാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അവ ഭരണഘടനാ നിർമ്മാതാക്കളുടെ കൺമുമ്പിൽഎപ്പോഴും ഉണ്ടായിരിക്കേണ്ടവയാണ്. ജഫേഴ്സൺ പറയുന്നു. ' ഓരോ തലമുറയും ഭൂരിപക്ഷത്തിന്റെ ഇഷ്ടമനുസരിച്ച് സ്വയം ബന്ധിക്കപ്പെടാൻ അധികാരമുള്ള ഒരു സ്വതന്ത്രരാഷ്ട്രത്തിലേതുപോലെയാണ്. വരും തലമുറകളെ ബന്ധിക്കാൻ ആർക്കും കഴിയുകയില്ല, മറ്റൊരു രാഷ്ട്രത്തിലെ ജനങ്ങളെ ബന്ധിക്കാൻ കഴിയാത്തതുപോലെ'.
ഭരണഘടനയുടെ നടത്തിപ്പ് പൂർണമായും അതിന്റെ സ്വരൂപത്തെ അവലംബിച്ചിരിക്കുകയില്ല. ഭരണഘടന രാജ്യത്തിന്റെ വിഭാഗങ്ങളെയും നിയമസഭകളെയും കാര്യനിർവാഹകമണ്ഡലത്തെയും നിയമപാലകരെയും നിർമ്മിക്കുക മാത്രമാണ് ചെയ്യുക. രാജ്യത്തിന്റെ വിഭാഗീയ കാര്യങ്ങൾ രാജ്യത്തിലെ ജനങ്ങളെയും അവരുടെ ആകാംക്ഷകളെയും രാജ്യകാര്യങ്ങൾ സാധിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ കക്ഷികളെയും അവലംബിച്ചിരിക്കും. ഇന്ത്യയിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും എങ്ങനെ പെരുമാറണമെന്ന് ആർക്കാണ് പറയാൻ കഴിയുക? അവരുടെ ഉദ്ദിഷ്ടസാധ്യത്തിന് അവർ ഭരണഘടനാപരമായ മാർഗങ്ങൾ അവലംബിക്കുമോ, അതോ വിപ്ലവാത്മകമായ മാർഗങ്ങൾ അവലംബിക്കുമൊ? വിപ്ലവാത്മകമായ മാർഗമാണ് അവലംബിക്കു ന്നതെങ്കിൽ ഭരണഘടന എത്ര നന്നായിരുന്നാലും അത് വിജയിക്കുകയില്ല എന്നു പറയാൻ ഒരു ഭവിഷ്യജ്ഞാനിയുടെ ആവശ്യമൊന്നുമില്ല. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും എങ്ങനെ പെരുമാറണമെന്നറിയാതെ ഭരണഘടനയെക്കുറിച്ച് എന്തെങ്കിലും നിർണയനമെടുക്കുന്നത് നിരർഥകമായിരിക്കും''- ഇങ്ങനെയാണ് അംബദ്ക്കർ തന്റെ നയം വ്യക്തമാക്കിയത്.
വിമർശിക്കാം പക്ഷേ അവഹേളിക്കരുത്
ഇന്ത്യൻ ഭരണഘടന ഒരിക്കലും വിമർശനത്തിന് അതീതമാണെന്ന് അംബേദ്ക്കർ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ക്രിയാത്മകമായ വിമർശനം വേണമെന്നും, കാലാനുസൃതമായി പരിഷ്ക്കരിക്കണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഭരണഘടനയെ ആദ്യം വിമർശിച്ചത് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ തന്നെയാണ്.
ഭരണഘടന വെറും പാശ്ചാത്യ അനുകരണം മാത്രമാണെന്നും പാശ്ചാത്യ ശക്തികൾക്കുള്ള കീഴടങ്ങലാണെന്നും പറഞ്ഞത് കോൺസ്റ്റിറ്റൂവന്റ് അംസംബ്ലിയിലെ അംഗമായിരുന്ന ലോക്നാഥ് മിശ്രയാണ്. വീണയുടേയോ സിതാറിന്റെയോ സംഗീതം കേൾക്കാനാണ് നമ്മൾ ആഗ്രഹിച്ചത്, പക്ഷേ കിട്ടിയത് ഇംഗ്ലീഷ് ബാൻഡാണെന്നു പറഞ്ഞത് മറ്റൊരു മെംബർ ഹനുമന്ത റാവു പറയുന്നു. ഭരണ ഘടന ഇന്ത്യക്ക് പറ്റിയതല്ലെന്നും നടപ്പിലാകുന്നതോടെ തകർന്നു തരിപ്പണമാകുമെന്നും പറഞ്ഞത് ഭരണഘടനാ സഭയിലെ മറ്റൊരു അംഗം ലക്ഷ്മി നാരായണ സാഹുവാണ്്.
ടി. പ്രകാശവും കെ. ഹനുമന്തയ്യയുമൊക്കെ ഭരണഘടന ഗാന്ധിയൻ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ആത്മാവ് ഉൾക്കൊള്ളാത്തതാണ് ഭരണഘടനയെന്നു അഭിപ്രായമുള്ളവരുമുണ്ടായിരുന്നു. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ കാർബൺ കോപ്പിയാണെന്നായിരുന്നു പ്രൊഫ. എൻ, ശ്രീനിവാസന്റെ അഭിപ്രായം. ആ ആക്ടിന്റെ അക്ഷരാർഥത്തിലുള്ള പകർപ്പാണ് ഇന്ത്യൻ ഭരണഘടനയെന്ന് ബ്രിട്ടീഷ് ഭരണഘടനാ വിദഗ്ധനായിരുന്ന സർ ഐവർ ജെന്നിങ്സ് പറഞ്ഞിരുന്നു. എന്നാൽ നല്ലത് എവിടെ കണ്ടാലും എടുക്കാെമന്നും, ഇക്കാര്യത്തിൽ തനിക്ക് കുറ്റബോധം അശേഷം ഇല്ലെന്നുമായിരുന്നു അംബേദ്ക്കറുടെ മറുപടി.
പക്ഷേ കാലം മാറിയപ്പോൾ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പടിക്കാം എന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിൽ കയറുന്നു. അങ്ങനെ മന്ത്രിയായ ഒരാൾ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുമ്പോൾ അത് സത്യപ്രതിജ്ഞാ ലംഘനവും കടുത്ത അവഹേളനവും ആവുകയാണ്.
കുഴപ്പം ഭരിക്കുന്നവരുടെ മനോഭാവം
സമത്വം, മതേതരത്വം, തുടങ്ങിയ കാര്യങ്ങളൊന്നും അത്രയേറെ പരിചയമില്ലാത്ത ഒരു യാഥാസ്ഥിക ഇന്ത്യയിൽ, ഒരു ആധുനിക ഭരണഘടന കെട്ടിപ്പെടുത്തതിൽ നെഹ്റുവിനും അംബേദ്ക്കർക്കും ഉള്ള പങ്ക് വളരെ വലുതായിരുന്നു. ഗോവധ നിരോധനം മൗലിക അവകാശം ആക്കണം എന്നൊക്കെപ്പറഞ്ഞുള്ള മത കോലാഹലങ്ങളെയൊക്കെ നേരിട്ടുകൊണ്ടാണ്, അംബേദ്ക്കർ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത്. അന്ന് അത് വായിച്ച പല വിദേശ വിദഗ്ധരും പറഞ്ഞത് ഇന്ത്യ ഒരിക്കലും അർഹിക്കാത്ത ഒരു ഭരണഘടന എന്നായിരുന്നു.
കടുത്ത എതിർപ്പുകളോടും ഒറ്റപ്പെടുത്തലുകളോടും പോരടിച്ച അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു അംബേദ്ക്കർ. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാൻ പട്ടാള ഭരണത്തിന്റെ വഴിയിൽ നീങ്ങിയപ്പോഴും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയിൽ ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാൻ സാധിച്ചത് അംബേദ്ക്കറിന്റെ ദീർഘവീക്ഷണവും ജ്ഞാനസപര്യയും മൂലമാണ്. ഇന്ത്യൻ ഭരണഘടനയുടെ കോർ ആർക്കും ഭേദഗതി ചെയ്യാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹം തയ്യാറാക്കിയത്.
ഇന്ത്യയുടെ ഭരണം മോശമാവുന്നത് അത് ഭരണഘടനയുടെ കുഴപ്പം കൊണ്ടല്ല മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പം അംബേദ്ക്കർ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ''എനിക്ക് തോന്നുന്നു, ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് മോശമായി മാറുമെന്ന് ഉറപ്പാണ്. കാരണം...അത് കൈകാര്യം ചെയ്യുന്നവർ മോശം ആളുകൾ ആയാൽ. ഒരു ഭരണഘടന എത്ര മോശമായാലും, അത് കൈകാര്യം ചെയ്യുന്നവർ നല്ലവരായാൽ അത് നല്ലതായി മാറിയേക്കാം''- ഇപ്പോൾ സജി ചെറിയാന്റെ കാര്യത്തിലും അംബേദ്ക്കർ പറഞ്ഞതുതന്നെ സത്യമായിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്