പാർത്ഥാ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാത്തത് ചുളു വിലയ്ക്ക് കെട്ടിടം സ്വന്തമാക്കാൻ; എല്ലാം നടന്നത് ചില ഉന്നതരുടെ മക്കൾക്ക് വേണ്ടി; അപവാദ കഥകൾ കുടുംബത്തിനെതിരെ പ്രചരിപ്പിച്ചത് അന്വേഷണത്തിൽ പ്രമുഖർ കുടുങ്ങാതിരിക്കാൻ; എല്ലാത്തിനും നേതൃത്വം നൽകിയത് ഡി.വൈ.എസ്പിമാരായ സദാനന്ഗനും കൃഷ്ണദാസും; അപസർപ്പക കഥയ്ക്ക് പിന്നിലുള്ളത് പാർട്ടിയിൽ സാജന്റെ പണം കൊണ്ട് തടിച്ചു കൊഴുത്തവർ; ആഞ്ഞടിച്ച് കെ സുധാകരൻ; സാജൻ പാറയിലിനെ ചർച്ചയാക്കി ആന്തൂർ പിടിക്കാൻ കോൺഗ്രസ്
രഞ്ജിത്ത് ബാബു
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാർത്ഥാസ് കൺവെൻഷൻ സെന്റർ ചുളുവിലക്ക് തട്ടിയെടുക്കാൻ സിപിഎം. ഉന്നതരുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് നേതാക്കൾ. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിന് ഐക്യദാർഢ്യമായി നടത്തിയ സ്നേഹ സാന്ത്വന യാത്രയുടെ സമാപന പൊതുയോഗത്തിലാണ് കെ.പി.സി. സി. വർക്കിങ് പ്രസിഡണ്ട് കെ. സുധാകരനും സാന്ത്വന യാത്ര നടത്തിയ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും ഇത്തരമൊരു ആരോപണമുന്നയിച്ചത്.
പ്രവാസി വ്യവസായി സാജന്റെ മരണത്തെ തുടർന്ന് ആന്തൂർ നഗരസഭ വാർത്തകളിൽ നിറയുകയായായിരുന്നു. കൺവെൻഷൻ സെന്ററിന് നഗരസഭയുടെ ലൈസൻസ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. നഗരസഭാ ചെയർപേഴ്സൺ പികെ ശ്യാമളക്ക് എതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സാജന്റെ കുടുംബം. നഗരസഭയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ കണ്ണൂരിലെ സിപിഎമ്മിനെയാണ് പ്രതിരോധത്തിലാക്കുന്നത്. കാരണം നഗരസഭയിലെ 28 ജനപ്രതിനിധികളും സിപിഎം അംഗങ്ങളാണ് എന്നതു തന്നെ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം ആആളിക്കത്തിക്കുന്നത്.
കോൺഗ്രസ് ആരോപണം ഇങ്ങനെ:
ജില്ലയിലെ ദിനേശ് ഓഡിറ്റോറിയം ഉൾപ്പെടെയുള്ള പല കെട്ടിടങ്ങൾക്കും ലൈസൻസ് നൽകിയതുപോലെ സാജന്റെ കെട്ടിടത്തിനും നൽകേണ്ടതായിരുന്നു. ആന്തൂരിലെ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കുകയും അപ്പോൾ തന്നെ കുറഞ്ഞ വിലയ്ക്ക് ഈ സെന്റർ വിൽക്കാൻ സാജനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. സാജന്റെ ആത്മഹത്യയിൽ സംശയിക്കപ്പെടുന്ന ചില ഉന്നതരുടെ മക്കൾക്ക് വേണ്ടിയായിരുന്നു ഇത്തരത്തിൽ പ്രവാസിയെ സമ്മർദ്ദത്തിലാക്കിയത്. അതിനായി സാജൻ തനിച്ച് പങ്കെടുത്ത ഒരു കൂടിക്കാഴ്ച ഒരുക്കിയിരുന്നു. അതിന് ശേഷമാണ് സാജന്റെ മനോനില തകർന്നതെന്നും കുടുംബം തന്നെ ആരോപിക്കുന്നുണ്ട്. കെ.സുധാകരൻ പറഞ്ഞു. എവിടെയായിരുന്നു ആ കൂടിക്കാഴ്ച? ആരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്? ഇത്തരം കാര്യങ്ങളെല്ലാം അന്വേഷിച്ചു കണ്ടെത്താൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ അതൊന്നും അന്വേഷിക്കാതെ സാജന്റെ കുടുംബത്തിന് നേരെ അപവാദ കഥകൾ പ്രചരിപ്പിച്ച് അപമാനിക്കുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്.
ഇതിന് നേതൃത്വം നൽകിയത് കണ്ണൂർ ഡി.വൈ.എസ്പി. പി.പി.സദാനന്ദനും നാർക്കോട്ടിക് ഡി.വൈ. എസ്. പി. വി.കെ. കൃഷ്ണദാസുമാണ്. നേതാക്കൾ ആരോപിച്ചു. വ്യവസായി സാജൻ വിശ്വാസമർപ്പിച്ച പാർട്ടിയിൽ സാജന്റെ പണം കൊണ്ട് തടിച്ചു കൊഴുത്തപ്പോഴാണ് ഇത്തരം അപസർപ്പക കഥയുണ്ടാക്കി രംഗത്ത് വരുന്നത്. ഇനി സാജന്റെ കുടുംബം കൂടി ആത്മഹത്യ ചെയ്യണമോ എന്ന ആഗ്രഹം സിപിഎം. ന് ഉണ്ടോ എന്ന് വ്യക്തമാക്കണം. സിപിഎം. പ്രവർത്തകർക്ക് നട്ടെല്ലുണ്ടെങ്കിൽ പാർട്ടിയുടെ ഇത്തരം ശൈലിക്കെതിരെ ചോദ്യം ചെയ്യാൻ തയ്യാറാവണമെന്ന് നേതാക്കൾ ചോദിച്ചു. കെ. സുധാകരൻ എം. പി. പൊതുയോഗം ഉത്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അദ്ധ്യക്ഷനായിരുന്നു. വളപട്ടണത്തു നിന്നും ആരംഭിച്ച സാന്ത്വന യാത്ര സാജൻ പാറയിലിന്റെ കൊറ്റാളിയിലെ വീട്ടിന് സമീപത്താണ് സമാപിച്ചത്. കോൺഗ്രസ്സ് നേതാക്കളായ കെ.സി. ജോസഫ് എം. എൽ.എ, ഷാനി മോൾ ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. സാന്ത്വന ജാഥയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ തെരുവു നാടകവും അവതരിക്കപ്പെട്ടു.
തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ചതാണ് ആന്തൂർ നഗരസഭ. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും അഞ്ചാംപീടികയും തളിയിലും വെള്ളിക്കീലുമൊക്കെ ഉൾപ്പെടുന്ന നഗരസഭയിൽ വോട്ടെടുപ്പിന് മുമ്പ് തന്നെ സിപിഎം ഭരണം ഉറപ്പിച്ചിരുന്നു. 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ 28ൽ 14 വാർഡുകളിലും സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയായിരുന്നു. സിപിഎമ്മിന് എതിരെ മത്സരിക്കാൻ പത്ത് വാർഡുകളിലേക്ക് സ്ഥാനാർത്ഥികളെ നിർത്താൻ പോലും കോൺഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിരുന്നില്ല. ആന്തൂരിൽ പിടിമുറുക്കാൻ ഈ സാഹചര്യം ഉപയോഗിക്കുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമാണ് സിപിഎമ്മിനെ കടന്നാക്രമിക്കുന്നത്.
നാലിടത്തെ എതിരാളികളുടെ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളുകകൂടി ചെയ്തതോടെയാണ് സിപിഎം വോട്ടെടുപ്പിന് മുന്നേ നഗരസഭ ഭരണം ഉറപ്പിച്ചത്. മറ്റു പതിനാല് വാർഡുകളിലും എതിർ സ്താനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു സിപിഎം സ്ഥാനാർത്ഥികളുടെ വിജയം. 12 ഇടത്ത് യുഡിഎഫ് രണ്ടാമതെത്തിയപ്പോൾ രണ്ടിടത്ത് ബിജെപിയും രണ്ടാം സ്ഥാനത്തെത്തി. ഇതിൽ മിക്ക വാർഡുകളിലും നൂറിൽ താഴെ വോട്ടു മാത്രമായിരുന്നു രണ്ടാമതെത്തിയവർക്ക് ലഭിച്ചത്. ഈ ഇടത് കോട്ടയാണ് പൊളിക്കാൻ സുധാകരനും സതീശൻ പാച്ചേനിയും ശ്രമിക്കുന്നത്.
ആന്തൂർ പ്രശ്നത്തിൽ സിപിഎം നേതൃത്വം രണ്ടു തട്ടിലാണെന്നു വെളിപ്പെട്ടു കഴിഞ്ഞു. സിപിഎം ജില്ലാ നേതൃത്വം എടുത്ത തീരുമാനത്തെ സംസ്ഥാന സെക്രട്ടറി പരസ്യമായി തള്ളിയിരിക്കുകയാണ്. പ്രവാസി വ്യവസായി സാജൻ പാറയിൽ ആന്തൂർ നഗരസഭയിൽ നിർമ്മിച്ച കെട്ടിടത്തിന് അന്തിമാനുമതി ലഭിക്കാനുള്ള അപേക്ഷ വച്ചുതാമസിപ്പിച്ചതിന്റെ ഉത്തരവാദിത്തം ആർക്കെന്ന കാര്യത്തിൽ സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ രണ്ടു തട്ടിലാണ്. നിയമപരമായ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയ്ക്കും വീഴ്ചയുണ്ടായെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഉദ്യോഗസ്ഥർ മാത്രമാണു കുറ്റക്കാരെന്നും ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടില്ലെന്നുമാണു സംസ്ഥാന നേതൃത്വം പറയുന്നത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നും അവർ രാജിസന്നദ്ധത അറിയിച്ചെന്നും പൊതുയോഗം നടത്തി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശ്യാമളയ്ക്കു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്ലീൻചിറ്റ് നൽകിയത്.
ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയെ വേദിയിലിരുത്തിയാണ് അവർക്കു വീഴ്ച പറ്റിയെന്നു ജില്ലാ സെക്രട്ടറി എം വിജയരാജനും സംസ്ഥാന സമിതി അംഗം പി.ജയരാജനും പറഞ്ഞത്. നഗരസഭയിലെ പ്രശ്നങ്ങളിൽ പി.ജയരാജൻ ഇടപെട്ടതു പാർട്ടിയിലെ ചില നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന ആരോപണമുണ്ട്. ഇതിനിടെയിലും സിപിഎം സംസ്ഥാന നേതൃത്വം ശ്യാമളയ്ക്ക് പിന്തുണ നൽകുകയാണ്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്