സാജന് പാർട്ടി അംഗത്വം ഇല്ലാതെ പോയത് വിദേശത്തായതു കൊണ്ട് മാത്രം; നാട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാ പരിപാടികലുടേയും സ്പോൺസറായി; എന്നിട്ടും തൂങ്ങി ചാവേണ്ടി വന്നത് അന്തൂരിലെ പാർട്ടി അണികൾക്കിടയിൽ ഉണ്ടാക്കിയത് ഞെട്ടലും രോഷവും; ഉദ്യോഗസ്ഥരെ ബലിയാടാക്കി ശ്യാമളയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലും ഉരുൾ പൊട്ടൽ; സാജന്റെ ആത്മഹത്യ ആന്തൂരിലെ സിപിഎമ്മിന്റെ അടിവേരിളക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ശബരിമലയിലെ ഇടപെടൽ ലോക്സഭയിൽ സിപിഎമ്മിന്റെ അടിതെറ്റിച്ചു. കാസർഗോഡും ആലത്തൂരും പാലക്കാടും ആറ്റിങ്ങലിലും തോറ്റത്തിന് കാരണം ഇനിയും കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല. വിശ്വാസികൾ കൂട്ടത്തോടെ പാർട്ടി വിട്ടു പോയതാണ് കണ്ണൂരിലും കാസർഗോട്ടും വമ്പൻ തോൽവിക്ക് കാരണമായത്. ഇതിന് പിന്നാലെയാണ് ആന്തൂരിലെ വിവാദം സിപിഎമ്മിനെ വെട്ടിലാക്കുന്നത്. പ്രതിപക്ഷം പോലുമില്ലാത്ത കേരളത്തിലെ നഗരസഭയാണ് ആന്തൂർ. എന്തും ഏതും തീരുമാനിക്കുന്നത് സിപിഎം. കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യമാളയാണ് ചെയർമാൻ. ഇതിനിടെയാണ് പാർട്ടിയുടെ കടുത്ത അനുഭാവിയായ പ്രവാസി സാജൻ പാറയിൽ ആത്മഹത്യ ചെയ്യുന്നത്. ആന്തൂരിലും സിപിഎമ്മിൽ ഇളക്കം തട്ടുന്ന സംഭവമാണ് ഇത്. പാർട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സിപിഎം ഭരിക്കുന്ന നഗരസഭയിൽ നിന്ന് സാജന് നീതി കിട്ടിയില്ല. ഇതെന്ത് രാഷ്ട്രീമെന്ന ചോദ്യം ആന്തൂരിലെ സിപിഎമ്മുകാർക്കിടയിൽ ശക്തമാണ്.
ആന്തൂർ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ്. ഇവിടെ 28 ൽ 27 കൗൺസിലർമാരും സിപിഎം. ഒരു സീറ്റ് സിപിഐയ്ക്ക്. 28 ൽ 14 പേർ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പല വാർഡുകളിലും നാമനിർദ്ദേശപത്രിക കൊടുക്കാൻ പോലും യുഡിഎഫിനു ധൈര്യമില്ലാത്ത നഗരസഭയാണ് ഇത്. ഇത്തരത്തിലൊരു സ്ഥലത്താണ് സിപിഎം പ്രതിസന്ധി നേരിടുന്നത്. അതുകൊണ്ടാണ് സാജന്റെ ആത്മഹത്യയിൽ അതിവേഗ നടപടികൾ സർക്കാർ എടുത്തത്. സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്നമാണെന്ന് വരുത്താനാണ് ശ്രമം. ഇതിലൂടെ പ്രശ്നം ഒതുക്കാനാണ് നീക്കം. എന്നാൽ ചെയർപേഴ്സൺ ശ്യാമളായാണ് സാജന്റെ മരണത്തിന് ഉത്തരവാദിയെന്ന വാദം ഇപ്പോഴും ആന്തൂരിൽ സജീവമാണ്. ഇത് സിപിഎമ്മിന് തലവേദനയായി തുടരുകയാണ്.
അവസരം മുതലെടുക്കാൻ കോൺഗ്രസും ഉണ്ട്. ആന്തൂർ ബക്കളത്ത് പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള, സെക്രട്ടറി എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സാജന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആന്തൂർ നഗരസഭ ഓഫിസിലേക്കു മാർച്ചും നടത്തി. ഇതും സിപിഎമ്മുകാർ മാത്രം നിയന്ത്രിക്കുന്ന നഗരസഭയിലെ വിചിത്ര കാഴ്ചയാണ്. ആന്തൂരിൽ അടുത്ത തെരഞ്ഞെടുപ്പിൽ അതിശക്തമായ മത്സരത്തിന് കോൺഗ്രസും എത്തും. കുടിവെള്ളം ലഭിക്കാത്തതിന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവവും ഇവിടെയുണ്ടായി. കൺവൻഷൻ സെന്ററിന് അനുമതി നൽകുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിലും യുഡിഎഫ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.
ആന്തൂർ നഗരസഭാധികാരികളുടെ നിരന്തരമായ മാനസിക പീഡനത്തിനിരയായി യുവസംരംഭകൻ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ഉദ്യോഗസ്ഥരുടെ പേരിൽ മാത്രം നടപടിയെടുത്തു യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം വിലപ്പോവില്ല. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയുടെ ദുർവാശിയാണു കാര്യങ്ങൾ വഷളാക്കിയത്. സിപിഎം നേതാവ് പി.ജയരാജൻ ഇടപെട്ടുവെന്നതിന്റെ പേരിൽ എം വിഗോവിന്ദന്റെ ഭാര്യ കൂടിയായ ശ്യാമള കൺവൻഷൻ സെന്ററിനു ബോധപൂർവം അനുമതി നൽകാതിരിക്കുകയും അനാവശ്യ തടസ്സ വാദങ്ങൾ ഉന്നയിക്കുകയുമായിരുന്നുവെന്ന് യുഡിഎഫ് പറയുന്നു. അവസരം മുതലാക്കിയുള്ള ഈ കോൺഗ്രസ് ഇടപെടലും വരും ദിനങ്ങളിൽ സിപിഎമ്മിന് തിരിച്ചടിയാകും.
വളരെ ചെറുപ്പത്തിൽ ചെറിയ ടെക്സ്റ്റൈൽ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി വിവിധ ജില്ലകളിൽ പ്രവർത്തിച്ചായിരുന്നു സാജന്റെ തുടക്കം. പിന്നീട് മുംബൈയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തു. വർഷങ്ങളായി കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു താമസം. 20 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിൽ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജൻ നാട്ടിൽ നിക്ഷേപത്തിനു തയാറായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയാണ്. ഇതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്. വില്ലകളുടെ നിർമ്മാണവും തടസ്സപ്പെടുത്താൻ നഗരസഭ ശ്രമിച്ചിരുന്നു. ഇതെല്ലാം ആന്തൂരിൽ വലിയ ചർച്ചയാണ് ഇപ്പോഴും. പി ജയരാജനെ ഇറക്കി പ്രതിഷേധം തണുപ്പിക്കാനാണ് സിപിഎം ശ്രമം.
സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയ്ക്കെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാർട്ടി അനുഭാവിയായിരുന്ന സാജൻ ആന്തൂർ അടക്കം പല പാർട്ടി ഗ്രാമങ്ങളിലെയും പരിപാടികളിലെ സജീവ സ്പോൺസറായിരുന്നു. പ്രവാസിയായതു കൊണ്ട് മാത്രമാണ് സാജൻ അംഗത്വം എടുക്കാതിരുന്നത്. വർഷങ്ങളായി വിദേശത്തായിരുന്നതിനാലാണു സാജൻ. നാട്ടിലെത്തിയാൽ പാർട്ടി വായനശാലകളുടെ പരിപാടികളിലും സൗകര്യങ്ങൾ വർധിപ്പിക്കാനും സാജൻ സാമ്പത്തികമായി പിന്തുണ നൽകിയിരുന്നു. അടുത്തിടെ പാർട്ടിയുടെ പിന്തുണയോടെ സംഘടിപ്പിച്ച കുളം നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. ഇതെല്ലാം പാർട്ടിയോടുള്ള കൂറിന്റെ പ്രതിഫലനമായിരുന്നു. എ്ന്നാൽ തന്റെ കൺവെൻഷൻ സെന്ററിന്റെ കാര്യം വന്നപ്പോൾ തീർത്തും നിരാശയായിരുന്നു ഫലം. സംഭവങ്ങളിൽ വില്ലനായത് സിപിഎമ്മിലെ വടംവലിയെന്ന ആരോപണം ശക്തമാണ്.
മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി അടുപ്പമുള്ള, പാർട്ടി അനുഭാവിയായ ഒരാൾക്ക് രേഖകൾ നൽകാതെ പിടിച്ചുവയ്ക്കാൻ ഉദ്യോഗസ്ഥർ വിചാരിച്ചാൽ എങ്ങനെ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത്. രേഖ ലഭിക്കാതായപ്പോൾ പ്രശ്നത്തിൽ പി. ജയരാജൻ ഇടപെട്ടിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന നഗരസഭാധ്യക്ഷ, 'നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, സർട്ടിഫിക്കറ്റും അവിടെനിന്നു വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചിരുന്നു. ഇതാണ് സാജനെ തളർത്തിയത്. ഇത് സാജന്റെ ഭാര്യ ആരോപണമായി ഉന്നയിച്ചു. ഇതോടെ പി ജയരാജന്റെ നേതൃത്വത്തിൽ തന്നെ സംഘം ആന്തൂരിലെത്തി. പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം വിജയരാജൻ, പി.െക.ശ്രീമതി എന്നിവരാണ് സാജന്റെ വീട് സന്ദർശിച്ചത്. കുടുംബാംഗങ്ങൾക്കു നിയമപോരാട്ടത്തിൽ പിന്തുണ അറിയിച്ചു. നഗരസഭാധ്യക്ഷ ഉൾപ്പെടെയുള്ളവർക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കുടുംബം ഇന്നു പരാതി നൽകാനിരിക്കുകയാണ്. സംഭവത്തിൽ പാർട്ടിക്കെതിരെ കൂടി രോഷം ഉയർന്ന സാഹചര്യത്തിലായിരുന്നു നേതാക്കളുടെ സന്ദർശനം.
ആദ്യമെത്തിയ കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നാലെ പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം വിജയരാജൻ എന്നിവരെത്തി ചർച്ച നടത്തി. സസ്പെൻഷൻ വിവരം കുടുംബാംഗങ്ങളെയും പിന്നീട് മാധ്യമപ്രവർത്തകരെയും എം വി ജയരാജൻ അറിയിച്ചു. ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്തിൽ സാജൻ ആത്മഹത്യചെയ്തതോടെ പ്രതിപക്ഷം സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി രംഗത്തെത്തി. ഇതോടെയാണ് സിപിഎം നേതാക്കൾ ആന്തുരിലെത്തിയത്. കണ്ണൂർ സിപിഎമ്മിലെ ചില നേതാക്കൾക്കിടയിലുള്ള വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കോൺഗ്രസും ബിജെപി.യും ആരോപിച്ചു. പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തിൽ വ്യവസായിക്ക് സഹായകമായ നിലപാടെടുത്തപ്പോൾ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ശ്യാമള ചെയർപേഴ്സണായ ആന്തൂർ നഗരസഭ അന്തിമാനുമതി നൽകുന്നതിൽ മുഖംതിരിച്ചുവെന്നതാണ് ഉയരുന്ന ആരോപണം.
നഗരസഭയുടെ സമീപനം മോശമായെന്ന് പി. ജയരാജൻതന്നെ പരസ്യമായി പറഞ്ഞു. നഗരസഭയുടെ ഭാഗത്തു വീഴ്ചയില്ലെന്ന് പി.കെ.ശ്യാമളയും പറഞ്ഞു. ചെയർപേഴ്സൺ രാജിവെക്കണമെന്ന് കോൺഗ്രസും ബിജെപി.യും ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും നടന്നു. വിഭാഗീയതയെന്നത് മാധ്യമസൃഷ്ടിയാണെന്നും ഉത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നും ഉന്നയിച്ച് പി.ജയരാജൻ രംഗത്തെത്തി. എന്നാൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
Stories you may Like
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- ഇനിയും കേസെടുക്കുമെന്ന് എംവി ഗോവിന്ദന്റെ പ്രഖ്യാപനം; കേരളം ഫാസിസത്തിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്