നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, എല്ലാം മുകളിൽ നിന്നു വാങ്ങിക്കോ; ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല; നഗരസഭയുടെ വാതിലുകൾ തട്ടി പരാജിതനായ സാജന് വെള്ളിടിയായത് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ വെല്ലുവിളി; ഇനിയെങ്കിലും മണ്ഡപം തുറക്കാനായില്ലെങ്കിൽ കടം കയറി മുടിയുമെന്ന് പറഞ്ഞ് പി ജയരാജനെ സാജൻ കണ്ടത് എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല; കണ്ണൂരിലെ സിപിഎമ്മിലെ അന്തചിദ്രം തല്ലിക്കെടുത്തിയത് ഒരു പാർട്ടി കുടുംബത്തിന്റെ സ്വപ്നങ്ങളെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. നൈജീരിയയിൽ പണിയെടുക്കുമ്പോഴും മനസ്സിൽ നാട്ടിലെ കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു. സാജന്റെ കുടുംബവും അടിയുറച്ച പാർട്ടിക്കാർ. എന്നിട്ടും പ്രവാസി വ്യവസായിക്ക് മുമ്പിൽ ഉണ്ടായിരുന്നത് സിപിഎം ഭരിക്കുന്ന നഗരസഭയിലെ പാരകൾ. കണ്ണൂരിൽ പി ജയരാജൻ എന്ത് പറഞ്ഞാലും അനുസരിക്കാത്ത ഒരു കൂട്ടരുണ്ട്. ജില്ലയ്ക്ക് മുകളിലേക്ക് വളർന്ന സംസ്ഥാന നേതാക്കൾ. മക്കൾ രാഷ്ട്രീയത്തിന് ജയരാജന് എതിർപ്പായിരുന്നു. കുടുംബ രാഷ്ട്രീയത്തേയും അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ജയരാജനോട് പരാതി പറഞ്ഞാൽ കുടുംബ ബന്ധങ്ങളുടെ കരുത്തിൽ അധികാരത്തിൽ എത്തിയ രാഷ്ട്രീയക്കാർക്ക് സഹിക്കില്ല. ഇതാണ് സാജനും വിനയായത്. ഇതോടെ പ്രതിഷേധവുമായി ആത്മഹത്യയിലേക്ക് ഈ പ്രവാസി വ്യവസായി എത്തി. ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.
സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിക്കുന്നു. 'ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല' എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ശ്യാമള ഭീഷണി മുഴക്കി. വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള. ഈ പദവിയിൽ എത്തിയത് ഭർത്താവിന്റെ സിപിഎം കേന്ദ്ര കമ്മറ്റിയിലെ അംഗമെന്ന പദവിയുടെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ജയരാജന് ശ്യമള വില നൽകിയില്ല. ജയരാജൻ എന്ത് പറഞ്ഞാലും ചെയ്യരുതെന്ന ചില നേതാക്കളുടെ നിർദ്ദേശം അവർ പറഞ്ഞ പടി നടപ്പാക്കി. ഇതോടെ നഷ്ടം ഏറെ സ്വപ്നങ്ങൾ കണ്ട കമ്യൂണിസ്റ്റ് കൂടുംബത്തിനുമാണ്. ഏതായാലും ആന്തൂർ നഗര സഭയ്ക്കെതിരെ അതിരൂക്ഷ ആക്രമണമാണ് സാജന്റെ ബന്ധുക്കൾ നടത്തുന്നത്. പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂർ.
ഒരൊപ്പിന്റെ പേരിലല്ലേ അവർ ഏട്ടന്റെ ജീവനെടുത്തത്. നല്ലൊരാളല്ലേ പോയത്. ഇനി തിരിച്ചുകിട്ടുമോ ഏട്ടനെ...''-ഈ നിലവിളിയാണ് സാജന്റെ വീട്ടിൽ ഇപ്പോഴും ഉയരുന്നത്. സാജന്റെ ഭാര്യയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് ബക്കളത്തെ പാർഥാ കൺവെൻഷൻ സെന്റർ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു.പി. സ്കൂൾ പരിസരത്തെ 'ഗോകുല'ത്തിൽ സാജൻ പാറയിലി (48) നെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആന്തൂർ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കൺവെൻഷൻ സെന്റർ കെട്ടിടം പ്രവർത്തിക്കുന്നതിനു ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
'നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചു. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിർമ്മിച്ച പാർഥ കൺവൻഷൻ സെന്റർ, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു. 2018 ൽ നിർമ്മാണം പാതിയെത്തിയപ്പോൾ, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജൻ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്. 15 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം നാലുവർഷം മുമ്പാണ് സാജൻ കുടുംബസമേതം നാട്ടിലെത്തിയത്. പ്ലസ്വൺ വിദ്യാർത്ഥി പാർഥിവും ഒമ്പതാംക്ലാസുകാരി അർഷിതയുമാണ് മക്കൾ.
അടുത്ത ദിവസങ്ങളിൽ സാജൻ തീർത്തും നിരാശനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മനഃസംഘർഷത്തിലുമായിരുന്നു. വലിയ പണം നിക്ഷേപിച്ചിട്ട് എല്ലാം തുരുമ്പെടുത്തുപോവുകയേ ഉള്ളൂ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അവർ പറയുന്നു. കെട്ടിടത്തിൽ വരുത്താൻ ടൗൺ പ്ലാനർ നിർദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തി കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഒട്ടേറെത്തവണ ഓഫീസ് കയറിയിറങ്ങി. അഗ്നിബാധാ നിയന്ത്രണസംവിധാനമടക്കം പൂർത്തിയാക്കി. ഓരോ തവണയും നഗരസഭാധികൃതർ ഓരോ കാരണംപറഞ്ഞു മടക്കി. വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച വരാൻ പറയും. തിങ്കളാഴ്ച പോയാൽ സെക്രട്ടറി അവധിയിലാണെന്നു പറയും. അങ്ങനെ പല തടസ്സവാദങ്ങൾ. മിക്കവാറും മാനേജരെയോ ഓഫീസ് സ്റ്റാഫിനെയോ ആണ് അയക്കാറ്്. എല്ലാറ്റിനും തടസ്സംനിന്നത് അവരാണ്- ബന്ധുക്കൾ പറയുന്നു.
പുതിയ കൺവെൻഷൻ സെന്ററിൽ ഇതുവരെ മൂന്നു കല്യാണങ്ങൾ കഴിഞ്ഞു. താത്കാലിക അനുമതിയോടെയായിരുന്നു ഇത്. അപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു, വിവാഹിതരായവർക്ക് രജിസ്ട്രേഷനും മറ്റും നൽകിയതുമില്ല. ഇതോടെ പ്രശ്നങ്ങൾ അതിരൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് സാജനെ എത്തിച്ചത്. ആന്തൂരിലെ പാർട്ടി ഗ്രാമത്തിലെ സിപിഎം രാഷ്ട്രീയം സാജന്റെ നീക്കങ്ങൾക്ക് എതിരായിരുന്നു. ജയരാജൻ അനുമതി നൽകട്ടേ എന്നതായിരുന്നു നിലപാട്. മന്ത്രി ഇപി ജയരാജനോട് പരാതി പറഞ്ഞതും എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല. ഇതോടെ എന്തു വന്നാലും കൺവെൻഷൻ സെന്ററിന് അനുമതി നൽകില്ലെന്ന നിലപാടിലേക്ക് ശ്യാമള എത്തി. ഭർത്താവിന്റെ പിന്തുണയിൽ മാത്രം ചെയർപേഴ്സണായ വ്യക്തിയാണ് ശ്യാമള. ആന്തൂരിലെ സിപിഎം രാഷ്ട്രീയം കുടുംബാധിപത്യത്തിന്റേതാകുന്നുവെന്നതിന് തെളിവാണ് ശ്യമാളയുടെ നിലപാടെന്ന വാദവും സജീവമാണ്.
ആന്തൂർ നഗരസഭയിലെ പാർഥ കൺവൻഷൻ സെന്ററിൽ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ മുൻപു സിപിഎം ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി പ്രകാരമാണു കൺവൻഷൻ സെന്ററിൽ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. എന്നാൽ ജയരാജന് നൽകിയ പരാതിയിലുള്ള അന്വേഷണമായതു കൊണ്ട് ശ്യാമള കുലുങ്ങിയില്ല. കെട്ടിട നിർമ്മാണത്തിൽ നേരത്തെ നൽകിയ പ്ലാനിനു വ്യത്യസ്തമായി നിർമ്മാണം നടത്തിയതിനാൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെർമിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണു സംഘം പരിശോധന നടത്തിയത്. അന്ന് മുതൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ.
മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പാർഥ കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത്. എന്നാൽ, അതിൽ നിന്നു വലിയ വ്യത്യാസമൊന്നും നിർമ്മാണത്തിൽ വരുത്തിയിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി. ഗ്രൗണ്ട് ഫ്ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനിൽ നിന്നുള്ള വ്യത്യാസം. അതിനിടെ പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം പി.മോഹനദാസ് കേസെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശിച്ചു. ഉടമസ്ഥാവകാശ രേഖ നൽകുന്നതിനു കാലതാമസമുണ്ടായതിനെ കുറിച്ചു തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അന്വേഷിക്കണം.
അതിനിടെ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ആരോപണത്തെക്കുറിച്ചു ഗൗരവപൂർവം പരിശോധനയുമുണ്ടാകും. സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്കു വഴിവച്ച സംഭവങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സണ്ണി ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Stories you may Like
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുവതി തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്