നാട്ടിൽ പന്തൽ പണിയും തെങ്ങ് കയറ്റവും കൂലിപ്പണിയും ആയി നടന്നിരുന്ന യുവാവ് സിറിയയിലേക്ക് പോയത് മതപഠനത്തിന്; ഐഎസിലേക്ക് ഈയാംപാറ്റയെ പോലെ ആകർഷിക്കപ്പെട്ടപ്പോൾ അഫ്ഗാനിസ്ഥാനിൽ സൈഫുദ്ദീന് മരണമെന്ന് വാർത്ത; ഒന്നും സ്ഥിരീകരിക്കാൻ ആവാതെ വൃദ്ധരായ മാതാപിതാക്കൾ; പ്രതീക്ഷ ആയിരുന്ന മകൻ ചതിയിൽ പെട്ടതോടെ ജീവിതം കഴിക്കുന്നത് പത്തിരിയും ചപ്പാത്തിയും വിറ്റ്
ജംഷാദ് മലപ്പുറം
മലപ്പുറം: സിറിയയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞ് പോയി ഐ.എസിൽ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടതായി അന്വേഷണ ഏജൻസികൾക്കു വിവരം ലഭിക്കുകയും ചെയ്ത യുവാവാണ് മലപ്പുറം കോട്ടയ്ക്കൽ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീൻ(32). ഇയാളുടെ വൃദ്ധരായ മാതാപിതാക്കൾ ജീവിക്കാനായി പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിൽക്കുന്നു.
സൈഫുദ്ദീന്റെ 65കാരനായ മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയുമാണു ഇത്തരത്തിൽ ജീവിക്കുന്നത്. മറ്റൊരു സഹോദരൻ ഗൾഫിലുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസത്തിലാണെന്നു ബന്ധുക്കൾ പറയുന്നു. സൈഫുദ്ദീൻ നാട്ടിലായിരുന്നപ്പോൾ തെങ്ങ് കയറാനുപയോഗിച്ചു തെങ്ങുകയറ്റ യന്ത്രം ഇപ്പോഴും വീട്ടിൽ തുരുമ്പെടുത്ത നിലയിലുണ്ട്. സൈഫുദ്ദീൻ അഫ്ഗാനിസ്ഥാനിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന 2019ൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും കേരളാ പൊലീസിന് വിവരം ലഭിച്ചത്. എന്നാൽ യുവാവ് മരണപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളിൽനിന്നും വിവരം ലഭിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസും സൈഫുദ്ദീന്റെ പിതാവും പറയുന്നു.
മകൻ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇന്നോ നാളെയോ അവൻ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് 65കാരനായ പിതാവ് മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയും. നാട്ടിൽപന്തൽ പണിയും, മറ്റുകൂലിപ്പണികളും ചെയ്ത് ജീവിച്ചിരുന്ന സൈഫുദ്ദീന് നാലു സഹോദരികളും ഒരുസഹോദരനുമാണുള്ളത്. സാമ്പത്തികമായ പ്രയാസം നേരിടുന്ന ഈകുടുംബത്തിന് വലിയ പ്രതീക്ഷയും സൈഫുദ്ദീൻതന്നെയായിരുന്നു. കൂലിവേല ചെയ്താണെങ്കിലും കുടുംബം നോക്കിയിരുന്നതും സൈഫുദ്ദീൻ തന്നെയായിരുന്നു. നാട്ടിൽ തെങ്ങ് കയറ്റംപഠിക്കാനും ഇടക്ക് തേങ്ങയിടാനും സൈഫുദ്ദീൻ പോയിരുന്നു. തെങ്ങ് കയറാനുള്ള ഒരു യന്ത്രവും സൈഫുദ്ദീൻ വാങ്ങിയിരുന്നു. ഈയന്ത്രമാണ് ഇപ്പോഴും തുരുമ്പെടുത്ത് വീട്ടിലെ ചായ്പ്പിലുള്ളത്.
വീട്ടിൽ പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെങ്കിലും ലോക്ഡൗൺ ആയതോടെ പിതാവ് കുഞ്ഞഹമ്മദ്കുട്ടിയും, മാതാവ് ഖദീജയും ഏറെ പ്രയാസത്തിലായി. ആളുകളുടെ ഓർഡറുകൾക്കനുസരിച്ച് വീട്ടിൽ വെച്ചുതന്നെ ഇവ ചുട്ട് വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. നിലവിൽ അങ്ങാടികൾ തോറും ചപ്പാത്തിക്കമ്പനികളും മറ്റും വന്നതോടെ ഈകച്ചവടവും ഇപ്പോൾ കാര്യമായി നടക്കുന്നില്ല. ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ ഇവ ഇനിയും എത്തിച്ചുകൊടുക്കുമെന്നുമായിരുന്നു നേരത്തെ വീട്ടുകാർ പറഞ്ഞിരുന്നത്.
സൈഫുദ്ദീൻ ആദ്യം പോയത് സൗദിയിലേക്കാണ്. അവിടെ ചായമക്കാനിയിലായിരുന്നു ജോലി. തുടർന്ന് രണ്ടുവർഷം അവിടെ ജോലിചെയ്തു. ഇതിനിടയിൽ ചില സുഹൃത്തുക്കളോടൊപ്പം ചേർന്ന് കടയിട്ടു. ആദ്യമെല്ലാം നല്ല രീതിയിൽ കച്ചവടം നടന്നിരുന്നെങ്കിലും പിന്നീട് മോശമായി. ഇതോടെ വിസ റദ്ദാക്കി നാട്ടിലേക്കുവരികയായിരുന്നു. പിന്നീടാണ് ദുബായിലേക്ക് പോയത്. നാട്ടുകാരനും സൈഫുദ്ദീന്റെ സുഹൃത്തുമായിരുന്ന മാട്ടാൻ സലീമാണ് ദുബായിലേക്കും പിന്നീട് ഐ.എസ് ആശയത്തിലേക്കും മകനെ കൊണ്ടുചാടിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
ഇതിന്റെ യാഥാർഥ്യം പുറത്തുകാണ്ടുവരണമെന്നും സൈഫുദ്ദീൻ സൗമനും, സൽസ്വഭാവിയുമായ വ്യക്തിയായിരുന്നുവെന്നും പിന്നീട് ഐ.എസ് ആശയത്തിലേക്ക് എങ്ങിനെ എത്തപ്പെട്ടുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കുടുംബം പറയുന്നു. സൈഫുദ്ദീൻ ദുബായിയിൽ പോയ ശേഷം രണ്ടു തവണ മൂത്തസഹോദരിക്ക് ഫോൺ വിളിച്ചിരുന്നു. ഈ ഫോൺവിളികളിൽ ഐ.എസ് ചതിയിൽപ്പെട്ടതായ വിവരങ്ങൾ പറഞ്ഞിരുന്നുവെന്നുമാണ് പിതാവ് കുഞ്ഞഹമ്മദ്കുട്ടി പ്രതികരിക്കുന്നത്.
യു.എ.ഇ. വഴിയാണു സൈഫുദ്ദീൻ അഫ്ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു. ദുബായിൽ നിന്നും മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന് ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ഇതുവരെ ഐ.എസിലേക്കുപോയത് 102 പേരാണെന്നാണ് കേരളാ പൊലീസിന്റെ രേഖകളിലുള്ളത്. കേന്ദ്ര ഏജൻസികൾ വഴി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അതാത് വ്യക്തികളുടെ വീടകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഈ 102 പേരുടേയും പൂർണ വിവരങ്ങൾ അതതാത് ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളിൽ സൂക്ഷിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ പോയിട്ടുള്ളത്. 39പേർ കണ്ണൂരിൽനിന്നും, 18പേർ കാസർകോട് നിന്നും ഒമ്പതുപേർ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈ ജില്ലകൾക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നും ആളുകൾപോയിട്ടുണ്ട്.
അതേ സമയം ചില യുവക്കൾക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണം ഈ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മലപ്പുറം ജില്ലയിൽനിന്ന് ഐ.എസിൽ പോയത് ഒമ്പത് യുവാക്കളാണെന്നും എന്നാൽ പോയെന്ന് സംശയിക്കുന്നവരുടെ എണ്ണം ഉൾപ്പെടെ 17പേരുടെ ലിസ്റ്റാണ് പൊലീസിന്റെ കയ്യിലുള്ളത്് സമാനമായി നിലവിലെ എണ്ണത്തിന് പുറമെ സംശയിക്കുന്നവരുടെ ലിസ്റ്റ് മറ്റുജില്ലകളിലും സൂക്ഷിക്കുന്നുണ്ട്. ഇവരുടെ വീടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
പോയവരിൽ ചിലർ അവിടെവെച്ചു കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുംപോയ ഒമ്പതുപേരെ കുറിച്ചുള്ള വിവരണങ്ങൾ താഴെ:
1 വണ്ടൂർ സ്വദേശി ചൂരാടൻ മുഹദ്ദിസ്(31) 2015ൽ ബഹറൈൻ വഴി ഐ.എസ് കേന്ദ്രത്തിലെത്തിയതായും പിന്നീട് സഖ്യസേനയുമായി നടന്ന യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരംലഭിച്ചു
2 കൊണ്ടോട്ടി പാലപ്പെട്ടി മാതാകുളം സ്വദേശി മൻസൂറലി, 2014ൽ ഭര്യയയും കുട്ടികളേയുംകൂട്ടി ബഹറൈനിൽനിന്നുപോയി. സഖ്യസേനയുമായുള്ള യുദ്ധത്തിൽ മൻസൂറലി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു
3 പൊന്മള സ്വദേശി നജീബ്, 2017ൽ ഹിജ്റക്കുപോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച് യു.എ.ഇയിൽനിന്നും ഇറാൻവഴി പോയി. തുടർന്ന് യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരം ലഭിച്ചു
4 വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി സുനൈൽ ഫവാസ്, അബൂദാബിയിൽ യോർക്ക് കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ ഭാര്യയേയും നാലുമക്കളേയുംകൂട്ടി അവിടെനിന്നും പോയി. ഫവാസ് മരിച്ചെന്ന് പിന്നീട് വിവരം ലഭിച്ചു.
5 വട്ടംകുളംസ്വദേശി മുഹമ്മദ് മുഹ്സിൻ, 2017ൽ വിനോദയാത്രക്ക് ബംഗളൂരുവിലേക്കെന്ന് ം പറഞ്ഞ് വീട്ടിൽനിന്നും പോയി, പിന്നീട് അമേരിക്കയുടെ ഡ്രോൺ അക്രമത്തിൽ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.
6 തിരൂരങ്ങാടി സ്വദേശി അബ്ദുൽ സലീം, 2018ൽ വിസിറ്റിങ് വിസയിൽ യു.എ.ഇയിലേക്ക് പോയി. തുടർന്ന് ഡ്രോൺ അക്രമത്തിൽപ്പെട്ട് കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.
7 കോട്ടക്കൽ ഒറ്റകത്ത് സിദ്ദീഖ്, 2014 ഖത്തർവഴി ഐ.എസിലേക്കുപോയി. പോകുന്ന സമയത്ത് ഇയാൾക്ക് 32വയസ്സായിരുന്നു.
8 കോട്ടക്കൽ പുതുപ്പറമ്പ് സൈഫുദ്ദീൻ, 2016ൽ സൗദിയിൽനിന്നുംപോയി.
9 വഴിക്കടവ് സ്വദേശി ഷാജഹാൻ. നാട്ടിൽ മതസ്പർദയുണ്ടാക്കിയ ഒരുകേസിലെ പ്രതികൂടിയായിരുന്നു.
Stories you may Like
- അഫ്ഗാനിൽ കോട്ടയ്ക്കൽ പൂക്കിപ്പറമ്പിലെ സൈഫുദ്ദീൻ കൊല്ലപ്പട്ടതിന് ഇനിയും സ്ഥിരീകരണമില്ല
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ?
- അൻപതുകാരനായ പീഡകനെ തൂക്കിയെടുത്തു വർക്കല പൊലീസ്
- തെരുവ് നായ്ക്കളെ വിഷം വച്ച് കൊല്ലണമെന്ന ആഹ്വാനം വിവാദമായി
- കക്കുകളി നാടക വിവാദത്തിൽ വെട്ടിലായി സിപിഎം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍