Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹാഗിയ സോഫിയ പള്ളികയ്യേറ്റത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കും മുൻപ് ചരിത്രംവ്യക്തതയോടെ പഠിക്കാൻ ശ്രമിക്കണം; എർദോഗനെ ന്യായീകരിക്കേണ്ടത്, ഇസ്ലാമിക് ഖാലിഫേറ്റും നെഞ്ചേറ്റി ജീവിക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ബാധ്യത'; തുർക്കിയിൽ പള്ളി പിടിച്ചെടുത്തതിനെ ന്യായീകരിച്ച സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ കാത്തലിക് ബിഷപ് കൗൺസിൽ

എം ബേബി

കോഴികോട്: ഇസ്താംബുളിൽ ഹാഗിയാ സൂഫിയ മ്യൂസിയം പള്ളിയാക്കിയ നടപടിയെ പിന്തുണച്ച് ലേഖനമെഴുതിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമർശിച്ച് കെസിബിസി. കിഴക്കിന്റെ പള്ളിതുറക്കൽ 'മതേതരത്വം' മഹത്തരമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഹാഗിയ സോഫിയ പള്ളികയ്യേറ്റത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കും മുൻപ് ചരിത്രം അല്പംകൂടി വ്യക്തതയോടെ പഠിക്കാൻ സാദിഖലിയെപ്പോലുള്ളവർ ശ്രമിക്കണമെന്ന് കേരളാ കാത്തലിക് ബിഷപ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാദർ വർഗീസ് വള്ളിക്കാട്ട്.

എർദോഗനെ ന്യായീകരിക്കേണ്ടത്, ഇന്ത്യൻ മത-രാഷ്ട്ര സ്വപ്നവും ലോക വ്യാപകമായ ഇസ്ലാമിക് ഖാലിഫേറ്റും നെഞ്ചേറ്റി ജീവിക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയായിരിക്കാമെന്നും ഫാദർ വർഗീസ് പ്രതികരണത്തിൽ വ്യക്തമാക്കുന്നു.

കേരളത്തെയും ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ ഭാവിയെയും മതസമൂഹങ്ങൾ തമ്മിൽ നിലനിൽക്കുന്ന സമാധാനപൂർണമായ സഹവർത്തിത്വത്തെയും അപകടത്തിലാക്കിക്കൊണ്ടാവരുത് ഈ ന്യായീകരണം. ഫേസ്‌ബുക്ക് കുറിപ്പിലാണ് വിമർശനം.

ഫാദർ വർഗീസ് വള്ളിക്കാട്ടിന്റെ പ്രതികരണത്തിലെ പ്രസക്ത ഭാഗങ്ങൾ

ഏഴാം നൂറ്റാണ്ടു മുതൽ ഇന്നോളം മാറ്റമില്ലാതെ തുടരുന്നതും ഇനിയും എന്നും തുടരണം എന്ന് ഒരു കൂട്ടർ ആഗ്രഹിക്കുന്നതുമായ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം' പാണക്കാട് തങ്ങൾമാരുടെ ഭാഷയിൽ എന്തുതന്നെയായാലും, പതിമൂന്നു നൂറ്റാണ്ടുകൾ നീളുന്ന അനുഭവത്തിന്റെ ചരിത്രപുസ്തകത്തിൽ നിന്ന് ലോകം വായിച്ചെടുക്കുന്നത് ഇങ്ങനെയാണ്: ആക്രമിക്കുക, അടക്കിഭരിക്കുക! അതിനു കഴിയാത്തപ്പോൾ അഭയം ചോദിച്ചു ചെല്ലുക, തക്കം കിട്ടുമ്പോൾ ആക്രമിക്കുക, സകലതും കൊള്ളയടിക്കുക, പുരുഷന്മാരെ കൊല്ലുക, സ്ത്രീകളെയും കുട്ടികളെയും മതം മാറ്റി അടിമകളാക്കുക. യുവതികളെ ലൈംഗിക അടിമകളാക്കി ചന്തയിൽ വിൽക്കുക, സുന്ദരികളെങ്കിൽ നാലുപേരെ വരെ ഭാര്യമാരാക്കുക, ബാക്കിയുള്ളവരെ വെപ്പാട്ടിമാരാക്കുക.

മതം മാറാൻ കൂട്ടാക്കാത്തവരെ കൊല്ലുക, അല്ലെങ്കിൽ മതനികുതി ചുമത്തി രണ്ടാം തരം പൗരന്മാർ അഥവാ 'ധിമ്മി'കളാക്കുക, അവരെ സമൂഹത്തിന്റെ ഏറ്റവും താഴത്തെ ശ്രേണിയിൽ ബന്ധിച്ചിടുക, അവരുടെ മനുഷ്യാവകാശങ്ങൾ റദ്ദു ചെയ്യുക, സാമൂഹ്യമായി ഒറ്റപ്പെടുത്തുക, മതം മാറുന്നതുവരെ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിക്കുക, ഇത്തരം എല്ലാ വിവേചനങ്ങളും ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സത്യത്തിന്റെ പരിപാലനത്തിനായി വിശ്വാസികൾക്ക് നൽകപ്പെട്ടതുമാണ് എന്ന് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കുക. കൊളോണിയൽ പൂർവ ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്റെ ചരിത്രവും, ഏതാനും ചിലരുടേതൊഴിച്ചാൽ, ഇതിൽനിന്നും തീരെ വ്യത്യസ്തമല്ലായിരുന്നു എന്നതിന് ചരിത്രത്തിൽ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാണാം.

ഇന്നത്തെ മുസ്ലിം രാഷ്ട്രീയനേതാക്കൾ തീവ്ര പാൻ ഇസ്ലാമിക് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ മുഖമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപങ്ങളായ വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയുമെല്ലാം മറനീക്കി രംഗത്തിറക്കി കേരളത്തെ വീണ്ടും 'മത രാഷ്ട്ര' സ്ഥാപനത്തിന്റെ പരീക്ഷണ ശാലയാക്കാൻ തയ്യാറായിരിക്കുകയാണല്ലോ. മാപ്പിളലഹളയിലൂടെ നടത്തിയ മലബാർ പരീക്ഷണം ഇന്ത്യയുടെ വിഭജനത്തിലാണ് ഭാഗിക വിജയം കണ്ടതെങ്കിൽ, മുസ്ലിം ലീഗിന്റെ പാൻ ഇസ്ലാമിക് പരീക്ഷണം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ എങ്ങിനെയൊക്കെ കലുഷിതമാക്കും എന്നു കാത്തിരുന്നുതന്നെ കാണണം. അന്നു കോൺഗ്രസ്സിനും ഗാന്ധിജിക്കും പറ്റിയ 'പൊളിറ്റിക്കൽ ബ്ലൈൻഡ്നെസ് ' വീണ്ടും ചരിത്രത്തിൽ ആവർത്തിക്കുന്നത് കേരളത്തിലെ യുഡിഎഫ് കൂട്ടുകെട്ടിലൂടെയാവുമോ അതോ മത രാഷ്ട്രീയത്തിലൂടെയും വിപ്ലവമുണ്ടാക്കാമെന്നു ചിന്തിക്കുന്ന ന്യു ജെൻ മാർക്‌സിസ്റ്റുകളുടെ സഹായത്താലാവുമോ എന്നതും കാത്തിരുന്നുതന്നെ കാണണം.

യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെഴുതിയ അയാസോഫിയയിലെ ജുമുഅ എന്ന ലേഖനത്തിലാണ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ കിഴക്കൻ മതേതരത്വത്തിന്റെ ഉദാഹരണമായി ഹാഗിയ സോഫിയാ മ്യൂസിയം പള്ളിയാക്കിയതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1453വരെ ക്രിസ്ത്യൻ പള്ളിയായിരുന്ന ഹാഗിയ സോഫിയ 1453 ൽ ഓട്ടോമൻ ഭരണകാലത്താണ് മുസ്ലിം പള്ളിയാക്കി മാറ്റിയത്. പിന്നീട് 1934ൽ മ്യൂസിയമാക്കി. ഹാഗിയ സോഫിയ പള്ളിയാക്കി തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗന്റെ പ്രഖ്യാപനത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. യൂറോപ്യൻ യൂണിയനും പരസ്യമായി രംഗത്തുവന്നു.

ചരിത്രപരമായി സാധ്യതയില്ലാത്തിനാലാണ് ഹാഗിയ സോഫിയയിൽ ക്രിസ്ത്യൻ രാഷ്ട്രീയ മത നേതാക്കൾ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതെന്നും ലേഖനത്തിൽ പറയുന്നു. അമേരിക്ക വിയോജിച്ചപ്പോഴും 25 ശതമാനം ഓർത്തഡോക്‌സ് വിശ്വാസികളുള്ള റഷ്യ തീരുമാനത്തിനെതിരെ രംഗത്തെത്താത്തത് അതുകൊണ്ടാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ മുസ്ലിംങ്ങൾക്ക് നിസ്‌കരിക്കാൻ പോലും അനുവാദമില്ല. അവരുടെ മതേതര വാദം ഏകപക്ഷീയവും പൊള്ളയുമാണെന്നത് ഇതിലൂടെ തിരിച്ചറിയാം. ഓട്ടോമൻ, മുസ്ലിം സ്‌പെയിൻ കാലത്ത് നിർമ്മിക്കപ്പെട്ട 350 പള്ളികൾ ചർച്ചുകളും പള്ളികളായും ഉപയോഗിക്കുന്നവരാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചപ്പോഴാണ് പല യൂറോപ്യൻ രാജ്യങ്ങളിലും ബാങ്ക് വിളിക്കാൻ അനുമതിയുണ്ടാത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP