നാല് ആൺമക്കൾ ജീവിച്ചിരിക്കേ എൺപതുകാരനായ പിതാവിന് നരകജീവിതം; കണ്ണിന് കാഴ്ച്ചശേഷി നശിച്ച, ചെവി കേൾക്കാത്ത കൊരട്ടിയിലെ രാമൻ നായർ വീടിന്റെ മൂലയിൽ കഴിയുന്നത് ആരും തിരിഞ്ഞു നോക്കാതെ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങി; ജില്ലാ പഞ്ചായത്ത് അംഗം ദുരവസ്ഥ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഡിലീറ്റ് ചെയ്യാൻ ഭീഷണി; സാമ്പത്തിക ശേഷിയുള്ള രണ്ട് മക്കളെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി 'കൊണ്ടുപോയി പുഴുങ്ങി തിന്നോളൂ..' എന്ന്; കണ്ണിൽ ചോരയില്ലാത്ത പുത്രന്മാർക്കെതിരെ കേസെടുത്ത് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
ചാലക്കുടി: അഞ്ചു ആണ്മക്കളിൽ നാലുപേരും ജീവിച്ചിരിക്കെ പരിചരിക്കാൻ ആളില്ലാതെ കൊരട്ടി സ്വദേശിയായ എൺപതുകാരൻ ചാലക്കുടി സർക്കാർ ആശുപത്രിയിൽ മരണവുമായി മല്ലടിക്കുന്നു. വീട് സന്ദർശനത്തിന്റെ ഭാഗമായി കൊരട്ടിയിൽ എത്തിയപ്പോഴാണ് നാലുകെട്ട് സ്വദേശി ആതപ്പള്ളി രാമൻ നായരുടെ കാര്യം നാട്ടുകാർ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം സുമേഷ് കെ.ആറിനും ഒപ്പമുള്ളവരുടെയും ശ്രദ്ധയിൽ പെടുത്തുന്നത്. കണ്ണ് കാണാൻ കഴിയാതെ, ചെവി കേൾക്കാൻ കഴിയാതെ കൊരട്ടിയിൽ തങ്ങിയിരുന്ന വീട്ടിൽ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങിക്കിടന്ന രാമൻ നായരെ സുമേഷും ഒപ്പമുള്ളവരും വൃത്തിയായി പരിപാലിച്ച് നല്ല വസ്ത്രങ്ങൾ നൽകി ചാലക്കുടി സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുമേഷും സംഘവും എത്തുമ്പോൾ കഴിഞ്ഞ നാല് ദിവസവും ഭക്ഷണം കഴിക്കാതെ വെറും വയറോടെയാണ് ഈ അച്ഛൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ വിളിപ്പുറത്ത് നിലയുറപ്പിച്ച മരണത്തിന്റെ വിളിക്ക് കാതോർത്ത് ബോധത്തിനും അബോധത്തിനും ഇടയിൽ കഴിയുകയാണ് രാമൻ നായർ. അപ്പോഴും താൻ ജന്മം കൊടുത്ത മക്കൾ തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ ഈ വൃദ്ധനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രാമൻ നായരുടെ കൂടെ നിൽക്കാൻ ആളില്ലെന്ന വസ്തുത സുമേഷ് മനസിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം കൂടെയുള്ളതിനാൽ കൂടെ ആളില്ലാതെ തന്നെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ രാമനെ നായരെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ സന്മനസ് കാട്ടുകയായിരുന്നു. അതോടെ മക്കളെക്കുറിച്ച് അന്വേഷിച്ച ശേഷം മക്കളുടെ വിവരങ്ങളും ഫോൺ നമ്പറും സഹിതം നാരായണൻ കുട്ടി നായർ പയ്യന്നൂർ -തെരു :നമ്പർ - 0498 5201451,, ശങ്കരൻനായർ, പെരുമ്പി-9387760866, മാധവൻനായർ, കറുകുറ്റി, നിറുങ്ങൽ-949550 5125. മരിച്ച മകൻ രാജുവിന്റെ വീട്, എടക്കുന്ന്- 9846489060... ഇങ്ങിനെ രാമൻനായരുടെ മക്കളുടെ ഫോൺ നമ്പർ സഹിതം വിവരങ്ങൾ നൽകി ഇങ്ങിനെ സുമേഷ് തുടർച്ചയായി ഫെയ്സ് ബുക്ക് പോസ്റ്റ് നൽകുകയായിരുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ ആയപ്പോൾ മക്കൾ വിചിത്രമായ ആവശ്യവുമായി സുമേഷിനെ തേടി എത്തി. അച്ഛനെ പരിചരിക്കാൻ എത്താതെ, ഫേയ്സ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനാണ് മൂന്നു മക്കളും ആവശ്യപ്പെട്ടത്. കേരളത്തിലെ സാമൂഹ്യ അവസ്ഥയുടെ ഞെട്ടിക്കുന്ന പരിഛേദമായി മാറിയ രാമൻ നായരെ സഹായിക്കാൻ ഇപ്പോഴും മക്കൾ എത്തിയിട്ടില്ല. രാമൻ നായരുടെ ജീവിച്ചിരിക്കുന്ന നാലുമക്കളിൽ വികലാംഗനായ ഒരു മകൻ മോഹനൻ മാത്രമാണ് അച്ഛനു ആലംബമായി ഇടയ്ക്ക് വരുകയും തങ്ങുകയും ചെയ്ത് ചെറുതായെങ്കിലും ആശ്വാസമാകുന്നത്. ഗുരുവായൂർ അമ്പല പരിസരത്ത് നിന്നും ലഭിക്കുന്ന കാശാണ് ഭിന്നശേഷിക്കാരനായ ഈ മകൻ അച്ഛന്റെ ചെലവിനായി നൽകുന്നത്.
രാമൻ നായരുടെ മക്കളുടെ പേരും ഫോൺ നമ്പറും സഹിതം ഉൾപ്പെടുത്തി സുമേഷ് തുടർച്ചയായി ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തങ്ങൾക്ക് അത് നാണക്കേടായി മാറി എന്നാണ് മക്കൾ സുമേഷിനോട് പ്രതികരിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞ രണ്ടു മക്കളെ ബന്ധപ്പെട്ടപ്പോൾ കൊണ്ടുപോയി പുഴുങ്ങി തിന്നാനാണ് മക്കൾ സുമേഷിനോട് പ്രതികരിച്ചത്. അപ്പോൾ തന്നെ കൊരട്ടി സ്റ്റേഷനിൽ സുമേഷ് പരാതി നൽകുകയായിരുന്നു. കൊരട്ടി എസ്ഐ വിളിച്ചപ്പോഴും മര്യാദയില്ലാത്ത ഭാഷയിൽ തട്ടിക്കയറിയായിരുന്നു ഇവരുടെ പെരുമാറ്റം. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോ ഞങ്ങൾക്ക് കുഴപ്പമില്ല എന്നാണ് മക്കൾ എസ്ഐയോട് പ്രതികരിച്ചത്. എഫ്ബി പോസ്റ്റ് കളയണമെന്നു പറഞ്ഞു മക്കൾ ഇപ്പോഴും സുമേഷിന് പിന്നാലെയാണ്. നിങ്ങൾ ആദ്യം അച്ഛനെ കാണാൻ വരൂ എന്ന് പറഞ്ഞപ്പോൾ ഒരു മകൻ ഭാര്യയെയും കൂട്ടി വന്നു. അച്ഛനെ കണ്ടു ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു മകനും ഭാര്യയും ഉടൻ ഇറങ്ങിപ്പോവുകയായിരുന്നു.
ഇപ്പോഴും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ രാമൻ നായർ മരണവുമായി മല്ലടിക്കുകയാണ്. 'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന പഴമൊഴി എത്ര സത്യമാണ് എന്ന് രാമൻ നായരുടെ അവസ്ഥ കണ്ടപ്പോഴാണ് ഓർക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് അംഗം സുമേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വൈറൽ ആയി. ഇത് ആളുകൾ ഷെയർ ചെയ്തു. അപ്പോഴും നാണക്കേട് കൊണ്ട് തലയുരിഞ്ഞു പോകുന്നു എന്നാണ് മക്കൾ പറയുന്നത്. അച്ഛനെ പരിചരിക്കാൻ തയ്യാറാവാതെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒന്ന് ഡിലീറ്റ് ചെയ്യൂ എന്ന് പറയുന്ന മക്കളെ കേരളത്തിലും കണ്ടു തുടങ്ങി എന്ന് പറയുന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ്-സുമേഷ് പറയുന്നു.
രണ്ടു വിവാഹം കഴിച്ചയാളാണ് രാമൻ നായർ. ആദ്യ ഭാര്യ മരിച്ചപ്പോൾ വീണ്ടും വിവാഹിതനാവുകയായിരുന്നു. ഈ ഭാര്യയും മരിച്ചപ്പോഴാണ് അനാഥാവസ്ഥയിൽ കഴിഞ്ഞ രാമൻ നായരെ തനിച്ചാക്കി മക്കൾ സ്വന്തം കാര്യം നോക്കി പോയത്. ആറുവർഷം മുൻപാണ് രാമൻ നായരുടെ രണ്ടാം ഭാര്യ മരിക്കുന്നത്. രണ്ടു ഭാര്യമാരിലും രാമൻ നായർക്ക് മക്കളുണ്ട്. പക്ഷെ ഒരു മകൻ മരിച്ചു, ഭിന്നശേഷിക്കാരനായ മകൻ ഒന്നും ചെയ്യാൻ കഴിയാതെ കൂടെയുണ്ട് എന്നല്ലാതെ സാമ്പത്തിക ശേഷിയിൽ കഴിയുന്ന ഒരു മകനും വൃദ്ധനെ തിരിഞ്ഞു നോക്കാനില്ല. അതേസമയം പിതാവിനെ നോക്കാത്ത മക്കൾക്കെതിരെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തിലെ 24ാം വകുപ്പ് പ്രകാരം മക്കൾക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു.
സുമേഷ് പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
രാമൻനായരുടെ സ്ഥിതി ദയനീയമാണ്.. ഇപ്പോഴും ഞാൻ ചാലക്കുടി ഗവ.ആശുപത്രിയിൽ ആണ്.. രാമൻനായർക്കൊപ്പം... മക്കൾ ആരും നോക്കുകയില്ല എന്ന നിലപാടിൽ ആണ്.. ഒരു മകൻ ഈക്കാര്യം എന്നോട് തുറന്ന് പറയുകയും ചെയ്തു.. ഞാനും,പൊലീസും രാമൻ നായരുടെ വികലാംഗനായ മകൻ മോഹനൻ ഒഴികെ നാല് മക്കളുടെ കുടുംബവും ആയി ബന്ധപ്പെട്ടു.. എല്ലാവരും കൈമലർത്തുകയാണ്... ഇവരുടെ പേരും, ഫോൺ നമ്പറും, മേൽവിലാസവും ഇവിടെ നൽകുന്നു.. നല്ല എന്റെ സുഹൃത്തുക്കൾ ഈ നമ്പറിലേക്ക് വിളിക്കുകയും, അവരോട് സ്വന്തം പിതാവിനെ നോക്കണമെന്ന് മാന്യമായി അഭ്യാർത്ഥിക്കണം... ഇത് പരമാവധി ഷെയർ ചെയ്യണം... (1) നാരായണ കുട്ടി നായർ പയ്യന്നൂർ -തെരു :നമ്പർ - 0498 5201451, (2), ശങ്കരൻനായർ, പെരുമ്പി-9387760866, (3) മാധവൻനായർ, കറുകുറ്റി, നിറുങ്ങൽ-949550 5125, (4) മരിച്ച മകൻ രാജുവിന്റെ വീട്, എടക്കുന്ന്- 9846489060... ഇതാണ് രാമൻനായരെ സഹായിക്കാൻ നമ്മുക്ക് കഴിയുന്ന സഹായം.. നന്ദി.. ആരെങ്കിലും വരും എന്ന പ്രതീക്ഷയോടെ....അഡ്വ.കെ.ആർ.സുമേഷ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്