കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അടിയറവു പറയിപ്പിച്ചത് അയ്യപ്പനല്ല; കന്യകയിൽ പുത്രനെ ജനിപ്പിച്ചത് ധർമ്മശാസ്താവും; ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം സ്ത്രീ പ്രവേശനത്തെ തടയാനുള്ള നിയമോപദേശപ്രകാരം; വാദം സുപ്രീംകോടതിയിൽ പൊളിയുമെന്ന് സർക്കാരും സംഘപരിവാറിലെ ഒരുവിഭാഗവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കിയത് സർക്കാരിനെ അറിയിക്കാത്ത് സുപ്രീംകോടതിയിലെ വിരുദ്ധ നിലപാട് എടുക്കൽ മൂലമെന്ന് സൂചന. ഹൈന്ദവ സംഘടനകളോട് പോലും ഇക്കാര്യം ദേവസം ബോർഡ് ചർച്ചയാക്കിയില്ല. ആർഎസ്എസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരാണ്. ഹൈന്ദവ സംഘടനകളോട് ചർച്ച ചെയ്താൽ ഈ വിവരം ആർഎസ്എസ് അറിയുമെന്നും തിരുവിതാംകൂർ ദേവസം ബോർഡ് വിലയിരുത്തി. അതുകൊണ്ടാണ് ഉത്തരവ് ഇറങ്ങുവരും ഇക്കാര്യം പുറം ലോകത്ത് അറിയിക്കാൻ തയ്യാറാകാത്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും പേരുമാറ്റത്തെ സ്വാധിനിക്കുമെന്ന് ദേവസം ബോർഡ് ഭയന്നുവെന്നതാണ് യാഥാർത്ഥ്യം.
ശബരിമലിയിലെ പേരുമാറ്റത്തിന് വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവിൽ പറയുന്നുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ശബരിമലയിൽ ചെന്ന് ധർമശാസ്താവിൽ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധർമശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വർഷങ്ങൾക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തർ ഇവിടെ എത്തുന്നത്. ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് തന്നെ ദേവസം ബോർഡിന്റെ ഉദ്ദേശം സുപ്രീംകോടതിയിലെ കേസെന്ന് വ്യക്തമാവുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസിലെ പ്രബല വിഭാഗം ഉയർത്തുന്ന വാദത്തെ അട്ടിമറിക്കാനാണ് ഇത്. സംസ്ഥാന ബിജെപിയിലെ ചിലരുടെ ഉപദേശവും ദേവസം ബോർഡിന് കിട്ടിയതായി സൂചനയുണ്ട്. നിയമപരമായ ഉപദേശം തേടലിന് ശേഷമാണ് ഈ ഉത്തരവ്.
്ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ദേവസം ബോർഡിന്റെ വാദങ്ങളെ പൊളിച്ചടുക്കി സംഘപരിവാർ അനുകൂല പ്രസിദ്ധീകരണമെന്ന് വിലയിരുത്തുന്ന മഹസ്സെന്ന മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ പ്രോഗ്രാം വിഭാഗം മേധാവി കൂടിയായ മനോജ് മനയിലായിരുന്നു ഇത് എഴുതിയത്. ആർഎസ്എസ് നേതൃത്വത്തോട് ചേർന്ന് പ്രവർത്തിക്കുകയും തന്റെ രാഷ്ട്രീയം തുറന്നു പറയാൻ മടിക്കുകയും ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനായിരുന്നു മനോജ്. അതുകൊണ്ട് തന്നെ ഈ നിലപാട് വിശദീകരണത്തെ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വിശദീകരണമായി ദേവസം ബോർഡ് കണ്ടു. ഇതോടെയാണ് ഈ വാദങ്ങളെ പൊളിക്കാൻ വേണ്ട മുൻകരുതൽ ദേവസം ബോർഡ് എടുത്തത്. ശബരിമല ക്ഷേത്രത്തെ ധർമ്മശാസ്താ ക്ഷേത്രമെന്ന് കണ്ടാൽ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടി വരുമെന്ന നിയമോപദേശവും കിട്ടി.
ശ്രീധർമ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയാണ് മഹസ് എന്ന ലേഖനത്തിലൂടെ മനോജ് മനയിൽ ചെയ്തത്. അയ്യപ്പനുമായുള്ള ദേവപരീക്ഷയിൽ ദേവേന്ദ്രൻ പരാജയപ്പെടുന്നു. ജയിക്കാൻ മറ്റു പോംവഴി കാണാതെ ദേവേന്ദ്രൻ ബ്രഹ്മചാരിക്ക് നിഷിദ്ധമായ കാമശാസ്ത്ര സംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിപോയ അയ്യപ്പൻ മൂന്നേ മുക്കാൽ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സുതകൻ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്ര രഹസ്യങ്ങൾ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തിൽ ഏർപ്പെട്ടു. ഇതിലും താൻ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ചതിപ്രയോഗത്തിലൂടെ ജേഷ്ഠാഭഗവതിയെ കരുവാക്കി അയ്യപ്പനെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പൻ സ്വർഗ്ഗം തന്നെ ചുട്ടുപൊള്ളിക്കുന്നു. രക്ഷയില്ലെന്ന് കണ്ട ദേവേന്ദ്രൻ തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കൈലാശനാഥനെ ശരണം പ്രാപിച്ചു- പുരാണത്തിന്റേയും ഹൈന്ദവ ഗ്രന്ഥങ്ങളുടേയും പേരുകൾ വെളിപ്പെടുത്തിയായിരുന്നു മനോജ് മനയിൽ കാര്യങ്ങളെഴുതിയത്.
തത്വശാസ്ത്രത്തിൽ അയ്യപ്പനു പൂജാക്രിയകൾ ഇല്ലെന്നിരിക്കെ ശരിമലയിലെ അയ്യപ്പ പ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠിക ബ്രഹ്മചരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തിൽ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്ന് നാമറിയണം. തന്ത്രത്തിൽ, മാതംഗീദേവിയെ കുറിച്ചുള്ള ധ്യാനം സ്മരേത് പ്രഥമ പുഷ്പിണീ(പുഷ്പിണി എന്നാൽ രജസ്വല) എന്നാണ്. എന്നിട്ടും ആർത്തവം നിലയ്ക്കാത്തതിന്റെ പേരിൽ മാത്രം വലിയ വിഭാഗത്തെ അകറ്റി നിർത്തുകയാണ് ശബരിമലയിൽ എന്നും മനോജ് മനയിൽ വിശദീകരിക്കുന്നു. നാം കാണുന്ന പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമൺ തന്ത്ര തന്നെയെന്നതാണ് സങ്കടകരം. ഒരേ സമയം നൗഷ്ഠിക ബ്രഹ്മചര്യക്ക് പൂജ ചെയ്യുകയും ഇടനേരങ്ങളിൽ ഫ്ലാറ്റുകളിൽ ദേവദാസിക്ക് വേണ്ടി തന്റെ വിയർപ്പും വിഴുപ്പും കുത്തിവയ്ക്കുകയും ചെയ്ത കഥകൾ മറുന്നുകാണാനിടയില്ലെന്ന് കൂടി ലേഖനത്തിൽ മനോജ് മനയിൽ കുറിച്ചിരുന്നു.
ഇതിലെ കുരുക്ക് മറുനാടൻ മലയാളിയുടെ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ലേഖനത്തിൽ അയ്യപ്പനെ രേഖപ്പെടുത്തിയത് ധർമ്മ ശാസ്താവിനെയാണെന്നാണ് ദേവസം ബോർഡ് പുതിയ വിശദീകരണത്തിലൂടെ വ്യക്തമാക്കുന്നത്. ധർമ്മ ശാസ്താവും അയ്യപ്പനും രണ്ടാണ്. ധർമ്മ ശാസ്താവിന്റെ അവതാരമാണ് പന്തളത്ത് ജനിച്ച അയ്യപ്പൻ. ഈ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയിരുന്നു. അതുകൊണ്ടാണ് ശബരിമലയിൽ മാത്രം സ്ത്രീ പ്രവേശനം നിഷിധമാകുന്നതെന്നാണ് ദേവസം ബോർഡിന്റേയും സ്ത്രീ പ്രവേശനം എതിർക്കുന്നവരുടേയും പുതു വാദം. സുപ്രീംകോടതിയിൽ ശ്രീ ധർമ്മശാസ്താവുമായുള്ള പുരാണ കഥകൾ ഉദ്ധരിക്കപ്പെട്ടാൽ അതിനെ തടയാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം. എന്നാൽ കോടതിയിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ഈ തന്ത്രം വിമർശന വിധേയമാക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതിയുടെ വലിയ വിമർശനം ദേവസം ബോർഡ് നേരിടേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്ന നിലപാട് സുപ്രീംകോടതിയിൽ ഇടത് സർക്കാർ എടുത്തു കഴിഞ്ഞു. ദേവസം ബോർഡിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നീങ്ങുന്ന സർക്കാരിനെ മുഖവിലയ്ക്കെടുത്താൽ ശബരിമലയിലെ പേരുമാറ്റത്തിലെ ഉത്തരവ് പോലും അട്ടിമറിക്കപ്പെടുമെന്ന് ദേവസം ബോർഡ് വിലയിരുത്തി. എന്നാൽ അയ്യപ്പ ക്ഷേത്രമെന്ന് പേരുകൊടുത്താലും സ്ത്രീ വിരുദ്ധ ഉയർത്താൻ കഴിയില്ലെന്ന വാദവും സജീവമാണ്. ആർഎസ്എസുകാരനായ മനോജ് മനയിലിന്റെ വാദം തന്നെയാണ് ഇവിടേയും ഉപയോഗിക്കപ്പെടുന്നത്. പേര് മാറ്റിയാലും ഇത് ഇനിയും പ്രസക്തമാണന്നൊണ് ഉയരുന്ന വാദം. ശബരിമല ക്ഷേത്രം ഏറ്റവും ഒടുവിലായി തീവച്ചു നശിപ്പിച്ചതുകൊല്ലവർഷം 1125ലാണു. വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായ 'കോടാലി സ്വാമി' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു മതവെറിയനാണു തീവച്ചത് എന്നാണു നിഗമനം. തീവച്ച് നശിപ്പിച്ച ക്ഷേത്രം പുതുക്കിപ്പണിയാനുള്ള തീവ്രശ്രമങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും ഇതിനുടയുണ്ടായ ദേവപ്രശ്നത്തേയാണ് മനോജ് തന്റെ വാദം വിശദീകരിക്കാനായി ഉയർത്തിക്കാട്ടിയത്.
അത് ഇങ്ങനെ ആയിരുന്നു- നാനാ ഭാഗത്തുനിന്നുമുള്ള സഹായസഹകരണത്താൽ ക്ഷേത്രം പൂർവാധികം ഭംഗിയായി പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രപുനർനിർമ്മാണം പൂർത്തിയായപ്പോൾ സ്വാഭാവികമായും ക്രിയകൾക്കു മുന്നോടിയായി ദേവഹിതം ആരായുക പതിവാണു. (ഇന്നത്തെപ്പോലെ പെയ്ഡ് ഹിതഭാഷണം അന്നു നടപ്പിൽ വന്നിട്ടില്ല). പ്രശ്നചിന്തക്കൊടുവിൽ ജ്യോതിഷി അവിതർക്കിതമായി ഒരു കാര്യം പറഞ്ഞു: ദേവപ്രതിഷ്ഠയിൽ പുരുഷസാന്നിധ്യം (ഭാവം) കാണുന്നില്ല! ശബരിമലയിലെ പ്രതിഷ്ഠാ ഭാവം പുരുഷനല്ല, സ്ത്രീയാണത്രെ! പ്രശ്നക്കാരൻ ആകെ പ്രശ്നത്തിലായപ്പോൾ അന്നത്തെ താഴമൺ തന്ത്രി പ്രശ്നക്കാരന്റെ വാക്കുകളെ ശരിവച്ചു പറഞ്ഞു. 'ശരിയാണു. പ്രതിഷ്ഠയുടെ സ്ഥായീ ഭാവം സ്ത്രൈണമാണു. പൂജയ്ക്കു മുൻപ് ഞങ്ങൾ ലളിതാസഹസ്രനാമം ജപിച്ച് സ്ത്രീ ഭാവത്തെ സാന്ത്വനിപ്പിച്ച് മയപ്പെടുത്തിയതിനുശേഷമാണു പുരുഷഭാവം ഉണർത്താറുണ്ട്' അതായത്, ശബരിമല പ്രതിഷ്ഠാ ഭാവം സ്ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും?എന്നായിരുന്നു മനോജ് മനയിൽ ഉയർത്തിയ ചോദ്യം.
ഈ ചോദ്യങ്ങളുടെ പ്രസക്തി നിലനിൽക്കുന്നിടത്തോളം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ ദേവസം ബോർഡിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും പ്രചരണമുണ്ട്. അതിനിടെ ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംഘപരിവാരുകാരെന്ന വാദവും സജീവമാണ്. എന്നാൽ സുപ്രീംകോടതിയിൽ ഈ നിലപാട് വിശദീകരിക്കാൻ പോലും ദേവസം ബോർഡിന് കഴിയില്ല.
തീരുമാനത്തെ എതിർത്ത് മന്ത്രി കടകംപള്ളി, നിയമലംഘനമെങ്കിൽ റദ്ദാക്കട്ടേയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയ ദേവസ്വം ബോർഡ് തീരുമാനം ഗുരുതരമായ നിയമലംഘനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അധികാരമില്ലാത്ത കാര്യം രഹസ്യമായി ചെയ്യാൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും മെമ്പർ അജയ് തറയലിനേയും പ്രേരിപ്പിച്ച ചോതോവികാരവും പിന്നിലെ നിഗൂഢതയും എന്തെന്നറിയില്ലെന്നും ബോർഡിന്റെ വിശദീകരണം തേടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി അറിയിച്ചു. എന്നാൽ, ദേവസ്വം ബോർഡിന്റെ സ്വയംഭരണാധികാര പരിധിയിൽപെടുന്ന തീരുമാനത്തിൽ സർക്കാറിന്റെ അനുമതിയുടെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാട്.
ടമയമൃശക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയുള്ള പേരുമാറ്റം രാഷ്ട്രീയ തീരുമാനം തന്നെയാണെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തു നടന്ന വാർത്താസമ്മേളനത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തിരുന്നു. ധർമ്മശാസ്താവ് വിവാഹിതനായിരുന്നു എന്ന വിശ്വാസത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം പുതിയ പേര് കേസിന്റെ പശ്ചാത്തലത്തിലാണെന്ന് തുറന്നു സമ്മതിച്ചിരുന്നില്ല. പേര് അയ്യപ്പസ്വാമി ക്ഷേത്രം എന്നാകുമ്പോൾ അയ്യപ്പന്റെ ബ്രഹ്മചാരി സങ്കൽപ്പം മുൻനിർത്തി സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് വാദിക്കാമെന്നാണ് ബോർഡ് കരുതുന്നത്.
പേരുമാറ്റിയ വിവരം പത്രത്തിലൂടെ അറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും പത്രത്തിലൂടെയാണ് ഇക്കാര്യം താനറിഞ്ഞതെന്നുമാണ് മന്ത്രി കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചത്. പേരുമാറ്റം രണ്ടുമാസം മുമ്പ് നടന്നതായാണ് അറിയുന്നത്. പിന്നീട് അവലോകനയോഗത്തിലും മറ്റും കണ്ടിട്ടും സംഭവം ശ്രദ്ധയിൽപ്പെടുത്താനുള്ള സാമാന്യമര്യാദ പ്രയാർ കാട്ടിയില്ലെന്നും മന്ത്രി പറയുന്നു. സ്ത്രീപ്രവേശനം പോലുള്ള വിവിധ വിഷയങ്ങളിൽ സർക്കാറിന് വിരുദ്ധമായ നിലപാട് പുലർത്തുന്നതിൽ പ്രയാറിനോടുള്ള നീരസം നേരത്തെയും മുഖ്യമന്ത്രിയുൾപ്പെടെ പരസ്യമാക്കിയിരുന്നു.
അതേസമയം, പേരുമാറ്റം നിയമലംഘനമാണെങ്കിൽ റദ്ദാക്കട്ടെ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. നിയമമാറ്റം നടത്തിയിട്ടില്ലാത്തതിനാൽ സർക്കാറിന്റെ അറിയിക്കേണ്ട ആവശ്യം തൽക്കാലമില്ല. അവലോകയോഗം മുന്നൊരുക്കം വിലയിരുത്താനുള്ളതാണ്. അവിടെ മന്ത്രിയോട് ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ല. ഭക്തരുടെ ആവശ്യം ബോർഡ് അംഗീകരിക്കുകയായിരുന്നു. തീരുമാനം സ്ത്രീപ്രവേശന കേസിനെ സഹായിക്കുമെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ദേവസം ബോർഡ് നിലപാട് ധീരമെന്ന് രാഹുൽ ഈശ്വർ
ഭക്തരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട് ധീരമാണെന്ന് തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായ രാഹുൽ ഈശ്വർ പ്രതികരിച്ചു. ധർമ്മശാസ്താ ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ഒന്നേയുള്ളൂ എന്നത് ബോദ്ധ്യപ്പെടുത്താനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റം കേസിനെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ആവാം. തന്ത്രിമാരുടെ ആവശ്യത്തിന് പകരം ഭക്തരുടെ ആവശ്യമായിരുന്നു ഇത്. നേരത്തെ ഈ വിഷയം വന്നപ്പോഴൊക്കെ മുൻ തന്ത്രി കണ്ഠരര് മഹേശ്വരര് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്