Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ല; 'ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100ൽ പരശുരാമൻ തന്നത്'; തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണ മാത്രമാണ്, ശമ്പളമില്ല.. തന്ത്രി ആരുടെയും ജീവനക്കാരനുമല്ല; ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണ്; ആചാര കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തന്ത്രിക്ക് മാത്രം; ശുദ്ധിക്രിയ ചെയ്തതിനെ ചോദ്യം ചെയ്ത സർക്കാരിനെതിരെ താഴമൺ കുടുംബം രംഗത്ത്

ശബരിമല തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ല; 'ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100ൽ പരശുരാമൻ തന്നത്'; തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണ മാത്രമാണ്, ശമ്പളമില്ല.. തന്ത്രി ആരുടെയും ജീവനക്കാരനുമല്ല; ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണ്; ആചാര കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തന്ത്രിക്ക് മാത്രം; ശുദ്ധിക്രിയ ചെയ്തതിനെ ചോദ്യം ചെയ്ത സർക്കാരിനെതിരെ താഴമൺ കുടുംബം രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി താഴമൺ കുടുംബം. ശബരിമലയിലെ താന്ത്രിക അവകാശം താഴമൺ കുടുംബത്തിൽ നിക്ഷേപ്തമാണെന്നം തന്ത്രി സർക്കാറിന്റെ ജീവനക്കാരൻ അല്ലെന്നും സമർത്ഥിച്ചു കൊണ്ടാണ് താഴമൺ കുടുംബം രംഗത്തെത്തിയത്. തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ലെന്നും ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും തന്ത്രിയെ ദേവസ്വം ബോർഡ് നിയമിച്ചതല്ലെന്നും താഴമൺ മഠം വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിമാർക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ഥങ്ങൾ പ്രകാരവും കീഴ് വഴക്കങ്ങൾ പ്രകാരവുമാണ് പാലിച്ചുപോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ദക്ഷിണ മാത്രമാണ്. ശമ്പളമല്ല. അതുകൊണ്ട് ദേവസ്വം ബോർഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും താഴമൺ കുടുംബം വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

താഴ്മൺ കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധൃമങ്ങളിൽ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമർശങ്ങൾ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്ചിലത് ചൂണ്ടിക്കാണിക്കാൻ താല്പരൃപ്പെടുകയാണ് ഇവിടെ.

1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപെട്ടത്. അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോർഡ് നിയമിക്കുന്നതല്ല

2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുള്ള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ് അതിനാൽ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുള്ള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുള്ള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾപ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണ്.

3.ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി ദേവസ്വംബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ട് മാത്രമാണീ കുറിപ്പ്.

യുവതികൾ കയറിയതിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിയിൽ ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിച്ച ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

സുപ്രീം കോടതിയുടെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ ദേവസ്വം ബോർഡിനും മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. തന്ത്രി ശുദ്ധിക്രിയ ചെയ്യുന്നത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. അതിൽ അദ്ദേഹത്തിന്റെ മറുപടി ചോദിച്ചിട്ടുണ്ട്. അതിൽ മറുപടി തരട്ടെ. വിശദീകരണം തൃപ്തി കരമാണോ എന്ന് പരിശോധന ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

ബിന്ദുവും കനകദുർഗയും ദർശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടർ നടപടികളും ചർച്ചചെയ്യാൻ വേണ്ടിയായിരുന്നു ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേർന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് നിയമാവലി പ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP