ഓൺലൈൻ പാസ് എടുക്കാൻ വന്നവന്മാർ പൊലീസുകാരുടെ വീഡിയോ എടുക്കുന്നോടാ! ഇത് പൊലീസ് അയ്യപ്പന്മാരോ ഗുണ്ടകളോ! തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെയും പൊലീസ് നരനായാട്ട്; ജനം ടി.വി സംഘത്തിന്റെയും പ്രാദേശിക ചാനലിന്റേയും ക്യാമറ പിടിച്ചു വാങ്ങി പൊലീസ് സംഘം; റിപ്പോർട്ടർമാരെ പിടിച്ചു തള്ളിയും ക്രൂരത
എസ് രാജീവ്
ശബരിമല :ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ പൊലീസ് ക്രൂരത. വാർത്ത റിപ്പേർട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിനും മറ്റൊരു പ്രാദേശിക ചാനൽ സംഘത്തിനും നേരെയാണ് മരക്കൂട്ടത്ത ഡ്യൂട്ടിയിൽ നിന്ന് പൊലീസ് സംഘം അക്രമം അഴിച്ചുവിട്ടത്. മരക്കൂട്ടമടക്കമുള്ള ശരണ പാതകളിൽ കൈയേറ്റം വ്യാപകമാകുന്നുവെന്ന തീർത്ഥാടകരുടെ പരാതി വ്യാപകമായതിനെ തുടർന്ന് മരക്കൂട്ടത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ സംഘത്തിന് നേരെയായിരുന്നു പൊലീസിന്റെ കൈയേറ്റം.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. ലാത്തിയും കാട്ടുവടികളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന മർദ്ദന ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ കൂട്ടം ചേർന്നെത്തി മാധ്യമ സംഘത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ഡ്യൂട്ടി ഷൂട്ട് ചെയ്യുന്നോ എന്ന ആക്രാശത്തോടെ ഒരു പൊലീസുകാരൻ ക്യാമറ തട്ടിത്തെറിപ്പിച്ചു. രണ്ട് മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയും ചെയ്തു. ഓൺലൈൻ പൈസിന് വന്നന്മാർ അത് വാങ്ങി പോയാൽ മതി എന്നായിരുന്നു ആക്രോശം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എത്തി പൊലീസുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. മരക്കൂട്ടത്തിന് സമീപം രണ്ട് ദിവസം മുമ്പ് പൊലീസുകാർ സംഘം ചേർന്ന് കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകരെ വടി ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകരോട് മാന്യമായും ക്ഷമയോടും പെരുമാറണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകാറുണ്ടെങ്കിലും പൊലീസുകാരിൽ നല്ലൊരു ശതമാനവും ഇതിന് പുല്ലുവില മാത്രമാണ് നൽകുന്നതെന്നതാണ് അടിക്കടി ഉണ്ടാകുന്ന പൊലീസ് അതിക്രമങ്ങൾ സൂചന നൽകുന്നത്.
മണ്ഡല തീർത്ഥാടനം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഭക്തർക്ക് നേരെ പൊലീസ് അയ്യപ്പന്മാരുടെ അതിക്രമം. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർ വരിതെറ്റിച്ച് പോകുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതുമാണ് പൊലീസ് തടയുന്നതെന്നാണ് മുൻപ് പൊലീസ് വ്യത്തം ഇതിന് മറുപടി നൽകിയിട്ടുള്ളത്. വരി തെറ്റിക്കുന്ന അയ്യപ്പന്മാരെ പേടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. ഡി.വൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം കാവൽ നിൽക്കുമ്പോഴാണ് ഇവരെ നിയന്ത്രിക്കാതെ അയ്യപ്പന്മാർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നത്. ശബരിമലയ ഡ്യൂട്ടിയെത്തുന്ന പൊലീസ് അയ്യപ്പന്മാർ ജനറൽ ഡ്യൂട്ടിയുടെ ഭാഗമായി പെരുമാറെല്ലന്ന് പ്രത്യേക നിർദ്ദേശമുണ്ട്. മുൻപ് സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് കയറിയതും വിവാദം സൃഷ്ടിച്ചിരുന്നു.
തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ സോപാനത്തിന് മുന്നിലെത്തുന്ന തീർത്ഥാടകർക്ക് നേരെ പൊലീഅനാവശ്യമായി ബലപ്രയോഗം നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്ന തീർത്ഥാടകർക്ക് പൊലീസുകാരുടെ തള്ളുമൂലം ദർശനം ലഭിക്കുന്നില്ല. കൂടുതലും ഇതരസംസ്ഥാന തീർത്ഥാടകരോടാണ് പൊലീസിന്റെ ക്രൂരമായ പെരുമാറ്റം.
ദർശനം ലഭിക്കാത്ത തീർത്ഥാടകർ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും പതിവാണ്. നട തുറന്ന ആദ്യ ദിനം തന്നെ ഇത്തരം നിരവധി പരാതികളാണ് ഉയർന്നത്. ദർശനം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ പൊലീസ് ശ്രീകോവിലിന് സമീപത്ത് നിന്ന് തള്ളി പുറത്താക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ഉന്തിലും തള്ളിലും നിരവധി പേർ നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്.
മണ്ഡലകാലത്ത് മൂന്നാം ഘട്ടം ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രണത്തിന് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചത് വ്യാപക പരാതിക്ക് കാരണമായിരുന്നു. പ്രധാനമായും മരക്കൂട്ടത്തും ശരംകുത്തിയിലുമായിരുന്നു പൊലീസിന്റെ വടി പ്രയോഗം.മാത്രമല്ല കാനനപാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ ആഹാരവും വെള്ളവും ലഭിക്കാത്ത ഇടങ്ങളിൽ മണിക്കൂറുകളോളം തടയുകയും ചെയ്തു. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകർ ദുരിതത്തിലായതോടെ ദേവസ്വം ബോർഡും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് പൊലീസുകാർ തീർത്ഥാടകരോട് ക്ഷമയോടെ പെരുമാറണമെന്ന് നാലാംഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശം നൽകി. മാത്രമല്ല പൊലീസിനുള്ള 57 ഇന നിർദ്ദേശങ്ങൾ അടങ്ങിയ തീർത്ഥാടന കൈപ്പുസ്തകവും വിതരണം ചെയ്തു.
മർദിച്ച പൊലീസുകാരന് നേരെ തീർത്ഥാടകരും
ശബരിമല : സന്നിധാനത്തും ശരണ പാതയിലും പൊലീസ് നടത്തുന്ന നിരന്തരമായ അതിക്രമങ്ങളിലും ബലപ്രയോഗങ്ങളിലും സഹികെട്ട തീർത്ഥാടകർ പൊലീസിനെതിരെ പ്രതികരിച്ചു ചെയ്തു തുടങ്ങി. ശബരീപീഠത്ത് ഡ്യൂട്ടി നോക്കിയ പൊലീസുകാരന് ഇതര സംസ്ഥാന തീർത്ഥാടകന്റെ മർദ്ദനത്തിൽ പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവവികാസം . വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു ശബരീപീഠത്തിന് സമീപമായിരുന്നു സംഭവം . മണിക്കൂറുകളായി കാത്തു നിന്ന ക്യൂവിൽ നിന്നും പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ തീർത്ഥാടകനെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഉപദ്രവിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചതത്രേ.
കെ എ പി അഞ്ചാം ബെറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രാജേഷിനാണ് തീർത്ഥാടകന്റെ മർദനത്തിൽ പരിക്കേറ്റത്. സഹപ്രവർത്തകനെ മർദ്ദിക്കുന്നതു കണ്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും തീർത്ഥാടകൻ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്ന് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകർ ചേർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് ബാരക്കിലേക്ക് കൊണ്ടുപോയി. ഓടി രക്ഷപ്പെട്ട തീർത്ഥാടകനായി പൊലീസ് സംഘം ചേർന്ന് ഉൾക്കാട്ടിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ഡലകാല സീസണിലും വലിയ നടപ്പന്തലിൽ തീർത്ഥാടകന്റെ മർദ്ദനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സന്നിധാനത്തടക്കം പൊലീസ് തീർത്ഥാടർക്ക് നേരേ രൂക്ഷമായ മർദ്ദനമുറകൾ പ്രയോഗിക്കുന്നതായ പരാതികൾ മണ്ഡലകാലത്തടക്കം ഉയർന്നിരുന്നു. ഇതിനിടെയാണ് തീർത്ഥാടകന്റെ മർദ്ദനത്തിൽ പൊലീസുകാരന് പരിക്കേറ്റിരിക്കുന്നത്.
മണ്ഡലകാലാവസാന ഘട്ടത്തിൽ ചുമതലയേറ്റ പൊലീസിന്റെ മൂന്നാം ബാച്ചിനെയും നിലവിൽ ചുമതലയുള്ള നാലാം ബാച്ചിനെയും സംബന്ധിച്ചാണ് തീർത്ഥാടകരിൽ നിന്നടക്കം പരാതികൾ ഏറെ ഉയർന്നത്. മരക്കൂട്ടത്തടക്കമുള്ള ശരണ പാതയിൽ തീർത്ഥാടകരെ ലാത്തിയും കാട്ട് കമ്പുകളും ഉപയോഗിച്ച് മർദ്ദിക്കുന്നതായും പതിനെട്ടാം പടിയിലും സോപാനത്തും കുട്ടികൾ അടക്കമുള്ളവർക്ക് നേരെ ബലപ്രയോഗം നടത്തുന്നതായും പിടിച്ചു തള്ളുന്നതുമായ നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്.
ബലപ്രയോഗം രൂക്ഷമായ സാഹചര്യങ്ങളൽ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ പൊലീസിന് നേരേ തിരിയുന്നത് ചില നേരിയ സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു. തീർത്ഥാടകർക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമങ്ങളും അനാവശ്യ നിയന്ത്രണങ്ങളും സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യങ്ങളും ഈ മണ്ഡല - മകര സിളക്ക് സീസണിൽ ഉണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്