കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയാക്കിയത് ശബരിമല വിഷയമാണ്. പ്രത്യക്ഷത്തിൽ ശബരിമല എന്ന് പറഞ്ഞില്ലെങ്കിലും വിശ്വാസ വിഷയം ആളിക്കത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിന് ശേഷം പത്തനംതിട്ടയിലെത്തിയ അമിത് ഷായും ശബരിമല ചർച്ചയാക്കി. ഇതോടെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ശബരിമലയിൽ ഇടപെടൽ നടത്തിയതെന്ന് സിപിഎം അവകാശ വാദം ഉന്നയിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉത്തരവ് പ്രകാരമായിരുന്നു ഇടപെടലെന്നും വിശദീകരിച്ചു. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കാൻ കേരളത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്ന തരത്തിലാണ് ചർച്ചകൾ സജീവമായത്. എന്നാൽ ഇത് തീർത്തും പച്ചക്കള്ളമാണ്.
ഞാൻ കളവ് പറയാറില്ല. ഉള്ളത് മാത്രമേ പറയാറുള്ളൂ. തെളിവുമായാണ് എത്തിയത്. നമ്പർ വായിച്ചു. അതിലെ ഒരു വരി മാത്രം വായിക്കാമെന്ന് പറഞ്ഞ് ഒരു വരി മുഖ്യമന്ത്രി വായിച്ചു. അതിലെ മറ്റ് വാചകങ്ങളൊന്നും വായിച്ചതുമില്ല. ഉത്തരവ് മാധ്യമങ്ങൾക്ക് നൽകിയതുമില്ല. അങ്ങനെ തന്ത്രപരമായി ഇടപെട്ടു. അതിന് മുമ്പിലുള്ളതൊന്നും വായിച്ചതുമില്ല. ഇതിലൂടെ ഉത്തരവിന്റെ കാതൽ മറച്ചു വയ്ക്കാനാണ് പിണറായി ശ്രമിച്ചത്. ശബരിമല സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിന് എതിരായ സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ഇതേ ചെയ്യാനാകു. അത് തന്നെയാണ് കേരള സർക്കാരും ചെയ്തത്-ഇതായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ കമന്റ്. ഇതിലൂടെ കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സുപ്രീംകോടതി വിധി നടപ്പാക്കിയതെന്ന ചർച്ച സജീവമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ശബരിമല വിഷയം കത്തി നിൽക്കുന്ന മണ്ഡലകാലത്തും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കൻ കേരളത്തോട് കേന്ദ്രം നിർദ്ദേശിച്ചുവെന്നും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും വിശദീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറി കോടിയേരിയുടേയും നിലപാട് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നത് മറ്റ് കാര്യങ്ങളായിരുന്നു. ഇത് മറുനാടൻ ചർച്ചയാക്കിയതോടെ ഈ വാദത്തിൽ നിന്നും പിന്മാറി. തെരഞ്ഞെടുപ്പ് കാലത്തും അതേ ഉത്തരവാണ് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ സിപിഎമ്മും പിണറായിയും ഉപയോഗിക്കുന്നത്. ഇതേ കത്ത് തന്ത്രപരമായി വീണ്ടും ഉപയോഗിക്കുകയാണ് പിണറായി ചെയ്യുന്നത്. യഥാർത്ഥത്തിൽ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ ഈ കത്തിലൂടെ ആവശ്യപ്പെട്ടിട്ടില്ല.
ഇന്റലിൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ വാർത്ത മാധ്യമങ്ങളിൽ എത്തിയപ്പോൾ ''സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശം'' എന്നായി. ഇതാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ളവർ വാർത്താ സമ്മേളനങ്ങളിലും മറ്റും ഉയർത്തിക്കാട്ടിയത്. രഹസ്യ സ്വഭാവമുള്ള കത്ത് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് കേരളത്തിലേക്ക് അയച്ചത്. സമാന കത്ത് തമിഴ്നാടിലും ആന്ധ്രയ്ക്കും കർണ്ണാടകയ്ക്കും അയക്കുകയും ചെയ്തു. എന്താണ് തുലമാസ നട തുറക്കുമ്പോൾ സംഭവിക്കുകയെന്നും പൊലീസിനെ അറിയിക്കുകയായിരുന്നു കേന്ദ്ര സർക്കാർ കത്തിലൂടെ ഉദ്ദേശിച്ചത്. ഈ കത്തുമായി തന്നെയാണ് ശബരിമലയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താൻ പിണറായി ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
നാല് പാരഗ്രാഫുകളാണ് കത്തുള്ളത്. ഇതിൽ ആദ്യ ഭാഗത്തിലാണ് സുരക്ഷ വേണമെന്ന് വിശദീകരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇത് വാക്കുകളിൽ തന്നെ വ്യക്തമാണ്. ഇതിനെയാണ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചുവെന്ന തരത്തിൽ തുടക്കം മുതൽ സംസ്ഥാന മന്ത്രിമാരും സിപിഎമ്മുകാരും വ്യാഖ്യാനിക്കപ്പെട്ടത്. കേരള സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കത്ത് കേന്ദ്രം എഴുതിയതെന്ന വരികൾ മറച്ചു വച്ചാണ് കേന്ദ്ര സർക്കാരിന്റെ കത്ത് ആയുധമാക്കി പ്രചരണം അന്നും നടത്തുന്നത്. അതിന്റെ പുതിയ വെർഷനാണ് ഇന്നും നടക്കുന്നത്.
രണ്ടാമത്തെ പാരയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നു. ആക്ടിവിസ്റ്റുകളും ഇടത് സംഘടനകളും സ്ത്രീകളെ ശബരിമലയിലേക്ക് പോകാനായി നിർബന്ധിക്കുന്നുണ്ട്. ഇതിനെ വിശ്വാസികൾ എതിർക്കും. നിലയ്ക്കലിൽ ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കും. അതുകൊണ്ട് നിലയ്ക്കലിലും എരുമേലിയിലും സുരക്ഷ കർശനമാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിലുട നീളം കോടതി വിധിക്കെതിരെ പ്രതിഷേഘം നടക്കും. ഇതിൽ ആയിരങ്ങൾ അണിനിരക്കും. ഈ സാഹചര്യത്തിൽ വേണ്ടത്ര കരുതലെടുക്കണം. തമിഴ്നാട്ടിലും കർണ്ണാടകയിലും സുരക്ഷ വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലെ അവസാന വരികളാണ് പിണറായി ഇന്ന് മാധ്യമങ്ങൾക്കുമുമ്പിൽ വായിച്ചത്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സർക്കാരാണു കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നു തുലാമാസ പൂജ സമയത്തും പിണറായി വിജയൻ പറഞ്ഞിരുന്നു. സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ടെന്നും വിശദീകരിച്ചിരുന്നു. എന്നാൽ സ്ത്രീകൾ എത്തിയാൽ ഉണ്ടായ പ്രശ്നങ്ങളെ മറികടക്കാൻ ക്ഷേത്രത്തിന് സുരക്ഷ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ കത്ത്. ആക്ടിവിസ്റ്റുകളും ഇടത് ആശയമുള്ളവരും പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കത്തിലൂടെ സംസ്ഥാനത്തെ അറിയിച്ചുവെന്നാതാണ് യാഥാർത്ഥ്യം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്