കോവിഡാനന്തരം മലകയറ്റം ഏറെ അപകടകരം; കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ സൂക്ഷിക്കാനേറെ; തീർത്ഥാടനം തുടങ്ങി ഒന്നര ആഴ്ചയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് ആറുപേർ; ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും ചികിത്സാ സൗകര്യങ്ങളിൽ ഗൗരവം പോരാ; മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് സഹായം അനുവദിക്കുന്നതിലും ചിറ്റമ്മനയം

: എം എസ് സനിൽ കുമാർ
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തുമ്പോൾ മല കയറ്റത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. മരണ നിരക്കും ഉയരുകയാണ്. മണ്ഡല കാല തീർത്ഥാടനം തുടങ്ങി ഒന്നരയാഴ്ചയ്ക്കിടെ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ ശബരിമല പാതയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം. എന്നാൽ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതാണ് മരണങ്ങളിലൂടെ വ്യക്തമാകുന്നത്.
കോവിഡാനന്തര കാലത്ത് മലകയറ്റം ഏറെ അപകടം പിടിച്ചതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു തവണയെങ്കിലും കോവിഡ് ബാധിച്ചവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം .അതുകൊണ്ട് തന്നെ മലകയറ്റത്തിനിടെ ഹൃദയാഘാതം ഉൾപെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറഞ്ഞിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ സർക്കാർ ഗൗരവത്തിൽ എടുത്തില്ലെന്നു വേണം കരുതാൻ
ഹൃദയാഘാത ചികിത്സയ്ക്കുള്ള പരിമിതമായ സൗകര്യങ്ങളേ ശബരിമലയിലും സമീപ ആശുപത്രികളിലും ഉള്ളൂ. എന്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോലും മതിയായ ചികിത്സാ സൗകര്യങ്ങളില്ല. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയാണ് ഇപ്പോൾ. ദൂരമേറെയുള്ള യാത്രാമധ്യേ ഹൃദ്രോഗ ബാധിതരായ തീർത്ഥാടകർ മരിക്കുന്നത് പതിവായിക്കഴിഞ്ഞു. തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലായിട്ടും ആശുപത്രിയിൽ തീർത്ഥാടക ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
രണ്ടു കാർഡിയോളജി സെന്ററുകളും 15 പ്രഥമ ശുശ്രൂഷ കേന്ദ്രങ്ങളും നീലിമല പാതയിൽ ഉണ്ട്. കുത്തനെയുള്ള കയറ്റമാണ് നീലിമലയും അപ്പാച്ചിമേടും. ഒന്നര കിലോമീറ്റർ കയറ്റമുണ്ട്. ഇവ കയറുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടുന്നു. കൊറോണറി രക്തധമനികളിൽ തടസങ്ങളുള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.
നീലിമല , അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് കാർഡിയോളജി സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമേ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ ആശുപത്രികളിലും ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലപ്രദമാകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹൃദയാഘാതം മൂലം ആറ് മരണം സംഭവിച്ചത് തെളിയിക്കുന്നത്. മുൻ വർഷങ്ങളിൽ നാല് കാർഡിയാക് സെന്ററുകൾ പ്രവർത്തിച്ചിരുന്നിടത്താണ് ഇക്കുറി രണ്ടെണ്ണം മാത്രം പ്രവർത്തിക്കുന്നത്.
എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ട പമ്പ, സന്നിധാനം ആശുപത്രികളിൽ മതിയായ സൗകര്യങ്ങളില്ല എന്നതാണ് വാസ്തവം. തീർത്ഥാടന പാതയിലെ പ്രധാന ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സി ടി സ്ക്കാൻ സൗകര്യമോ ഐ സി യു ആംബുലൻസോ ഇല്ല. ഗുരുതരാവസ്ഥയിൽ പത്തനംതിട്ടയിൽ എത്തുന്ന തീർത്ഥാടകനെ മറ്റൊരു പ്രധാന ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളേജിലേക്കോ മാറ്റേണ്ടി വന്നാൽ ഐ സി യു ആംബുലൻസ് ഇല്ലാത്തതിനാൽ കുഴയും.
തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പലതവണ സർക്കാർ സംവിധാനങ്ങൾ യോഗം ചേർന്നിരുന്നു. രോഗികളെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തന്നെ തീരുമാനമെടുക്കണമെന്ന് യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുന്നത്.
പ്രതിദിനം അര ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇപ്പോൾ ശബരിമലയിൽ എത്തുന്നത്. വരും ദിവസങ്ങളിൽ തിരക്ക് കൂടും. നിലവിൽ താളം തെറ്റിയ ആരോഗ്യ വകുപ്പിന്റെ ക്രമീകരണങ്ങൾ തിരക്ക് വർധിക്കുമ്പോൾ പാളിപ്പോകാനുള്ള സാധ്യത ഏറെയാണ്. ആശുപത്രികളിൽ അടിയന്തര ജീവൻ രക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ശബരിമലയിൽ മരണ നിരക്ക് ഉയരും.
ശബരിമലയോട് ഇരട്ടത്താപ്പാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഇതിനകം തന്നെയുണ്ട്. ശബരിമലയിൽ മരണമടയുന്ന തീർത്ഥാടകരുടെ ആശ്രിതർക്ക് മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിനായി 5 ലക്ഷം രൂപ അഡ്വാൻസ് അനുവദിക്കണമെന്ന പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ്. അയ്യരുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. കളക്ടറുടെ ആവശ്യം പരിശോധിച്ച സർക്കാർ 1 ലക്ഷം രൂപ മാത്രമാണ് അഡ്വാൻസായി അനുവദിച്ചത്. ഈ മാസം 15 ന് റവന്യു സെക്രട്ടറി കെ.ബിജു ഐ എ എസ് ആണ് 1 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.
ശബരിമല തീർത്ഥാടന കാലയളവിൽ ഹൃദയാഘാതം മൂലവും മറ്റ് അപകടങ്ങൾ സംഭവിച്ചും മരണമടയുന്ന തീർത്ഥാടകരുടെ ആശ്രിതർക്ക് മൃതദേഹം സ്വദേശത്ത് എത്തിച്ച ശേഷമുള്ള മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിലേക്കായി 5000 രൂപ അടിയന്തര ധനസഹായം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ അഡ്വാൻസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 7 നാണ് കളക്ടർ ദിവ്യ എസ്. അയ്യർ സർക്കാരിന് കത്ത് നൽകിയത്. ഇതുമായി ബന്ധപെട്ട ഫയൽ റവന്യു വകുപ്പ് ധന വകുപ്പിന് കൈമാറിയിരുന്നു. ധനവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 1 ലക്ഷം രൂപ മാത്രം അഡ്വാൻസായിഅനുവദിച്ചത്.
Stories you may Like
- നിയന്ത്രണം വിട്ട തീർത്ഥാടക ബസ് പിടിച്ചുനിർത്തി കെ എസ് ആർ ടി സി ബസ്
- അയ്യപ്പഭക്തരെ ആക്രമിച്ചത് റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പമെത്തിയ യുവാവ്
- ഇനി ഇരുമുടിക്കെട്ടുമായി തീർത്ഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ
- സംസ്ഥാനത്തെ അവസാന ഹജ്ജ് വിമാനവും പുറപ്പെട്ടു
- ബിലീവേഴ്സ് ചർച്ചിന്റെ കൈവശ ഭൂമിയിൽ എയർപോർട്ട് ഉറപ്പായി
- TODAY
- LAST WEEK
- LAST MONTH
- എഴ് വൻ കരകൾ എന്നത് എട്ട് വൻകരകൾ എന്ന് തിരുത്താനുള്ള സമയമായോ? സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിൽ ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തിയതായി റിപ്പോർട്ട്; ഭൗമ ശാസ്ത്രലോകത്ത് പുതിയ വൻകരയെചൊല്ലി സംവാദം
- ആ ചുരിദാർ ആരുടെത്? മാക്കൂട്ടം ചുരം റോഡിൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ തള്ളിയ യുവതി അണിഞ്ഞ വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാർ നമ്പർ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയിൽ
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- മണിപ്പൂരിൽ മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല; എൻ ബിരേൻ സിങ്ങിന്റെ കുടുംബ വീടിന് നേരേ ജനക്കൂട്ടത്തിന്റെ ആക്രമണശ്രമം; പൊലീസിനെയും, ദ്രുതകർമസേനയെയും മുൾമുനയിൽ നിർത്തി വസതിക്ക് നേരേ പാഞ്ഞടുത്ത് രണ്ടുഗ്രൂപ്പുകൾ; 24 മണിക്കൂറും കാവലുണ്ടായിട്ടും, രാത്രിയുടെ മറവിൽ വീട് ആക്രമിക്കാൻ നടന്ന ശ്രമത്തിൽ ഞെട്ടി ബിരേൻ സിങ്ങും
- എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു
- സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
- കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- മധു വധക്കേസിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നു; സർക്കാർ സഹായമായി നൽകിയ 30 ലക്ഷം രൂപയിൽ നിന്ന് വായ്പ എടുത്തു; 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല: രാജിവെച്ച സ്പെഷൽ പ്രോസിക്യൂട്ടർ
- 'ഒരാഴ്ചയ്ക്കകം നിയമനം ശരിയാക്കാം; കൈകാര്യം ചെയ്തു തരാൻ പറ്റുന്നവർ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകി': ഹരിദാസനെ അറിയില്ലെന്ന അഖിൽ സജീവന്റെ വാദം പൊളിഞ്ഞു; ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍