സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന മുൻ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ വെട്ടിലായത് പിണറായി സർക്കാർ തന്നെ. ഖജനാവിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇത്തവണത്തെ മണ്ഡല-മകര വിളക്ക് തീർത്ഥാടനം ഉണ്ടാക്കാനാണ് സാധ്യത. മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികൾക്കു സർക്കാർ സുരക്ഷ ഒരുക്കേണ്ടി വരുമെന്നതിനാൽ കോടികൾ തന്നെ ദിവസവും സുരക്ഷയ്ക്കായി മാറ്റി വയ്ക്കേണ്ടിവരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസ് ഏറെ പേരുദോഷവും കേട്ടിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തും എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാരും പൊലീസും ഇരുട്ടിൽ തപ്പും.
ആട്ട ചിത്തിരയ്ക്കും തുലമാസപൂജയ്ക്കും 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളിൽ പൊലീസുകാർ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതൽ 30 വരെയാണ് ആദ്യഘട്ടം. 30 മുതൽ ഡിസംബർ 14 വരെ രണ്ടാംഘട്ടം. 14 മുതൽ 29 വരെ മൂന്നാംഘട്ടം. 29 മുതൽ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതൽ 20 വരെ അഞ്ചാംഘട്ടം. ഇതോടെ സേനയിലും ആൾക്കുറവ് പ്രതിഫലിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ മറ്റൊരിടത്തും പൊലീസില്ലാത്ത സ്ഥിതിയാകും വരിക. കോടികളാണ് ആട്ടചിത്തിരയ്ക്കായി സുരക്ഷയ്ക്ക് ചെലവഴിച്ചത്. ഈ ചെലവും വൃശ്ചികം ഒന്നുമുതൽ കൂടാനാണ് സാധ്യത.
ശബരിമലയിലെ സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ പുരോഗമന വാദമാണ് പിണറായി സർക്കാർ ഉയർത്തി പിടിച്ചത്. എന്ത് വന്നാലും കോടതി വിധി നടപ്പാക്കുമെന്നും അറിയിച്ചു. എന്നാൽ പ്രതിഷേധത്തിന്റെ തോത് വിചാരിച്ചതിലും അപ്പുറമായിരുനനു. രഹ്നാ ഫാത്തിമയുമായി പൊലീസ് പോയപ്പോൾ സന്നിധാനത്ത് ഉണ്ടായിരുന്നത് രണ്ടായിരത്തിൽ താഴെ വിശ്വാസികളായിരുന്നു. അന്ന് രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നതുമില്ല. എന്നിട്ടും പൊലീസിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. മണ്ഡലകാലത്ത് സന്നിധാനത്ത് മാത്രം പതിനായരിങ്ങൾ ഉണ്ടാകും. പൊലീസിന്റെ കണക്ക് അനുസരിച്ച് ഒരു ദിവസം സന്നിധാനത്ത് ഒന്നരലക്ഷം പേർ കുറഞ്ഞത് എത്തും. സ്ത്രീകൾക്കെതിരെ വിശ്വാസികൾ പ്രതിഷേധിക്കാനിറങ്ങിയാൽ പൊലീസിന് സുരക്ഷ ഒരുക്കൽ അസാധ്യമാകും.
പമ്പയിലും സന്നിധാനത്തും പൊലീസ് നടപടി പോലും സർക്കാരിന് ചിന്തിക്കാൻ പറ്റില്ല. ക്ഷേത്ര സന്നിധിയിലെ ഇടപെടൽ സർക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ എത്തുന്ന സ്ത്രീകളെ എന്തു ചെയ്യുമെന്ന ആശങ്ക സർക്കാരിനുണ്ട്. സുപ്രീംകോടതിയിൽ നിന്ന് റിട്ട് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചാൽ സ്റ്റേയുണ്ടാകുമെന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് സറ്റേ ഇല്ലെന്നാണ് കോടതി വിശദീകരിച്ചത്. ഇതിനൊപ്പം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശേഷം ഹർജികൾ പരിഗണിക്കാനും തീരുമാനിച്ചു. ഇതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. ഇതോടെ റിട്ട് ഹർജികളിൽ പ്രതീക്ഷവയ്ക്കുന്ന ഭക്തർ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്നും ഉറപ്പായി.
മണ്ഡലകാലത്തു യുവതികളെത്തിയാൽ സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിനു സർക്കാരിന്റെ പക്കൽ വ്യക്തമായ മറുപടിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനം പറയാമെന്നാണു നിലപാട്. സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണു ദേവസ്വം ബോർഡും. സംഘർഷം തുടർന്നാൽ മണ്ഡല മകരവിളക്കു തീർത്ഥാടനകാലം അലങ്കോലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പു സർക്കാരിനു മുന്നിലുണ്ട്.
തീർത്ഥാടനകാലത്ത് സർക്കാരിന് ശ്രദ്ധ മുഴുവൻ ശബരിമലയിലേക്ക് മാറ്റി വയ്ക്കേണ്ടി വരും. ഇതോടെ പ്രളായനന്തര കേരള നിർമ്മിതിയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധികൾ ഉണ്ടാകും. ഇത് ഭരണ സതംഭനത്തിലേക്ക് പോലും വഴിമാറും.
നിലപാടിൽ ഉറച്ച് പ്രതിപക്ഷം, വെട്ടിലായി പിണറായി
സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആശയവിനിമയം നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ്. സർവകക്ഷിയോഗം നിശ്ചയിക്കാനായിരുന്നു ഇത്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഘടകകക്ഷികളുമായി കൂടിയാലോചിച്ചു പ്രതിപക്ഷനേതാവ് ഇന്നു തീരുമാനമെടുക്കും. പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മുന്നിൽ ഇറങ്ങിയത്. പ്രതിസന്ധിയുടെ ആഴം തന്നെയാണ് ഇതിന് കാരണം. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ബിജെപിയും പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ സർവ്വ കക്ഷിയോഗത്തിൽ യുവതി പ്രവേശനത്തിന് എതിർ നിലപാടാകും പ്രതിപക്ഷം എടുക്കുക.
തുറന്ന കോടതിയിൽ വാദം കേൾക്കാൻ കോടതി തന്നെ തീരുമാനിച്ച സാഹചര്യത്തിൽ യുവതീപ്രവേശ വിധി തൽക്കാലം 'മരവിപ്പിക്കണ'മെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. സുപ്രീം കോടതി തന്നെ ഉദാര സമീപനം സ്വീകരിച്ചപ്പോൾ സർക്കാരും ആ പാത പിന്തുടരണമെന്നാണു വാദം. എന്നാൽ സർക്കാരോ സിപിഎമ്മോ ഈ തീരുമാനത്തിലേക്കു വന്നിട്ടില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണു മുഖ്യമന്ത്രി ആവർത്തിച്ചത്. യുവതീപ്രവേശത്തോടു വിയോജിച്ചാൽ അതു കോൺഗ്രസിനോടും ബിജെപിയോടും അനുകൂല നിലപാട് എടുക്കുക കൂടിയാകും. ഇതും സർക്കാരിന് ഉൾക്കൊള്ളാനാകില്ല. പുരോഗമനവാദത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴും. ഈ ധർമസങ്കടത്തിലാണു യഥാർഥത്തിൽ സർക്കാർ.
അതുകൊണ്ടാണു സർവകക്ഷിയോഗം എന്ന മധ്യമാർഗം അവലംബിക്കുന്നതും. വിധി വന്നപ്പോൾ തന്നെ പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സർക്കാർ തള്ളുകയായിരുന്നു. ഇതെ കുറിച്ച് ആലോചിക്കുന്നുവെന്നു കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുത്തി. ഈ സാഹചര്യത്തിലാണു സർവകക്ഷിയോഗത്തിന്റെ കാര്യത്തിൽ കൂടിയാലോചനകൾക്കു യുഡിഎഫ് നിശ്ചയിച്ചത്. കോൺഗ്രസിന്റെ കാൽനടജാഥകളും വാഹനജാഥകളും നാളെ പത്തനംതിട്ടയിൽ സംഗമിക്കും. ഇതിന് ശേഷമാകും സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷം നിലപാട് എടുക്കുക.
യുവതീപ്രവേശം ജനുവരി 22 വരെ പാടില്ലെന്നു കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു കഴിഞ്ഞു. എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും ഇതേ നിലപാടാണ്. മണ്ഡലകാലം തീരുന്നതുവരെ സർക്കാർ സംയമനം പാലിച്ചാൽ പ്രതിഷേധങ്ങൾ കെട്ടടങ്ങാനാണു സാധ്യത. ഇതിന് പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വെല്ലുവളിയായി തീർത്ഥാടനകാലം
തുലാമാസത്തിലും ചിത്തിര ആട്ടത്തിരുന്നാളിനും ദിവസങ്ങൾ മാത്രമാണു നട തുറന്നത്. മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബർ 27നാണ് അടയ്ക്കുക. 27നാണു മണ്ഡലപൂജ. ഡിസംബർ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണു പേട്ട തുള്ളൽ. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണു പൊലീസിന്.
സൗത്ത് സോൺ എഡിജിപി അനിൽകാന്താണ് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ. എഡിജിപി അനന്തകൃഷ്ണൻ കോ ചീഫ് കോ-ഓർഡിനേറ്റർ. സേനാ വിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ നേതൃത്വത്തിൽ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാൻഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനിൽ വിന്യസിക്കും.
പമ്പയിലും സന്നിധാനത്തും കൂടുതൽ സിസിടിവി ക്യാമറകൾ ബോർഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കയ്യിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ നൽകും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകി. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകൾ ഉണ്ടാകും. സുരക്ഷയ്ക്കായി കമാൻഡോകളെയും ക്വിക്ക് റിയാക്ഷൻ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്