നേതാക്കന്മാരെ തടഞ്ഞും അറസ്റ്റ് നടത്തിയും ഉറച്ച നിലപാട് എടുത്തിട്ടും അപ്രതീക്ഷിതമായി അനേകം പേർ നടപന്തലിൽ പ്രതിഷേധിക്കാൻ ഒരുമിച്ച് കൂടിയതിൽ സർക്കാരിന് ഞെട്ടൽ; പഴുതടച്ച പ്രതിരോധം തീർത്തിട്ടും സംഘപരിവാർ അണികൾ എങ്ങനെ സന്നിധാനത്ത് ക്യാമ്പടിച്ചുവെന്ന് അന്വേഷണം; ഈ അവസ്ഥ തുടർന്നാൽ ശബരിമല തീർത്ഥാടനം അകപ്പാടെ കലുഷിതമാകുമെന്ന് തീർച്ച
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: ആർ എസ് എസുകാരെ ശബരിമലയിൽ പ്രതിഷേധത്തിന് അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ക്യാമറക്കണ്ണിലൂടെ എല്ലാവരേയും അരിച്ചാണ് പൊലീസ് സന്നിധാനത്തേക്ക് വിട്ടത്. ഒരിക്കലും ഭക്തർ സന്നിധാനത്ത് സംഘടിക്കില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇതെല്ലാം. എന്നിട്ടും എല്ലാം വെറുതെയായി. നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്ത് ഒരു മണിക്കൂറോളം പ്രതിഷേധം നടന്നു. അത് സംസ്ഥാനത്തുടനീളം ചർച്ചയാക്കുന്ന തരത്തിലെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. പ്രതിഷേധം അനുവദിക്കില്ലെന്ന പൊലീസ് തീരുമാനം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു. ഇതോടെ വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് ഉറപ്പിക്കുന്നു. പഴുതടച്ച സുരക്ഷയ്ക്കിടയിലും പരിവാറുകാർ എങ്ങനെ സംഘടിച്ചുവെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.
സന്നിധാനത്ത് അറസ്റ്റിലേക്കും മറ്റും കാര്യങ്ങളെത്തിക്കരുതെന്നായിരുന്നു പൊലീസിന്റെ ആഗ്രഹം. ഇത് കൂടി കണക്കിലെടുത്താണ് അതിശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയത്. ഇതെല്ലാം വെറുതെയായി. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ കൂടുതൽ പരിവാറുകാർ ഇനിയും സന്നിധാനത്ത് എത്തുമെന്നും ഉറപ്പാണ്. ഇവരെല്ലാം പ്രതിഷേധവും നടത്തും. ഇത് പൊലീസിന് വലിയ തലവേദനയായി മാറും. യുവതി പ്രവേശനത്തെ എന്ത് വില കൊടുത്തും തടയാനുള്ള പരിവാറുകാർ സന്നിധാനത്ത് ഇപ്പോഴുമുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. നേതാക്കൾ എത്തിയില്ലെങ്കിൽ പ്രവർത്തകർ സംഘടിക്കില്ലെന്നായിരുന്നു പൊലീസിന്റേയും സർക്കാരിന്റേയും കണക്ക് കൂട്ടൽ. ഇതും അസ്ഥാനത്തായി. കെ സുരേന്ദ്രനേയും ശശികല ടീച്ചറേയും അറസ്റ്റിലൂടെ സന്നിധാനത്ത് നിന്ന് അകറ്റിയിട്ടും പ്രതിഷേധം നടന്നു. ഇത് പൊലീസിന് തിരിച്ചടിയാണ്.
ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് സന്നിധാനത്തു പ്രതിഷേധിച്ച അൻപതോളം പേരെ അറസ്റ്റു ചെയ്തു നീക്കേണ്ടി വന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തും. പ്രതിഷേധത്തിനു നേതൃത്വം നൽകിയ എറണാകുളം സ്വദേശി രാജേഷ് അടക്കമുള്ള തീർത്ഥാടകരെയാണ് അറസ്റ്റു ചെയ്ത് പമ്പയിലേക്കു കൊണ്ടുപോയത്. സംഘർഷാവസ്ഥയ്ക്കിടയിൽ കട്ടപ്പന സ്വദേശി മനോജിന് പരുക്കേറ്റു. പൊലീസ് ബൂട്ടിട്ടു ചവുട്ടിയതാണെന്ന് മനോജ് ആരോപിച്ചു. ഇതും പൊലീസിന് കടുത്ത വെല്ലുവിളിയാണ്. കഴിഞ്ഞ രാത്രി പെട്ടെന്നാണ് സന്നിധാനത്ത് അറസ്റ്റിനിടയാക്കിയ പ്രതിഷേധസമരം നടന്നത്. രണ്ട് ദിവസമായി സന്നിധാനത്ത് വിശ്രമിക്കുന്നതിന് പൊലീസ് തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഇത് വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീർത്ഥാടക സംഘങ്ങളെ ഒരിടത്ത് നിന്നും ശരണം വിളിക്കാൻ പൊലീസ് അനുവദി ച്ചിരുന്നില്ല.
ഇതോടെ തീർത്ഥാടകർ കൂട്ടമായി സംഘടിച്ച് വലിയ നടപ്പന്തലിൽ ശരണം വിളിച്ചത്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും കൂട്ടംകൂടി ശരണം വിളിക്കരുതെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഹരിവരാസനം പാടി നടയടയ്ക്കുന്നത് വരെ ശരണം വിളി തുടർന്നു. തുടർന്ന് പ്രതിഷേധ സമരത്തിനു നേതൃത്വം നൽകിയ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ രാജേഷിനൊപ്പം മറ്റുള്ളവരെയും അറസ്റ്റ് ചെയ്യണമെന്ന് ഭക്തർ പ്രതിരോധം തീർത്തു. തുടർന്ന് രാജേഷിനൊപ്പം മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത് പമ്പയിലേക്കു നീക്കുകയായിരുന്നു. വലിയനടപ്പന്തലിലെ വിശ്രമകേന്ദ്രം എന്ന ബോർഡ് നീക്കം ചെയ്യാൻ ഐ.ജി: വിജയ് സാക്കറെ നിർദ്ദേശിച്ചിരുന്നു. ആരും വിരിവയ്ക്കാതിരിക്കാൻ നടപ്പന്തൽ ഇടയ്ക്കിടെ നനയ്ക്കുന്നുമുണ്ട്. പമ്പ ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വിശ്രമിച്ചവരെപ്പോലും പൊലീസ് ഒഴിപ്പിച്ചു. നെയ്യഭിഷേകത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, ശബരിമല സന്നിധാനത്തു ശയനപ്രദക്ഷിണത്തിനും പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതെല്ലാം വലിയ ഭക്തജന പ്രതിഷേധമായി മാറുകയാണ്.
ശനിയാഴ്ച രാത്രി സോപാനത്തിനു ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെയാണു പൊലീസ് ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചു വിട്ടത്. ഹരിവരാസനം പാടി നടയടച്ചശേഷം ഭസ്മക്കുളത്തിൽ മുങ്ങി, ഈറനോടെയാണു ശയനപ്രദക്ഷിണം നടത്തുന്നത്. എന്നാൽ, ഈ ആചാരം പൂർത്തിയാക്കാൻ പൊലീസ് അനുവദിച്ചില്ല. ഓരോദിവസവും സന്നിധാനത്തു പുതുതായി കടുത്ത നിയന്ത്രണങ്ങളാണു പൊലീസ് ഏർപ്പെടുത്തുന്നത്. തിരക്ക് നന്നേ കുറവായിരുന്നിട്ടും ഇന്നലെ പമ്പയിൽനിന്നു തീർത്ഥാടകരെ കടത്തിവിടാൻ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്പതുമുതൽ പമ്പയിൽനിന്നു ഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടില്ല. പിന്നീടു പുലർച്ചെ രണ്ടിനാണു കടത്തിവിട്ടത്. വരും ദിവസങ്ങളിൽ നിലയ്ക്കലിലും വലിയ പ്രതിഷേധത്തിനുള്ള സാധ്യതയുണ്ട്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഒരേ സമയം പ്രതിഷേധം നടക്കാനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്.
ശബരിമല കർമസമിതി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാപജപ സമരക്കാർ പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്ത് കനത്ത പൊലിസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിൻകര, ആലപ്പുഴ, ആറന്മുള പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഇതെല്ലാം ശബരിമല തീർത്ഥാടനത്തെ വലിയ രീതിയിൽ ബാധിക്കും. കലുഷിതമായ തീർത്ഥാടനമാകും ഇനി നടക്കുകയെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്.
ആറന്മുളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിക്ക് മുന്നിലും പ്രതിഷേധം . വീട് പ്രതിഷേധക്കാർ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ അമ്പതോളം പേരാണ് വീടിന് മുന്നിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. ആറന്മുള പൊലിസ് സ്റ്റേഷന് മുന്നിൽ സംഘടിച്ചവരാണ് ഇപ്പോൾ ഇവിടെ പ്രതിഷേധിക്കുന്നത്. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്. നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോർച്ചയും മഹിളാമോർച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാൻ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്റെ നിലപാട്. എന്നാൽ നട അടച്ചതിനു ശേഷവും ആളുകൾ പ്രതിഷേധം തുടർന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരിൽ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാൽ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീർത്ഥാടകർക്ക് എതിരല്ലെന്നും എസ്പി പ്രതീഷ് കുമാർ പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്